മലയാളിയായ ലണ്ടനിലെ മാവോയിസ്റ്റ് നേതാവിന് 23 വർഷം തടവ്; 75കാരനായ ബാലകൃഷ്ണന്റെ മരണം അഴിക്കുള്ളിൽ വച്ചു തന്നെയെന്ന് ഉറപ്പായി; മാവോയെയും സ്റ്റാലിനെയം ദൈവമായി കണ്ട് അനുകരിക്കാൻ പിതാവ് ശ്രമിച്ചെന്ന് മകൾ
ലണ്ടൻ: തന്റെ അനുയായികളായ രണ്ടു പേരെ ബലാത്സംഗം ചെയ്യുകയും മകളായ കാറ്റി മോർഗൻ ഡേവിസിനെ 30 വർഷത്തോളം വീട്ടു തടങ്കലിൽ വയ്ക്കുകയും ചെയ്ത കുറ്റത്തിന് ലണ്ടനിലെ മാവോയിസ്റ്റ് നേതാവും മലയാളിയുമായ അരവിന്ദൻ ബാലകൃഷ്ണന് കോടതി 23 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. ഇതോടെ 75 കാരനായ ബാലകൃഷ്ണന്റെ മരണം ജയിലിനുള്ളിൽ വച്ച് തന്നെയായിരിക്കുമെന്നുറപ്പായിരിക്കുകയാണ്. ഇന്നലെ സൗത്ത്വാർക്ക് ക്രൗൺ കോടതിയാണ് നിർണായകമായ ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. വർഷങ്ങളോളം തന്നെ വീട്ട് തടങ്കലിലിട്ട് ജീവിതം നിഷേധിക്കുകയും ക്രൂരമായി മർദിക്കുകയും സൗഭാഗ്യങ്ങളെല്ലാം തല്ലിത്തകർക്കുകയും ചെയ്ത ക്രൂരനായ പിതാവിനോട് ക്ഷമിക്കുകയും അദ്ദേഹത്തെ ജയിലിലേക്കയക്കുന്നത് തടയാൻ ശ്രമിക്കുകയും ചെയ്ത മകൾ കാറ്റിയുടെ സ്നേഹപ്രകടനം ഹൃദയഭേദകമായിരുന്നു. കോമ്രേഡ് ബാല എന്നറിയപ്പെടുന്ന ബാലകൃഷ്ണൻ തന്റേത് മാത്രമായ ഒരു കമ്മ്യൂൺ ലണ്ടനിൽ സ്ഥാപിച്ച് അതിന്റെ അധിപനും കിരീടം വയ്ക്കാത്ത രാജാവുമായി അടക്കി വാഴുകയായിരുന്നു.
തന്റെ കൾട്ട് മെമ്പർമാരെ ബ്രെയിൻവാഷ് ചെയ്തിരുന്ന ബാലകൃഷ്ണൻ തന്നെ സ്വയം ദൈവമായാണ് അവർക്ക് മുമ്പിൽ അവതരിപ്പിച്ചിരുന്നത്.അതുല്യമായ കഴിവുകളുള്ള തനിക്ക് അവരുടെ മനസ് വായിക്കാനുള്ള കഴിവുണ്ടെന്ന് അനുയായികളെ ബോധ്യപ്പെടുത്തി അതിന്റെ പേരിൽ ചൂഷണം ചെയ്യുകയും ചെയ്തിരുന്നു. തൽഫലമായി ദശാബ്ദങ്ങളോളം നിരവധി പേരെ ചൂഷണം ചെയ്ത് തന്റെ വരുതിക്ക് നിർത്താൻ ബാലകൃഷ്ണന് സാധിച്ചിരുന്നു. കർശനമായ ചിട്ടവട്ടങ്ങളോടെയായിരുന്നു അദ്ദേഹം ലണ്ടനിലെ തന്റെ കമ്മ്യൂണിനെ ഒരു സ്വേഛാധിപതിയായി നിയന്ത്രിച്ചിരുന്നത്. മാവോസേതൂങ്ങ്, സ്റ്റാലിൻ, സദ്ദാംഹുസൈൻ, പോൾ പോൾട്ട് തുടങ്ങിയവരെ ദൈവമായി കണ്ട് അവരെ അനുകരിക്കാനായിരുന്നു പിതാവ് ശ്രമിച്ചതെന്നാണ് മകൾ കാറ്റി മോർഗൻ ഡേവിസ് ഇന്നലെ വെളിപ്പെടുത്തിയിരിക്കുന്നത്.
വർക്കേർസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാർക്സിസംലെനിനിസംമാവോ സേതൂങ്ങ് തോട്ട് എന്ന പേരിലായിരുന്നു തന്റെ ചെറിയ കൾട്ട് ബാലകൃഷ്ണൻ ലണ്ടനിൽ നടത്തിയിരുന്നത്. താങ്കൾ ക്രൂരമായ ചൂഷണമാണ് അനുയായികൾക്ക് നേരെയും മകൾക്ക് നേരെയും നടത്തിയതെന്നാണ് ഇന്നലെ ജഡ്ജ് ഡെബോറാഹ് ടൈലർ ബാലകൃഷ്ണനോട് വിധി പ്രഖ്യാപിക്കുന്നതിന് മുമ്പ് പറഞ്ഞത്. അംഗീകാരം നേടിയെടുക്കാൻ വേണ്ടി ഭയത്തിന്റെയും അസൂയയുടെയും മത്സരത്തിന്റെയും ഒരു കാലാവസ്ഥ ബാലകൃഷ്ണൻ തന്റെ കൾട്ടിൽ സൃഷ്ടിക്കുകയായിരുന്നുവെന്നും കോടതി ആരോപിച്ചു.അനുയായികളായ രണ്ട് സ്ത്രീകളെ ബാലകൃഷ്ണൻ ലൈംഗികമായും മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നും കോടതി പറഞ്ഞു. അവരുടെ മനസിന്റെ നിയന്ത്രണം കുതന്ത്രങ്ങളിലൂടെ നേടിയെടുത്തായിരുന്നു ഈ ചൂഷണം.
ബലാത്സംഗം, ലൈംഗിക പീഡനം, നിയമാനുസൃതമല്ലാത്ത രീതിയിൽ തടവിലിടൽ, തുടങ്ങിയ നിരവധി കുറ്റങ്ങൾക്കാണ് ഇദ്ദേഹത്തിന്റെ മുകളിൽ കോടതി ഇപ്പോൾ 14 ചാർജുകൾ ചുമത്തിയിരിക്കുന്നത്. അതായത് മൂന്ന് ഇരകളുമായി ബന്ധപ്പെട്ടതാണ് ഈ 14 ചാർജുകൾ. അതിന് പുറമെ മറ്റ് രണ്ട് കേസുകളുമായി ബന്ധപ്പെട്ട് ചുമത്തപ്പെട്ട രണ്ട് ചാർജുകൾ കൂടി കണക്കാക്കുമ്പോൾ മൊത്തം 16 ചാർജുകളാണ് ചുമത്തിയിരിക്കുന്നത്.സൗത്ത് ലണ്ടനിലെ ഇയാളുടെ വീട് കേന്ദ്രീകരിച്ച് മൂന്ന് ദശാബ്ദത്തിനിടെ നടന്ന ഞെട്ടിപ്പിക്കുന്ന ക്രൂരകൃത്യങ്ങളാണ് കുറച്ച് കാലമായി നീളുന്ന വിചാരണയിലൂടെ വെളിപ്പെട്ടിരിക്കുന്നത്.ബാലകൃഷ്ണൻ തന്റെ അനുയായികളെ കൊണ്ട് നിർബന്ധപൂർവം എഴുതിച്ചിരുന്ന ഡയറികൾ നിർണായക തെളിവുകളായി കണ്ടെടുക്കപ്പെടുകയായിരുന്നു.
മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ലാത്ത രീതിയിലായിരുന്നു ഈ മാവോയിസ്റ്റ് ദൈവം ചമഞ്ഞ് തന്റെ അനുയായികളെ പലവിധത്തിൽ ചൂഷണം ചെയ്തിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. തന്റെ ഭാര്യ പുറത്ത് പോകുന്ന വേളയിയിലായിരുന്നു ഇയാളുടെ ലീലാവിലാസങ്ങൾ അരങ്ങേറിയിരുന്നത്. ഈ സമയത്ത് കോമ്രേഡ് ബാല തന്റെ കൾട്ട് മെമ്പർമാരെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയും മുതലെടുക്കുകയുമായിരുന്നു. ചെറിയ തെറ്റുകൾക്ക് പോലും ഇയാൾ പുത്രിയെ ക്രൂരമായി മർദിക്കാറുണ്ടായിരുന്നു. പാട്ട് പാടുന്നതിന് പോലും മകൾക്ക് കൊടി യ പീഡനമാണ് ഏറ്റുവാങ്ങേണ്ട്ി വന്നിരുന്നത്.തന്റെ അച്ഛനെതിരെയുള്ള നീക്കത്തിന് കരുത്ത് പകർന്നതും പിന്നീട് കാറ്റി മോർഗൻ ഡേവിസ് എന്ന ഈ മകളായിരുന്നു.
ഒരു 16കാരനെ അനധികൃതമായി തടവിലിട്ടുവെന്ന കുറ്റവും ഇദ്ദേഹത്തിന് മുകളിൽ ചുമത്തപ്പെട്ടിട്ടുണ്ട്. തന്റെ മകളുമായി ഈ കൗമാരക്കാരന് ബന്ധമുണ്ടെന്ന വെറും സംശയത്തിന്റെ നിഴലിലാണ് ബാലകൃഷ്ണൻ ഈ ക്രൂരമായ പ്രവൃത്തി ചെയ്തിരുന്നതെന്ന് ബോധ്യമായിട്ടുണ്ട്. ബാലകൃഷ്ണനുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് 3000ത്തിൽ അധികം രേഖകളാണ് പരിശോധിച്ചിരുന്നത്. 34 വർഷക്കാലം ബാലകൃഷ്ണൻ എഴുതിയ ഡയറികളും ഇതിന്റെ ഭാഗമായി നിരീക്ഷിച്ചിരുന്നു. താൻ ഇരകളെ പ ീഡിപ്പിച്ചതിന്റെ നേർ ചിത്രം ഇയാൾ ഈ ഡയറികളിലൂടെ വെളിപ്പെടുത്തുന്നുണ്ട്.കൾട്ടിൽ വച്ച് മരണമടഞ്ഞ രണ്ട് സ്ത്രീകളുടെ മരണത്തെക്കുറിച്ച് വീണ്ടും അന്വേഷണം നടത്തണമെന്നുള്ള ആവശ്യവും പൊലീസിന് മുന്നിൽ ഉയർന്ന് വന്നിരുന്നു. വീട്ടുതടങ്കലിൽ നിന്നും രക്ഷപ്പെടുന്നത് വരെ ഇദ്ദേഹത്തിന്റെ മകൾക്ക് ബാലകൃഷ്ണൻ തന്റെ അച്ഛനാണെന്നറിയില്ലായിരുന്നില്ലത്രെ.തടവുകാലത്ത് പുസ്തകങ്ങൾ വായിച്ചാണ് മകൾ കാലം കഴിച്ചിരുന്നത്..മുപ്പത് വർഷങ്ങൾക്കിടെ ഈ മാവോയിസ്റ്റ് വളരെ കൗശലപരമായ നീക്കങ്ങളിലൂടെയാണ് അധികൃതരുടെ നിരീക്ഷണത്തിൽ പെടാതെ ലണ്ടനിൽ വിലസിയതെന്നത് വിസ്മയം ജനിപ്പിക്കുന്ന കാര്യമാണ്. തന്റെ അനുയായികളെയും രഹസ്യമാക്കി വയ്ക്കുന്നതിൽ ഇയാൾ വിജയിച്ചിരുന്നു.മകളെക്കുറിച്ച് പുറംലോകം അറിയരുതെന്ന് ഇദ്ദേഹത്തിന് കടുത്ത നിർബന്ധമായിരുന്നു. അതിനാൽ മകൾക്ക് വോട്ടവകാശം പോലും ഇയാൾ നിഷേധിച്ചിരുന്നു.ജനനസർട്ടിഫിക്കറ്റ് മാത്രമാണ് മകൾക്കുള്ള ഏക ഔദ്യോഗിക രേഖയായി അദ്ദേഹം സൂക്ഷിച്ചിരുന്നത്.
ആദ്യകാലത്ത് സിംഗപ്പൂരിലായിരുന്നു ബാലകൃഷ്ണൻ.തുടർന്ന് വിദ്യാഭ്യാസത്തിന് വേണ്ടി 1963ൽ ലണ്ടനിലെത്തിയ ഈ മലയാളിയുടെ ജീവിതത്തിന്റെ പരിണാമങ്ങൾ ഒരു സിനിമാക്കഥയെ വെല്ലുന്നതാണ്. ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിൽ പഠിക്കാൻ വേണ്ടിയാണ് ഇദ്ദേഹം അന്ന് യുകെയിലെത്തിയിരുന്നത്. എന്നാൽ തുടർന്ന് ബാലകൃഷ്ണൻ 1970കളിൽ കമ്മ്യൂണിസ്റ്റ് കലക്ടീവ് ബ്രിക്സ്ടണിൽ ഒരു ബുക്ക്ഷോപ്പിൽ തുറക്കുകയായിരുന്നു ചെയ്തിരുന്നത്. ഈ സ്റ്റോറിൽ
ചൈനീസ് പുസ്തകങ്ങളും ചൈനീസ് പത്രമായ സിൻഹുവയും മാത്രമായിരുന്നു കച്ചവടും ചെയ്തിരുന്നത്. തുടർന്ന് കോമ്രേഡ് ബാലയും ഭാര്യ ചന്ദയും മറ്റ് അടുത്ത അനുയായികളും ചേർന്നാണ് മറ്റ് കടുത്ത ഇടത്പക്ഷ ആശയക്കാരെ സംഘടിപ്പിച്ച് ലണ്ടനിൽ കമ്മ്യൂൺ സ്ഥാപിച്ചിരുന്നത്. ഈ പാർട്ടിയുടെ സെക്രട്ടറിയായി ബാലകൃഷ്ണൻ സ്വയം അവരോധിക്കുകയായിരുന്നു.ബൂർഷ്വാ സംസ്കാരത്തിനെതിരെ പൊരുതാൻ
ഒരു വനിതാ പോരാളി കേഡറിനെ സൃഷ്ടിക്കുകയും തങ്ങളുടെ ലക്ഷ്യമാണെന്ന് പ്രഖ്യാപിച്ച ഇവർ നിരവധി വനിതകളെ ഇതിനായി റിക്രൂട്ട് ചെയ്യാനും മുന്നിട്ടിറങ്ങിയിരുന്നു.തുടർന്ന് ആ കമ്മ്യൂണിൽ 3 ദശാബ്ദക്കാലം ബാലകൃഷ്ണന്റെ ഭരണമായിരുന്നു. അക്കാലത്ത് ഈ കുറ്റകൃത്യങ്ങളെല്ലാം അദ്ദേഹം ചെയ്യുകയുമുണ്ടായെന്ന് ഇപ്പോൾ കോടതിയിൽ വെളിവാക്കപ്പെടുകയും തൽഫലമായി അദ്ദേഹം ശേഷിക്കുന്ന കാലം കഴിയാൻ ജയിലേക്ക് നടന്നടുത്തുകൊണ്ടിരിക്കുകയുമാണ്.
Stories you may Like
- വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ പീഡിപ്പിച്ച പ്രതിക്ക് 20 വർഷം കഠിനതടവ്
- കൊല്ലപ്പെട്ട മാവോയിസ്റ്റ് കവിത കീഴടങ്ങിയ ലിജേഷിന്റെ ഭാര്യ
- ബ്രിട്ടനിലെ നിയമ വ്യവസ്ഥയെ നിസാരമായി കാണുന്ന മലയാളി ശീലം കുരുക്കാകുമ്പോൾ
- ജിലു ജോർജിന് ജീവപര്യന്തം ശിക്ഷ വരെ ലഭിച്ചേക്കാം
- അയ്യൻകുന്ന് പഞ്ചായത്തിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്