ടോഗോയിൽ ജയിലിൽ കഴിഞ്ഞ അഞ്ചു മലയാളികളുടെ മോചനം സാധ്യമാക്കി സുഷമാ സ്വരാജ്; ഇവരെ രക്ഷപ്പെടുത്തിയ വിവരം ട്വിറ്ററിലൂടെ അറിയിച്ച കേന്ദ്രമന്ത്രിക്ക് അഭിനന്ദന പ്രവാഹം; മൂന്നുവർഷത്തെ നരകജീവിതം കഴിഞ്ഞ് നാട്ടിലേക്കെത്താൻ ആഹ്ലാദത്തോടെ കൊച്ചി സ്വദേശികൾ എയർപോർട്ടിൽ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കടൽക്കൊള്ളക്കാർ എന്ന് ആരോപിച്ച് ആഫ്രിക്കൻ രാജ്യമായ ടോഗോയിൽ തടവിൽ കഴിയുന്ന മലയാളികളുടെ മോചനം കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെ ഇടപെടലോടെ സാധ്യമായി. ഇവരുടെ മോചനത്തിനുള്ള ശ്രമങ്ങൾ വിജയിച്ചതായും ഉടൻ മോചനം ഉണ്ടാകുമെന്ന് ഉറപ്പു ലഭിച്ചതായും കേന്ദ്രമന്ത്രി സുഷമാ സ്വരാജ് ഇന്നലെ ട്വിറ്ററിൽ കുറിച്ചിരുന്നു. ഇതിന് പിന്നാലെ ഇവർ മോചിതരായ ദൃശ്യങ്ങളും പുറത്തുവന്നു.
മൂന്നുവർഷത്തിലേറെയായി ഇവരുടെ മോചനത്തിനായി ശ്രമം തുടരുന്ന നാട്ടിലെ ബന്ധുക്കൾക്ക് സന്തോഷകരമായ വാർത്തയാണ് സുഷമ ഇന്നലെ പങ്കുവച്ചത്. ഇതിന് പിന്നാലെ ഇവർ ജയിലിൽ നിന്ന് പുറത്തെത്തിയതായ ദൃശ്യങ്ങളാണ് ലഭിച്ചത്. ഇതോടെ പ്രവാസികാര്യത്തിൽ സമർത്ഥമായി ഇടപെടുന്ന കേന്ദ്രമന്ത്രിയെ പ്രകീർത്തിച്ച് സന്ദേശങ്ങളും എത്തുന്നു.
ടോഗോ ജയിലിലുള്ള അഞ്ച് മലയാളികളുടെ മോചനം സാധ്യമായെന്നാണ് സുഷമ ട്വിറ്ററിൽ കുറിച്ചത്. ഇതിനായി പ്രവർത്തിച്ച ടോഗോയിലെ ഇന്ത്്യൻ കോൺസുലേറ്റിനെ സുഷമ അഭിനന്ദിക്കുകയും ചെയ്തിരുന്നു. അഞ്ചുപേരും ജയിൽ മോചിതരായി പുറത്തുവന്ന ദൃശ്യങ്ങളാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ജയിൽ മോചിതരായി എയർപോർട്ടിൽ എത്തിയെന്നും ഉടൻ ഇവരെ സ്വദേശത്തെത്തിക്കുമെന്നുമാണ് അറിയുന്നത്.
കൊച്ചി പൂക്കാട്ടുപടി സ്വദേശി ഷാജി, കലൂർ കീർത്തിനഗർ സ്വദേശികളായ തരുൺ ബാബു, നിധിൻ ബാബു, ചേരാനെല്ലൂർ ഗോഡ്വിൻ ആന്റണി എന്നിവരാണ് 2003 ജൂലായ് മുതൽ ടോഗോ സെൻട്രൽ ജയിലിൽ നരകജീവിതം തള്ളിനീക്കുന്നത്. ഇതൊടൊപ്പം മറ്റൊരു മലയാളിയുടെ കൂടി മോചനം സാധ്യമായിട്ടുണ്ടെന്നാണ് സുഷമയുടെ ട്വീറ്റിൽ നിന്ന് വ്യക്തമാകുന്നത്. ഇതേകുറ്റം ആരോപിക്കപ്പെട്ട് ടോഗോയിൽ ജയിലിലായിരുന്ന ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ജയിംസിനെ നേരത്തെ തന്നെ മോചിപ്പിക്കാൻ കഴിഞ്ഞിരുന്നു.
ഇദ്ദേഹത്തിന്റെ മോചനം സാധ്യമായത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെട്ടതോടെയാണ്. എന്നാൽ സുനിൽ മോചിപ്പിക്കപ്പെട്ടപ്പോഴും ഇത്തരത്തിൽ നാലുപേർ കൂടി ജയിലിൽ അകപ്പെട്ടതായി വീട്ടുകാർക്കുപോലും ആദ്യം വിവരം ലഭിച്ചിരുന്നില്ല. പിന്നീട് ഇവർ അയച്ച വാട്സ് ആപ് സന്ദേശത്തിലൂടെയാണ് നാലുപേരും ജയിലിലാണെന്ന വിവരം അറിയുന്നത്.
എയ്ഡ്സ് ഉൾപ്പെടെ ബാധിച്ച തടവുകാർക്കൊപ്പം ഇടുങ്ങിയ തടവുമുറികളിലാണെന്ന് ഇവർ അയച്ച സന്ദേശത്തിൽ പറഞ്ഞിരുന്നു ഇത്തരത്തിൽ മാരകരോഗങ്ങൾ വരാതിരിക്കാനായി മാസംതോറും വാക്സിനേഷനും സ്റ്റിറോയിഡ് ഇൻജക്ഷനുകളും എടുക്കാറുണ്ടെന്നും ഇവർ വ്യക്തമാക്കിയപ്പോഴാണ് പുറംലോകം അറിയുന്നത്.
ഈ ചെലവ് തടവുകാർ തന്നെ അടയ്ക്കണം. ഇതിനുവേണ്ടി മാത്രം നാലുപേർക്കും മാസം പതിനയ്യായിരം രൂപയോളം ചെലവുവരുന്നതായി ഗോഡ് വിൻ വാട്സ് ആപ് സന്ദേശത്തിൽ പറഞ്ഞിരുന്നു. ഇതെല്ലാം വീട്ടിൽ നിന്ന് വരുത്തുന്ന പണംകൊണ്ടാണ് നിർവഹിച്ചിരുന്നത്. ഇക്കാര്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടു ചെയ്തതോടെയാണ് ഇവരുടെ ദുരന്തജീവിതം പുറത്തറിയുന്നത്.
ഉറങ്ങാൻ പോലും കഴിയാറില്ലെന്നും കാശുകൊടുത്താലെ ഉറങ്ങാൻ സ്ഥലം പോലും തരൂ എന്നും ജയിലിലെ ദുരന്തജീവിതം ഇവർ വിവരിച്ചിരുന്നു. മുകളിൽ നിന്ന് കെട്ടിത്തൂങ്ങിയ കയറിൽ പിടിച്ച് ഇടുങ്ങിയ മുറിയിൽ നിൽക്കേണ്ടിവരും. ഇടയ്ക്ക് ഗുണ്ടകളുടെ മർദ്ദനവും നേരിടുന്നുവെന്നും പലപ്പോഴായി അയച്ച സന്ദേശങ്ങളിൽ ഇവർ പറഞ്ഞിരുന്നു. കാശുകൊടുത്താലും നിവർന്നു കിടക്കരുത്. ചരിഞ്ഞുകിടക്കണം.
ഇടയ്ക്കിടെ തല്ലുമുണ്ടാകും. ഇത്തരത്തിൽ കൊടിയ പീഡനമാണ് അനുഭവിക്കുന്നതെന്നും ആകെ ഭ്രാന്തുപിടിച്ച അവസ്ഥയാണെന്നും ഇവർ പറഞ്ഞിരുന്നു. ഉടനെ പ്രശ്നം തീരുമെന്നും വൈകാതെ നാട്ടിൽ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് ഇവർ ഓരോദിവസവും തള്ളിനീക്കുന്നതെന്നും ഇവരയക്കുന്ന സന്ദേശങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.
തേവര സ്വദേശിയായ അരുൺ ചന്ദ്രനും എന്നയാളാണ് നാലുപേരേയും ക്രോസ് വേൾഡ് മറൈൻ സർവീസ് എന്ന കമ്പനിയിലെ ജോലിക്കാരായി ടോഗോയിൽ എത്തിച്ചത്. അവിടെവച്ച് പൊലീസ് കടൽക്കൊള്ളക്കാർ എന്നാരോപിച്ച് അറസ്റ്റുചെയ്തു. എന്നാൽ എന്താണ് ശരിക്കും സംഭവിച്ചതെന്ന് ഈ യുവാക്കൾക്കും അറിയില്ല.
ഇതിനിടെ ഇവർക്കൊപ്പം അറസ്റ്റിലായ ക്യാപ്റ്റൻ അരുൺ ചന്ദ്രനും ഇയാളുടെ ബന്ധുവായ നവീൻ ഗോപിയും ജയിൽചാടി. ഇതോടെ ഈ നാല് യുവാക്കളുടേയും മോചനം അനിശ്ചിതത്വത്തിൽ ആവുകയായിരുന്നു. ഭക്ഷണത്തിനും താമസത്തിനും മരുന്നിനും മാത്രമല്ല, കക്കൂസ് ഉപയോഗിക്കുന്നതിന് പോലും ജയിലിൽ പണമടയ്ക്കണം. ഇതിനായി മാസം 30,000 രൂപവീതം ഇവരുടെ കുടുംബങ്ങൾ അയച്ചുകൊടുക്കുകയാണിപ്പോഴെന്ന് ഷാജിയുടെ അച്ഛൻ അബ്ദുള്ളക്കുട്ടി പറയുന്നു.
ഒന്നരമാസത്തേക്ക് എന്നു പറഞ്ഞാണ് ഇവരെ ജോലിക്ക് കൊണ്ടുപോയതെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ പോയി രണ്ടുമാസത്തിലേറെ കഴിഞ്ഞിട്ടും വിളിച്ചില്ല. പിന്നെ വിളിച്ചപ്പോൾ ആകെ കരച്ചിലാണ് . എന്താണ് സംഭവിച്ചതെന്ന് അവർ തുറന്നു പറഞ്ഞില്ല. ഷാജിയുടെ കുടുംബം ജയിലിലെ ചെലവിനും കേസിനും മറ്റുചെലവുകൾക്കുമായി ഇതിനകം ലക്ഷങ്ങൾ ചെലവിട്ടുകഴിഞ്ഞു. ഇക്കാര്യം ഉന്നയിച്ച് ഇവർ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമീപിച്ചതോടെ വിഷയത്തിൽ അദ്ദേഹം ഇടപെട്ടിരുന്നു. 2015 അവസാനകാലത്ത് ഇവരുടെ മോചനത്തിനായി നടപടികൾ വേണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും ഒന്നും നടന്നില്ല.
തുടർന്ന് കഴിഞ്ഞവർഷം ആദ്യം ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുഷമാ സ്വരാജിന് നിവേദനം നൽകുകയും ചെയ്തു. ഇവർക്ക് നിയമസഹായം നൽകാനായി സംസ്ഥാന സർക്കാർ അഭിഭാഷകനെ ടോഗോയിലേക്ക് നിയോഗിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ടോഗോയിലെ എംബസിയുമായി ബന്ധപ്പെട്ട് ഇവരുടെ മോചനത്തിന് നടപടിയെടുക്കുമെന്ന് ഉറപ്പും ലഭിച്ചെങ്കിലും നിയമ നടപടികൾ മൂലം ശ്രമം നീണ്ടുപോയി. എന്നാൽ വിഷയത്തിൽ കാര്യക്ഷമമായി ഇടപെട്ട് കേന്ദ്രമന്ത്രാലയം മോചനം സാധ്യമാക്കിയിരിക്കുകയാണിപ്പോൾ.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍