കൊച്ചിയിൽ 'ക്രിക്കറ്റ്' കളിക്കാൻ നവീകരണത്തിനും ഡ്രെയിനേജിനും വേണ്ടത് കോടികൾ; കമ്മീഷനായി കിട്ടുക ലക്ഷങ്ങളും; ആറ് സ്റ്റംബ് കൊണ്ട് കുത്തിയാൽ സുന്ദരമായി കളിക്കാൻ റെഡിയായി കിടക്കുന്ന ഗ്രീൻ ഫീൽഡിനെ തഴയുന്നതിന് പിന്നിൽ മേലാളന്മാർക്ക് പോക്കറ്റ് വീർപ്പിക്കാൻ; തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് കളി മാറ്റിയത് അസോസിയേഷനിൽ ചർച്ച ചെയ്യാതെ; സ്റ്റേഡിയം മാറ്റൽ വിവാദത്തിന് പുതിയ തലം നൽകി ശശി തരൂരും; കെസിഎയിൽ തമ്മിലടി രൂക്ഷം
അരുൺ ജയകുമാർ
തിരുവനന്തപുരം: കേരളത്തിൽ വീണ്ടുമൊരു രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് ബിസിസിഐ അനുമതി നൽകി. മത്സരത്തിന് ഇനിയും മാസങ്ങൾ ബാക്കിയാണെങ്കിലും വേദി സംബന്ധിച്ച് തർക്കം വേറെ തലത്തിലേക്ക് എത്തിയിരിക്കുകയാണ്.തിരുവനന്തപുരത്തെന്ന് ആദ്യം പ്രഖ്യാപിച്ച മത്സരം ഞൊടിയിടയിൽ കൊച്ചിയിലേക്കെന്ന് മാറ്റി തീരുമാനിച്ചു. കോടികൾ ചിലവഴിച്ച് സംസ്ഥാന സർക്കാർ അണ്ടർ 17 ലോകകപ്പിന് വേണ്ടി നിർമ്മിച്ച ടർഫ് എന്തിന് വേണ്ടിയാണ് മറ്റൊരു ക്രിക്കറ്റ് സ്റ്റേഡിയമുള്ളപ്പോൾ കുത്തിപ്പൊളിക്കുന്നതെന്ന് ചോദ്യവുമായി ഫുട്ബോൾ താരങ്ങൾ ഉൾപ്പടെ രംഗതെത്തിക്കഴിഞ്ഞു. കൊച്ചിയിലേക്ക് അനാവിശ്യമായ വാശിയുപയോഗിച്ച് ക്രിക്കറ്റ് മത്സരം എത്തിക്കുന്നത് വൻ തുക കമ്മീഷനായി അടിച്ചെടുക്കാൻ വേണ്ടിയാണെന്നാണ് ആരോപണം ഉയരുന്നത്.
കൊച്ചിയിലെ ഗ്രൗണ്ട് ഫുട്ബോൾ മത്സരങ്ങൾക്ക് അനിയോജ്യമായ രീതിയിൽ കഴിഞ്ഞ വർഷമാണ് മാറ്റി പണി കഴിപ്പിച്ചത്. കോടികൾ ചെലവാക്കിയാണ് ഫിഫ അംഗീകാരം ലഭിച്ച രാജ്യത്തെ ആറ് സ്റ്റേഡിയങ്ങളിലൊന്നായി പട്ടികയിൽ കൊച്ചിയും ഇടം പിടിച്ചത്.ഇവിടെയാണ് ഇപ്പോൾ ക്രിക്കറ്റിന് വേണ്ടി മുഴുവൻ കുത്തിപ്പൊളിക്കണമെന്ന് വാദിക്കുന്നത്. അതും എപ്പോൾ വേണമെങ്കിലും ക്രിക്കറ്റ് മത്സരം നടത്താൻ തയ്യാറായി തിരുവനന്തപുരത്തെ സ്റ്റേഡിയമുള്ളപ്പോൾ. ഒരു വേദി തയ്യാറായി കിടക്കുമ്പോൾ മറ്റൊന്നിനായി പണം മുടക്കുന്നതിന് പിന്നിൽ അഴിമതിയാണെന്ന് ആരോപണം ഉയർന്നുകഴിഞ്ഞു.
കൊച്ചിയിലെ സ്റ്റേഡിയം ക്രിക്കറ്റിന് അനിയോജ്യമാക്കി മാറ്റിയെടുക്കണമെങ്കിൽ കോടികളാണ് ചെലവ് വരുക. പിച്ച് നിർമ്മാണവും, വിഐപി ബോക്സ് ഒരുക്കവുമെല്ലാം ആദ്യം മുതൽ തുടങ്ങണം. ആദ്യം ഗ്രൗണ്ടിന്റെ ഘടന തന്നെ മുഴുവനായി മാറ്റേണ്ടി വരും. ഇപ്പോഴത്തെ പുൽ പ്രതലത്തിന്റെ കട്ടി തന്നെ കുറഞ്ഞത് നേരം പകുതിയായെങ്കിലും കുറയ്ക്കേണ്ടിവരും. ഗ്രൗണ്ടിലെ ഡ്രെയ്നേജ് സിസ്റ്റം മുഴുവനായി മാറ്റി പണിയകഴിപ്പിക്കേണ്ടി വരും. സ്റ്റേഡിയത്തിന്റെ സുരക്ഷയിലും കെട്ടുറപ്പിലും ഐഎസ്എൽ മത്സരങ്ങൾക്കിടയിൽ തന്നെ ആശങ്ക ഉയർന്ന സാഹചര്യത്തിൽ അതും പരിഹരിക്കേണ്ടി വരും. ക്രിക്കറ്റ് മത്സരത്തിന് ശേഷം വീണ്ടു ഫുട്ബോളിനായി പ്രതലം മാറ്റുമ്പോൾ വീണ്ടും ചെലവ് കോടികളാണ്.
ഇത്തരത്തിൽ അനാവിശ്യമായി നിർമ്മാണ പ്രവർത്തനം വേണ്ടി വരുമ്പോൾ കോടികളാണ് മുടക്കേണ്ടി വരിക. ഈ കരാറുകൾ നൽകുന്ന വൻ തുകയലെ കമ്മീഷൻ ഉൾപ്പടെയാണ് കെസിഎയിലെ ഒരു വിഭാഗത്തിന്റെ നോട്ടമെന്നും പരാതിയുയരുന്നുണ്ട്. മത്സരത്തിനുള്ള തയ്യാറെടുപ്പിന്റെ കാര്യത്തിൽ ക്രിക്കറ്റിന്ററെ കാര്യത്തിൽ കൊച്ചിയെക്കാൾ പതിന്മടങ്ങ് മുകളിലാണ് തിരുവനന്തപുരം. എപ്പോൾ വേണമെങ്കിലും മത്സരം നടത്താൻ തയ്യാറായി കിടക്കുകയാണ് ഗ്രൗണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും കെസിയെക്ക് ഉള്ളിൽ തന്നെ ഇത് വരെ ഈ മത്സരത്തെക്കുറിച്ച് ധാരണയായിട്ടില്ല. വെറും രണ്ടാഴ്ച കൊണ്ട് നിസ്സാര തുക മുടക്കിയാൽ മത്സരത്തിന് തലസ്ഥാനം തയ്യാർ. കൊച്ചിയിൽ ഇതേ സ്ഥാനത്ത് വേണ്ടത് കുറഞ്ഞത് നാല് മാസവും പിന്നെ കോടികളുമാണ്.
എറണാകുളം, വടക്കൻ കേരള ലോബിയാണ് കേരള ക്രിക്കറ്റ് അസോസിയേഷനിലെ പ്രബല വിഭാഗം.ഇവരെടുക്കുന്ന തീരുമാനങ്ങൾ അക്ഷരം പ്രതി അനുസരിക്കുന്ന മിണ്ടാപ്രാണികളാണ് തെക്കൻ കേരളത്തിൽ നിന്നുമുള്ളത്. വേദി തിരുവനന്തപുരത്ത് നിന്ന് മാറ്റിയത് കെസിഎയിൽ പോലും ഒന്ന് ആലോചിക്കാതെയാണ്. സ്വന്തമായി മൈദാനമുണ്ടായിട്ടും വേദി മാറ്റിയതിനെ ചോദ്യം ചെയ്യാൻ ജില്ലാ അസോസിയേഷനോ അതിന്റെ ഭാഗമായുള്ള കെസിഎ പ്രതിനിധികളോ തയ്യാറായിട്ടില്ല.നാളെ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റുമായി ഐഎസ്എൽ ഷെഡ്യൂളും കൊച്ചിയിലെ ഏകദിനവും തമ്മിൽ തീയതികളിൽ പ്രശ്നമുണ്ടാകാതെ തീരുമാനം എടുക്കണം എന്ന വിഷയത്തിൽ ചർച്ച നടക്കും.
തിരുവനന്തപുരത്തിന് അനുവദിച്ച മത്സരം കൊച്ചിയിലേക്ക് മാറ്റിയതിനെ എതിർത്ത് ഫുട്ബോൾ താരങ്ങളും രാഷ്ട്രീയ നേതാക്കളും രംഗതെത്തിക്കഴിഞ്#ു. മത്സരം നടത്താൻ തയ്യാറായി തലസ്ഥാനത്തെ സ്റ്റേഡിയം ഉള്ളപ്പോൾ കൊച്ചിയിലേക്ക് മാറ്റാനുള്ള തരുമാനത്തെ അത്ഭുതകരമെന്നാണ് മുൻ കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്തിന്റെ എംപിയുമായ ശശി തരൂർ പ്രതികരിച്ചത്. ഇതിന് പിന്നിൽ എന്ത് നേട്ടമാണുള്ളതെന്നും വിഷയം ബിസിസിഐയുടെ ശ്രദ്ധയിൽ പെടുത്തിയതായും തരൂർ പറയുന്നു.അഴിമതതി ആരോപണമാണ് തരൂർ ഉന്നയിക്കുന്നതും.
ബ്ലാസ്റ്റേഴ്സ് താരങ്ങളായ സികെ വിനീത്, റിനോ ആന്റോ, ഇയാൻ ഹ്യൂം എന്നിവരും മൈദാനം വെട്ടിപ്പൊളിക്കുന്നതിനെതിരാണ്. ക്രിക്കറ്റ് കളിക്കാൻ തിരുവനന്തപുരത്ത് അത്യാധുനിക മൈദാനമുള്ളപ്പോൾ എന്തിനാണ് കൊച്ചിയിൽ ഈ ക്രൂരതയെന്നും ഹ്യൂം ചോദിക്കുന്നു. ക്രിക്കറ്റ് സ്റ്റേഡിയത്തിനായി ഗ്രൗണ്ടിൽ മാറ്റം വരുത്തിയാൽ ഇത് പഴയ രീതിയിലാക്കാൻ ഏറെ പ്രയാസമാണെന്നും ഹ്യൂം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സീസണിൽ ഞാൻ കൊച്ചിയിലുണ്ടായിരുന്നു. അന്ന് നിലവിലുണ്ടായിരുന്ന ക്രിക്കറ്റ് സ്റ്റേഡിയം ഫുട്ബോൾ മത്സരത്തിനായി സജ്ജമാക്കാൻ 6-8 ആഴ്ചകൾ വേണ്ടിവന്നു. അതിനായി ഏറെ പ്രയാസപ്പെടേണ്ടിവന്നു. ഇപ്പോഴും ഒരു ഫുട്ബോൾ ഗ്രൗണ്ടിനുവേണ്ട പല ഗുണങ്ങളും ഇതിനില്ല. എന്നിരുന്നാലും അണ്ടർ 17 ലോകകപ്പിനായും ഇന്ത്യൻ സൂപ്പർ ലീഗിനായും ഗ്രൗണ്ട് സജ്ജമാക്കാൻ ചെലവഴിച്ച പണം മുഴുവൻ ഒരു ക്രിക്കറ്റ് മത്സരത്തിനായി പാഴാക്കുന്നുവെന്നും ഹ്യൂം ചോദിക്കുന്നു.മുൻ ഇന്ത്യൻ നായകൻ ഐഎം വിജയനും ടർഫ് പൊളിക്കുന്നതിന് എതിരാണ്.
ഇനി ടർഫ് സമയത്ത് തിരികെ പണി തീർത്തുകൊടുക്കാമെന്ന് കെസിഎ ഉറപ്പ് നൽകിയാലും ഐഎസ്എൽ ഷെഡ്യൂൾ അതിന് ചേർന്ന പോകില്ല.അതിന് പുറമെ എഎഫ്സി ഏഷ്യാകപ്പ് ഫുട്ബോൾ മത്സരങ്ങളും ആരംഭിക്കുന്നുണ്ട്. യുഎഇയിൽ നടക്കുന്ന ഈ ടൂർണമെന്റിന് ഇന്ത്യയും യോഗ്യത നേടിയിട്ടുണ്ട്. ജനുവരി 5 മുതൽ ഫെബ്രുവരി 1 വരെ ഈ ടൂർണമെന്റ് നടക്കുമ്പോൾ ഐഎസ്എല്ലിന് ഇടവേള നൽകേണ്ടി വരുമെന്നതിനാൽ സെപ്റ്റംബർ അവസാനമോ ഒക്റ്റോബർ ആദ്യമോ ഐഎസ്എൽ ആരംഭിക്കാനാണ് സാധ്യത. അങ്ങനെ വരുമ്പോൾ ക്രിക്കറ്റ് പിച്ച് നിർമ്മിക്കാൻ കൊച്ചിയിൽ വേണ്ട സമയം ലഭിക്കുകയുമില്ല. ഇത്രയും തടസ്സങ്ങളുള്ളപ്പോഴാണ് വേറൊരു മൈദാനം ക്രിക്കറ്റിനുണ്ടായിട്ടും കൊച്ചി എന്ന പിടിവാശി. ഈ പിടിവാശി കോടികൾ തട്ടാൻ വേണ്ടി തന്നെയാണ് എന്ന ആരോപണം അതച്കൊണ്ട് തന്നെ ശരിയാകുന്നു.
ഐഎസ്എൽ ഷെഡ്യൂൾ വരുന്നതോടെ ക്രിക്കറ്റ് മത്സരം കൊച്ചിയിൽ നിന്ന മാറ്റേണ്ടിവരുമെന്നും കെസിഎയിലെ തന്നെ മറ്റൊരു വിഭാഗം വാദിക്കുന്നുണ്ട്. വിദേശത്ത് നിന്നുൾപ്പടെ വമ്പൻ താരങ്ങൾ എത്തുന്ന ലീഗ് നടക്കുന്ന ഒരു സ്റ്റേഡിയത്തിൽ ഫുഡ്ബോൾ കളിക്കുന്ന പുല്ല് ചെത്തിയിറക്കിയാൽ പിന്നീട് ഫുട്ബോൾ കളിക്കാർക്ക് പരിക്ക് പറ്റാൻ സാധ്യതയുമുണ്ട്.ഇതിനൊക്കെ പുറമെ ഈ വർഷം മുതൽ ഇന്ത്യൻ സൂപ്പർ കപ്പ് ഉൾപ്പടെ ആരംഭിക്കുന്ന പശ്ചാത്തലത്തിൽ കളിക്കാർക്ക് കൂടുതൽ വിശ്രമം ലഭിക്കുന്നതിനായി ഒക്ടോബർ ആദ്യം തന്നെ ഐഎസ്എൽ സീസൺ ആരംഭിക്കാനും സാധ്യതയുണ്ട്.
2014ൽ ഇന്ത്യ വെസ്റ്റിൻഡീസ് മത്സരം തന്നെയാണ് കൊച്ചിയിൽ അവസാനമത്സരം നടന്നതും. അത് ഐഎസ്എൽ സീസണ് ഒരാഴ്ച മുൻപായിരുന്നു. പിന്നീ് വീണ്ടും ഫുഡ്ബോൾ മതസരം നടത്താൻ വേണ്ട സമയം ലഭിക്കാതെ വന്നപ്പോൾ സച്ചിൻ ടെൻഡുൽക്കർ ഉൾപ്പടെ ഇടപെട്ട് ആദ്യം എവേ മത്സരം നടത്തുകയായിരുന്നു. എന്നാൽ ഐഎസ്എൽ ഇപ്പോലഞ രൂപത്തിലും ഭാവത്തിലും ആകെ മാറിയ സ്ഥിതിക്ക് ഇനി ഒരു വേദിക്ക് വേണ്ടി മറ്റെ്ലലാ ഷെഡ്യൂളും മാറ്റാൻ അധികൃതർ തയ്യാറാകില്ല, അതിന് കാരണവും നിസ്സാരമാണ് കേരളത്തിൽ ക്രിക്കറ്റ് മത്സരം നടത്താൻ കൊച്ചിയിലും മനോഹരമായ വേറെയും ഒരു സ്റ്റേഡിയമുണ്ടല്ലോ അപ്പോൾ എന്തിനാണ് ഈ പിടിവാശിയെന്നും ഒരു വിഭാഗം ചോദിക്കുന്നു.
മത്സരം കൊച്ചിയിൽ നടത്താൻ ജയേഷ് ജോർജ് മുൻകൈയെടുത്ത് ഇപ്പോൾ കൈകൊണ്ട തീരുമാനം വലിയ റിസ്ക്കാണെന്ന് കെസിഎയിലെ തന്നെ മറുവിഭാഗം അഭിപ്രായപ്പെടുന്നു. നവംബറിൽ മഴയ്ക്ക് സാധ്യതയുള്ള സമയമാണ്. കനത്ത മഴയിലും മത്സരം നടത്തി തിരുവനന്തപുരം സ്റ്റേഡിയം ലോക ശ്രദ്ധ തന്നെ നേടിയിരുന്നു. കൊച്ചിയിലെ അവസ്ഥ അങ്ങനെയല്ല തിരുവനന്തപുരത്ത് എത്ര കനത്ത മഴ പെയ്താലും അര മണിക്കൂർ കൊണ്ട് മത്സരം നടത്താം. 2010ൽ ഓസ്ട്രേലിയക്കെതിരെയുള്ള മത്സരം കൊച്ചിയിൽ മഴ മാറിയിട്ടും ഗ്രൗണ്ടിലെ വെള്ളകെട്ട് കാരണം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ഹെലികോപ്റ്റർ ഉൾപ്പെ ഉപയോഗിച്ചിട്ടും ഗ്രൗണ്ട് ഉണക്കാൻ കഴിഞ്ഞില്ല.
പിടിവാശി കാണിച്ച് ക്രിക്കറ്റ് മത്സരം നടത്തുന്നതിലൂടെ ഇപ്പോൾ ഫുട്ബോളിന് മനോഹരമായ ഗ്രൗണ്ട് കൂടി നശിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് കെഎഫ്എ ഉന്നതരും അഭിപ്രായപ്പെടുന്നു. ഫിഫ അവരുടെ നിയമാവലി അനുസരിച്ച് ബർമുഡ ഗ്രാസ് ഉൾപ്പടെ ഉപയോഗിച്ച് തയ്യാറാക്കിയ മൈദാനം നശിപ്പിക്കാൻ മാത്രമെ ഇത് ഉപകാരപ്പെടുകയുള്ളു. കെസിഎയ്ക്ക് കൊച്ചി സ്റ്റേഡിയവുമായി കരാർ ഉണ്ടെന്നും പണം നൽകിയതിനാൽ മത്സരം നടത്തിയില്ലെങ്കിൽ അത് മറ്റ് സാമ്പത്തിക ക്രമക്കേടുകളുടം ഭാഗമായി ഉൾപ്പടുത്തി ചോദ്യം ചെയ്യപ്പെടുമെന്നും കെസിഎ ഭയപ്പെടുന്നു.
Stories you may Like
- കൊച്ചിയിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയവും പാരിസ്ഥിതിക ചർച്ചകളിൽ കുടുങ്ങാൻ സാധ്യത
- കാര്യവട്ടം ഗ്രീൻഫീൽഡിലെ കൂട്ടായ്മ കൊച്ചിയിലെ ഹരിതശോഭ നശിപ്പിക്കാൻ!
- ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഭാഗ്യചിഹ്നം പുറത്തിറക്കി
- ഏകദിന ലോകകപ്പ് ഒക്ടോബർ 5 മുതൽ, ആകെ പത്ത് വേദികൾ, മത്സരക്രമം പ്രഖ്യാപിച്ചു
- ഏകദിന ലോകകപ്പിലെ ഇന്ത്യ- പാക് മത്സരത്തിന്റെ തിയതി മാറ്റി
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്