74 ലക്ഷം കുടിശിക വരുത്തി മാതൃഭൂമി; 67 ലക്ഷം കൊടുക്കാതെ മംഗളം; 90 ലക്ഷം വെട്ടിച്ചു ശ്രീധരീയവും കേരള ഫുട്വെയേഴ്സും; ടാറ്റാ ടീ വെട്ടിച്ചത് 11 കോടി: ധൈര്യമുണ്ടോ സിങ്കം നിങ്ങൾക്ക് ഇവിടങ്ങളിൽ കയറി റെയ്ഡ് നടത്താൻ?
ആവണി ഗോപാൽ
സിങ്കം ആള് പുലിയാണ്. മുഖം നോക്കാതെ നടപടി എടുക്കും. ട്രാൻസ്പോർട്ട് കമ്മീഷണർ ആയിരുന്നപ്പോൾ ഉണ്ടാക്കിയ തലവേദന ചില്ലറയാണോ? ദാ ഇപ്പോൾ വൈദ്യുതി ബോർഡ് വിജിലൻസ് ഓഫീസർ ആയപ്പോഴും സിങ്കം പത്രങ്ങളിൽ നിറഞ്ഞു നിൽക്കുന്നു. മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ മുസ്തഫയുടെ വീട്ടിൽ കയറി വൈദ്യുതി മോഷണം പിടിച്ചത് നിസാര കാര്യം ആണോ? മാദ്ധ്യമങ്ങളിൽ സിങ്കത്തിന്റെ വീരകഥകൾ ഇല്ലാത്ത ഒരു ദിവസം എങ്കിലും ഉണ്ടോ? സിങ്കത്തെ പിടിച്ചു മുഖ്യമന്ത്രി ആക്കണം എന്ന് പറയുന്നവരാണ് കേരളത്തിലെ ഭൂരിപക്ഷം പേരും.
സിങ്കത്തിന്റെ പരിഷ്കാരങ്ങളും വിട്ടുവീഴ്ച ഇല്ലാത്ത നിലപാടുകളും ഒക്കെ നല്ലത് തന്നെ. ഒന്നിനും ഒരു കുറവുമില്ല. എന്നാൽ ഋഷിരാജിനെ പോലെ മറ്റൊരു ഉദ്യോഗസ്ഥനും ഈ നാട്ടിൽ ഇല്ല എന്ന പ്രചാരണം അത്ര വാസ്തവം ആണോ? ചിലരെങ്കിലും ഇങ്ങനെ ചോദിക്കാറുണ്ട്. കോൺഗ്രസ്സുകാർക്ക് പോലും വേണ്ടാത്ത പാവം മുസ്തഫയുടെ വീട്ടിൽ കയറി റെയ്ഡ് നടത്തി ധീരത തെളിയിച്ച ഋഷിരാജ് സിങ്ങിനു മുമ്പിൽ ഞങ്ങൾ ഒരു ലിസ്റ്റ് പ്രസിദ്ധീകരിക്കുകയാണ്.
ഇത് ഞങ്ങൾ ഉണ്ടാക്കിയ ലിസ്റ്റ് അല്ല. വൈദ്യുതി ബോർഡിൽ നിന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച ലിസ്റ്റാണ്. ഈ സ്ഥാപനങ്ങൾ എല്ലാം കൂടി ചേർന്ന് 1000 കോടി രൂപ കുടിശിക വരുത്തിയതായി ആണ് ഈ രേഖ സ്ഥാപിക്കുന്നത്. ഇതിൽ ഉൾപ്പെട്ടിരിക്കുന്നത് വൻകിടക്കാരാണ്. മാതൃഭൂമി പത്രവും മംഗളവും ടാറ്റാ റ്റീയും അടങ്ങുന്ന വമ്പന്മാർ. ഈ സ്ഥാപനങ്ങളിൽ കയറി റെയ്ഡ് നടത്തേണ്ട കാര്യം ഇല്ല. കാരണം ഇവർ പണം തരാൻ ഉണ്ടെന്ന് സർക്കാരിന് അറിയാം. എങ്കിൽ സിങ്കം നിങ്ങൾ ഇവരുടെ ഫ്യൂസ് ഊരുമോ? മുഖ്യമന്ത്രിയുടെ വീട്ടിലെ ഫ്യൂസ് ഊരാൻ ഓങ്ങി എന്നാ ആവേശ പൂർവമായ വാർത്ത ഈയിടെ കണ്ടതുകൊണ്ടാണ് ഈ ചോദ്യം.
ലോകത്തെ സർവ അഴിമതിക്കെതിരെയും പട പൊരുതുന്ന രണ്ടു പത്രങ്ങളും ഉണ്ട് വൈദ്യുതി ബോർഡിനെ പറ്റിച്ചു ജീവിക്കുന്ന ഈ സ്വകാര്യ കമ്പനികളുടെ കൂട്ടത്തിൽ. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മാതൃഭൂമിയും കോട്ടയം കേന്ദ്രമായ മംഗളവുമാണ് ലക്ഷക്കണക്കിന് രൂപ വൈദ്യുതി ഉപഭോഗത്തിന് സർക്കാരിന് നൽകാനുള്ളത്. 74,71,303 രൂപയാണ് വൈദ്യുതി ബോർഡിന് മാതൃഭൂമി പത്രം നൽകാനുള്ളത്. മംഗളം നൽകാനുള്ളത് 67,54,062 രൂപയും.
ടാറ്റാ ടീ ലിമിറ്റഡ് നൽകാനുള്ളത് 11,62,39,455 രൂപയാണ്. മുരുകപ്പ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മണിയാർ ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്റ്റാകട്ടെ 10,27,46,184 രൂപയും ബോർഡിന് നൽകാനുണ്ട്. ഏകദേശം 22 കോടി രൂപയാണ് ഈ രണ്ട് കമ്പനികൾ ബോർഡിന് നൽകാനുള്ളത്. തമിഴ്നാട്ടിലെ പ്രമുഖ കോൺഗ്രസ് നേതാവിന്റെ ബന്ധുവിന്റെ പേരിലുള്ള കമ്പനിയാണ് മുരുകപ്പ ഗ്രൂപ്പ്. ഇവരുടെ ഉടമസ്ഥതയിൽ കേരളത്തിൽ ആറു കമ്പനികൾ വേറെയുണ്ട്. അവയിൽ ഏതിൽ നിന്നെങ്കിലും ഈ പണം ഈടാക്കാൻ സർക്കാരിനു സാധിക്കും. എന്നാൽ ഇതൊന്നും ചെയ്യാനുള്ള നീക്കം സർക്കാരിന്റെയോ ബോർഡിന്റെയോ ഭാഗത്തുനിന്നുണ്ടാകുന്നില്ല.
സ്വകാര്യ പവർ ജനറേറ്റിങ് സ്ഥാപനങ്ങൾ കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടാത്തത് പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. ഈ സ്ഥാപനങ്ങൾ സർക്കാരിനു വൈദ്യുതി നൽകുന്നുണ്ടോ, എത്രമാത്രം വൈദ്യുതി ഉൽപാദിപ്പിക്കുന്നു തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുന്നില്ല എന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. മുല്ലപ്പെരിയാറിൽ മാത്രം കേരളം ശ്രദ്ധിക്കുമ്പോൾ മറ്റു പല പദ്ധതികളും അവഗണിക്കപ്പെടുകയാണ് ചെയ്യുന്നത്.
കേരള ഫുട്വെയേഴ്സ് നൽകാനുള്ള കുടിശിക ഏകദേശം ഒരുകോടിക്ക് അടുത്താണ്. കൃത്യമായി പറഞ്ഞാൽ 91,41,940 രൂപയാണ് കേരള ഫുട്വെയേഴ്സ് നൽകാനുള്ളത്. ശ്രീധരീയം ആയുർവേദ ആശുപത്രി നൽകാനുള്ളത് 90,22,713 രൂപയാണ്. ട്രാവൻകൂർ റയോൺസ് നൽകാനുള്ള കുടിശിക 48 കോടിയാണ്.
വൈദ്യുതി കട്ടുമുടിച്ചവരെല്ലാംകൂടി ബോർഡിന് നൽകാനുള്ളത് 1082 കോടിയിലേറെ രൂപയാണ്. 2014 ജൂൺ 30 വരെ 1082,25,41,414 രൂപയാണ് കുടിശിക. സെപ്റ്റംബർ വരെയുള്ള മൂന്നുമാസത്തെ കണക്കു കൂടി ചേരുമ്പോൾ കോടികളുടെ വ്യാപ്തി ഉയരും. വിവരാവകാശപ്രകാരം നൽകിയ അപേക്ഷയിലാണ് ബോർഡിന്റെ വിശദീകരണം.
1000 രൂപയുടെ ബില്ലടയ്ക്കാൻ സാധാരണക്കാരന് ഒരു ദിവസത്തെ കാലതാമസം വന്നാൽ പുലർച്ചെ തന്നെ വന്ന് ഫ്യൂസൂരുന്ന കെഎസ്ഇബി അധികൃതർ പക്ഷേ, വൻകിടക്കാരുടെ ആയിരം കോടിയുടെ കുടിശിക കണ്ടില്ലെന്ന് നടിക്കുകയാണ്. നഷ്ടക്കണക്ക് നിരത്തി വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി സാധാരണക്കാരെ പിഴിയുമ്പോഴും ഈ കുടിശിക പിരിക്കാൻ ഒരു ശ്രമവും ബോർഡ് നടത്തുന്നില്ല.
മണിയാർ ഹൈഡ്രോ ഇലക്ടിക്കൽ പ്രോജക്ട്- 10,27,46,184 രൂപ, ടാറ്റാ റ്റീ ലിമിറ്റഡ് 11,62,39,455 രൂപ, സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്- 4 കോടി, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ- 4 കോടി, എഫ്എസിടി ഉദ്യോഗമണ്ഡൽ- 4 കോടി, കൊച്ചി ഡിവിഷൻ- 3 കോടി, എച്ച്എംടി- 3 കോടി, കൊച്ചിൻ ഷിപ്പ്യാർഡ്- 2.5 കോടി, ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ്- 2.5 കോടി, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്- 2 കോടി, ഓട്ടോകാസ്റ്റ്- 2 കോടി, എറണാകുളം ജനറൽ ആശുപത്രി- 2കോടി, കോട്ടയം ,കോഴിക്കോട് മെഡിക്കൽ കോളേജുകൾ- 1.5 കോടി എന്നിങ്ങനെ നീളുന്നു കുടിശികയുടെ പട്ടിക.
ട്രാവൻകൂർ സിമന്റ്സ്, പ്രിൻസ് റോളിങ്സ്, ഇടപ്പള്ളി കാർബറണ്ടം യൂണിവേഴ്സൽ ലിമിറ്റഡ്, ശ്രീ പത്മബാലാജി അലോയ്സ്, എസ് ആർ ഇലക്ട്രോപ്രൊഡക്ട്സ്, കേരള സ്പിന്നേഴ്സ്, ഹിന്ദുസ്ഥാനി സിലിൻഡർ, ഭഗവതി ടെക്സ്, മലയാളം കെമിക്കൽസ്, മധുരൈ കോട്ട്സ്, മാസ് റബേഴ്സ്, കല്ലുങ്കൽ ക്രംബ് റബർ ഫാക്ടറി, ആർണക്കൽ എസ്റ്റേറ്റ്, പാരഗൺ സ്റ്റീൽ, ഗ്രോവ് സ്നാക്സ് പ്രൈവറ്റ് ലിമിറ്റഡ്, എംഎ സ്റ്റീൽസ്, വെസ്റ്റ് കോസ്റ്റ് റബർ ഇന്ത്യ ലിമിറ്റഡ്, സരോജ് സ്റ്റീൽസ്, മിറാക്കിൾ റബേഴ്സ്, സതേൺ ഇസ്പാറ്റ് ലിമിറ്റഡ്, പൊന്മുടി പേപ്പർമിൽസ്, ടിസിഎം കുണ്ടറ, ഒബ്റോൺ എസ്റ്റേറ്റ്സ്, ടിസിഎം ലിമിറ്റഡ്, പെരിയാർ അഗ്രോ ഫുഡ് ഇൻഡസ്ട്രീസ് തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് പട്ടികയിൽ ഉള്ളത്.
വൻകിട കമ്പനികൾ പലതും കോടികൾ കുടിശിക നൽകാൻ ഉള്ളപ്പോഴും പ്രതിസന്ധി എന്ന മറപിടിച്ച് സാധാരണക്കാരനുമേൽ കുതിര കയറാനാണ് ബോർഡിന്റെ ശ്രമം. സിങ്കം പോലും ഇക്കാര്യത്തിൽ അലംഭാവം കാട്ടുകയാണോ എന്ന സംശയത്തിലാണ് ജനങ്ങളും. കഴിഞ്ഞയാഴ്ച മനോരമ ന്യൂസ് ചാനലിന്റെ ന്യൂസ് മേക്കർ പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ സദസിൽ നിന്നുയർന്ന ഒരു ചോദ്യത്തിന് 'കർത്തവ്യ നിർവഹണത്തിൽ തനിക്ക് ആരെയും പേടിയില്ല' എന്ന് ഋഷിരാജ് സിങ് പറഞ്ഞിരുന്നു. അങ്ങനെയെങ്കിൽ വൻകിടക്കാരുടെ കുടിശിക പിരിക്കാൻ എന്തിനാണ് അദ്ദേഹം മടിക്കുന്നത്? സെക്രട്ടറിയറ്റിലും മുസ്തഫയിലും വൈദ്യുതി ബോർഡ് ജീവനക്കാരിലും മാത്രം ഒതുങ്ങുകയാണോ സിങ്കം. ഉത്തരത്തിനായി ജനം കാതോർക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍