ജേക്കബ് തോമസിനെ ഒടുവിൽ പിണറായി കൈവിട്ടത് ഹരീഷ് സാൽവെയുടെ ഉപദേശം സ്വീകരിച്ച്; തീരുമാനം ഉണ്ടായത് നളിനി നെറ്റോയും ബെഹ്റയും സാൽവെയുമായി കൂടിക്കാഴ്ച നടത്തി വന്നയുടൻ; ജേക്കബ് തോമസിനെ മാറ്റുന്നില്ലേയെന്ന് ചോദിച്ചത് ജസ്റ്റീസ് ഉബൈദ് ലാവ്ലിൻ കേസിൽ വിധി പറയാനിരിക്കവേ തീരുമാനം ഉടനെടുക്കാൻ ഉപദേശിച്ചത് പിണറായിയുടെ അഭിഭാഷകൻ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഊരാക്കുടുക്കിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ലാവ്ലിൻ കേസിൽ പിണറായിയെ കുറ്റവിമുക്തനാക്കിയ കീഴ് കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ സിബിഐ നൽകിയ ഹർജി അന്തിമ വാദത്തിലാണ്. വാദം കേൾക്കുന്നത് ജസ്റ്റീസ് ഉബൈദും. ലാവ്ലിനിൽ വിചാരണ പോലും നടത്താതെയാണ് പിണറായിയെ കുറ്റവിമുക്തനാക്കിയത്. ഈ സാഹചര്യത്തിലാണ് കേസ് ഹൈക്കോടതിയിലേക്ക് എത്തുന്നത്. കീഴ്് കോടതിയിൽ എടുക്കാത്ത വാദമുഖങ്ങൾ ഹൈക്കോടതിയിൽ ഉയർത്തുകയും ചെയ്യുന്നു. ഇതോടെ ലാവ്ലിൻ അഴിമതിക്കേസിൽ വിചാരണ നടക്കട്ടേയെന്ന വിധി ഹൈക്കോടതിയിൽ നിന്നുണ്ടാക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലുമെത്തി. അതു സംഭവിച്ചാൽ പിണറായിക്ക് മുഖ്യമന്ത്രി സ്ഥാനം പോലും രാജിവയ്ക്കേണ്ടി വരും. ഇത് മുന്നിൽ കണ്ട് വിവിഐപി അഭിഭാഷകനായ ഹരീഷ് സാൽവെയെ ഡൽഹിയിൽ നിന്ന് കൊണ്ടു വരികയും ചെയ്തു. സാൽവെയുടെ ഉപദേശമനുസരിച്ചാണ് ഇപ്പോൾ പിണറായിയുടെ നീക്കങ്ങൾ.
പൊലീസ് മേധാവിയായ ലോക്നാഥ് ബെഹ്റയും ഹരീഷ് സാൽവെയും അടുത്ത സുഹൃത്തുക്കളാണ്. സിബിഐയിൽ ജോലി നോക്കവെയാണ് സാൽവയുമായി ബെഹ്റ അടുത്തത്. പിണറായിയുടെ കേസ് വാദിക്കാൻ സാൽവെയെ കൊണ്ടു വന്നതും ബെഹ്റയായിരുന്നു. കേസുമായി ബന്ധപ്പെട്ട ആശയ വിനിമയത്തിന് ബെഹ്റയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഇപ്പോൾ ചീഫ് സെക്രട്ടറിയുമായ നളിനി നെറ്റോയും കഴിഞ്ഞ ദിവസം ഡൽഹിയിലായിരുന്നു. ലാവ്ലിൻ കേസിൽ സാൽവെയുമായി കൂടിക്കാഴ്ചയും വിശദ ചർച്ചയുമായിരുന്നു ലക്ഷ്യം. ഈ ചർച്ചയിലാണ് ജസ്റ്റീസ് ഉബൈദിന്റെ ജേക്കബ് തോമസിനെതിരായ പരാമർശങ്ങൾ തള്ളരുതെന്ന് സാൽവെ നിലപാട് എടുത്തത്. ഇത് നളിനി നെറ്റോ മുഖ്യമന്ത്രിയെ അറിയിച്ചു. ഇതോടെയാണ് ജേക്കബ് തോമസിനോട് അവധിയെടുക്കാൻ പിണറായി വിജയൻ നിർദ്ദേശിച്ചത്. ഈ സാഹചര്യത്തെ കുറിച്ച് ജേക്കബ് തോമസിനും അറിയാം. അതുകൊണ്ട് കൂടിയാണ് കടുത്ത വിമർശനം ഉയർത്താതെ അദ്ദേഹം അവധിയെടുത്ത് മാറി നിന്നതും. വിവാദങ്ങളിൽ എല്ലാം തനിക്കൊപ്പം നിന്ന മുഖ്യമന്ത്രിയെ വേദനിപ്പിക്കാതെ സ്ഥാനം വിട്ടതും അതുകൊണ്ടാണ്.
ഹൈക്കോടതിയിൽ കേസ് വാദം കേൾക്കുന്നത് ജസ്റ്റീസ് ഉബൈദാണ്. അതുകൊണ്ട് തന്നെ ഉബൈദിന് അലോസരമുണ്ടാകുന്നതൊന്നും സർക്കാർ ചെയ്യരുതെന്നാണ് ഹരീഷ് സാൽവെ നൽകിയിരിക്കുന്ന ഉപദേശം. കീഴ്കോടതിയിൽ വിചാരണ കഴിഞ്ഞ് ശിക്ഷ നൽകാത്ത കേസിനെ സാധാരണ ഹൈക്കോടതി അത്ര ഗൗരവത്തോടെ എടുക്കാറില്ല. ലാവ് ലിനിൽ വിഷയം മറ്റൊന്നാണ്. വിചാരണ നടന്നിട്ടില്ല. അതിനെയാണ് സിബിഐ ചോദ്യം ചെയ്യുന്നത്. വിചാരണ സമയത്ത് സാധാരണ ഹാജരാക്കേണ്ട തെളിവുകളൊന്നും കീഴ് കോടതി പരിഗണിക്കാതെ പിണറായിയെ വിടുതൽ ഹർജിയിലൂടെ കുറ്റവിമുക്തനാക്കി. ഇത് അഴിമതിക്കേസ് തന്നെയാണ്. അതുകൊണ്ട് വിചാരണ നടക്കണം. വിചാരണയ്ക്ക് ശേഷം കേസിൽ കോടതി തീരുമാനം എടുക്കട്ടേ എന്നതാണ് സിബിഐയുടെ ആവശ്യം. ഇതിൽ ന്യായമുണ്ട്. അതുകൊണ്ട് തന്നെ കോടതി ഈ തരത്തിൽ ചിന്തിക്കാം. അതിനാൽ ഹൈക്കോടതിയെ പ്രകോപിപ്പിക്കുന്നതൊന്നും ചെയ്യരുതെന്ന് പിണറായിക്ക് സാൽവെ നിർദ്ദേശം നൽകിയിരുന്നു.
ഇതിനിടെയാണ് വിവിധ വിജിലൻസ് കേസുകളിൽ ജേക്കബ് തോമസിനെതിരെ ജസ്റ്റീസ് ഉബൈദ് കടുത്ത നിലപാടുകൾ എടുത്തത്. ജേക്കബ് തോമസിനെതിരെ അതിരൂക്ഷമായ വിമർശനം നടത്തി. അപ്പോഴെല്ലാം മുഖ്യമന്ത്രി ചെയ്തത് ജേക്കബ് തോമസിനെ പിന്തുണയ്ക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ജേക്കബ് തോമസിനെ മാറ്റാത്തത് എന്താണെന്ന ചോദ്യം ജസ്റ്റീസ് ഉബൈദ് ചോദിച്ചത്. വാക്കലുള്ള ഈ നിർദ്ദേശം അവഗണിക്കരുതെന്നായിരുന്നു ഹരീഷ് സാൽവെ മുഖ്യമന്ത്രിക്ക് നൽകിയ ഉപദേശം. ഹൈക്കോടതിയെ അവഗണിക്കുന്ന കക്ഷിക്കാരനെ കുറിച്ച് അവമതിപ്പ് ഏതൊരു ജഡ്ജിക്കും ഉണ്ടാകാം. ഇത് വിധിയെ സ്വാധീനിക്കും. ലാവ്ലിൻ കേസിലെ വാദമുഖങ്ങളാകട്ടെ സിബിഐയ്ക്ക് മുൻതൂക്കവും ഉണ്ട്. അതുകൊണ്ട് തന്നെ ജേക്കബ് തോമസിനെ മാറ്റണമെന്ന ഉബൈദിന്റെ ആവശ്യം പരിഗണിച്ചേ മതിയാകൂവെന്ന നിയമോപദേശം മുഖ്യമന്ത്രിക്ക് കിട്ടി. ഇതോടെയാണ് ജേക്കബ് തോമസിൽ നിന്ന് അവധി ചോദിച്ചു വാങ്ങിയത്.
ജേക്കബ് തോമസിനെ തൽസ്ഥാനത്ത് നിന്ന് മാറ്റുന്നതിന് മുഖ്യമന്ത്രി അപ്പോഴും തയ്യാറായിട്ടില്ല. ഇപ്പോൾ ഡിജിപി ലോക്നാഥ് ബെഹ്റയെക്കാണ് അധിക ചുമതല നൽകിയിരിക്കുന്നത്. ഒരു മാസം കൊണ്ട് ലാവ്ലിനിൽ ഹൈക്കോടതിയുടെ വിധി വരുമെന്നാണ് പ്രതീക്ഷ. അതിന് ശേഷം ജേക്കബ് തോമസിന്റെ നിയമനത്തിൽ തീരുമാനം എടുക്കും. ഉചിതമായ പദവി നൽകാമെന്ന് മുഖ്യമന്ത്രി ജേക്കബ് തോമസിന് ഉറപ്പ് നൽകിയിട്ടുണ്ട്. ജസ്റ്റീസിനെ പിണക്കി കേസുമായി മുന്നോട്ട് പോകുന്നത് തിരിച്ചടിയാണെന്ന് ജേക്കബ് തോമസിനെ നളിനി നെറ്റോയും അറിയിച്ചിട്ടുണ്ട്. ജേക്കബ് തോമസുമായി ഏറെ അടുപ്പമുള്ള വ്യക്തിയാണ് നളിനി നെറ്റോയും. ഇതുവരെയുള്ള എല്ലാ വിവാദത്തിലും ജേക്കബ് തോമസിന് ഉറച്ച പിന്തുണയാണ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരിക്കെ ആഭ്യന്തര സെക്രട്ടറിയായ നളിനി നെറ്റോ നൽകി പോന്നത്. അതുകൊണ്ട് തന്നെ നളിനി നെറ്റോയുടെ ഉപദേശവും ജേക്കബ് തോമസ് സ്വീകരിക്കുകയായിരുന്നു.
നിലവിൽ വിജിലൻസിന്റെ ചുമതല ലോക്നാഥ് ബെഹ്റയ്ക്കാണ് നൽകിയിരിക്കുന്നത്. ലാവ്ലിൻ കേസിലെ വിധിക്ക് ശേഷം പൊലീസിൽ സമഗ്ര അഴിച്ചു പണി വരും. ഈ സമയം ജേക്കബ് തോമസിന് ഉചിതമായ പദവി ലഭിക്കും. ലാവ്ലിൻ കേസിൽ കുറ്റവിമുക്തനാക്കിയ വിധി ഹൈക്കോടതി ശരിവച്ചാൽ പിണറായി കൂടുതൽ കരുത്തനാകും. അതുകൊണ്ട് തന്നെ പൊലീസിൽ തന്നെ തനിക്ക് മികച്ച പദവി ലഭിക്കാനുള്ള സാധ്യതയും ജേക്കബ് തോമസ് കാണുന്നു. അതിനാൽ ഒരു മാസം വരെ ജേക്കബ് തോമസ് കാത്തിരിക്കും. അതിന് മുമ്പ് ലാവ്ലിനിൽ ഹൈക്കോടതിയിലെ നടപടിക്രമങ്ങൾ അവസാനിക്കുമെന്ന് ജേക്കബ് തോമസിനും അറിയാം. അതുകൊണ്ട് തന്നെ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന നടപടിയൊന്നും ജേക്കബ് തോമസ് എടുക്കില്ല.
ആരോപണങ്ങൾക്കിടയിലും പത്തുമാസത്തോളം ജേക്കബ് തോമസിനെ സംരക്ഷിച്ച മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നാണ് അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകിയത്. ജേക്കബ് തോമസിനെ എന്തുകൊണ്ട് മാറ്റുന്നില്ലെന്ന് വ്യാഴാഴ്ച ഹൈക്കോടതി ആരാഞ്ഞിരുന്നു. വിജിലൻസ് ഇത്തരത്തിൽ മുന്നോട്ടുപോയാൽ ഡയറക്ടറെ കോടതിയിലേക്ക് വിളിച്ചുവരുത്തേണ്ടിവരുമെന്നുവരെ കോടതി അഭിപ്രായപ്പെട്ടു. കോടതി പരാമർശം ഗൗരവമായി കാണേണ്ട സാഹചര്യം മുഖ്യമന്ത്രിയുടെ ഓഫീസ് ജേക്കബ് തോമസിനെ വെള്ളിയാഴ്ച ഉച്ചയോടെ ധരിപ്പിച്ചു. അവധിയിൽ പ്രവേശിക്കാൻ വാക്കാൽ ആവശ്യപ്പെട്ടു. തുടർന്ന് അദ്ദേഹം അവധിയിൽ പ്രവേശിച്ചു. ഇതിനുപിന്നാലെ അദ്ദേഹത്തിന്റെ പേര് രേഖപ്പെടുത്തിയ ബോർഡ് വിജിലൻസ് ആസ്ഥാനത്തുനിന്ന് നീക്കി. അപ്പോൾത്തന്നെ ലോക്നാഥ് ബെഹ്റയുടെ പേരെഴുതിയ ബോർഡും സ്ഥാപിച്ചു.
എൽ.ഡി.എഫ്. സർക്കാർ അധികാരത്തിലേറിയശേഷം നടത്തിയ പൊലീസിന്റെ ഉന്നതതലനിയമനത്തിൽ ആദ്യത്തേതായിരുന്നു ജേക്കബ് തോമസിന്റെത്. എന്നാൽ, പലപ്പോഴും കോടതിയിൽനിന്നും മറ്റും വലിയ വിമർശം അദ്ദേഹത്തിനെതിരേ ഉണ്ടായി. ഈ സമയത്തെല്ലാം ജേക്കബ് തോമസിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയെടുത്തത്. ഇടതുമുന്നണിയിൽനിന്നും ജേക്കബ് തോമസിനെതിരേ വിമർശമുയർന്നിരുന്നു. ഐ.എ.എസ്. ഉദ്യോഗസ്ഥരെ അനാവശ്യമായി പ്രതിക്കൂട്ടിലാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഒരു ഘട്ടത്തിൽ ഐ.എ.എസ്. ഉദ്യോഗസ്ഥർ ഒന്നടങ്കം രംഗത്തുവന്നു. ഇതോടെ ഡയറക്ടർസ്ഥാനത്തുനിന്നും ഒഴിവാക്കണമെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്ക് ജേക്കബ് തോമസ് കത്തുനൽകി. എന്നാൽ, മുഖ്യമന്ത്രി ഇടപെട്ട് അദ്ദേഹത്തെ സ്ഥാനത്ത് തുടരാൻ നിർബന്ധിക്കുകയായിരുന്നു..
അവിഹിത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് നിയമസഭയിൽ ജേക്കബ് തോമസിനെതിരേ ആരോപണമുയർന്നപ്പോൾ 'ആ കട്ടിൽ കണ്ട് ആരും പനിക്കേണ്ടെന്നായിരുന്നു' മുഖ്യമന്ത്രിയുടെ പ്രതികരണം. കഴിഞ്ഞദിവസം മുഖ്യമന്ത്രി വിളിച്ച വിജിലൻസ് ഉദ്യോഗസ്ഥരുടെ യോഗത്തിലും വിജിലൻസ് ഡയറക്ടർക്കെതിരേ വലിയ വിമർശനമുയർന്നു. അപ്പോഴും ജേക്കബ് തോമസിനൊപ്പമായിരുന്നു മുഖ്യമന്ത്രിയുടെ മനസ്സ്. എന്നാൽ ഹരീഷ് സാൽവെയുടെ ഉപദേശം കേൾക്കേണ്ട ബാധ്യത പിണറായിക്കുണ്ട്. ഒരു സിറ്റിങ്ങിന് 30 ലക്ഷത്തിലധികം പ്രതിഫലം വാങ്ങുന്ന അഭിഭാഷകനെ കേരളാ ഹൈക്കോടതിയിൽ എത്തിച്ചത് ലാവ്ലിനിൽ വിജയം മാത്രം പ്രതീക്ഷിച്ചാണ്. അധികാരത്തിൽ കൂടുതൽ കരുത്തനാകാൻ ലാവ്ലിൻ കേസ് മുഖ്യമന്ത്രിക്ക് അത്രത്തോളം പ്രധാനപ്പെട്ടതുമാണ്. ഈ സഹാചര്യത്തിലാണ് ജസ്റ്റീസ് ഉബൈദിന്റെ വിമർശനങ്ങളുടെ പേരിൽ ജേക്കബ് തോമസിനെ കൈവിടുന്നതും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്