ലിൻസൺ അഴിക്കുള്ളിലായിട്ടു നാളെ നൂറു ദിവസം; മലയാളി നേഴ്സിന്റെ കൊലയാളിയെ കിട്ടിയാലേ ഭർത്താവിനെ മോചിപ്പിക്കൂവെന്ന് ഒമാൻ പൊലീസ്; വിനയാകുന്നതു തെളിവില്ലാതെ ആറുമാസം കസ്റ്റഡിയിൽ വയ്ക്കാമെന്ന നിയമമോ?
കൊച്ചി: മലയാളി നേഴ്സായ ചിക്കു റോബർട്ട് ഒമാനിലെ സലാലയിൽ കൊല്ലപ്പെട്ടത് അതിദാരുണമായാണ്. ഒമാൻ പൊലീസിന്റെ മികവിനെ കുറിച്ചായിരുന്നു ഈ ഘട്ടത്തിൽ ചർച്ചയായത്. ചിക്കുവിന്റെ ഭർത്താവിനെ ഭാര്യയുടെ സംസ്കാര ചടങ്ങിൽ പോലും പങ്കെടുക്കാൻ അനുവദിക്കാതെ ഒമാൻ പൊലീസ് കസ്റ്റഡിയിൽ വച്ചു. ചില സംശയങ്ങളുടെ പേരിലായിരുന്നു ഇത്.
ഒമാനിലെ അന്വേഷണത്തിന്റെ മികവാണ് ഇതിന് കാരണമെന്ന വാദങ്ങളായിരുന്നു ഈ ഘട്ടത്തിൽ സജീവമായത്. തൊണ്ണൂറ്റിയൊമ്പത് ദിവസമായി പൊലീസ് കസ്റ്റഡിയിലാണ് ലിൻസൺ. കേസുമായി ബന്ധപ്പെടുത്താൻ ഒരു തെളിവും ലിൻസണിനെതിരെ പൊലീസിന് കട്ടിയിട്ടില്ല. എന്നിട്ടും ജയിലിൽ കഴിയാനാണ് ലിൻസണിന്റെ വിധി.
ഒരു തെളിവുമില്ലെങ്കിലും ചെറിയ സംശയത്തിന്റെ പേരിൽ പോലും ആരേയും ആറുമാസം വരെ ഒമാനിൽ കസ്റ്റഡിയിൽ വയ്ക്കാമെന്ന നിയമുണ്ടെന്ന് ലിൻസണിന്റെ ബന്ധുക്കൾ തിരിച്ചറിയുന്നു. ഇതു കൊണ്ടാണ് ലിൻസണിന്റെ മോചനം വൈകുന്നത്. ആറു മാസം കഴിഞ്ഞാൽ മാത്രമേ ഇതു പോലും സ്ഥിരീകരിക്കാൻ കഴിയൂ. കേസിൽ ലിൻസണിനെതിരെ ഒരു തെളിവുമില്ല. എന്നാൽ കുറ്റവാളിയെ കിട്ടും വരെ ലിൻസണിനെ ജയിലിൽ വയ്ക്കാനാണ് അവരുടെ നീക്കം. ചിക്കുവിന്റെ മരണത്തിൽ സുഹൃത്തുക്കളോ ബന്ധുക്കളോ ലിൻസണ് പങ്കുള്ളതായി കരുതുന്നില്ല. യാതൊരു പ്രശ്നവും ലിൻസണും ചിക്കുവും തമ്മിലുണ്ടായിരുന്നില്ല. അത്തരത്തിലൊരു സൂചനയും ആരും തന്നിട്ടില്ല. കൊല നടന്ന സമയത്ത് ലിൻസൺ ജോലി സ്ഥലത്തുമായിരുന്നു. അതുകൊണ്ട് തന്നെ ലിൻസണെ സംശയിക്കാൻ പോലും സാഹചര്യമില്ല. എന്നിട്ടും ഒമാൻ പൊലീസ് ലിൻസണെ വിട്ടയക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം. എന്നാൽ പ്രതിഷേധങ്ങൾക്ക് പോയാൽ ലിൻസണിന്റെ മോചനം വൈകും. അതുകൊണ്ട് തന്നെ ക്ഷമയോടെ കാത്തിരിക്കുകയാണ് കുടുംബം.
ലിൻസണിന്റെ മോചനത്തിന്റെ മുൻ കൈയെടുക്കുന്നത് ചിക്കുവിന്റെ അച്ഛനായ റോബർട്ടാണ്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്ക് നേരിട്ട് പരാതി നൽകി. എന്നാൽ ഫലം ഉണ്ടായില്ല. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ശ്രദ്ധയിൽ പ്രശ്നം കൊണ്ടു വന്നിട്ടുണ്ട്. വിദേശകാര്യമന്ത്രി നേരിട്ട് ഇടപെട്ടാൽ ലിൻസണ് നീതിയുറപ്പാകും. എന്തുകൊണ്ടാണ് ലിൻസണെ തടവിൽ വച്ചിരിക്കുന്നത് എന്നത് വിശദീകരിക്കാൻ പൊലീസിന് കഴിയുന്നുമില്ല. ചെറിയൊരു തെളിവ് കിട്ടിയാൽ പോലും പ്രതിയെ റിമാൻഡ് ചെയ്ത് ജയിലിൽ അടയ്ക്കുന്നതാണ് രീതി. എന്നാൽ ഇവിടെ ലിൻസൺ ഇപ്പോൾ പൊലീസ് കസ്റ്റഡിയിൽ മാത്രമാണ്. മൂന്ന് മാസത്തെ അന്വേഷണത്തിൽ പോലും ചെറിയൊരു തെളിവ് പോലും ലിൻസണെതിരെ കിട്ടിയില്ലെന്ന് ഇതിൽ നിന്ന് തന്നെ വ്യക്തമാണെന്ന് ചിക്കുവിന്റെ കുടുംബവും പറയുന്നു. നോമ്പ് കാലം കഴിഞ്ഞാൽ മോചിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷ. ഇതും മാറി. ഇപ്പോൾ ആറു മാസത്തെ കസ്റ്റഡി കാലാവധി കഴിയുമ്പോൾ പുറത്തുവിടുമെന്നാണ് പ്രതീക്ഷ. എന്നാൽ ഇതിലും ആർക്കും ഉറപ്പ് നൽകാൻ കഴിയുന്നില്ല.
കഴിഞ്ഞ ആഴ്ച ഒമാനിലെ ബന്ധുക്കൾ ലിൻസണെ കണ്ടിരുന്നു. പൊലീസ് കസ്റ്റഡിയിലെ കൂടിക്കാഴ്ച ആയതിനാൽ വിശദമായി ഒന്നും സംസാരിക്കാൻ കഴിയില്ല. തനിക്കെതിരെ ഒരു തെളിവും പൊലീസിന് കട്ടിയില്ലെന്ന് തന്നെയാണ് ലിൻസൺ ബന്ധുക്കളോട് പറഞ്ഞത്. ചിക്കുവിന്റെ മരണത്തിന് ശേഷം രണ്ട് മലയാളികൾ കൂടി ഒമാനിൽ കൊല്ലപ്പെട്ടിരുന്നു. ഈ കേസുകളിലെ പ്രതികളെ പൊലീസ് കണ്ടെത്തുകയും ചെയ്തു. എന്നാൽ ഇതിന് സമാനമായ താൽപ്പര്യം ചിക്കുവിന്റെ കേസിൽ കാട്ടുന്നില്ലേ എന്ന സംശയം ഉയരുന്നുണ്ട്. ഇന്ത്യൻ എംബസിക്ക് പോലും കൃത്യമായ വിവരങ്ങൾ പൊലീസ് നൽകുന്നില്ല. ഇതും ലിൻസണിന്റെ ബന്ധുക്കളേയും സുഹൃത്തുക്കളേയും ആശങ്കപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ വിദേശകാര്യമന്ത്രാലയം ശക്തമായ ഇടപെടൽ നടത്തണമെന്നാണ് ആവശ്യം.
അഞ്ചുമാസം ഗർഭിണിയായിരുന്ന ചിക്കുവിനെ വെട്ടിയും കുത്തിയും മൃഗീയമായി വധിച്ച കേസിൽ കൊലയാളി ഭർത്താവ് ആണെന്ന യാതൊരു തെളിവും ലഭിച്ചിട്ടില്ല. എന്നാൽ ഇക്കഴിഞ്ഞ ഏപ്രിൽ 21ന് നടന്ന ഈ ദാരുണ സംഭവത്തിൽ അന്നുതന്നെ ഭർത്താവ് ലിൻസണെ ഒരു പാക്കിസ്ഥാനിക്കൊപ്പം അറസ്റ്റ് ചെയ്യുകയായിരുന്നു. പാക്കിസ്ഥാനിയെ വാടകക്കൊലയാളിയായി ഭർത്താവ് ദൗത്യമേൽപ്പിക്കുകയായിരുന്നുവെന്ന് ആദ്യം പറഞ്ഞ പൊലീസ് ഇപ്പോൾ പാടേ മലക്കം മറിയുന്നു. കുറ്റക്കാരനല്ലെന്ന് കണ്ട് പാക്കിസ്ഥാൻകാരനെ വിട്ടയച്ചുവെങ്കിലും ഭർത്താവ് ലിൻസൺ ഇപ്പോഴും ജയിലിൽ തന്നെയാണ്. ഭർത്താവിനെതിരെ തെളിവൊന്നും കിട്ടിയിട്ടില്ലെങ്കിലും അയാൾ ഇപ്പോഴും മുഖ്യപ്രതിസ്ഥാനത്തു തന്നെയായതിനാലാണ് വിട്ടയക്കാത്തതെന്നാണ് ഒമാൻ പൊലീസിന്റെ വിചിത്രമായ വിശദീകരണം. ഒപ്പം അന്വേഷണം ഇപ്പോഴും തുടരുന്നുവെന്ന അറിയിപ്പുമുണ്ട്.
ഏപ്രിൽ 21ന് പകൽ സലാലയിലെ വസതിയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന ചിക്കുവിന്റെ മൃതദേഹം കണ്ട് അയലത്തുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ചിക്കുവിനൊപ്പം സലാലയിലെ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഭർത്താവ് വിവരമറിഞ്ഞ് സംഭവസ്ഥലത്ത് പാഞ്ഞെത്തിയയുടൻ ആയിരുന്നു അറസ്റ്റ്. തൊട്ടുപിന്നാലെ ഒരു പാക്കിസ്ഥാനിയും വലയിലായി. ദാരുണമായി കൊലപ്പെടുത്തിയ ചിക്കുവിന്റെ കാതുകൾ അറുത്തെടുത്ത് ആഭരണങ്ങൾ മോഷ്ടിച്ചിരുന്നു. മോഷണത്തിനുവേണ്ടിയായിരുന്നു കൊല എന്നു വരുത്തിത്തീർക്കാനായിരുന്നു കാതുകൾ ഛേദിച്ചതെന്ന് പറഞ്ഞ പൊലീസ് ചിക്കുവിന്റെ ദേഹത്തുനിന്നോ വീട്ടിൽ നിന്നോ മറ്റ് ആഭരണങ്ങൾ കവർച്ച ചെയ്യപ്പെട്ടിട്ടില്ലെന്ന് പറഞ്ഞതും ദുരൂഹമായി. മെയ് രണ്ടിന് കൊച്ചിയിൽ നടന്ന ചിക്കുവിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ പോലും ലിൻസണ് ജാമ്യം നൽകിയില്ല.
ചിക്കുവിന്റെ പിതാവ് ഒമാൻ അധികൃതർക്ക് ആവർത്തിച്ച് എഴുതിയ കത്തുകളിൽ തന്റെ മകളുടെ ഘാതകൻ മരുമകൻ അല്ലേയല്ലെന്ന് വ്യക്തമാക്കുന്നുണ്ട്. അവൻ ഞങ്ങൾക്ക് മകനെപ്പോലെയാണെന്ന് ഈ കത്തുകളിലുടനീളം പറയുന്നുണ്ട്. അവൻ ഞങ്ങളുടെ മൂത്തമകനാണ്. എന്റെ മകളെ കൊല്ലാൻ അവനാവില്ല. ദയവായി അവനെ വിട്ടയയ്ക്കുക എന്ന അപേക്ഷ പക്ഷേ ഒമാനി അധികൃതർ ഇതുവരെ ചെവിക്കൊണ്ടിട്ടില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍