ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ധാരണയിൽ? മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തമ്മിലെ തർക്കം തീർക്കാൻ ഹസ്സൻ മധ്യസ്ഥനായി; വിഴിഞ്ഞത്തിൽ ഇനി എയ്ക്കും ഐയ്ക്കും ഒരു നിലപാട്; സുധീരനെ വരുതിയിലാക്കാൻ തിരക്കിട്ട ശ്രമം; ഹൈക്കമാന്റ് നിലപാട് മാത്രമേ അംഗീകരിക്കൂ എന്ന നിലപാടിൽ കെപിസിസി പ്രസിഡന്റ്
ബി രഘുരാജ്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി അദാനി ഗ്രൂപ്പിന് നൽകുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നു. ഇതിനിടെ പദ്ധതിക്ക് ഇടങ്കോലിടരുതെന്ന ആഭ്യർത്ഥനയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രഹസ്യ ചർച്ച നടത്തി. ഇന്നലെ രാത്രി കെപിസിസി വൈസ് പ്രസിഡന്റ് എംഎം ഹസ്സന്റെ മധ്യസ്ഥതയിലായിരുന്നു ചർച്ചകൾ. രാത്രി എട്ട് മണിക്കു തുടങ്ങിയ സംഭാഷണം ഒന്നര മണിക്കൂറോളം നീണ്ടു. കെപിസിസി അധ്യക്ഷൻ വി എം സുധീരൻ, പദ്ധതിക്ക് ശക്തമായ എതിർപ്പുമായി രംഗത്തുള്ള സാഹചര്യത്തിലാണ് ഇത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ അദാനിക്ക് വിഴിഞ്ഞം നൽകുന്നത് കോൺഗ്രസിന് രാഷ്ട്രീയ തിരിച്ചടിയാകുമെന്നാണ് സുധീരന്റെ നിലപാട്. അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റമുണ്ടാക്കിയ പശ്ചാത്തലത്തിലാണ് ഇത്. തുറമുഖത്തിൽ അദാനിയെത്തിയാൽ അത് ബിജെപിയുടെ നേട്ടമായി ചിത്രീകരിക്കാനുള്ള സാധ്യത ഏറെയാണെന്നാണ് സുധീരന്റെ പക്ഷം.
വിഴിഞ്ഞം പ്രശ്നത്തിൽ കേരളത്തിൽ രണ്ടഭിപ്രായമുണ്ടെന്ന സൂചന കോൺഗ്രസ് ഹൈക്കമാന്റും നൽകി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും രഹസ്യ കൂടിക്കാഴ്ച നടത്തിയത്. ഭരണതുടർച്ചയിലേക്കാണ് സർക്കാർ നീങ്ങുന്നത്. വിഴിഞ്ഞം ഉയർത്തിയാണ് അരുവിക്കരയിൽ ശബരിനാഥന്റെ പ്രചരണം നടത്തിയത്. അതുകൊണ്ട് തന്നെ ഇനി പദ്ധതി നടന്നില്ലെങ്കിൽ ജനങ്ങളുടെ രോഷം വലുതാകും. വിഴിഞ്ഞത്തിൽ ജനങ്ങളെ പറഞ്ഞു പറ്റിച്ചെന്ന പ്രതീതിയുണ്ടാകും. ഈ സാഹചര്യത്തിൽ അദാനിക്ക് തുറമുഖം നൽകിയില്ലെങ്കിൽ വലിയ തിരിച്ചടി കോൺഗ്രസിനുണ്ടാകുമെന്നാണ് ഉമ്മൻ ചാണ്ടിയുടെ പക്ഷം. ഈ സാഹചര്യത്തിൽ വിഴഞ്ഞത്തിൽ തന്റെ നിലപാടിനെ പിന്തുണയ്ക്കണമെന്നാണ് ചെന്നിത്തലയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. എന്നാൽ വ്യക്തമായ മറുപടി നൽകാതെ വികസന കാര്യങ്ങളിൽ എല്ലാ പിന്തുണയും മുഖ്യമന്ത്രിക്ക് നൽകുമെന്ന് ചെന്നിത്തല അറിയിച്ചു. മന്ത്രിസഭയിലെ കോൺഗ്രസുകാരിൽ രണ്ടാമനെന്ന നിലയിൽ കൂടുതൽ അംഗീകാരം വേണമെന്ന് ചെന്നിത്തലയും വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിൽ അഭിപ്രായൈക്യമുണ്ടെങ്കിൽ വിഴിഞ്ഞം തുറമുഖം അദാനിക്ക് നൽകുന്നതിനെ എതിർക്കില്ലെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് വ്യക്തമാക്കിയിരിക്കുന്നത്. പദ്ധതിയെ സുധീരൻ എതിർക്കുമെന്ന വ്യക്തമായ ധാരണയോടെയാണ് ഹൈക്കമാന്റിന്റെ ഈ അഭിപ്രായ പ്രകടനമെന്ന് മുഖ്യമന്ത്രിക്ക് അറിയാം. ഈ സാഹചര്യത്തിലാണ് രമേശ് ചെന്നിത്തലയേയും ഐ ഗ്രൂപ്പിനേയും ഒപ്പം നിർത്താനുള്ള നീക്കം. തിരുവനന്തപുരത്ത് കോൺഗ്രസിൽ ഐ വിഭാഗത്തിനാണ് ശക്തി. കെ മുരളീധരൻ, മന്ത്രി വി എസ് ശിവകുമാർ അടക്കമുള്ള ഐ ഗ്രൂപ്പിന്റെ പ്രധാന നേതാക്കൾ തിരുവനന്തപുരത്ത് നിന്നുള്ള എംഎൽഎമാരാണ്. അവരെല്ലാം വിഴിഞ്ഞം പദ്ധതിയെ അനുകൂലിക്കുന്നവരാണ്. ഈ സാഹചര്യത്തിൽ ചെന്നിത്തലയ്ക്കും മറിച്ചൊരു നിലപാട് എടുക്കാനാവില്ല. ഇതെല്ലാം മനസ്സിലാക്കിയാണ് ചെന്നിത്തലയുമായി മുഖ്യമന്ത്രി വിശദമായി സംസാരിച്ചത്. ഭരണതുടർച്ചയിലേയ്ക്ക് കാര്യങ്ങളെത്തണമെങ്കിൽ വിഴിഞ്ഞം അനിവാര്യമാണെന്നാണ് ഉമ്മൻ ചാണ്ടിയുടെ അഭിപ്രായം. ഇതെല്ലാം തത്വത്തിൽ അംഗീകരിച്ചാണ് ചെന്നിത്തലയും ചർച്ചയ്ക്ക് ശേഷം മടങ്ങിയത്.
കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് സുധീരനെ മാറ്റണമെന്ന ആഗ്രഹവും ഉമ്മൻ ചാണ്ടിക്കുണ്ട്. എന്നാൽ ഹൈക്കമാന്റിൽ സുധീരനുള്ള അംഗീകാരം ഉമ്മൻ ചാണ്ടിക്ക് അറിയാം. ഐ ഗ്രൂപ്പും എ ഗ്രൂപ്പും ഒന്നിച്ചാൽ മാത്രമേ ഇത് നടക്കൂ. ഡെപ്യൂട്ടീ സ്പീക്കറിൽ തർക്കത്തിന് വരരുതെന്നും ഐ ഗ്രൂപ്പിനോട് ഉമ്മൻ ചാണ്ടി ആവശ്യപ്പെടുന്നു. ഇതും ചെന്നിത്തലയോട് ഉമ്മൻ ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിനെ വെട്ടിലാക്കിയ ബാർ കോഴ വിവാദമുയർത്തിയ ബിജു രമേശിനെതിരെ എടുക്കുന്ന നടപടികളോട് ആഭ്യന്തര വകുപ്പ് പൂർണ്ണമായും പിന്തുണയ്ക്കണമെന്നാണ് മറ്റൊരു ആവശ്യം. റവന്യൂ മന്ത്രി അടൂർ പ്രകാശിനെ പറഞ്ഞ് നിലയ്ക്ക് നിർത്തണമെന്നാണ് ആവശ്യം. ഐ ഗ്രൂപ്പിലെ നേതാക്കളുമായി ചർച്ച ചെയ്ത് ഇക്കാര്യങ്ങളിൽ ഉചിതമായ തീരുമാനം അറിയിക്കാമെന്ന് മുഖ്യമന്ത്രിയോട് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്. ആഭ്യന്തര വകുപ്പിൽ താനിടപെടില്ലെന്ന ഉറപ്പും ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി നൽകി. സുധീരനെ ഒതുക്കുകയെന്നത് തന്നെയായിരുന്നു കൂടിക്കാഴ്ചയിലെ പ്രധാന അജണ്ട്. അതുകൊണ്ട് കൂടിയാണ് കെപിസിസിയിൽ സുധീരനെതിരെ സ്ഥിരമായി നിലപാട് എടുക്കുന്ന ഹസ്സൻ മധ്യസ്ഥനായി എത്തിയതും.
വിഴിഞ്ഞം തുറമുഖക്കരാർ വൈകിക്കാനാവില്ലെന്ന് മനസ്സിലാക്കിയ ദേശീയനേതൃത്വം ഇതിന്റെ പൂർണ ഉത്തരവാദിത്വം സംസ്ഥാനനേതൃത്വം ഏൽക്കണമെന്ന നിലപാടിലാണ് ഇപ്പോൾ. പദ്ധതിയിൽ ഇടപെടില്ലെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കിയതോടെ നടത്തിപ്പ് അദാനി പോർട്സിനെ എൽപ്പിച്ചു മുന്നോട്ടുപോകുന്നതിന് സംസ്ഥാനസർക്കാറിന് ഇനി രാഷ്ട്രീയതടസ്സങ്ങളില്ല. കഴിഞ്ഞദിവസങ്ങളിൽ കോൺഗ്രസ് കേന്ദ്രനേതൃത്വത്തിലെ ചില നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദാനിയും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടിയതാണ് ആശയക്കുഴപ്പത്തിനു കാരണമായത്. രാഹുൽഗാന്ധി പാർട്ടിയിൽ പ്രധാന ശക്തികേന്ദ്രമായതോടെ നേതൃനിരയിൽ പഴയ പ്രതാപം നഷ്ടമായ, കോൺഗ്രസ് അധ്യക്ഷയുടെ വിശ്വസ്തനായറിയപ്പെടുന്ന ഒരു നേതാവാണ് വീണ്ടും ഈ പ്രശ്നം ഉയർത്തിയതെന്നാണു സൂചന. ഗുജാറത്തിൽ നിന്നുള്ള അഹമ്മദ് പട്ടേലിന്റെ നിർദ്ദേശത്തിനൊപ്പമാണ് സോണിയയയുടെ മനസ്സ്. ഇത് മനസ്സിലാക്കിയാണ് സുധീരൻ വിഴഞ്ഞത്തിന് എതിരായ നിലപാടിലെത്തിയത്.
ഇതിനുപുറമെ പി. ചിദംബരമുൾപ്പെടെയുള്ള നേതാക്കൾക്ക് പദ്ധതിയോടുള്ള താത്പര്യക്കുറവും വിഴിഞ്ഞം പദ്ധതി പാളിയാൽ തമിഴ്നാട്ടിലെ കുളച്ചലിലേക്ക് പദ്ധതി കൊണ്ടുപോകാൻ കഴിയുമെന്ന ചിന്തയും ഇതിനുപിന്നിലുണ്ട്. കോർപ്പറേറ്റ് ശക്തികളുമായി മോദിയുടെ അവിശുദ്ധകൂട്ടുകെട്ട് ചൂണ്ടിക്കാട്ടി കോൺഗ്രസ് നടത്തുന്ന 'ബൂട്ട് സൂട്ട് സർക്കാർ' പ്രചാരണത്തെ അദാനിയുടെ കേരളത്തിലേക്കുള്ള വരവ് തളർത്തുമെന്ന് ദേശീയനേതൃത്വത്തിൽ ഒരുവിഭാഗം ആശങ്കപ്പെടുന്നു. ഇതിനൊപ്പമാണ് ബിജെപി.യോട് അനുഭാവമുള്ള വലിയ സാമ്പത്തികശക്തി കേരളത്തിലെത്തുന്നത് അവർക്ക് രാഷ്ട്രീയമായി ഗുണംചെയ്യുമെന്ന വാദം സുധീരൻ ഉയർത്തിയത്. എ കെ ആന്റണി വിഷയത്തിൽ നിശബ്ദത തുടർന്നതോടെ കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥയിലായി. രാഹുൽ ഗാന്ധിയെ പദ്ധതിക്ക് അനുകൂലമാക്കാൻ ഇതിനിടെയിൽ മുഖ്യമന്ത്രിക്കായി. തിരുവനന്തപുരം എംപി ശശി തരൂരിന്റെ ഇടപെടലായിരുന്നു ഇതിന് വഴിയൊരുക്കിയത്. എന്നാൽ സോണിയാ ഗാന്ധി ഇപ്പോഴും ഇടഞ്ഞു തന്നെയാണ്.
മോദിയും അദാനിയും തമ്മിലെ ബന്ധം എല്ലാവർക്കും അറിയാം. എന്നിട്ടും ഇത്ര വലിയ വികസന പദ്ധതി തന്നോട് അലോചിക്കാതെ അദാനിക്ക് നൽകിയതാണ് സോണിയയെ ചൊടുപ്പിച്ചത്. കഴിഞ്ഞ തവണ ഡൽഹിയിലെത്തിയപ്പോൾ മുഖ്യമന്ത്രിയെ കാണാൻ പോലും കൂട്ടാക്കിയില്ല. പദ്ധതി നഷ്ടപ്പെട്ടാൽ അത് കേരളത്തിലെ കോൺഗ്രസിന് തിരിച്ചടിയുണ്ടാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ അനുരജ്ഞനത്തിനായി മുഖ്യമന്ത്രി വീണ്ടും ഡൽഹിക്ക് പോകും. സോണിയയെ നേരിട്ട് കണ്ട് കാര്യങ്ങൾ വിശദീകരിക്കാനാണ് നീക്കം. വ്യാഴാഴ്ച ചേരുന്ന കെപിസിസി. നിർവാഹകസമിതിയോഗവും ഇക്കാര്യം ചർച്ചചെയ്യും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ശനിയാഴ്ച ഡൽഹിയിലെത്തി സോണിയാ ഗാന്ധിയെ കാണുമെന്ന് സൂചനയുണ്ട്. വിഴിഞ്ഞം പദ്ധതി അദാനിക്കു നൽകാൻ ജൂൺ പത്തിന് മന്ത്രിസഭ തീരുമാനിച്ചെങ്കിലും ഇനിയും ഉത്തരവിറങ്ങാത്തതും സമ്മതപത്രം നൽകാത്തതും ദേശീയ, സംസ്ഥാന നേതൃത്വങ്ങളിലെ ഈ ഭിന്നതകൊണ്ടാണെന്ന് എല്ലാ കോൺഗ്രസുകാരും രഹസ്യമായി സമ്മതിക്കുന്നുമുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്