അപകട മുന്നറിയിപ്പ് നൽകിയില്ല; കുഞ്ഞുങ്ങളെ കുറിച്ചല്ലാതെ ലഗേജിനെ കുറിച്ച് ആരും ആലോചിച്ചില്ല; സൈഡിലേക്ക് അവർ ഞങ്ങളെ തള്ളിവിടുകയായിരുന്നു; ലോകത്തിന്റെ ഏത് കോണിലേക്കും പോകേണ്ടവരെയും വീടുവരെ കൊണ്ടെത്തിച്ച് എമിറേറ്റ്സ് മാതൃകയായി: തീപിടിച്ച വിമാനത്തിൽ നിന്നും ദൈവം കൈപിടിച്ച് രക്ഷിച്ചത് എങ്ങനെയെന്ന് വിശദീകരിച്ച് ഒരു പ്രവാസി മലയാളി കുടുംബം
ടോമിച്ചൻ കൊഴുവനാൽ, ലണ്ടൻ
ലണ്ടൻ: ദുബായി വിമാനത്താവളത്തിൽ എമിറേറ്റ്സ് വിമാനം കത്തിയമർന്നതോളം പ്രവാസി മലയാളികളെ വലിയ നടുക്കത്തിലാക്കിയ മറ്റൊരു സംഭവം അടുത്തിടെ ഉണ്ടായിട്ടില്ല. നൂറോളം മലയാളി യാത്രക്കാർ സഞ്ചരിച്ച എമിറേറ്റ്സ് വിമാനാണ് തലനാരിഴയ്ക്ക് വലിയ അപകടത്തിൽ നിന്നും രക്ഷപെട്ടത്. തങ്ങൾ സഞ്ചരിച്ച വിമാനം കൺമുമ്പിൽ വിമാനം കത്തിയമർന്ന കാഴ്ച്ച അതേ വിമാനത്തിൽ യാത്ര ചെയ്തവർ ഞെട്ടലോടെ കണ്ടു. ഈ ദൃശ്യങ്ങൾ കണ്ട് ലോകമെമ്പാടുമുള്ള പ്രവാസി മലയാൡകൾ ആശങ്കപ്പെട്ടു. ഇതിനിടെയാണ് അപകടത്തിൽപെട്ട വിമാനത്തിന് അകത്തു നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നത്. ഈ വീഡിയോയെ അടിസ്ഥാനമാക്കി ലോകമെമ്പാടുമുള്ളവർ മലയാളികളെ കുറ്റപ്പെടുത്തി. അപകട മുനമ്പിൽ നിന്നും ലഗേജ് തിരയുന്നവർ എന്ന ചീത്തപ്പേരുണ്ടാകുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ട്രോളുകൾ പെരുകി.
എന്നാൽ, സത്യത്തിൽ എന്താണ് ക്രാഷ് ലാൻഡ് ചെയ്ത വിമാനത്തിൽ സംഭവിച്ചത്്? ലഗേജിനും ലാപ്പ്ടോപ്പിനും പിന്നാലെ യാത്രക്കാർ പരക്കം പാഞ്ഞോ? ദുരന്ത മുഖത്തിൽ നിന്നും രക്ഷപെട്ട മലയാൡകുടുംബം മറുനാടൻ മലയാളിയോടെ വിവരിച്ചത്. കൺമുമ്പിൽ കണ്ട ആ വീഡിയോ പൂർണ്ണമായും വിശ്വസിക്കരുത് എന്നാണ് ബ്രിട്ടനിൽ താമസക്കാരായ തിരുവല്ല സ്വദേശിയായ ജെയിംസും ഭാര്യ അമ്പിളിയും പറയുന്നത്. അപകടം ഉണ്ടായ വേളയിൽ വിമാനം ക്രാഷ് ലാൻഡ് ചെയ്യുകയാണെന്ന മുന്നറിയിപ്പൊന്നും യാത്രക്കാർക്ക് നൽകിയിരുന്നില്ല. അപകടം ഉണ്ടായ ശേഷം മാത്രമാണ് ജീവനക്കാർ അതിവേഗം പുറത്തിറങ്ങണമെന്ന നിർദ്ദേശം കൊടുത്തതെന്നുമാണ് ഇവർ പറയുന്നത്. യാത്രക്കാർ ആരും ലഗേജിന് പിന്നാലെ പോയിട്ടില്ലെന്നും മറിച്ച് കുഞ്ഞുങ്ങളെ സുരക്ഷിതരാക്കാനാണ് ശ്രമം നടത്തിയതെന്നും ഇവർ മറുനാടനോട് വ്യക്തമാക്കി.
12 കാരിയായ മകൾക്കും അഞ്ചു വയസുകാരൻ മകനുമൊപ്പമായിരുന്നു ഇവർ യാത്ര ചെയ്തത്. ഇതു തങ്ങളുടെ രണ്ടാം ജന്മമാണെന്നും അവർ വ്യക്തമാക്കുന്നു. വെറും 89 സെക്കൻഡുകൊണ്ടാണ് കത്തിയമർന്നു പോയ വിമാനത്തിൽ നിന്നും അവർ പുറത്തു കടന്നത്. വിമാനം കത്തിയ ദിവസം ദുബായ് എയർപോർട്ടിലെ എമിറേറ്റ്സ് ഹോട്ടലിൽ താമസിച്ച ജെയിംസും കുടുംബവും പിറ്റേദിവസം രാത്രിയിലാണ് അവിടെ നിന്നും പോരുന്നത്. രാത്രിയിൽ ഇവിടെയെത്തിയ ഈ കുടുംബത്തെ കാത്ത് മാഞ്ചസ്റ്റർ എയർപോർട്ടിൽ എമിറേറ്റ്സ് അധികാരികൾ ഉണ്ടായിരുന്നു. മാഞ്ചസ്റ്ററിൽ ഫ്ലൈറ്റിൽ എത്തിയ ഏക മലയാളി കുടുംബം കൂടി ആയിരുന്നു ഇവരുടേത്. എയർപോർട്ടിൽ എത്തിയ ഇവരെ വീട് വരെ എത്തിച്ച ശേഷമാണ് എമിറേറ്റ്സ് അധികൃതർ മടങ്ങിയത്. ഈ വിമാനക്കമ്പനിയുടെ മര്യാദയെയും ഇവർ മുക്തകണ്ഠം പ്രശംസിക്കുന്നു.
ദൈവം കൈപിടിച്ചിറക്കിയെന്നാണ് ആ നിമിഷത്തെ വിശദീകരണത്തെക്കുറിച്ച് അമ്പിളി മറുനാടൻ മലയാളിയോടു പറഞ്ഞത്. അമ്പിളിയുടെ വാക്കുകളിൽ ഇപ്പോഴും വല്ലാത്തൊരു നടുക്കമുണ്ട്. ആദ്യം വിളിച്ചപ്പോൾ ജയിംസാണ് കാര്യങ്ങൾ വിശദീകരിച്ചത്. പിന്നീട് വിളിക്കുമ്പോൾ ജെയിംസ് ഡ്രൈവ് ചെയ്യുകയായതുകൊണ്ട് അമ്പിളിയും. അമ്പിളി വർത്തമാനം പറയുമ്പോൾ ജെയിംസ് പറയുന്നുണ്ടായിരുന്നു - ഇതാ ഇപ്പോൾ ഈ വണ്ടി ഓടിക്കുമ്പോഴും ആ നിമിഷങ്ങളെ ഓർത്തു കൈ വിറയ്ക്കുന്നു എന്നു. അമ്പിളിയും ജെയിംസും ആ വിറയലോടെയാണ് സംസാരിക്കുന്നത്. ജീവിതത്തിൽ ഒരിക്കലും ഇങ്ങനെ ഒരു നിമിഷം ആർക്കും ഉണ്ടാവരുതെ എന്നു പ്രാർത്ഥിച്ചുകൊണ്ടാണ് അവർ സംസാരം തുടർന്നത്.
തിരുവനന്തപുരത്തു നിന്നും അൽപം വൈകിയാണ് വിമാനം പുറപ്പെട്ടതെങ്കിലും ദുബായ് എത്തും വരെ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ജെയിംസ് പറയുന്നു. ലാൻഡിംഗിന്റെ അനൗൺസ്മെന്റ് നടത്തുമ്പോഴും പ്രശ്നങ്ങൾ വ്യക്തമായിരുന്നില്ല. ലാൻഡ് ചെയ്യുന്നു എന്നു പറഞ്ഞതോടെ എല്ലാവരും സീറ്റ് ബെൽട്ടിട്ടു. പതിവുപോലെ എയർഹോസ്റ്റസുമാർ സീറ്റ് ബെൽട്ട് പരിശോധിച്ചു. എന്നാൽ റൺവേയിലേയ്ക്ക് അടുത്തപ്പോൾ വിമാനം വല്ലാതെ കുലുങ്ങി. എന്തോ സംഭവിക്കുന്നു എന്ന തോന്നലിൽ ഞങ്ങൾ സൈഡ് വിൻഡോയ്ക്കരികിലിരുന്ന് പ്രാർത്ഥിച്ചു. ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് വിമാനം കടൽ ലക്ഷ്യമാക്കി വീണ്ടും കുതിച്ചു. ഒരിക്കലും കടൽ ഇത്ര അടുത്ത് വിമാനത്തിലിരുന്നു കണ്ടിട്ടില്ല. തീരെ താഴ്ന്നായിരുന്നു പറന്നത് എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. വൈകാതെ തന്നെ റൺവേയിൽ മടങ്ങി എത്തിയ വിമാനം കുലുങ്ങി തിരിച്ചു നിന്നു.
വീലിൽ അല്ല ലാൻഡ് ചെയ്തത് എന്നു വ്യക്തമായിരുന്നു. ബെലി ലാൻഡിങ് ആയിരുന്നിട്ടും വിമാനം മുമ്പോട്ട് ഭീകര ശബ്ദത്തോടെ കുതിച്ചു. വല്ലാതെ ആടിയുലഞ്ഞ ആ കുതിപ്പിൽ ഞങ്ങൾ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ഹാൻഡ് ലഗേജുകൾ നിലത്തേയ്ക്കു പതിച്ചു. തലയിൽ വീഴാതിരിക്കാൻ എല്ലാവരും കരുതൽ എടുക്കുന്നുണ്ടായിരുന്നു. എങ്ങു നിന്നും നിലവിളി ശബ്ദം മാത്രം ആയിരുന്നു കേട്ടത്. അതിനിടയിൽ തന്നെ ഓക്സിജൻ മാസ്കുകൾ ചാടി വന്നു. ആരും സീറ്റിൽ നിന്നും അനങ്ങരുതെന്നു അനൗൺസ്മെന്റ് എത്തി. കണ്ണടച്ചു തുറക്കുമുമ്പ് കാബിൻ മുഴുവൻ പുകകൊണ്ടുനിറഞ്ഞു. പലർക്കും ഒന്നും കാണാൻ പോലും കഴിയുമായിരുന്നില്ല. എയർഹോസ്റ്റസുമാർ ഒരു തരം ജെല്ലി കൊണ്ടുന്നു വിതരണം ചെയ്താണ് കാഴ്ച നൽകിയത്.
നിമിഷ നേരം കൊണ്ടു രണ്ട് എമർജൻസി വാതിലുകൾ തുറന്നു. ആളുകൾ അങ്ങോട്ടു ഓടുകയായിരുന്നു. അലറി വിളിച്ചുകൊണ്ടു ജീവനക്കാർ എല്ലാവരെയും പുറത്തിറക്കാൻ ശ്രമിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതുപോലെ ആരും ലഗേജിനുവേണ്ടി പിടിവലി കൂടുന്നതു ഞങ്ങൾ കണ്ടില്ല. ഏതെങ്കിലും ഭാഗത്തു അങ്ങനെ ഉണ്ടായെങ്കിൽ അത് മുൻകൂട്ടി അനൗൺസ് ചെയ്യാത്തതുകൊണ്ടു മാത്രമാണ്. ലഗേജുകൾ എടുക്കരുത് എന്നു ക്രൂ വിളിച്ചു പറഞ്ഞപ്പോൾ ആളുകൾ അതിന് ശ്രമിച്ചില്ല. ലഗേജുകളെ കുറിച്ചു ചിന്തിക്കാൻ പോലും അപ്പോൾ കഴിയുമായിരുന്നില്ല, മക്കളെ കുറിച്ചും ജീവനക്കാരെ കുറിച്ചും മാത്രമായിരുന്നു ആലോചിച്ചിരുന്നത്. ഒരാൾ പോലും ഹാൻഡ് ലഗേജുമായി ഇറങ്ങാൻ എത്തിയില്ല. അതൊരിക്കലും സാധ്യമായിരുന്നില്ല താനും, ഓടി രക്ഷപെടാൻ പോലും ഇടമില്ലാതായപ്പോൾ ആര് ഹാൻഡ് ലഗേജ് എടുക്കും.
ആരെങ്കിലും അത് തിരിഞ്ഞെടുത്തിട്ടുണ്ടെങ്കിൽ അതു ഹാൻഡ് ബാഗ് മാത്രമാണ്. ഞങ്ങളുടെ പാസ്പോർട്ടും മറ്റും ഉണ്ടായിരുന്ന ഹാൻഡ് ബാഗ് ഞങ്ങളും എടുത്തു. എന്നാൽ അതു ഹാൻഡ് ലഗേജ് ആയിരുന്നില്ല. എനിക്കു തോന്നുന്നു രണ്ടു എമർജൻസി വാതിലുകളെ പ്രവർത്തിച്ചുള്ളൂ എന്നു. നടു ഭാഗത്തു നിന്ന ഞങ്ങളോടൊപ്പമാണ് ബിസിനസ് ക്ലാസിലെ യാത്രക്കാരും എത്തിയതു. ഒരു പക്ഷേ തീ കത്താൻ സാധ്യതയുള്ളതുകൊണ്ട് അവിടെ തുറക്കാതിരുന്നതാവാം. സ്ലൈഡ് ചെയ്യാൻ വേണ്ടി മിനക്കെടേണ്ടി വന്നില്ല. രണ്ടു ജീവനക്കാർ അവിടെ നിന്നും തള്ളിവിടുകയായിരുന്നു. പലരും നന്നായി ഇരിക്കുന്നതിനു മുമ്പ് താഴെയെത്തി. സ്ലൈഡറിൽ നിരവധി പേർക്കു ചെറിയ പരിക്കുകൾ പറ്റി. പലരുടെയും തല ഇടിക്കുകയും കൈകാലുകൾ ഇടിക്കുകയും ചെയ്തു. എന്നാൽ അതൊന്നും ആലോചിക്കാൻ പോലും അവർക്ക് നേരമില്ലായിരുന്നു.
ജീവനക്കാർ അലറി വിളിച്ച് വേഗം കൂട്ടുകയായിരുന്നു. നിലത്തുനിന്ന രണ്ടുപേർ ലാൻഡ് ചെയ്യുന്നവരെ ആ നിമിഷം തന്നെ അവിടെ നിന്നും ഓടിക്കുന്നുണ്ടായിരുന്നു. തിരിഞ്ഞു നോക്കാതെയുള്ള ഓട്ടം ആയിരുന്നു അവിടെ നടന്നതു. ആ ഓട്ടത്തിനിടയിൽ വിമാനം പൊട്ടിത്തകരുന്നതു കണ്ടു. എല്ലാവരും ഇറങ്ങി കഴിഞ്ഞോ എന്നു പോലും ഞങ്ങൾ ശ്രദ്ധിച്ചില്ല. 89 സെക്കൻഡിനുള്ളിൽ എല്ലാവരെയും ഇറക്കുകയും ജീവനക്കാർ ഇറങ്ങുകയും ചെയ്തു എന്നത് വിശ്വസിക്കാൻ പോലും സാധിക്കുന്നില്ല. അതിന് ശേഷം ഒരു മിനിട്ട് പോലും സമയം എടുത്തില്ല വിമാനം പൊട്ടിത്തെറിക്കാൻ. ആ പൊട്ടിത്തെറിയിൽ ഞങ്ങളെ സഹായിക്കാൻ എത്തിയ ഒരാളുടെ ജീവൻ പോയല്ലോ എന്ന വേദന മാത്രമാണ് അവശേഷിക്കുന്നത്.
വല്ലാത്ത ചൂടായിരുന്നു റൺവേയിൽ. ചെരുപ്പുപോലും എടുക്കാതെയാണ് മിക്കവരും ഓടിയത്. കാലുകൾ ചുട്ടുപൊള്ളുന്നുണ്ടായിരുന്നു. പെട്ടെന്നു തന്നെ വാഹനങ്ങൾ എത്തി ഓരോരുത്തരെ കൊണ്ടു പോയിക്കൊണ്ടിരുന്നു. വിമാനത്താവളത്തിനകത്ത് അസാധാരണമായ ഒരുക്കങ്ങൾ അപ്പോൾ തന്നെ നടന്നു കഴിഞ്ഞിരുന്നു. മറ്റെല്ലാ വിമാനങ്ങളും റദ്ദ് ചെയ്ത് ഞങ്ങൾക്കുവേണ്ടി വഴിയൊരുക്കി. ദുബായിൽ ഇറങ്ങേണ്ടവരെയും ട്രാൻസിസ്റ്റ് യാത്രക്കാരെയും രണ്ടായി തിരിച്ചു കണക്കെടുത്തു. പാസ്പോർട്ടും രേഖകളും പോയവർക്കു ടെംപററി യാത്ര രേഖകൾ നൽകാൻ ഏർപ്പാടാക്കി. എയർപോർട്ടിൽ തന്നെയുള്ള എമിറേറ്റ്സ് ഹോട്ടലിലേയ്ക്ക് ഞങ്ങളെ നീക്കി. ഇടയ്ക്കിടെ ബ്രീഫിങ് തന്നുകൊണ്ടിരുന്നു. നഷ്ടമായതിന്റെ കണക്കുകൾ ഉൾപ്പെടുത്തിയ വിവരങ്ങൾ ശേഖരിച്ചു. പിറ്റേദിവസം വൈകുന്നേരം പുതിയ വിമാനം ലഭിക്കും വരെ ഞങ്ങളുടെ കാര്യങ്ങൾ സൂഷ്മതയോടെ അവർ നോക്കി. മാഞ്ചസ്റ്ററിൽ എത്തിയ ശേഷം ഞങ്ങളെ വീട്ടിൽ എത്തിക്കാൻ ആളു കാത്ത് നിൽക്കുന്നുണ്ടായിരുന്നു.
നടുക്കത്തോടെയാണ് ജെയിംസും അമ്പിളിയും ഇത് പറഞ്ഞതു. ചെസ്റ്റർഫീൽഡ് റോയൽ ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സാണ് അമ്പിളി. ജെയിംസും അവിടെ ഒരു അമേരിക്കൻ കമ്പനിയിൽ ജോലി ചെയ്യുന്നു. മക്കൾ അടുത്ത സ്കൂളിൽ പഠിക്കുന്നു. അപകടത്തിൽ നിന്നും തലനാരിഴയ്ക്കു രക്ഷപെട്ടതിന്റെ സന്തോഷം പങ്കിടുകായാണ് ഈ കുടുംബം ഇപ്പോൾ. ഷോക്കൊക്കെ മാറി രണ്ടു ദിവസം കഴിഞ്ഞെ ഇനി ജോലിക്കുള്ളു എന്നു ഇവർ പറയുന്നു. നിരവധി സുഹൃത്തുക്കളും ബന്ധുക്കളുമാണ് വിളിച്ചു വിവരം അന്വേഷിക്കുന്നത്. ആ വിമാനത്തിൽ വെള്ളക്കാർ കുറവായിരുന്നെന്നും ബ്രിട്ടീഷ് പാസ്പോർട്ട് ഉള്ള 20 പേരിൽ ഭൂരിപക്ഷവും മലയാളികൾ തന്നെ ആയിരിക്കുമെന്നുമാണ് ജെയിംസിനു പറയുന്നു. ദൈവം കൈപിടിച്ചു രക്ഷപെടുത്തിയതിന്റെ നന്ദി ഇനി എന്നും ദൈവത്തോടുണ്ടാവുമെന്ന് പറഞ്ഞാണ് രണ്ടുപേരും സംഭാഷണം അവസാനിപ്പിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്