മാർഗംകൂടി നിങ്ങളെ പോലെയാകാം; സുന്നത്ത് ചെയ്യുകയുമില്ല; മക്കയിൽ പോകണമെന്ന ആഗ്രഹം ഇങ്ങനെ പങ്കുവച്ചപ്പോൾ അയ്യോ അത് പറ്റില്ലെന്ന് ചന്ദ്രികയുടെ ലേഖകൻ പറഞ്ഞു; ഞാൻ എന്തെങ്കിലും പറഞ്ഞിട്ട് അതിനേയും എന്നേയും എന്റെ വസ്ത്രത്തേയും വലിച്ചു കീറാനാണ് മാധ്യമങ്ങളുടെ ആഗ്രഹം; ഹൃദയത്തിലെ ഈശ്വരനെ മനസ്സിലാക്കിയാൽ ആർക്കും എവിടേയും പോകാം; ജാതിയില്ലാത്ത ഞാനെന്തിന് ജാതി മാറണം? വിവാദങ്ങൾക്ക് മറുപടിയുമായി യേശുദാസ്; ഗാനഗന്ധർവ്വൻ ആരാധകരോട് പറഞ്ഞത് കേൾക്കാം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സൂര്യയുടെ വേദിയിൽ തന്റെ ക്ഷേത്ര പ്രവേശനം വിവാദമാക്കിയവരെ കടന്നാക്രമിച്ച് ഗാനഗന്ധർവ്വൻ യേശുദാസ്. സൂര്യയുടെ യോഗം തുടങ്ങിയപ്പോഴും യേശുദാസ് തന്റെ നിലപാട് വിശദീകരിച്ചിരുന്നു. എന്നാൽ തന്റെ കച്ചേരി കഴിഞ്ഞ ശേഷം മാധ്യമങ്ങളേയും വിവാദമുണ്ടാക്കുന്നവരേയും കടന്നാക്രമിക്കുകയാണ് യേശുദാസ് ചെയ്തത്. തനിക്ക് ജാതിയില്ലെന്നും ജാതിയില്ലാത്ത താനെന്തിന് ജാതി മാറണമെന്നും യേശുദാസ് ചോദിച്ചു. പത്മനാഭ സ്വാമീക്ഷേത്രത്തിന് ഒരു നിയമം ഉണ്ട്. അത് അനുസരിക്കുക മാത്രമാണ് താൻ ചെയ്തതെന്നും വിശദീകരിച്ചു. ഗുരുവായൂരിൽ കയറ്റമ്പോൾ കയറുമെന്നും എല്ലാം ഈശ്വരന് അറിയാമെന്നുമായിരുന്നു യേശുദാസിന്റെ പ്രതികരണം. ചന്ദ്രികയ്ക്ക് മുമ്പ് കൊടുത്ത മറുപടി എടുത്തു പറഞ്ഞ് സൂര്യമേളയിലെത്തിയവരും കൈയടി യേശുദാസ് വാങ്ങുകയും ചെയ്തു.
വിവാദങ്ങൾ ഒഴിവാക്കിയായിരുന്നു കച്ചേരി തുടങ്ങും മുമ്പ് യേശുദാസിന്റെ പ്രതികരണം. ശ്രീ പത്മനഭസ്വാമി ക്ഷേത്രത്തിൽ പ്രവേശിക്കുവാൻ സമയമായിട്ടില്ലെന്ന് പറഞ്ഞ ഗാനഗന്ധർവൻ ഇതിന്റെ പേരിൽ വിവാദങ്ങൾ സൃഷ്ടിക്കേണ്ടകാര്യമില്ലെന്നും കൂട്ടിച്ചേർത്തു. ക്ഷേത്രത്തിലേക്ക് വലിഞ്ഞു കയറേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര ദർശനത്തിന് അനുമതി കിട്ടിയതോടെ എന്നാണ് അദ്ദേഹം എത്തുക എന്നാണ് എല്ലാവരും ഉറ്റുനോക്കിയിരുന്നത്. സൂര്യ സംഗീതോത്സവത്തിൽ പങ്കെടുക്കുവാൻ അദ്ദേഹം തിരുവനന്തപുരത്തേക്ക് എത്തിയിരുന്നു. നവരാത്രി ദിനത്തിൽ അദ്ദേഹം സന്ദർശനം നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായിരുന്നില്ല. യേശുദാസിനെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുമതി നൽകുന്ന കത്ത് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ കൈമാറിയിരുന്നു. താൻ ഹിന്ദു മതത്തിൽ വിശ്വസിക്കുന്നുവെന്നും ക്ഷേത്രത്തിൽ തൊഴാൻ അനുവദിക്കണമെന്ന് അപേക്ഷയെത്തുടർന്നായിരുന്നു ഇത്. ഇതോടെയാണ് സൂര്യമേളയിലെ പരിപാടിക്ക് ശ്രദ്ധ കൂടിയത്. തുടക്കത്തിൽ മയത്തിൽ പറഞ്ഞ യേശുദാസ് ഒടുക്കം വിമർശകർക്ക് ചുട്ട മറുപടി നൽകി. ക്യാമറകളോ മാധ്യങ്ങളോ എല്ലാം അപ്പോൾ വേദി വിട്ടു പോയിരുന്നു. ഇത് കൂടി മനസ്സിൽ വച്ചായിരുന്നു തന്റെ പ്രേക്ഷകർക്ക് മുമ്പിൽ യേശുദാസ് മനസ്സ് തുറന്നത്.
സൂര്യയിൽ മംഗളം പാടി യേശുദാസ് കച്ചേരി അവസാനിച്ചതോടെ നീണ്ട കരഘോഷം ഉയർന്നു. എല്ലാവരും പുറത്തേക്ക് പോകാൻ എഴുന്നേറ്റു. അപ്പോഴായിരുന്നു ഗാനഗന്ധർവ്വന്റെ ഇടപെടൽ. എവിടെ പോകുന്നു. എനിക്ക് കുറിച്ച് കാര്യങ്ങൾ കൂടി പറയാനുണ്ടെന്ന് എന്ന ആമുഖത്തോടെയാണ് വിവാദത്തിലേക്ക് കടന്നത്. ക്ഷേത്ര പ്രവേശനത്തെ വിവാദമാക്കുന്നവരേയും സെൻസേഷൻ സൃഷ്ടിക്കാൻ ശ്രമിക്കുന്നവരേയും യേശുദാസ് കടന്നാക്രമിച്ചു. പത്മനാഭ സ്വാമി ക്ഷേത്രത്തിന് ഒരു നിയമം ഉണ്ട്. അത് അനുസരിക്കുക മാത്രമാണ് താൻ ചെയ്യുന്നത്. ഇക്കാര്യത്തിൽ മുൻ പ്രസിഡന്റ് അബ്ദുൾ കലാമിനെയാണ് താൻ മാതൃകായാക്കുന്നതെന്നും യേശുദാസ് പറഞ്ഞു.
അമേരിക്കയിൽ എല്ലാവരേയും ചെക്ക് ചെയ്തിട്ടേ വിടൂ. അത് പ്രസിഡന്റായാലും. ഇത് തന്നെയാണ് അബ്ദുൾ കലാമും ചെയ്തത്. അത് ഇവിടെ അടിയനും പിന്തുടരുന്നു. പത്മനാഭ സ്വാമി ക്ഷേത്രത്തിൽ പ്രവേശിക്കാൻ ഒരു ഫോമുണ്ടെന്ന് പറഞ്ഞു. അത് ഒപ്പിട്ടു കൊടുക്കുകയാണ് ചെയ്തത്. അതിൽ ഒപ്പിട്ടാൽ ഒരു പ്രശ്നമില്ല. ആർക്ക് വേണമെങ്കിലും ക്ഷേത്രത്തിൽ കയറാമെന്നാണ് പറഞ്ഞത്. സത്യത്തോടു കൂടിയും വിശ്വാസത്തോടു കൂടിയും അവിടെ പ്രവേശിക്കാൻ വേണ്ടിയാണ് ഒപ്പിട്ട് കൊടുത്തത്. അല്ലാതെ അവിടെ കേറി പ്രശ്നമുണ്ടാക്കാനല്ല.
ഇന്നലെ നമ്മുടെ അവിടെ ചെറിയൊരു പരിപാടി ണ്ടായിരുന്നു. സാധാരണ മാധ്യമങ്ങളെ വിളിച്ചാൽ നല്ലകാര്യങ്ങൾക്ക് ആരും വരാറില്ല. ഇന്നലെ വലിയ ആളായിരുന്നു. ഇരിക്കാൻ പോലും സ്ഥലമില്ലായിരുന്നു. ഇതിന് കാരണം അവർക്ക് എന്നെ കൊണ്ട് ഇക്കാര്യത്തിൽ എന്തെങ്കിലും പറയിക്കണമായിരുന്നു. അതിന് ശേഷം അതിനെ വിലച്ചു കീറി എന്നേയും കീറി, എന്റെ വസ്ത്രത്തേയും എന്തെങ്കിലുമൊക്കെ ആക്കണം. എന്റെ ഈശ്വരാ ഇവർക്ക് നല്ല ബുദ്ധികൊടുക്കണം. നല്ലത് ചിന്തിച്ചാൽ അവരുടെ പേനയിൽ നിന്ന് നല്ലത് വരും. അതിന് വേണ്ടി ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.
എന്റെ ഈശ്വരൻ എന്റെ ഹൃദയത്തിലുണ്ട്. ഇത് മനസ്സിലാക്കിയാൽ പ്രശ്നമില്ല. എല്ലാവരുടെ മനസ്സിലുമുണ്ട്. ഇത് മനസ്സിലാക്കിയാൽ എവിടേയും പോകും. വളരെ വർഷങ്ങൾക്ക് മുമ്പ് ചന്ദ്രികയുടെ ലേഖകൻ ചോദിച്ചു. നിങ്ങളെ എന്തുകൊണ്ട് ഗുരുവായൂരിൽ കയറ്റുന്നില്ലെന്ന്. അപ്പോൾ ദൈവം ബുദ്ധി തന്നു. ഞാൻ തിരിച്ചൊരു ചോദ്യം ചേദിച്ചു. ഞാൻ നിങ്ങലെ പോലെ മാർഗ്ഗം കൂടിയിട്ട് സുന്നത്തൊന്നും കഴിക്കാതെ മക്കയിൽ പോകണമെന്ന് ആഗ്രഹമുണ്ട്? അതു കേട്ടപ്പോൾ അതെങ്ങനെ എന്നായിരുന്നു ചോദ്യം. അതിന് താൻ അപ്പോഴിവിടെ ഇതിങ്ങനെയെന്നും മറുപടി നൽകി. അത്രയേ കാര്യമുള്ളൂ.
വെറുതെ വലിഞ്ഞു കയറി പ്രശ്നമുണ്ടാക്കാൻ ഞാനില്ല. കയറ്റുമ്പോൾ കയറാം. അത്രമാത്രം. എല്ലാം അറിയുന്ന ആളാണ് അവിടെയുള്ളത്. ഇത് അറിയാമെങ്കിൽ ഒന്നും മിണ്ടില്ല വാമൂടി ഇരിക്കുകയേ ഉള്ളൂ-യേശുദാസ് പറഞ്ഞു നിർത്തി.
Stories you may Like
- മലയാളത്തിന്റെ ഗാന്ധഗന്ധർവ്വന് കൊച്ചിയിൽ പിറന്നാൾ ആഘോഷം
- 60 വർഷമായിട്ടും തിളങ്ങി നിൽക്കുന്ന ഭാർഗവീ നിലയത്തിന്റെ കഥ
- അറബ് നാട്ടിലെ ആദ്യ ഹിന്ദുക്ഷേത്രം വിശ്വാസി സമൂഹത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
- പൂരാവേശത്തിന് വിട; തൃശൂരിൽ എത്തിയത് ജനസാഗരം
- രാമക്ഷേത്ര യാത്രയ്ക്ക് ബദലായി മുരുകൻ ക്ഷേത്രങ്ങളിൽ തീർത്ഥയാത്രയുമായി തമിഴ്നാട്
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍