മാലാഖമാർക്ക് ഇനി എമിഗ്രേഷൻ ക്ലിയറൻസ് നിർബന്ധം; നേഴ്സിങ് വിസകൾ അതത് രാജ്യത്തെ എംബസികളോ കോൺസുലേറ്റോ ഒപ്പിടുന്നത് നിർബന്ധം; തൊഴിൽ ചൂഷണത്തിന് ഇനിയെങ്കിലും അവസാനമാകുമോ?
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ ജോലിതേടുന്ന നഴ്സുമാർക്ക് നൽകുന്ന എമിഗ്രേഷൻ ക്ളിയറൻസ് കേന്ദ്രസർക്കാർ നിർബന്ധമാക്കി. 12. ഇന്ത്യൻ നഴ്സിങ് കൗൺസിൽ ആക്ട് 1947 പ്രകാരം അംഗീകരിച്ച നഴ്സുമാർക്ക് വിദേശത്ത് ജോലിക്ക് പോകാൻ എമിഗ്രേഷൻ ക്ലിയറൻസ് വേണ്ടെന്നായിരുന്നു ചട്ടം. ഇത് പിൻവലിച്ചാണ് പുതി വ്യവസ്ഥ കൊണ്ടു വരുന്നത്.
യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്, ബഹ്റൈൻ, ലിബിയ, ജോർഡൻ, യമൻ, സിറിയ, ലബനാൻ, ഇറാഖ്, അഫ്ഗാനിസ്താൻ, ഇന്ത്യോനേഷ്യ, സുഡാൻ, മലേഷ്യ എന്നീ 16 രാജ്യങ്ങളിൽ ജോലിതേടുന്ന നഴ്സുമാർക്കാണ് എമിഗ്രേഷൻ ക്ളിയറൻസ് നിർബന്ധമാക്കിയത്. ഈ രാജ്യങ്ങളിൽ ഏപ്രിൽ 30നുശേഷം പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് (പി.ഒ.ഇ) നൽകുന്ന എമിഗ്രേഷൻ ക്ളിയറൻസ് ഇല്ലാതെപോകാൻ അനുമതിയില്ലെന്ന് പ്രവാസികാര്യ മന്ത്രാലയം അറിയിച്ചു. നഴ്സുമാർ വ്യാപകമായ തോതിൽ വിസ തട്ടിപ്പിനും തൊഴിൽ ചൂഷണത്തിനും ഇരയാകുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു വ്യവസ്ഥ കൊണ്ടുവന്നത്.
എന്താണ് എമിഗ്രേഷൻ ക്ലിയറൻസ്
പത്താം ക്ലാസ് പരീക്ഷ പാസാവുകയോ മൂന്ന് വർഷത്തിലധികം വിദേശത്ത് ജോലി ചെയ്യുകയോ ചെയ്തവർക്ക് ഇന്ത്യക്ക് പുറത്തേക്ക് ജോലിക്ക് പോകാൻ എമിഗ്രേഷൻ ക്ലിയറൻസിന്റെ ആവശ്യമില്ല. എന്നാൽ പത്താം ക്ലാസിന് താഴെ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് എമിഗ്രേഷൻ ക്ലിയറൻസ് ഉണ്ടെങ്കിൽ മാത്രമേ വിദേശത്തേക്ക് പോകാൻ കഴിയൂ. 2006 വരെ ഡിഗ്രിയായിരുന്നു എമിഗ്രേഷൻ ക്ലിയറൻസിനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. എന്നാൽ കൂടുതൽ പേർ വിദേശത്തേക്ക് ജോലിക്കു പോകുന്ന സാഹചര്യമുണ്ടായപ്പോൾ നിയമത്തിൽ ഇളവ് നൽകി. ഡിഗ്രിയിൽ നിന്ന് പത്താം ക്ലാസിലേക്ക് യോഗ്യത മാറ്റിയപ്പോൾ എംബസിക്കാർക്കും കാര്യങ്ങൾ എളുപ്പമായി. എമിഗ്രേഷൻ ക്ലിയറൻസിനുള്ള അപേക്ഷകൾ കുറയുകയും ചെയ്തു.
അതുകൊണ്ട് തന്നെ പത്താംതരം ജയിക്കാത്തവർക്ക് തൊഴിൽവിസ ലഭിച്ചാൽ അതോടൊപ്പം അതതു രാജ്യത്തെ തൊഴിലുടമയുടെ തൊഴിൽ അനുമതിപത്രം കൂടി ഉണ്ടായിരിക്കണം. ഇത് ആ രാജ്യത്തെ ഇന്ത്യൻ എമ്പസികളോ കോൺസുേലറ്റുകളോ സാക്ഷ്യപ്പെടുത്തുകയുംവേണം. ഇത്തരത്തിലുള്ള എല്ലാ രേഖകളും ഉള്ളവർക്കേ യാത്രാനുമതി കിട്ടൂ. ഇതിലൂടെ ഇവരുടെ ജോലി സുരക്ഷിതമാക്കാൻ സർക്കാരിന് കഴിയുന്നു. നേഴ്സിങ് മേഖലയിലെ തട്ടിപ്പ് തടയാനും സർ്കാർ ഈ മുൻകരുതൽ എടുക്കുന്നു. അതായത് പത്താം ക്ലാസിന് മുകളിൽ യോഗ്യതയുള്ള നേഴ്സുമാർക്കും ഇമിഗ്രേഷൻ ക്ലിയറൻസ് നിർബന്ധമാക്കും. നേഴ്സിങ് ജോലിക്കുള്ള വിസ കിട്ടിയാൽ അത് ആ രാജ്യത്തെ ഇന്ത്യൻ എംബസിയോ കോൺസുലേറ്റോ ഒപ്പിടുന്നതോടെ കൂടുതൽ സുരക്ഷിതത്വം ജോലിക്ക് പോകുന്നവർക്ക് ലഭിക്കും. തൊഴിൽ തട്ടിപ്പിനുള്ള സാധ്യത വളരെ കുറയുകയും ചെയ്യും. ഇനി തട്ടിപ്പിനിരയായാൽ തന്നെ സർക്കാരിന് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിയും വരും.
മുൻകാലത്ത് വർക്ക് പെർമിറ്റ് ഇല്ലെങ്കിലും വിസ കൈവശമുള്ളവരെ ട്രാവൽ ഏജൻസികൾ വിദേശത്തേക്ക് അയച്ചിരുന്നു. നിയമത്തിന്റെ പഴുത് ഉപയോഗിച്ച് വിമാനത്താവളങ്ങളിലെ എമിഗ്രേഷൻ വിഭാഗത്തിന്റെ ഒത്താശയോടെയായിരുന്നു ഇത്. ഇങ്ങനെ നിയമവിരുദ്ധമായി കയറ്റി അയക്കുന്നതാണ് 'ചവിട്ടിക്കയറ്റൽ'. നേഴ്സിങ് മേഖലയിൽ അടുത്തകാലത്ത് ഇതിന്റെ പേരിൽ നടന്ന ചൂഷണങ്ങളും മനുഷ്യക്കടത്തിലേക്കുവരെ എത്തിയ സംഭവങ്ങളുമാണ് നിയമം കർക്കശമാക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. ഇതിനൊപ്പം സർക്കാർ ഏജൻസി വഴി റിക്രൂട്ട്മെന്റ് നടക്കുമ്പോൾ നേഴ്സമുാർ വഞ്ചിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ കൂടിയാണ് ഇത്.
ഒഡൈപെക്കിലും നോർക്കയിലും കൂടുതൽ സൗകര്യങ്ങൾ
ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ വിദേശത്തേക്ക് ഇന്ത്യയിൽ നിന്നു നഴ്സുമാരെ തിരഞ്ഞെടുത്തയയ്ക്കുന്ന ചുമതല ഒഡെപെക്കിനെയും നോർക്കയെയും കേന്ദ്രസർക്കാർ ഏൽപ്പിച്ച സാഹചര്യത്തിൽ, രണ്ട് ഏജൻസികളുടെയും അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനും സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം എമിഗ്രേഷൻ ക്ലിയറൻസ് കൂടിയാകുമ്പോൾ നേഴ്സിങ് റിക്രൂട്ട്മെന്റ് സുതാര്യവും അഴിമതിരഹിതവുമാകണമെന്നാണ് പ്രതീക്ഷ.
ഏപ്രിൽ 30നു ശേഷം നോർക്ക, ഒഡെപെക് എന്നിവ വഴി പോകുന്ന ഇന്ത്യൻ നഴ്സുമാർക്കു മാത്രമേ എമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കൂ. ഈ സാഹചര്യത്തിൽ കേരളത്തിനു പുറത്തുള്ള മെട്രോ നഗരങ്ങളിൽ ഈ രണ്ട് ഏജൻസികളുടെയും സംവിധാനം ശക്തമാക്കും. ഇതിനായി കൂടുതൽ ജീവനക്കാരെ നിയോഗിക്കും. പ്രാരംഭ ചർച്ചകൾക്കായി നോർക്ക റൂട്ട്സിന്റെയും ഒഡെപെക്കിന്റെയും സെക്രട്ടറിമാർ അടങ്ങുന്ന സംഘം ഏപ്രിൽ ആറിനു ശേഷം കുവൈത്തിൽ പോയി ഇന്ത്യൻ എംബസിയും കുവൈത്ത് അധികൃതരുമായി ചർച്ച നടത്തും. തുടർന്നു വിശദാംശങ്ങൾ തീരുമാനിക്കും.
ആകെ റിക്രൂട്ട്മെന്റിന്റെ 15%-20% ആണ് ഇതുവരെ ഒഡെപെക് നടത്തിയിരുന്നതെങ്കിൽ ഇനി സ്വകാര്യ ഏജൻസികളെ ഒഴിവാക്കി ഈ രണ്ടു സർക്കാർ ഏജൻസികൾ ഈ ജോലി പൂർണമായും ഏറ്റെടുക്കുകയാണ്. യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്, ബഹ്റൈൻ, മലേഷ്യ, ലിബിയ, ജോർദാൻ, യമൻ, സുഡാൻ, അഫ്ഗാനിസ്ഥാൻ, ഇൻഡോനേഷ്യ, സിറിയ, ലബനോൻ, തായ്ലൻഡ്, ഇറാഖ് രാജ്യങ്ങളിലേക്കുള്ള നഴ്സുമാരുടെ റിക്രൂട്ട്മെന്റാണു കേരളസർക്കാരിന്റെ ഏജൻസികളെ കേന്ദ്രം ഏൽപ്പിച്ചിരിക്കുന്നത്. ഇതിൽ ലിബിയ, ഇറാഖ് എന്നിവിടങ്ങളിലെ പ്രശ്നങ്ങൾ കണക്കിലെടുത്ത് അവിടേക്കു കേരളത്തിൽ നിന്ന് ആരെയും അയയ്ക്കില്ല.
റിക്രൂട്ട്മെന്റ് അഴിമതി സംബന്ധിച്ച് ഒട്ടേറെ പരാതി ലഭിച്ച സാഹചര്യത്തിലാണു കേന്ദ്രസർക്കാർ ചുമതല കേരള ഏജൻസികളെ ഏൽപിച്ചത്. ഒഡെപെക് ഇപ്പോൾ ഫീസ് ഇനത്തിലും ക്ഷേമനിധിയിലേക്കുമായി വാങ്ങുന്ന 60,000 രൂപയേ തുടർന്നും ഈടാക്കുകയുള്ളൂ. വിദേശ രാജ്യങ്ങളിൽ നിന്നു വരുന്നവരായിരിക്കും പരീക്ഷയും ഇന്റർവ്യൂവും നടത്തി നഴ്സുമാരെ തെരഞ്ഞെടുക്കുക. അവർക്ക് എല്ലാ സൗകര്യവും ഒഡെപെക്കും നോർക്കയും ചെയ്തു കൊടുക്കും.
വിദേശത്ത് ജോലിക്ക് പോകുന്നവർക്ക് എമിഗ്രേഷൻ ക്ലിയർ ചെയ്യാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.
1) ജോലിക്ക് വേണ്ടി പോവുകയാണെങ്കിൽ പ്രത്യേകമായി തയ്യാറാക്കിയ സ്റ്റാമ്പ് പാസ്പോർട്ടിൽ പതിക്കണം.
2) എമിഗ്രേഷൻ ക്ലിയറൻസ് ഈ സ്റ്റാമ്പിന് മുകളിൽ രേഖപ്പെടുത്തുന്നതാണ്.
3) പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ് ഇതിൽ ഒപ്പു വച്ചിരിക്കണം.
4) എമിഗ്രേഷൻ ക്ലിയറൻസിന് അപേക്ഷ കൊടുത്ത അന്ന് തന്നെ അവ ചെയ്തു കിട്ടുന്നതായിരിക്കും..
5) ഒരു ഗ്രൂപ്പിന് എമിഗ്രേഷൻ ക്ലിയറൻസ് ചെയ്യാനാണെങ്കിൽ ഒരു ദിവസം കൊണ്ടു തന്നെ അനുവദിക്കുന്നതാണ്.
6) അംഗീകൃത റിക്രൂട്ടിങ് ഏജൻസി വഴി, വിശുദ്ധ/ അർദ്ധ വിശുദ്ധ തൊഴിലാളികൾ 6 മാസത്തേക്ക് ക്ലിയറൻസിന് അപേക്ഷിക്കുകയാണെങ്കിൽ പാസ്പോർട്ടിനോടൊപ്പം എപ്ലോയ്മെന്റ് വിസ ഉണ്ടെങ്കിൽ ക്ലിയറൻസ് അനുവദിക്കുന്നതാണ്.
7) യൂറോപ്പ്, വടക്കെ അമേരിക്ക, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിലേക്ക് എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമില്ല.
എമിഗ്രേഷൻ ചെക്കിങ് ആവശ്യമില്ലാത്തവർ
താഴെ പറയുന്നവർക്ക് വിദേശത്ത് പോകാൻ എമിഗ്രേഷൻ ക്ലിയറൻസിന്റെ ആവശ്യമില്ല;
1. ഹോട്ടലുകൾ
റസ്റ്റോറന്റുകൾ
മറ്റ് പൊതു റിസോർട്ടുകൾ-എന്നീ സ്ഥാപനങ്ങളിൽ ജോലിചെയ്യാൻ മാനേജ്മെന്റ്സെക്ഷനുകളിൽ യോഗ്യത നേടിയവർ.
2. ഗസറ്റഡ് സർക്കാർ ഉദ്യോഗസ്ഥർ
3. സ്വന്തമായി ഇൻകം ടാക്സ് അടക്കുന്നവർ (കാർഷിക കാര്യങ്ങളുമായി ബന്ധപ്പെട്ട് ഇൻകം ടാക്സ് അടക്കുന്നവർ)
4. പ്രൊഫണൽ ഡിഗ്രി നേടിയവർ
എംബിബിഎസ്, ആയുർവേദ, ഹോമിയോ ഡിഗ്രി നേടിയവർ
അംഗീകൃത പത്രപ്രവർത്തകർ
എഞ്ചിനീയർമാർ
ചാർട്ടേഡ് അകൗണ്ടന്റുകൾ
കോസ്റ്റ് അകൗണ്ടന്റുകൾ
ലക്ച്ചറർമാർ
അദ്ധ്യാപകർ
വക്കീൽ
5. മുകളിൽ പറഞ്ഞവയുടെ അടുത്ത അവകാശിയോ മക്കളോ (24 വയസ്സുവരെ)
6. മൂന്നു വർഷത്തിലധികമായി വിദേശത്ത് താമസിക്കുന്നവർ, അല്ലെങ്കിൽ അവരുടെ അവകാശിയോ മക്കളോ. മൂന്നുവർഷം അടുപ്പിച്ചോ, വിട്ട് വിട്ട് ആയാലും നിയമപരിധിയിൽ വരും.
7. സിഡിസി, സി കാഡറ്റ് എന്നീ മേഖലയിലുള്ള കടൽ ജോലിക്കാർ
8. രാജകീയ - ഔദ്യോഗിക പാസ്പോർട്ട് ഉള്ളവർ
9. ഇസിഎൻആർ ക്ലിയറുള്ള പാസ്പോർട്ട് ഉള്ളവരുടെ മക്കൾ
10. ബിരുദമോ അതിലും ഉയർന്ന വിദ്യാഭ്യാസമോ ഉള്ളവർ
11. മൂന്നുവർഷത്തെ പോളിടെക്നിക് ഡിപ്ലോമയോ, ഡിഗ്രിക്ക് തുല്യമായ ഡിപ്ലോമയോ ഉള്ളവർ.
12. 60 വയസ്സിന് മുകളിലുള്ളവർ.
Stories you may Like
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- വിസ കച്ചവടം ഗൗരവത്തോടെ എടുത്ത് ബ്രീട്ടഷ് സർക്കാർ
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്