നിരവധി മലയാളികളടക്കം മുന്നൂറു യാത്രക്കാരുമായി ദുബായിൽ അപകടത്തിൽ പെട്ട വിമാനം കട്ടപ്പുറത്തു കയറ്റാൻ മാറ്റിവച്ചത്; വയസൻ വിമാനം പറന്നത് മാറ്റം ചെയ്ത എഞ്ചിനുമായി: കോടികൾ ലാഭമുണ്ടാക്കി കൊടുത്തിട്ടും എമിറേറ്റ്സിന് മലയാളികളോട് പുച്ഛം എന്നതിന് മറ്റെന്ത് തെളിവ് വേണം?
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ലോകത്തെ ഏറ്റവും വലിയ വിമാന കമ്പനികളിൽ ഒന്നായ എമിറേറ്റ്സിന് ഏറ്റവും അധികം ലാഭമുണ്ടാക്കി കൊടുക്കുന്ന സെക്ടറുകളിൽ ഒന്നാണ് കേരളം. കരിപ്പൂരും തിരുവനന്തപുരത്തും നെടുമ്പാശ്ശേരിയിലുമായി ആഴ്ച്ചയിൽ അനേകം സർവ്വീസുകൾ നടത്തുന്ന എമിറേറ്റ്സ് ഒരു ട്രിപ്പിൽ പോലും ഒരു സീറ്റുപോലും ഒഴിഞ്ഞു പറക്കാറില്ലായെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ലോകത്തിന്റെ നാനാഭാഗത്തും നിന്ന് എത്തുന്ന മലയാളികളും ഗൾഫ് മലയാളികളും എമിറേറ്റ്സിനെ ആശ്രയിക്കുന്നതിന്റെ പ്രധാന കാരണം സുരക്ഷയും കൃത്യതയും തന്നെ. പക്ഷെ, എന്നിട്ടും ഏറ്റവും പഴഞ്ചൻ വിമാനങ്ങൾ മാത്രമാണ് കേരളത്തിലേക്ക് അയക്കുന്നതെന്ന പരാതി സജീവമാണ്. തിരുവനന്തപുരത്തു നിന്നും ദുബായിലെത്തി വിമാനം അപകടത്തിൽ പെട്ട ദിവസം ഈ വിഷയം മറുനാടൻ മലയാളി ചൂണ്ടിക്കാട്ടിയിരുന്നു. ആ റിപ്പോർട്ട് ശരിവെക്കുകയാണ് ആ അപകടത്തെ കുറിച്ച് ഇന്നലെ പുറത്തുവന്ന പ്രഥമ വിവര റിപ്പോർട്ട്.
ഗൾഫിലെയും യുകെയിലെയും മലയാളികളടക്കം മുന്നൂറു യാത്രക്കാരുമായി തിരുവനന്തപുരത്തു നിന്നും ദുബൈയിലേക്ക് പറന്ന എമിറേറ്റ്സ് വിമാനം മൂക്ക് കുത്തി വീണു തീ പിടിച്ചു നശിക്കാനിടയായ അപകടത്തിന്റെ കാരണങ്ങൾ വ്യക്തമാക്കുന്ന റിപ്പോർട്ട് 33 ദിവസം കഴിഞ്ഞു പുറത്തു വന്നപ്പോൾ മലയാളി യാത്രക്കാർക്ക് പഴഞ്ചൻ വിമാനം നൽകുന്നു എന്ന സ്ഥിരം പരാതി വീണ്ടും ചർച്ചയാവുകയാണ്.
ഇന്നലെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി മലയാള മാദ്ധ്യമങ്ങൾ അപകട സമയം വീശിയ കാറ്റിനെ പ്രതി സ്ഥാനത്തു നിർത്തി റിപ്പോർട്ട് ചെയ്തെങ്കിലും വിദേശ മാദ്ധ്യമങ്ങൾ കുറ്റപ്പെടുത്തിയത് പൈലറ്റിന്റെ പിഴവിലേക്ക്. എന്നാൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ശ്രദ്ധിച്ചാൽ ഒരു കാര്യം കൂടി വ്യക്തമാകുന്നുണ്ട്, മൂന്നു പതിറ്റാണ്ടിന്റെ സേവന ചരിത്രമുള്ള എമിറേറ്റ്സിന്റെ 251 വിമാനങ്ങളിൽ ഏറ്റവും പഴക്കം ചെന്ന വിമാനമായിരുന്നു തിരുവനന്തപുരം ദുബായ് റൂട്ടിൽ പറന്നിരുന്നത് എന്നാണ്.
എമിറേറ്റ്സിലെ വിമാനങ്ങളുടെ ശരാശരി ആയുസ് 5. 9 വർഷം എന്ന കണക്കു ലഭ്യമാകുമ്പോളാണ് എമിറേറ്റിസിന് വേണ്ടി 13 വർഷം പറന്ന ഈ വയസൻ വിമാനം മലയാളികൾക്ക് വേണ്ടി അവസാനകാലത്തു യാത്ര നടത്തിയിരുന്നത്. മാത്രമല്ല, വിമാനത്തിന്റെ രണ്ടു എഞ്ചിനുകളും ഒരു വർഷം മുൻപ് മാറ്റി വച്ചതുമാണ്. ഇത് തെളിയിക്കുന്നത് അപകടത്തിൽ പെട്ട വിമാനം കണ്ഠം ചെയ്യാൻ കാലം കഴിഞ്ഞത് തന്നെയെന്നാണ്.
ഈ പ്രായം പിന്നിട്ട വിമാനം കട്ടപ്പുറത്തു കയറ്റാൻ പ്രായമായ വിമാനം കണ്ഠം ചെയ്തു മലയാളികൾക്ക് വേണ്ടി എമിറേറ്റ്സ് പറത്തുക ആയിരുന്നു എന്ന ആരോപണമാണ് അന്വേഷണ റിപ്പോർട്ടിലൂടെ തെളിയുന്നത്. റോൾസ് റോയ്സിന്റെ രണ്ടു എഞ്ചിനുകളിൽ ഒന്ന് കഴിഞ്ഞ വര്ഷം സെപ്റ്റംബർ ഏഴിനും രണ്ടാമത്തേത് ഈ വർഷം ഫെബ്രുവരി 23 നുമാണ് അപകടത്തിൽ പെട്ട വിമാനത്തോട് കൂട്ടിച്ചേർത്തത്.
എമിറേറ്റ്സ് വിമാന നിരയിലേക്ക് 13 വർഷം മുൻപ് 2003 മാർച്ച് 28 നു എത്തിയ വിമാനമാണ് അപകടത്തിൽ പെട്ടത്. കാലപ്പഴക്കത്തെ തുടർന്ന് വിമാനം രണ്ടു വർഷം മുൻപ്, 2014 ജൂലൈ 10 നു വീണ്ടും രജിസ്റ്റർ ചെയ്താണ് അവസാനകാലത്തു പറന്നിരുന്നത്.
അതേ സമയം കമാൻഡർ പൈലറ്റും കോ പൈലറ്റും 7000 മണിക്കൂറിലേറെ വിമാനം പറത്തി പരിചയം ഉള്ളവരായിട്ടും രൂക്ഷമല്ലാത്ത കാറ്റിൽ നിന്നും വിമാനത്തെ രക്ഷിക്കാൻ സാധിച്ചില്ല എന്നത് അത്ഭുതപ്പെടുത്തുന്നതാണ്. ഈ നിഗമനത്തിൽ വിമാനത്തിന്റെ പഴക്കം പെർഫോമൻസിനെ ബാധിച്ചിരിക്കാം എന്ന നിഗമനത്തിനു ശക്തി കൂട്ടുകയാണ്. മാത്രമല്ല, പ്രാഥമിക റിപ്പോർട്ടിൽ കാറ്റ് ഉണ്ടായിരുന്നു എന്നല്ലാതെ ഇക്കാര്യത്തിന് ഊന്നൽ നൽകുന്നുമില്ല. അതേ സമയം വിമാനം ലാൻഡിങ്ങിന് ശ്രമിച്ചിട്ട് വീണ്ടും ഉയരാൻ ശ്രമം നടത്തിയ കാര്യം വ്യക്തമായി പറയുന്നുണ്ട്.
ഇത്തരം സാഹചര്യം നേരിട്ട ലുഫ്താൻസ വിമാനം കഴിഞ്ഞ വർഷം ഹാംബർഗ് വിമാനത്താവളത്തിൽ നിന്നും അടിയന്തിരമായി രക്ഷപ്പെട്ടതും കഴിഞ്ഞ വർഷം തന്നെ മെയിൽ ബ്രിട്ടനിലെ ബിർമിങ്ഹാം വിമാനത്താവളത്തിൽ രൂക്ഷമായ കാറ്റിൽ ആടിയുലഞ്ഞു തോംസൺ വിമാനം ലാൻഡ് ചെയ്യുന്നതും ഉൾപ്പെടെയുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാൽ കാറ്റു തിയറിയെ മറികടക്കുന്നതാണ് വിമാനത്തിന്റെ പ്രായവും പെർഫോമൻസും പൈലറ്റിന്റെ പിഴവും ഒത്തു ചേർന്നുള്ള അപകട സാധ്യത. യൂറോപ്പിലെ മിക്ക വിമാനത്താളങ്ങളിലും രൂക്ഷമായ ടൈൽ വിൻഡ് അതിജീവിച്ചാണ് മിക്കപ്പോഴും വിമാനങ്ങൾ ലാൻഡ് ചെയ്യുന്നതും. ഇത്തരം സാഹചര്യങ്ങളിൽ വിമാനം വീണ്ടും ടേക് ഓഫ് നടത്തിയാണ് വിദഗ്ധ പൈലറ്റുമാർ വിമാനത്തെ സുരക്ഷിതമായി വീണ്ടും ലാൻഡ് ചെയ്യിക്കുന്നത്.
ദുബായിൽ അപകടത്തിൽ പെട്ട ബോയിങ് 777 നിരയിലെ 7 വിമാനങ്ങൾ റിട്ടയർ ചെയ്തിട്ടും 13 വർഷം പ്രായമായ തിരുവനതപുരം ദുബായ് വിമാനം ശരാശരി പ്രായത്തിലും ഇരട്ടി പിന്നിട്ടിട്ടും പറക്കുക ആയിരുന്നു. ഈ നിരയിലെ എമിറേറ്റ്സ് വിമാനങ്ങളുടെ ശരാശരി പ്രായം ആറര വർഷമാണ്. അധികം പഴക്കമുള്ള വിമാനം പറത്താത്ത എമിറേറ്റ്സ് കേരളത്തിലേക്ക് പഴയ വിമാനങ്ങൾ അയക്കുന്നു എന്നതിന് സാധൂകരണം നൽകുന്നതാണ് ഓഗസ്റ്റ് മൂന്നിലെ അപകടം. ദുബായ് അപകടത്തിൽ ഓട്ടോ പൈലറ് മോദിൽ ഇട്ടു ലാൻഡിങ്ങിന് ശ്രമിച്ച ശേഷം പിൻ ചക്രങ്ങൾ താഴ്ത്തുകയും വീണ്ടും ടേക് ഓഫ് ശ്രമം നടത്താൻ ആയി ചക്രങ്ങൾ ഉള്ളിലേക്ക് വലിച്ച ശേഷം അതിനു കഴിയാതെ വിമാനം മൂക്ക് കുത്തുകയും ഈ സാഹചര്യത്തിൽ ചക്രങ്ങൾ വീണ്ടും താഴ്ത്താൻ താമസം നേരിട്ട് ഉരഞ്ഞിറങ്ങുകയും ചെയ്ത കാര്യം റിപ്പോർട്ടിൽ വ്യക്തമാണ്.
മാത്രമല്ല, ഈ ഘട്ടത്തിൽ വിമാനത്തിലെ ഗ്രൗണ്ട് പ്രോക്സിമിറ്റി വാണിങ് സംവിധാനത്തിൽ നിന്നും DONT SINK, DONT SINK എന്ന മെസേജ് കോക്പിറ്റിൽ സ്വീകരിച്ചതിനും റെക്കോർഡ് ഉണ്ട്. എന്നാൽ അപ്പോഴേക്കും ഒന്നും ചെയ്യാനാവാത്ത വിധത്തിലേക്ക് ബോയിങ് 777 -31 H A 6 EMW എന്ന വിമാനം എത്തിക്കഴിഞ്ഞിരുന്നു. ഇക്കാര്യങ്ങൾ അപകട സമയത്തെ വിമാനത്തിന്റെ അവസ്ഥ വിവരിക്കുന്ന റിപ്പോർട്ടിലെ രണ്ടാം പേജിൽ വ്യക്തമായി എടുത്തു പറഞ്ഞിട്ടുണ്ട്. അതിനിടെ വിമാനം പറത്തിയ രണ്ടു പൈലറ്റുമാർക്കും അന്താരഷ്ട്ര നിയമം അനുശാസിക്കുന്ന തരത്തിൽ വിശ്രമം ലഭിച്ചിരുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. അപകടം ഉണ്ടാകുന്നതിനു ഒരാഴ്ച മുൻപ് രണ്ടു പേരും യഥാക്രമം 13, 19 മണിക്കൂർ വീതമാണ് ജോലി ചെയ്തിരിക്കുന്നത്. അപകടത്തിന് 24 മണിക്കൂർ മുൻപ് മറ്റു വിമാനം പറത്തിയിട്ടുമില്ല.
എയർപോർട്ടിൽ അപകട സമയം ശക്തമായ കാറ്റ് ഉണ്ടായി എന്ന പ്രചാരണം എമിറേറ്റ്സിന്റെ ബ്രാൻഡിങ് ഇമേജിനെ ബാധിക്കാതിരിക്കാൻ ഉള്ള ബോധപൂർവമായ ശ്രമം ആയും കരുതാൻ പ്രാഥമിക അന്വേഷ്ണ റിപ്പോർട്ട് തന്നെയാണ് ആധാരമാകുന്നത്. ഈ റിപ്പോർട്ട് പ്രകാരം അപകടം നടക്കുന്നതിനു പത്തു മിനിറ്റു മുൻപ്, അതായതു രാവിലെ എട്ടു മണി മുതൽ 8. 27 മിനിറ്റ് വരെ 16 വിമാനങ്ങൾ സുഗമമായി ലാൻഡ് ചെയ്തിട്ടുണ്ട്. മാത്രമല്ല 8. 29 മുതൽ 8. 31 വരെ രണ്ടു വിമാനങ്ങൾ 'ഗോ അറൗണ്ട്' ശ്രമിക്കുകയും മറ്റു രണ്ടെണ്ണം അപകടത്തിന് തൊട്ടു മുൻപ് ലാൻഡിങ് നടത്തുകയും ചെയ്തിട്ടുണ്ട്.
തുടർന്ന് 8. 37 നാണു തിരുവനന്തപുരത്തു നിന്നെത്തിയ വിമാനം അപകടത്തിൽ പെടുന്നത്. പൈലറ്റിന് പിഴവ് സംഭവിച്ചു എന്ന് ഈ റിപ്പോർട്ടിനെ ആധാരമാക്കി വാൾ സ്ട്രീറ്റ് ജേണൽ അടക്കമുള്ള വിദേശ മാദ്ധ്യമങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. എയർ ട്രാഫിക് കൺട്രോൾ നിർദ്ദേശ പ്രകാരം വീണ്ടും ടേക് ഓഫ് നടത്താൻ വേണ്ടി എഞ്ചിന് പവർ നൽകാൻ പൈലറ്റ് താമസിച്ചതിനാൽ ഉയരാൻ കഴിയാതെ വിമാനം മൂക്ക് കുത്തുക ആയിരുന്നു എന്നാണ് റിപ്പോർട്ട് പഠിക്കുമ്പോൾ വ്യക്തമാകുന്നത്. മാത്രമല്ല, വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടായി എന്ന സൂചനയും ലഭ്യമല്ലാത്തതിനാൽ പൈലറ്റിന്റെ ത്വരിത ഗതിയിലുള്ള നടപടി തടസ്സപ്പെട്ടത് മാത്രമാണ് അപകടത്തിലേക്ക് നയിച്ചതിൽ പ്രധാന കാരണമായി മാറുന്നത് എന്നും കണ്ടെത്താം. ഇക്കൂടെ ഉദ്ദേശിച്ച വേഗത്തിൽ വിമാനത്തിന് വീണ്ടും ഉയരാൻ തടസ്സമായത് വിമാനത്തിന്റെ കാലപ്പഴക്കമാണോ എന്നതും അന്തിമ റിപ്പോർട്ടിൽ വ്യക്തമായേക്കും.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്