എത്ര പ്രകോപിപ്പിച്ചിട്ടും പിള്ളക്കും ജോർജ്ജിനുമെതിരെയും വാളെടുക്കാൻ മുഖ്യമന്ത്രി ഭയപ്പെടുന്നത് എന്തുകൊണ്ടാണ്? നാല് മന്ത്രിമാർക്ക് കിട്ടിയ ബാർകോഴപ്പണം ചെലവാക്കിയത് സരിത കേസ് ഒതുക്കാനെന്ന് സൂചന; ഒരു കേന്ദ്രമന്ത്രിക്ക് വേണ്ടി മാത്രം അഞ്ച് കോടി മുടക്കിയെന്ന മന്ത്രിയുടെ ടെലിഫോൺ സംഭാഷണവും വിവാദത്തിൽ
തിരുവനന്തപുരം: ആർ ബാലകൃഷ്ണ പിള്ള മുഖ്യമന്ത്രിയെ തുറന്നെതിർത്ത് രംഗത്തെത്തിയിട്ടും ചീഫ് വിപ്പ് പി സി ജോർജ്ജ് തോന്നിയതു പോലെ എല്ലായിടത്തും പോയി ഓരോ കാര്യങ്ങൾ പറയുമ്പോഴും ശക്തമായി പ്രതിരോധം തീർക്കാതെ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്? ബാർകോഴ വിവാദം കൊഴുക്കുമ്പോൾ രാഷ്ട്രീയ വൃത്തങ്ങളിൽ മുഖ്യമന്ത്രിയുടെ മൗനവും ചർച്ചാവിഷയമാകുകയാണ്. പിള്ളയ്ക്കും ജോർജ്ജിനുമെതിരെ മുഖ്യമന്ത്രി ശക്തമായ നടപടി സ്വീകരിക്കാത്തതിന് കാരണം സരിത എസ് നായരുടെ സോളാർ കേസുമായി ബന്ധമുണ്ടെന്നാണ് സംശയം ഉയരുന്നത്. സരിതയ്ക്കു പല കേസുകളിൽനിന്ന് ഊരിപ്പോരാനും കോടതിയിൽ ജാമ്യത്തുക കെട്ടിവയ്ക്കാനും പണമുണ്ടായതു ബാറുകാരിൽനിന്നു പിരിച്ചെടുത്ത പണമാണെന്ന് അന്ന് പിന്നാമ്പുറ സംസാരമുണ്ടായിരുന്നു. എന്നാൽ അന്നു കോൺഗ്രസ് നേതാക്കൾ മറ്റു പലരിൽ നിന്നു സമാഹരിച്ച പണം സരിതയ്ക്കു കൊടുത്തശേഷം പിന്നീട് ബാറുകാരിൽനിന്നു കൈപ്പറ്റിയ കോഴപ്പണം അവർക്കു തിരിച്ചു കൊടുക്കുകയായിരുന്നെന്നാണ് ഇപ്പോൾ സൂചനയുള്ളത്.
മന്ത്രി കെ എം മാണി കോഴ വാങ്ങിയെന്നു ബിജു രമേശ് വെളിപ്പെടുത്തിയപ്പോൾ ബാർ ഉടമകളിൽനിന്ന് പണം കൈപ്പറ്റിയ മറ്റുനാലു കോൺഗ്രസ് മന്ത്രിമാർ അവരുടെ പേരു വെളിപ്പെടുത്തരുതെന്നു പറഞ്ഞ് കാലുപിടിച്ചതായി ബാർ ഉടമാ യോഗത്തിലെ ശബ്ദരേഖയിൽനിന്നു കഴിഞ്ഞ ദിവസമാണ് വെളിവായത്. സോളാർ വിവാദം ഉണ്ടായ സമയത്ത് കേന്ദ്രമന്ത്രി ആയിരുന്ന ഒരു നേതാവിനെ ഊരിയെടുക്കാൻ മാത്രം ഒരു മന്ത്രി അഞ്ച് കോടി രൂപ വാങ്ങിയെന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. മന്ത്രി തന്നെ ഇക്കാര്യം ഒരു നേതാവിനോട് ടെലിഫോണിലൂടെ പറയുന്നത് റെക്കോർഡ് ചെയ്തിട്ടുണ്ടെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന.
2013 ജൂൺ മൂന്നിനാണ് സോളാർ കേസുമായി ബന്ധപ്പെട്ട് സരിത എസ് നായർ ജയിലിലാകുന്നത്. എട്ടുമാസങ്ങൾക്കുശേഷം 2014 ഫെബ്രുവരി 21 ന് അട്ടക്കുളങ്ങര ജയിൽ നിന്നു മോചിതയാകുന്നതിനു മുമ്പ് 50 ലക്ഷത്തിലധികം രൂപ ജാമ്യത്തുകയായി കെട്ടിവയ്ക്കേണ്ടി വന്നിരുന്നു. കേരളത്തിന്റെ വിവിധ കോടതികളിലായി മുപ്പതിലധികം കേസുകളാണ് ഇവർക്കെതിരെ ഉണ്ടായിരുന്നത്. ജാമ്യത്തുക കെട്ടിവയ്ക്കാനുപയോഗിച്ച പണത്തിന്റെ ഉറവിടം ഏതെന്നു ഹൈക്കോടതി ചോദിച്ചപ്പോൾ തന്റെയും സരിതയുടെയും സുഹൃത്തുക്കൾ നൽകിയ പണമാണെന്നായിരുന്നു സരിതയുടെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണൻ അറിയിച്ചത്.
ജയിൽ മോചിതയായി പുറത്തെത്തിയ സരിതയോട് മാദ്ധ്യമങ്ങൾ ഈ വിഷയത്തെക്കുറിച്ച് ചോദിച്ചപ്പോൾ ബന്ധുക്കൾ സഹായിച്ചു എന്നാണ് പ്രതികരിച്ചത്. എന്നാൽ ഇതുവരെയായി ഈ പണത്തിന്റെ ഉറവിടത്തെക്കുറിച്ച് വ്യക്തമായ ഉത്തരം നൽകാനും സാധിച്ചില്ല. കേസ് നടക്കുന്നതിനിടയിൽ പണം നൽകി കേസ് ഒത്തുതീർപ്പാക്കാനും സരിത ശ്രമിച്ചിരുന്നു. സോളാർ കേസിൽ തന്നെ സഹായിച്ച ഉന്നതരുടെ പേര് സരിത വെളിപ്പെടുത്താതിരുന്നത് ഇവരിൽനിന്നു തുടർന്നും സഹായം ലഭിച്ചതിനാലാണ്. ബാറുടമകളിൽനിന്നു പലരും കൈപ്പറ്റിയ പണമാണ് ഇതിനായി ഉപയോഗിച്ചതെന്നാണ് പുതിയ വസ്തുതകൾ തെളിയിക്കുന്നത്.
കേസ് നൽകിയ ക്വാറി ഉടമ ശ്രീധരൻ നായർക്ക് നഷ്ടമായതിൽ അധികം തുക നൽകാമെന്ന് സരിതയും അഭിഭാഷകനും തന്നെ അറിയിച്ചിരുന്നതായി അദേഹം വെളിപ്പെടുത്തിയിരുന്നു. ഈ തുക കോഴപ്പണത്തിൽനിന്നു തിരിമറി നടത്തിയതായാണ് സൂചന. പലരിൽ നിന്നുമായി പണം വാങ്ങി സരിതയ്ക്ക് നൽകിയ ശേഷം, ബാർ ഉടമകളിൽനിന്നു വാങ്ങിയ കോഴത്തുക ഇവർക്ക് മടക്കി നൽകുകയാണ് ചെയ്തതെന്നു കരുതുന്നു. കെ സി വേണുഗോപാലിന്റെയും ഗണേശ് കുമാറിന്റെയും പങ്കിനെക്കുറിച്ച് വ്യക്തമാക്കുമെന്ന് പറഞ്ഞ സരിത ഇതൊക്കെ പിന്നെ വെള്ളം ചേർക്കാതെ വിഴുങ്ങുകയും ചെയ്തതും സഹായം പ്രതീക്ഷിച്ചുതന്നെയാണ്.
ബാർ വിഷയത്തിൽ മറ്റുമന്ത്രിമാരുടെ ഇടപെടൽ ഉണ്ടായിട്ടുള്ളതുകൊണ്ടാണ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും മാണിയെ എതിർക്കാത്തത്. എന്നാൽ മന്ത്രിമാർ ഈ തുകകൾ കൈപ്പറ്റിയത് സോളാർ കേസ് ഒത്തു തീർക്കാനാണെന്നാണ് പുതിയ സൂചനകൾ വ്യക്തമാക്കുന്നത്. ബുധനാഴ്ച ചേർന്ന യുഡിഎഫ് യോഗ തീരുമാനത്തിനുശേഷം തനിക്ക് ചിലതൊക്കെ വെളിപ്പെടുത്താനുണ്ടെന്ന് പിള്ള വ്യക്തമാക്കിയതും സോളാർ വിഷയത്തെക്കുറിച്ചായിരുന്നെന്നാണ് പുതിയ കണ്ടെത്തലുകൾ. കെ എം മാണിയോ, മുഖ്യമന്ത്രിയോ, മറ്റു കോൺഗ്രസ് നേതാക്കളോ ഇതുവരെ പിള്ളയെ തള്ളിപ്പറയാത്തതിനു പിന്നിലും സോളാർ വിഷയമാകാമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ഇതു പുറത്തുപറയുമെന്നതിനാലാണ് യുഡിഎഫ് യോഗം പിള്ളയ്ക്കെതിരെ നടപടിയെടുക്കാതിരുന്നതും. മാണിക്ക് പുറമെ മറ്റു മന്ത്രിമാരും കോഴവാങ്ങിയത് സോളാർ കേസിൽ പ്രതിയായ സരിത എസ് നായരെ പുറത്തിറക്കാനുപയോഗിച്ചിരുന്നതായാണ് സൂചന. പലതും വെളിപ്പെടുത്താനുണ്ടെന്നു പറഞ്ഞ സരിതയും ഇതുവരെ ഒന്നും പുറത്തു പറയാതിരുന്നതും ഇതിനാലാണ്. മറ്റു നാലു മന്ത്രിമാർ ആരെന്നു രാജ്കുമാർ ഉണ്ണി വ്യക്തമാക്കട്ടെ എന്നാണ് ബിജു രമേശിന്റെ നിലപാട്. കാശ് വാങ്ങിയ മന്ത്രിമാരെക്കുറിച്ചുള്ള വിവരങ്ങൾ വിജിലൻസിന് കൈമാറിയ സിഡിയിലുണ്ടെന്നും ബിജു വ്യക്തമാക്കി.
തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്നു പറഞ്ഞ മാണിയും ഇതിനു പിന്നിൽ എന്താണെന്നോ ആരാണെന്നോ വെളിപ്പെടുത്തിയിട്ടില്ല.ഗൂഢാലോചനയ്ക്ക് പിന്നിൽ ഭരണപക്ഷത്തുള്ളവരാണോ എന്ന ചോദ്യത്തിന് ആ തൊപ്പി എടുക്കേണ്ടവർ എടുക്കട്ടെ എന്നായിരുന്നു മാണിയുടെ മറുപടി. പി സി ജോർജ്ജിനെയും പിള്ളയെയും മുഖ്യമന്ത്രിയെയും തള്ളിപ്പറയാതെ വാർത്താസമ്മേളനം നടത്തിയതിന് പിന്നിലും കോഴ വാങ്ങിയ മന്ത്രിമാരെ തനിക്ക് അറിയാമെന്ന് മാണി വ്യക്തമാക്കുകയായിരുന്നു.
അതിനിടെ ഇന്ന് വാർത്താസമ്മേളനം നടത്തിയ ആർ ബാലകൃഷ്ണ പിള്ള പണം വാങ്ങിയെന്ന് ഉറപ്പാണെന്നും എന്നാൽ ആരാണ് പണം വാങ്ങിയതെന്ന് കണ്ടുപിടിക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. പക്ഷേ പണം പിരിച്ചതിനു തെളിവുണ്ട്. കൊടുത്തവർ പറയുന്നുമുണ്ട്. ആരാണു വാങ്ങിയതെന്നു കണ്ടുപിടിക്കണം. അതാണ് അന്വേഷണ ഏജൻസിയുടെ ജോലിയെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു. ആരോ പണം വാങ്ങിയിട്ടുണ്ടെന്ന് ഉറപ്പാണ്. പല വകുപ്പും അതിൽ വരുമെന്നും പിള്ള പറഞ്ഞത്. പിള്ള ഉദ്ദേശിച്ചത് സോളാർ തട്ടിപ്പിലെ ഒത്തുതീർപ്പ് പണത്തെ കുറിച്ചാണെന്നും വിലയിരുത്തലുകളുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍