ഇന്ദിരാ ഭവനിൽ മിച്ചമുള്ളത് 7000ൽ താഴെ രൂപ മാത്രം; അടുത്ത മാസം ജീവനക്കാർക്ക് ശമ്പളം നൽകാനാകുമോ എന്നും സംശയം; ഫണ്ട് വരവ് നിലച്ചതിന് പിന്നിൽ ഗ്രൂപ്പ് മാനേജർമാർ; കെപിസിസിയെ പ്രതിസന്ധിയിലാക്കിയത് എ ഗ്രൂപ്പോ? വി എം സുധീരനെ പുകച്ച് പുറത്ത് ചാടിച്ചത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയെന്ന് സൂചന
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ആരോഗ്യകാരണങ്ങൾ പറഞ്ഞുള്ള വി എം സുധീരന്റെ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നുള്ള രാജിയിൽ ഗ്രൂപ്പുകളുടെ കള്ളക്കളികൾ ഉണ്ടെന്ന് ഹൈക്കമാണ്ടിന് മുന്നിൽ പരാതി. സുധീരനെ എ ഗ്രൂപ്പ് പുകച്ച് പുറത്തു ചാടിപ്പിച്ചതെന്നാണ് ഇവരുടെ നിലപാട്. ഈ പരാതിയെ ഗൗരവത്തോടെയാണ് കോൺഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയും കാണുന്നത്. ഈ സാഹചര്യത്തിൽ വി എം സുധീരന് മേൽ രാജി പിൻവലിക്കാൻ സമ്മർദ്ദവും ശക്തമാണ്. എകെ ആന്റണിയും രാജി അതിരുവിട്ടുവെന്ന പക്ഷക്കാരനാണ്. ഇതിന് പിന്നിൽ കളികളുണ്ടെന്ന് ആന്റണിക്കും അറിയാം. ഈ സാഹചര്യത്തിലാണ് സുധീരന്റെ രാജി സ്വീകരിക്കുന്നത് ഹൈക്കമാണ്ട് വൈകിപ്പിക്കുന്നത്.
വിദേശത്ത് ചികിൽസയിലുള്ള കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അടുത്തയാഴ്ച തിരിച്ചെത്തും. അതുവരെ സുധീരന്റെ രാജിയിൽ തീരുമാനം എടുക്കില്ല. കെപിസിസിയുടെ സാമ്പത്തിക അടിത്തറ ഇളക്കിയാണ് സുധീരനെ എ ഗ്രൂപ്പ് പ്രതിസന്ധിയിലേക്ക് നയിച്ചത്. പാർട്ടിയിലേക്കുള്ള ഫണ്ട് ഒഴുക്ക് പൂർണ്ണമായും നിലപ്പിച്ചായിരുന്നു ഇത്. ജയ്ഹിന്ദ് ടിവിയിലെ പ്രശ്ന പരിഹാരത്തിന് സുധീരൻ വഴങ്ങിയിരുന്നില്ല. ഇതുകാരണം പുറത്തു നിന്ന് ഫണ്ട് സ്വീകരിക്കാൻ ജയ്ഹിന്ദ് ടിവിക്ക് കഴിഞ്ഞില്ല. ഇതിന് സമാനമായ പ്രതിസന്ധി കെപിസിസിയിലും ഉണ്ടായി. ദൈനംദിന പ്രവർത്തനത്തിന് പോലും കെപിസിസിയിൽ കാശില്ലാതെയായി. സുധീരൻ രാജി പ്രഖ്യാപിക്കുമ്പോൾ 7000 രൂപയിൽ താഴെ മാത്രമാണ് കെപിസിസിയുടെ അക്കൗണ്ടിലെ നീക്കിയിരിപ്പെന്ന സൂചനയാണ് മറുനാടന്‍ ലഭിക്കുന്നത്.
ഇത്രയും കുറഞ്ഞ കാശുമായി മുന്നോട്ട് പോകാൻ സുധീരന് കഴിയില്ല. ഇന്ദിരാ ഭവനിലെ ജീവനക്കാർക്ക് അടുത്ത മാസം ശമ്പളം കൊടുക്കാൻ പോലും കഴിയാത്ത സാഹചര്യമുണ്ട്. ഇത് മനസ്സിലാക്കിയാണ് സുധീരൻ രാജിവച്ചത്. ഇതിലേക്ക് കാര്യങ്ങളെത്തിച്ചത് ഗ്രൂപ്പ് മാനേജർമാരാണ്. സുധീരൻ കെപിസിസി അധ്യക്ഷനായി തുടരുന്നതിൽ പല മുതലാളിമാർ്ക്കും എതിർപ്പുണ്ട്. അങ്ങനെയുള്ള പ്രമുഖരോടെല്ലാം കെപിസിസിക്ക് ഫണ്ട് കൊടുക്കരുതെന്ന് ഗ്രൂപ്പ് മാനേജർമാർ ആവശ്യപ്പെട്ടു. കെപിസിസിയിലെ മറ്റ് നേതാക്കൾ സുധീരനുമായി സഹകരിച്ചുമില്ല. ആരോടും നേരിട്ട് പണം ചോദിക്കുന്നത് സുധീരന്റെ രീതിയല്ല. ഇതോടെ പാർട്ടിയിലെ ഫണ്ട് പരിവ് പോലും അവതാളത്തിലായി. അങ്ങനെ വലിയ പ്രതിസന്ധിയിലേക്ക് കെപിസിസി എത്തി. ഇത് പരിഹരിക്കാനുള്ള ഇടപെടൽ നടത്താൻ സുധീരന് കഴിയാത്ത സാഹചര്യവും വന്നു.
ഇങ്ങനെയാണ് സുധീരനെ കെപിസിസിയിൽ നിന്ന് പുകച്ച് പുറത്തു ചാടിച്ചതെന്നാണ് രാഹുൽ ഗാന്ധിക്ക് ചിലർ നൽകിയ റിപ്പോർട്ട്. ഇത് പരിശോധിച്ചപ്പോൾ കാര്യമുണ്ടെന്ന് രാഹുൽ ഗാന്ധിക്കും മനസ്സിലായി. തന്റെ നോമിനിയോട് ഇത് കാണിച്ചതിൽ അദ്ദേഹം പ്രതിഷേധത്തിലുമാണ്. അതുകൊണ്ട് കൂടിയാണ് സുധീരന്റെ രാജി പിൻവലിക്കുന്ന സാഹചര്യം ഉണ്ടായില്ലെങ്കിൽ കെവി തോമസിനെ ആസ്ഥാനത്തേക്ക് നിയോഗിക്കാൻ രാഹുൽ ശ്രമം നടത്തുന്നത്. താൽക്കാലിക പ്രസിഡന്റിനെ നിയോഗിക്കാനുള്ള തീരുമാനവും ഉമ്മൻ ചാണ്ടി പക്ഷത്തെ ലക്ഷ്യമിട്ടാണെന്നാണ് സൂചന. കെവി തോമസിനെ പോലൊരു ഹൈക്കമാണ്ട് വിശ്വസ്തൻ തന്നെ താൽകാലിക പ്രസിഡന്റാകും. അതിന് ശേഷം സംഘടനാ തെരഞ്ഞെടുപ്പ്. ഇതിൽ ഒരു ഗ്രൂപ്പിനും മുൻതൂക്കം കിട്ടാത്ത സ്ഥിതിയുണ്ടാകാതിരിക്കാനും ശ്രദ്ധിക്കും.
അതിനിടെ സുധീരന്റെ രാജി പിൻവലിപ്പിക്കുവാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. എന്നാൽ അദ്ദേഹം വഴങ്ങുമെന്ന് തോന്നുന്നില്ല എന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന ,ആരോഗ്യ പ്രശ്നങ്ങൾ അല്ല അദ്ദേഹത്തിന്റെ രാജിയിലേക്ക് നയിച്ചത് എന്ന രീതിയിലാണ് സംസാരം. ഉമ്മൻ ചാണ്ടി നേതൃത്വം നൽകുന്ന എ ഗ്രൂപ്പ് സമ്മർദം ചെലുത്തിയാണ് രാജി വെപ്പിച്ചതെന്ന് സുധീരൻ അനുകൂലികളും സമ്മതിക്കുന്നു. ഡിസിസി സി പുനഃസംഘടനക്ക് മുൻപ് നിസ്സഹകരണം പ്രഖ്യാപിച്ച എ ഗ്രൂപ്പിനെ വീട്ടിൽ വീഴ്ത്തുന്ന രീതിയിലായിരുന്നു പുതിയ ഡിസിസി പ്രസിഡന്റ് മാരുടെ നിയമനം,അതോടെ പാർട്ടിയിൽ ഇമേജ് കൂടിയ വി എം സുധീരനെ പുറത്താക്കുവാൻ പുതിയ തന്ത്രങ്ങൾ പ്രയോഗിച്ചു ,അത് ഫല പ്രാപ്തിയിൽ എത്തുകയും ചെയ്തു. സാമ്പത്തിക ഞെരുക്കത്തിലേക്ക് കെപിസിസി എത്തിയത് അങ്ങനെയാണെന്ന് സുധീരൻ പക്ഷം പറയുന്നു.
സുധീരൻ രാജി വെച്ചില്ലെങ്കിൽ എ ഗ്രൂപ്പ് നോമിനികളായ സംസ്ഥാന ഭാരവാഹികൾ കൂട്ട രാജി മുഴക്കിക്കൊണ്ട് പ്രസിഡന്റിനെ സമ്മർദ്ദത്തിലാക്കി, മറു വശത്തുകൂടി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരായ കെ സി ജോസഫും എം എം ഹസ്സനും കിട്ടുന്ന അവസരങ്ങൾ വി എം സുധീരനെ പരിഹസിക്കുവാൻ ഉപയോഗിച്ചു .കെ പി സി സി ഭാരവാഹികളുടെ രാജി ഭീഷണിയും ,ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരുടെ ഭാഗത്തുനിന്നുള്ള പരിഹാസ വർഷവും സുധീരനെ വേദനിപ്പിച്ചു. ഇതിനിടെയാണ് കോഴിക്കോട്ട് പാർട്ടി വേദിയിൽ സുധീരൻ വീണത്. വിശ്രമം വേണമെന്ന ഡോക്ടറുടെ ഉപദേശം കൂടിയായപ്പോൾ സുധീരൻ രാജി നൽകി. സംഘടനാ ഇടപെടലിന് കഴിയാത്ത ആരോഗ്യ സാഹചര്യം സുധീരനില്ല. എന്നിട്ടും രാജി വച്ചത് ഗ്രൂപ്പ് സമ്മർദ്ദത്തിൽ മനംനൊന്താണെന്ന് അവർ പറയുന്നു.
സുധീരന്റെ രാജിയിൽ ഹൈക്കമാൻഡ് രാജിയുമായി ബന്ധപ്പെട്ട് മനസ്സ് തുറന്നിട്ടില്ല. അതേസമയം സാധാരണ പ്രവർത്തകരുടെ ഇടയിൽ നിന്നും രാജി സ്വീകരിക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇ മെയിൽ പ്രവാഹമാണ്. തനിക്കെതിരെ നടന്ന ഗൂഢാലോചനയെക്കുറിച്ച് വി എം സുധീരൻ മനസ്സുതുറക്കാത്തത് പാർട്ടിയിൽ പുതിയ വിവാദത്തിന് തിരി കൊളുത്തേണ്ട എന്ന് വിചാരിച്ച് മാത്രമാണ് എന്നാണ് അദ്ദേഹവുമായി അടുത്ത് നിൽക്കുന്നവർ പറയുന്നത്. ഹൈക്കമാണ്ടിനോടും പരാതി പറയില്ലെന്നാണ് സൂചന. അതിനിടെയാണ് രാഹുലിനോട് അടുപ്പമുള്ള ചില യുവ നേതാക്കൾ സുധീരന് വേണ്ടി ചരടുവലികൾ നടത്തുന്നത്. ഒരു ഗ്രൂപ്പിലും ഇല്ലാത്ത നേതാക്കൾക്ക് പോലും സുധീരന്റെ കാലത്ത് മതിയായ പരിഗണന കിട്ടിയിരുന്നു. എയോ ഐയോ പിടിമുറുക്കിയാൽ ഇത് ഇല്ലാതാകും. ഈ സാഹചര്യത്തിലാണ് സുധീരന് വേണ്ടി അവസാന വട്ട ശ്രമം നടക്കുന്നത്.
രാജി പിൻവലിക്കാൻ സുധീരൻ തയ്യാറായില്ലെങ്കിൽ ഗ്രൂപ്പിന് അതീതമായ വ്യക്തിയെ പ്രസിഡന്റാക്കണമെന്നാണ് ആവശ്യം. കെ വി തോമസ്, മുല്ലപ്പള്ളി രാമചന്ദ്രൻ, പിടി തോമസ് തുടങ്ങിയവരുടെ പേരാണ് ഇവർ മുന്നോട്ട് വയ്ക്കുന്നത്. എന്നാൽ യുപി തെരഞ്ഞെടുപ്പ് പരാജയത്തോടെ രാഹുലിന് ഏറെ പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരള നേതാക്കളുടെ അഭിപ്രായ ഐക്യം ഉണ്ടാക്കി മാത്രമേ താൽകാലിക പ്രസിഡന്റിനേയും നിയോഗിക്കാൻ കഴിയൂവെന്നതാണ് യാഥാർത്ഥ്യം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍