അമേരിക്കയിൽ ഭാര്യയുമൊത്ത് കറങ്ങുന്ന ഉത്തപ്പ ആർക്ക് വേണ്ടി പാഡണിയണമെന്ന് ഇനിയും തീരുമാനമെടുക്കുന്നില്ല; ഇന്നിങ്സ് തുടങ്ങാൻ മുൻ ടെസ്റ്റ് താരം വാസിം ജാഫർ എത്താനും സാധ്യത; ജെജെ സിംഗിന് എൻഒസി നൽകാതെ പഞ്ചാബിന്റെ ഇരുട്ടടിയും; ക്യാപ്ടനെ തേടിയുള്ള കേരളാ ക്രിക്കറ്റിന്റെ യാത്ര തുടരുന്നു
അരുൺ ജയകുമാർ
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ടീമിനായി ഈ രഞ്ജി സീസണിൽ റോബിൻ ഉത്തപ്പ പാഡണിയുമോ എന്നതിലെ അനിശ്ചിതത്വം തുടരുന്നു. ഇപ്പോൾ അമേരിക്കയിലുള്ള ഉത്തപ്പ ഓഗസ്റ്റ് മാസത്തോടെ മാത്രമേ തന്റെ അന്തിമ തീരുമാനമറിയിക്കുകയുള്ളു. എന്നാൽ ഈ മാസം മുതൽ സീസൺ ആരംഭിക്കുകയും ചെയ്യും. ഈ സാഹചര്യത്തിൽ ഉത്തപ്പയ്ക്ക് വേണ്ടി കാത്തിരിക്കണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലാണ് കെസിഎ ഭാരവാഹികൾ. അതേ സമയം ഉത്തപ്പ എത്തിയിലെങ്കിൽ പകരക്കാരനായി മുൻ ഇന്ത്യൻ ഓപ്പണറും മുബൈ രഞ്ജി ടീമിന്റെ നായകനുമായിരുന്നു വസീം ജാഫറിനെ എത്തിക്കാനാണ് ബോർഡിന്റെ നീക്കമെന്നും കെസിഎയിലെ ഒരു ഉന്നതൻ മറുനാടൻ മലയാളിയോട് പറഞ്ഞു.
ഐപിഎല്ലിൽ തകർത്തടിച്ച റോബിൻ ഉത്തപ്പയ്ക്ക് മറ്റ് ടീമുകളിൽ കളിക്കാനുള്ള എൻഒസി കർണ്ണാടക ക്രിക്കറ്റ് അസോസിയേഷൻ നൽകിയതിന് പിന്നാലെ തന്നെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ ഉൾപ്പടെയുള്ളവർ റോബിൻ ഉത്തപ്പയ്ക്കായി രംഗത്തുണ്ട്. ഓഗസ്റ്റ് പകപതിയോടെ തിരിച്ചെത്തിയേഷം മറ്റ് ടീമിനായി കളിക്കാൻ റോബിൻ ഉത്തപ്പ തീരുമാനിച്ചാൽ അത് കേരളത്തന് തിരിച്ചടിയാകും. ഉത്തപ്പയെ ലഭിച്ചില്ലെങ്കിൽ സീസൺ തുടങ്ങിയ ശേഷം മറ്റ് ടീമുകളിൽ കളിച്ച മികവുറ്റ താരങ്ങളെ കേരളത്തിന് ലഭിക്കുകയുമില്ല. ഇതാണ് വസീം ജാഫറിനെപ്പോലെയുള്ള ഒരു താരത്തെ സമീപിക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷനെ പ്രേരിപ്പിച്ചിരിക്കുന്നത്. അമേരിക്കയിൽ ഭാര്യയുമൊത്ത് അവധിക്കാലം ആഘോഷിക്കുകയാണ് ഉത്തപ്പ. ഹോളിഡേ കഴിഞ്ഞ ശേഷമേ ഉത്തപ്പ ഏത് ടീമിൽ കളിക്കുകയെന്ന് തീരുമാനിക്കൂ. ഈ സാഹചര്യത്തിലാണ് ടിസി മാത്യുവിന്റെ നേതൃത്വത്തിൽ വാസിം ജാഫറെ എത്തിക്കാൻ നീക്കം സജീവമായത്.
റോബിൻ ഉത്തപ്പ എത്തിയില്ലെങ്കിൽ പഞ്ചാബ് ബാറ്റ്സ്മാൻ ജീവൻ ജ്യോത് സിങ്ങിനെ കേരളത്തിന്റെ ജഴ്സിയണിയിക്കാനായിരുന്നു പദ്ധതി. എന്നാൽ ഉത്തപ്പയുടെ കാര്യം തീരുമാനമാകാതിരുന്ന സാഹചര്യത്തിൽ ജീവൻജ്യോത് സിങ് പഞ്ചാബിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. കേരള ടീമിന്റെ പരിശീലകനായി സൂപ്പർ കോച്ച് ഡേവ് വാട്മോർ എത്തിയതിന് പിന്നാലെയാണ് റോബിനെ എത്തിക്കാൻ ശ്രമിച്ചത്. ഐപിഎല്ലിൽ ഓറഞ്ച് ക്യാപ് നേടിയ താരമായറോബിൻ ഈ സീസണിലും മികച്ച ഫോം തന്നെയാണ് പ്രകടിപ്പിച്ചത്. സൂപ്പർ കോച്ചിന് പിന്നാലെ സൂപ്പർ ക്യാപ്റ്റനും എത്തിയാൽ ഇത് കേരള ക്രിക്കറ്റിന്റെ തലവര തന്നെ മാറ്റുമെന്ന കണക്ക് കൂട്ടലുമാണ് 31കാരനായ റോബിനെ എത്തിക്കാൻ ശ്രമിച്ചതിന് പിന്നിലെ കാരണവും.
റോബിൻ ഉത്തപ്പയ്ക്ക് പകരക്കാരനായി ബോർഡ് ഇപ്പോൾ ആലോചിക്കുന്ന വസീം ജാഫറിനെ പക്ഷെ ദീർഘകാലം ഉപയോഗിക്കാനാകില്ല. നാൽപ്പതിനോട് അടുത്ത് പ്രായമുണ്ട് വസീം ജാഫറിന് ഇന്ത്യക്കായി 31 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള ജാഫർ 34.10 ശരാശരിയിൽ 1944 റൺസ് നേടിയിട്ടുണ്ട്. 5 സെഞ്ചുറികളും 11 അർധ ശതകങ്ങളുമാണ് ജാഫറിന്റെ സമ്പാദ്യം. വെസ്റ്റിൻഡീസിനെതിരെ നേടിയ 212 റൺസാണ് ഉയർന്ന സ്കോർ. രാജ്യാന്തര ക്രിക്കറ്റിനെ അപേക്ഷിച്ച് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ വലിയ അനുഭവ സമ്പത്താണ് ജാഫറിന് ഉള്ളത്. ഇത് കേരളത്തിന് ഗുണം ചെയ്യുമെന്നാണ് ബോർഡ് കരുതുന്നത്. മുംബൈക്ക് വേണ്ടി 222 മത്സരങ്ങളിൽ നിന്നും 50.88 ശരാശരിയിൽ 51 സെഞ്ചുറികളും 81 അർധ ശതകങ്ങളും ജാഫർ നേടിയിട്ടുണ്ട്. 1996ൽ 18ാം വയസ്സിലാണ് ജാഫർ മുംബൈ ടീമിലെത്തിയത്.
കേരള ടീമിലെത്താൻ ഉത്തപ്പ ചോദിച്ചിരുന്നത് ലക്ഷങ്ങളാണ്. കഴിഞ്ഞ സീസണിൽ രഞ്ജി ട്രോഫിയിൽ റോഹൻ പ്രേമാണ് കേരളത്തെ നയിച്ചത്. ഏകദിനത്തിൽ സച്ചിൻ ബേബിയും. സാധാരണ സീസണിന്റെ തുടക്കത്തിൽ തന്നെ ക്യാപ്ടനെ നിശ്ചയിക്കുകയാണ് പതിവ്. എന്നാൽ റോബിൻ ഉത്തപ്പയുടെ കാര്യത്തിൽ തീരുമാനം എടുക്കാത്തതിനാൽ ക്യാപ്ടനെ പ്രഖ്യാപിച്ചിട്ടില്ല. പാതി മലയാളിയായ റോബിനുമായി കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ മുൻ പ്രസിഡന്റായ ടിസി മാത്യു പലവട്ടം ചർച്ച ചെയ്തിരുന്നു. കഴിഞ്ഞ സീസണിലെ അവസാന മത്സരങ്ങളിൽ റോബിനെ കർണ്ണാടക കളിപ്പിച്ചില്ല. ഇതിന്റെ വേദനയുമായാണ് കർണ്ണാടകം വിടാൻ റോബിൻ തീരുമാനിച്ചത്. ഇത് മലയാള ബന്ധങ്ങളുള്ള റോബിനെ കേരളത്തിലെത്തിക്കുമെന്ന തോന്നലുണ്ടാക്കി. ഇതിനെടയാണ് വിദർഭ ഉത്തപ്പയെ സ്വന്തമാക്കാൻ എത്തിയത്. ഇതോടെ ഡിമാൻഡും കൂടി.
കഴിഞ്ഞ രഞ്ജി സീസണിൽ മോശം പ്രകടനമായിരുന്നുവെങ്കിലും ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മിന്നും താരമായി റോബിൻ. ഫോമിലേക്ക് മടങ്ങിയെത്തിയതോടെയാണ് റോബിന് വേണ്ടി വിദർഭയും രംഗത്ത് വന്നത്. ഇപ്പോൾ കേരളാ ക്രിക്കറ്റ് അസോസിയേഷൻ റോബിനുമായി ബന്ധപ്പെടുന്നുണ്ട്. താരം വിദേശത്താണെന്നാണ് സൂചന. ഇപ്പോഴും ശുഭ പ്രതീക്ഷയിലാണ് കേരളം. റോബിന് എന്തും ചെയ്തു കൊടുക്കാം. എന്നാൽ അമിത് വർമ്മയുടെ ആവശ്യം കേരളത്തിനില്ല. സഞ്ജു വി സാംസൺ, റോഹൻ പ്രേം, സച്ചിൻ ബേബി, തുടങ്ങി ശക്തമായ ബാറ്റിങ് നിരയാണ് കേരളത്തിനുള്ളത്. അതുകൊണ്ട് തന്നെ അമിത് വർമ്മ കേരളത്തിന് ബാധ്യതയാകും. ഈ സാഹചര്യത്തിലാണ് മറ്റൊരു അന്യസംസ്ഥാനക്കാരനെ കൂടി ബാറ്റ്സ്മാനായി കളിപ്പിക്കാൻ മടിക്കുന്നത്. മലയാളിയായ സുനിൽ സാമിനെ കേരളത്തിൽ കളിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. തമിഴ്നാടിന്റെ രഞ്ജി ടീമംഗമായ സുനിൽ സാമും കേരളത്തിന്റെ പരിഗണനയിലാണ്.
മറ്റു സംസ്ഥാനങ്ങൾക്ക് വേണ്ടി കളിക്കാനുള്ള എൻഒസി ഉത്തപ്പക്ക് കർണാടക ക്രിക്കറ്റ് അസോസിയേഷൻ നൽകിയിരുന്നു. ഇതോടെ കർണാടക ടീമുമായി 15 വർഷത്തോളം നീണ്ടു നിന്ന ബന്ധം അവസാനിപ്പിച്ചു. 2002ൽ 17-ാം വയസിലാണ് ഫസ്റ്റ്ക്ല ാസ് ക്രിക്കറ്റിൽ അരങ്ങേറിയ ഉത്തപ്പ അന്നുമുതൽ കർണാടകയ്ക്കായാണ് പാഡണിഞ്ഞത്. താരവുമായി കരാർ നീട്ടാൻ കർണാടക ക്രിക്കറ്റ് അസോസിയേഷൻ ശ്രമിച്ചെങ്കിലും ഉത്തപ്പ താത്പര്യം കാണിച്ചില്ല. കഴിഞ്ഞ രഞ്ജി സീസണിൽ കർണാടകയ്ക്ക് വേണ്ടി ആറു മത്സരം മാത്രമാണ് ഉത്തപ്പ കളിച്ചത്. അതാണ് ഉത്തപ്പ കർണാടക ടീം വിടാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്. കരുൺ നായർ, കെ.എൽ.രാഹുൽ തുടങ്ങിയ താരങ്ങൾ കർണാടക ടീമിൽ എത്തിയതോടെ ഉത്തപ്പയ്ക്ക് അവസരം കുറയുകയായിരുന്നു.
130 ഫസ്റ്റ്ക്ലാസ് മത്സരങ്ങളിൽ നിന്നായി 8793 റൺസ് നേടിയ ഉത്തപ്പ 21 സെഞ്ചുറിയും 48 അർധസെഞ്ചുറിയും നേടിയിട്ടുണ്ട്. 2014/15 സീസണിൽ കർണാടക രഞ്ജി ചാമ്പ്യന്മാരായതും ഉത്തപ്പയുടെ മികവിലായിരുന്നു. സീസണിൽ മൂന്ന് സെഞ്ചുറികളും ആറ് അർധ സെഞ്ചുറികളും നേടിയ ഉത്തപ്പ 50.34 ശരാശരിയിൽ 1,158 റൺസ് അടിച്ചുകൂട്ടിയിട്ടുണ്ട്. പത്താമത് സീസണിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും തമ്മിൽ നടന്ന മത്സരത്തിനിടെ കെ.സി.എ. മുൻ പ്രസിഡന്റ് കെ.സി. മാത്യു ഉത്തപ്പയുമായി അനൗദ്യോഗിക ചർച്ച നടത്തിയിരുന്നു. കേരളത്തിനു വേണ്ടി കളിക്കാൻ ഉത്തപ്പ അന്നു താൽപര്യം പ്രകടിപ്പിച്ചിരുന്നു. പത്താമത് സീസണിൽ നൈറ്റ്റൈഡേഴ്സിനു വേണ്ടി 388 റണ്ണെടുക്കാൻ ഉത്തപ്പയ്ക്കായി. മലയാളം അറിയാവുന്ന ഓപ്പണർക്കു വേണ്ടി കെ.സി.എ. അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് ഉത്തപ്പയുടെ പേര് ഉയർന്നു വന്നത്.
മൂന്ന് അന്യസംസ്ഥാന താരത്തെ ഒരു സീണണിൽ കളിപ്പിക്കാൻ കേരളത്തിന് കഴിയും. ഡേവ് വാട്മോറാണ് ഇത്തവണ കേരളത്തിന്റെ പരിശീലകൻ. വാട്മോർ എല്ലാ കളികൾക്കും കേരളത്തിനൊപ്പം ഉണ്ടായിരിക്കും എന്നും കെസിഎ ഉറപ്പിച്ചിട്ടുണ്ട്. മറ്റ് ഉത്തരവാദിത്തങ്ങൾ മാറ്റി വച്ച് വാട്മോർ മുഴുവൻ സമയ പരിശീകരനാകാമെന്ന് ്സന്നദ്ധ അറിയിച്ചതിനെ പ്രതീക്ഷയോടെയാണ് കേരളാ ക്രിക്കറ്റ് അസോസിയേഷൻ കാണുന്നത്. രഞ്ജി ട്രോഫിയിൽ എലൈറ്റ് ഗ്രൂപ്പിലേക്ക് എത്തുകയാണ് കേരളത്തിന്റെ ലക്ഷ്യം. ഇത്തവണ 3 അന്യസംസ്ഥാന താരങ്ങളെ അണിനിരത്തിയിട്ടും ടെസ്റ്റ്. ഏകദിന, ട്വന്റി ട്വിന്റെ ഫോർമാറ്റിലെല്ലാം കേരളത്തിന് സമ്പൂർണ്ണ പരാജയമായിരുന്നു. ഈ സാഹചര്യത്തിലാണ് വമ്പൻ താരങ്ങളെ അടുപ്പിക്കാൻ കേരളം ശ്രമിക്കുന്നത്.
Stories you may Like
- ദാവൂദ് ഇബ്രാഹീമിന്റെ സ്വത്തുക്കളുടെ അനന്തരവകാശി മിയാൻ ദാദിന്റെ മകനോ?
- രോഹൻ കുന്നുമ്മൽ ഐപിഎൽ അരങ്ങേറ്റത്തിന്, ഡൽഹിയുടെ സിലക്ഷൻ ക്യാംപിൽ
- ബി.സി.സിഐയുടെ ആസ്തി കണ്ട് അന്തംവിട്ട് ക്രിക്കറ്റ് ലോകം
- കിരീടം തിരികെപ്പിടിക്കാൻ ഇന്ത്യ, ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലൂടെ
- ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ സർക്കാർ പുറത്താക്കി
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്