എന്തുകൊണ്ടാണ് അനേകായിരം ഇന്ത്യക്കാർ വിദേശ പൗരത്വം സ്വീകരിക്കുന്നത്? കഴിഞ്ഞ വർഷം യൂറോപ്യൻ രാജ്യങ്ങളുടെ പാസ്പോർട്ട് എടുത്തത് 35,000 ഇന്ത്യക്കാർ
വിദേശജോലി ഏതൊരു ഇന്ത്യക്കാരന്റെയും സ്വപ്നമായി മാറുന്നു. നാട്ടിൽ ചെയ്യുന്ന അതേ ജോലിക്ക് ലഭിക്കുന്ന പതിന്മടങ്ങ് ശമ്പളമാണ് പ്രധാന ആകർഷണം. അതിൽ ആർക്കും ആരെയും കുറ്റം പറയാൻ പറ്റില്ല.പക്ഷേ വിദേശരാജ്യങ്ങളിൽ പോയി മികച്ച ശമ്പളം ലഭിക്കാൻ തുടങ്ങുന്നതോടെ മാതൃരാജ്യത്തെ തള്ളിപ്പറഞ്ഞ് പുതിയ രാജ്യത്തിന്റെ പൗരത്വം എടുത്ത് അവിടെ കൂടുന്നവരുടെ എണ്ണവും പെരുകുകയാണ്. ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ എന്ന വിദേശ ഇന്ത്യക്കാരുടെ ഇമിഗ്രേഷൻ കാർഡ് എടുത്തവർ ലക്ഷങ്ങൾ ആണ് എന്നത് മാത്രം മതി ഇതിന് തെളിവായി.
അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, സിംഗപ്പൂർ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയാണ് പ്രധാനമായും വിദേശ പൗരത്വം നൽകുന്നത്. ഗൾഫ്-ആഫ്രിക്കൻ രാഷ്ട്രങ്ങൾ വളരെ കുറച്ചെ ഇത് നൽകൂ. ഓരോ രാജ്യത്തും വിദേശ പൗരത്വം സ്വീകരിക്കാനുള്ള നിയമങ്ങൾ വ്യത്യസ്തമാണ്. അഞ്ച് വർഷം സ്ഥിരതാമസം നടത്തുന്നവർക്കാണ് പൊതുവെ പൗരത്വം ലഭിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്ത് വന്ന യൂറോസ്റ്റാറ്റ് റിപ്പോർട്ടിൽ 2014ൽ മാത്രം 35,000 പേർ ഇന്ത്യൻ പാസ്പോർട്ട് ഉപേക്ഷിച്ച് യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ പൗരത്വം എടുത്തു എന്നാണ് വ്യക്തമാക്കുന്നത്.
2014ൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഏതാണ്ട് 890,000 പേരാണ് യൂറോപ്യൻ യൂണിയൻ പൗരത്വമെടുത്തിരിക്കുന്നത്. ഇവരിൽ 35,300 പേർ ഇന്ത്യക്കാരാണെന്നാണ് യൂറോസ്റ്റാറ്റ് കണക്കുകൾ വെളിപ്പെടുത്തുന്നത്. ഇതിൽ 63.6 ശതമാനം ഇന്ത്യക്കാരും ബ്രിട്ടീഷ് പൗരത്വമാണെടുത്തിരിക്കുന്നത്. 14.2 ശതമാനം പേർ ഇറ്റലിയുടെയും 8.3 ശതമാനം പേർ അയർലണ്ടിന്റെയും പൗരത്വമാണെടുത്തിരിക്കുന്നത്. 2014ൽ യൂറോപ്യൻ യൂണിയൻ പൗരത്വം നേടിയിരിക്കുന്ന പാക്കിസ്ഥാനികളുടെ എണ്ണം 25,100 ആണ്. ഇവരിൽ 51.7 ശതമാനം പേർ ബ്രിട്ടീഷ് പൗരന്മാരായി തീർന്നിരിക്കുകയാണ്. 16.8ശതമാനം പേർ ഇറ്റലിയുടെയും 13.2 ശതമാനം പേർ സ്പെയിനിന്റെയും പൗരത്വമാണെടുത്തിരിക്കുന്നത്. 2014ൽ ഏററവും കൂടുതൽ യൂറോപ്യൻ യൂണിയൻ പൗരത്വമെടുത്തിരിക്കുന്നത് മൊറോക്കോക്കാരാണ്. ഇവിടെയുള്ള 92,700 പേരാണ് പ്രസ്തുത വർഷത്തിൽ ഇയു സിറ്റിസൺഷിപ്പ് നേടിയിരിക്കുന്നത്. 41,000 പേരുമായി അൽബേനിയ ഇക്കാര്യത്തിൽ രണ്ടാംസ്ഥാനത്തും 37,500 പേരുമായി തുർക്കി മൂന്നാംസ്ഥാനത്തും ഇന്ത്യ നാലാംസ്ഥാനത്തും നിലകൊള്ളുന്നുവെന്നാണ് യൂറോസ്റ്റാറ്റ് കണക്കുകൾ വെളിപ്പെടുത്തുന്നത്.
2014ൽ അനുവദിക്കപ്പെട്ട 10 യൂറോപ്യൻ യൂണിയൻ പാസ്പോർട്ടുകളിൽ ഒമ്പതും യൂറോപ്യൻ യൂണിയന് പുറത്തുള്ളവർക്കാണ് ലഭിച്ചിരിക്കുന്നതെന്നാണ് യൂറോപ്യൻ യൂണിയന്റെ സ്റ്റാറ്റിറ്റിക്സ് ഏജൻസിയായ യൂറോസ്റ്റാറ്റിന്റെ കണക്കുകൾ വെളിപ്പെടുത്തുന്നത്.ഇത്തരത്തിൽ അനുവദിക്കപ്പെട്ട 889,139 യൂറോപ്യൻ യൂണിയൻ പൗരത്വത്തിൽ 89 ശതമാനവും ലഭിച്ചിരിക്കുന്നത് നോൺ യൂറോപ്യൻ പൗരന്മാർക്കാണ്. ഇതിൽ ചെറിയൊരു ശതമാനം സിറ്റിസൺഷിപ്പ് മാത്രമേ നിലവിൽ ഇവിടെയുള്ളവർക്ക് നൽകിയിട്ടുള്ളൂ. 12 മാസത്തെ കാലയളവിനിടെ ബ്രിട്ടൻ 125,605 പേർക്കാണ് പൗരത്വം നൽകിയിരിക്കുന്നത്.
ഇതിൽ 17,900 പേർ ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരാണ്.ഇന്ത്യ ഇരട്ടപൗരത്വം അംഗീകരിക്കാത്തതിനാലാണ് വിദേശത്തേക്ക് ജോലിക്ക് പോകുന്ന പലരും ഇവിടുത്തെ പൗരത്വം ഉപേക്ഷിച്ച് ചെന്ന് ചേരുന്ന രാജ്യത്തെ പൗരത്വമെടുക്കുന്നത്.ഇന്ത്യൻ ഗവൺമെന്റ് പാസ്പോർട്ട് റീയൂണിഫിക്കേഷൻ നമ്പറുകൾ പ്രസിദ്ധീകരിക്കാറില്ല. എന്നാൽ ഓവർസീസ് സിറ്റിസൻ ഓഫ് ഇന്ത്യ(ഒസിഐ) കാർഡുടമകളുടെ എണ്ണത്തിൽ വർധനവുണ്ടായെന്നാണ് ഇക്കഴിഞ്ഞ ഏതാനും വർഷങ്ങളിലെ കണക്കുകൾ വ്യക്തമാക്കുന്നത്. 2013ൽ 1.2 മില്യൺ പേരാണ് ഒസിഐക്ക് വേണ്ടി രജിസ്ട്രർ ചെയ്തിരിക്കുന്നത്.അതിന് മുമ്പത്തെ വർഷത്തേക്കാൾ 20 ശതമാനം കൂടുതലാണിത്.
ഇന്ത്യയിൽ നിന്നുള്ളവർ വളഞ്ഞ വഴികളിലൂടെ യൂറോപ്യൻ യൂണിയൻ പൗരത്വം നേടുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളും വെളിച്ചത്ത് വന്നിരുന്നു. ഗോവയിൽ ഇത് രാഷ്ട്രീയമായ വിവാദങ്ങളുയർത്തിയ വിഷയമാണ്. എന്നാൽ മികച്ച ജീവിതസാഹചര്യങ്ങൾ ലഭിക്കുന്നതിനായി ഗോവൻ പാരമ്പര്യം ഉപയോഗിച്ച് പോർച്ചുഗീസ് പൗരന്മാരാകുന്ന എളുപ്പവഴി തേടുന്ന ഗോവക്കാർ ഇപ്പോഴുമുണ്ട്. ഗോവയെ 450 വർഷങ്ങൾക്ക് മുമ്പ് ഭരിച്ചിരുന്നത് പോർച്ചുഗലായിരുന്നു. 1961ൽ ഇന്ത്യൻ യൂണിയനിൽ ഗോവ ചേരുന്നത് വരെ അവരായിരുന്നു ഭരിച്ചിരുന്നത്. 1961ന് മുമ്പ് ജനിച്ച ഗോവക്കാർക്കും അവരുടെ മക്കൾക്കും പേരക്കുട്ടികൾക്കും പോർച്ചുഗീസ് പൗരത്വം എളുപ്പം ലഭിക്കുന്നതിനുള്ള സാഹചര്യമുണ്ട്.
എന്നാൽ ഇന്ത്യ ഇരട്ടപൗരത്വം അനുവദിക്കാത്ത സാഹചര്യത്തിൽ നിരവധി ഗോവക്കാർ ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുകയും പോർച്ചുഗീസ്പൗരന്മാരായി മാറുകയും ചെയ്യുന്നുണ്ട്. 2008 ജനുവരി 31നും 2013 ജനുവരി 31നുംഇടയിലുള്ള അഞ്ച് വർഷങ്ങൾക്കിടെ 11,500 ഗോവക്കാരാണ് ഇന്ത്യൻ പാസ്പോർട്ട് ഉപേക്ഷിച്ച് പോർച്ചുഗീസ് പൗരത്വമെടുത്തതെന്നാണ് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ഡാറ്റകൾ വെളിപ്പെടുത്തുന്നത്. പോർട്ടുഗൽ 1986ൽ യൂറോപ്യൻ യൂണിയനിൽ ചേർന്നതിന് ശേഷം മൂന്ന് ലക്ഷം മുതൽ നാല് ലക്ഷം വരെ ഗോവക്കാർ ഇത്തരത്തിൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് പോർച്ചുഗീസ് പൗരന്മാരും അതുവഴി യൂറോപ്യൻ യൂണിയൻ പൗരന്മാരുമായിട്ടുണ്ടെന്നാണ് പാസ്പോർട്ട് ഏജന്റുമാർ വ്യക്തമാക്കുന്നത്.ഇതിലൂടെ അവർക്ക് യൂറോപ്യൻ യൂണിയനിലെ ഏത് രാജ്യത്തും കടന്ന് ചെന്ന് ജോലി ചെയ്യാനും ജീവിക്കാനും മികച്ച ജീവിത സാഹചര്യങ്ങൾ അനുഭവിക്കാനുമുള്ള അവസരമാണ് ലഭിക്കുന്നത്.
Stories you may Like
- ഇത് ഇന്ത്യയുടെ നൂറ്റാണ്ട്, 'തമ്പേറുകളല്ല'; പി ബി ഹരിദാസൻ എഴുതുന്നു
- നാം ഭാരതമോ ഇന്ത്യയോ? വിവാദത്തിന്റെ ചരിത്രത്തിലൂടെ
- 15 വർഷംകൊണ്ട് ദാരിദ്ര്യരേഖ മറികടന്നത് 41.5 കോടി പേർ
- ഇന്ത്യൻ തെരഞ്ഞെടുപ്പു വിഷേശങ്ങളുമായി ബിബിസിയുടെ സ്പെഷ്യൽ റിപ്പോർട്ടിങ്
- വാംഖഡേയിൽ കിവീസിനോട് മധുര പ്രതികാരം; ഒരു ജയമകലെ ലോകകപ്പ് കിരീടം
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍