സ്റ്റുഡന്റ് വിസ എക്സ്റ്റൻഡ് ചെയ്യാൻ ബാങ്ക് സ്റ്റേറ്റ്മെന്റും ഇംഗ്ലീഷ് ടെസ്റ്റ് റിസൾട്ടും വ്യാജമായി ഉണ്ടാക്കി കൊടുത്ത കേസ്; ലണ്ടനിലെ ഇന്ത്യക്കാരുടെ ഗ്യാംഗ് കുറ്റക്കാരെന്ന് കോടതി; മലയാളികൾ അടക്കം അനേരം പേരെ ' രക്ഷപ്പെടുത്തിയ' സംഘത്തിന് ഇനി തടവ്
ഉത്തരങ്ങൾ വായിച്ച് പറഞ്ഞ് കൊടുത്തും പകരം പരീക്ഷ എഴുതാൻ ആളെ നൽകിയും 800 വ്യാജ വിദേശവിദ്യാർത്ഥികളെ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിന് വഴി വിട്ട് സഹായിച്ച് വൻ തുകകൾ കൈക്കൂലി വാങ്ങിയ ഇന്ത്യക്കാരുടെ ഗ്യാംഗ് കുറ്റക്കാരണെന്ന് നിർണായകമായ കോടതി വിധിയുണ്ടായി. ഈ വിദ്യാർത്ഥികളുടെ സ്റ്റുഡന്റ് വിസ എക്സ്റ്റൻഡ് ചെയ്യാൻ ബാങ്ക് സ്റ്റേറ്റ്മെന്റും ഇംഗ്ലീഷ് ടെസ്റ്റ് റിസൾട്ടും ഈ തട്ടിപ്പ് സംഘം പണം കൈപ്പറ്റി വ്യാജമായി ഉണ്ടാക്കി കൊടുത്തുവെന്നാണ് കേസ്. തങ്ങളുടെ പ്രവർത്തനം മൂലം മലയാളികൾ അടക്കം നിരവധി പേർ ' രക്ഷപ്പെട്ടു' വെന്നായിരുന്നു ഇവർ അകവാശപ്പെട്ടിരുന്നത്. ഇവർ കുറ്റം ചെയ്തുവെന്ന് തെളിഞ്ഞതോടെ സംഘത്തിലെ എല്ലാവർക്കും തടവ്ശിക്ഷ ഉറപ്പായിരിക്കുകയാണ്.
മൾട്ടിപ്പിൾ ചോയ്സ് ടെസ്റ്റിനെത്തുന്നവർക്ക് ഉത്തരങ്ങൾ പറഞ്ഞ് കൊടുത്തും വേണ്ടുന്നവർക്ക് തങ്ങൾക്ക് പകരം പരീക്ഷ എഴുതാൻ പകരം ആളെ ഏർപ്പാടാക്കി കൊടുത്തുമായിരുന്നു ഈ സംഘം പണം സമ്പാദിച്ചിരുന്നത്.2014ൽ ബിബിസി പനോമര അന്വേഷണത്തിലൂടെയാണ് ഇതുമായി ബന്ധപ്പെട്ട ഞെട്ടിപ്പിക്കുന്ന തട്ടിപ്പുകൾ പുറത്തെത്തിയിരുന്നത്. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തുകയുമായിരുന്നു. ഹരീന്ദർകുമാർ(31), തലാൽ ചൗധരി(30), ഷാഹീൻ അഹമ്മദ്(33), മുഹമ്മദ് ഹസൻ(37) എന്നിവരുടെ സംഘത്തിനാണ് ഇന്നലെ നടന്ന വിചാരണക്കൊടുവിൽ തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഇമിഗ്രേഷൻ നിയമത്തെ ലംഘിചച്ച് കൊണ്ട് ഇവർ 2012 ഒക്ടോബർ 17നും 2014 ഫെബ്രുവരി 10നും ഇടയിൽ തട്ടിപ്പ് നടത്തുകയായിരുന്നുവെന്നാണ് ബോധ്യപ്പെട്ടിരിക്കുന്നത്.
നിയമവിരുദ്ധമായി തങ്ങളുടെ യുകെ വാസം നീട്ടുന്നതിനായി ശ്രമിച്ച ഇന്ത്യൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശി കുടിയേറ്റക്കാർക്ക് വ്യാജ ബാങ്ക് സ്റ്റേറ്റുമെന്റുകളും വിദ്യാഭ്യാസ രേഖകളും പ്രദാനം ചെയ്തുവെന്ന ഈ കേസിൽ മൂന്ന് സ്ഥാപനങ്ങൾ ഭാഗഭാക്കായിട്ടുണ്ടെന്നും തെളിഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ലാംഗ്വേജ് ടെസ്റ്റിങ് സ്ഥാപനങ്ങളിലൊന്നായ എഡ്യുക്കേഷനൽ ട്രെയിനിങ് സർവീസസ് ഗ്ലോബൽ( ഇടിഎസ്)നടത്തിയ ടെസ്റ്റുകളാണ് ഈ സ്ഥാപനങ്ങൾ ഗൂഢാലോചനയിലൂടെ അട്ടിമറിച്ചതെന്ന് സൗത്ത് വാർക്ക് ക്രൗൺ കോടക്ക് മുന്നിൽ ബോധിപ്പിക്കപ്പെട്ടിരുന്നു. കേസിൽ ഉൾപ്പെട്ട മറ്റ് രണ്ട് പ്രതികളായ ഹേമന്ദ് കുമാർ, വാഹിദ സുൽത്താന എന്നിവർക്ക് മേൽ ന്യായവിധി നടപ്പിലാക്കാൻ ജൂറർമാർക്ക് സാധിച്ചില്ല. ഈ കേസിൽ ഉൾപ്പെട്ടിരിക്കുന്നവരെന്ന് സംശയിക്കുന്ന മറ്റ് ആറു പേർ തങ്ങൾക്ക് മുകളിൽ കേസ് ചാർ് ചെയ്യുന്നതിന് മുമ്പ് തന്നെ രാജ്യം വിട്ട് പോവുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിൽ ഉൾപ്പെട്ടിരുന്ന ചൗധരി ബേക്കർ അൽ മുഹമ്മദ് ഹബീബ് ഇതിന് മുമ്പ് കുറ്റം സമ്മതിച്ചിരുന്നു. രണ്ട് മാസത്തെ വിചാരണക്കിടെ ഇയാൾ ഈ തട്ടിപ്പിന്റെ പ്രധാനപ്പെട്ട സാക്ഷിയുമായിരുന്നു.
സ്റ്റുഡന്റ് വിസ സിസ്റ്റത്തെ ചൂഷണം ചെയ്യാനായി ഈ പ്രതികൾ വളരെ ആസൂത്രിതമായിട്ടാണ് പദ്ധതി തയ്യാറാക്കിയതെന്ന് വ്യക്തമായിട്ടുണ്ടെന്നാണ് പ്രോസിക്യൂട്ടറായ ഡേവിഡ് വാൾബാങ്ക് പറയുന്നത്. തികച്ചും വ്യാവസായികാടിസ്ഥാനത്തിൽ വൻതുക തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണീ തട്ടിപ്പ് നടന്നതെന്നും അദ്ദേഹം കോടതിയിൽ ബോധിപ്പിച്ചിരുന്നു. തട്ടിപ്പ് നടന്ന ടെസ്റ്റുകൾ ഈസ്റ്റ് ലണ്ടനിലെ ബൗവിലുള്ള മിലെ എൻഡ് റോഡിലെ ഏഡൻ കോളജ് ഇന്റർനാഷണലിലാണ് നടന്നതെന്ന് ജൂറർമാർക്ക് മുന്നിൽ വെളിപ്പെടുത്തപ്പെട്ടിരുന്നു. ഇവിടെ മുഹമ്മദ് ഹസൻ ഒരു ഇൻവിജിലേറ്ററുടെ വേഷമണിഞ്ഞെത്തിായണ് തങ്ങൾ കൈക്കൂലി കൈപ്പറ്റിയ വിദ്യാർത്ഥികളെ പരീക്ഷയിൽ സഹായിക്കാനെത്തിയതെന്നും കോടതിക്ക് മുന്നിൽ ബോധിപ്പിച്ചിരുന്നു.
പ്രതികളിലൊരാളായ ഹരീന്ദർ കുമാർ ഒരു ഇമിഗ്രേഷൻ അഡൈ്വസ് സർവീസ് നടത്തിയിരുന്നു. മിഡിൽ സെക്സിലെ സൗത്താളിലായിരുന്നു സ്റ്റുഡന്റ് വേ എഡ്യുക്കേഷൻ എന്ന ഈ സ്ഥാപനം പ്രവർത്തിച്ചിരുന്നത്. 500 പൗണ്ട് കൊടുത്താൽ ഇത്തരം ടെസ്റ്റുകളിൽ പാസാകുമെന്ന ഉറപ്പായിരുന്നു വിദേശ വിദ്യാർത്ഥികൾക്ക് ഈ സ്ഥാപനം നൽകിയിരുന്നത്. തങ്ങളുടെ ' എഡ്യുക്കേഷൻ കൺസൾട്ടിങ് കമ്പനി' യായ ടോട്ടൽ കെയർ ലണ്ടനിലൂടെ വിസ കാലാവധി വ്യാജമായി നീട്ടാനാഗ്രഹിക്കുന്ന വിദേശ വിദ്യാർത്ഥികളെ ചൂണ്ടയിട്ട് പിടിച്ച് ഏഡൻ കോളജ് ഇന്റർനാഷണലിലേക്ക് തിരിച്ച് വിടുകയായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്.
ബേക്കർ ഹബീബ് ,ഹിക്കെർസ് എന്ന ഒരു സ്റ്റുഡന്റ് അഡൈ്വസ് ഏജൻസി ഈസ്റ്റ് ലണ്ടനിലെ വൈറ്റ്ചാപ്പലിൽ നടത്തിയിരുന്നു. ഇയാൾ ആദ്യം ചൗധരിയെ പത്ത് വർഷങ്ങൾക്ക് മുമ്പായിരുന്നു മുമ്പ് ബംഗ്ലേദേശിൽ വച്ചായിരുന്നു ആദ്യമായി കണ്ടിരുന്നത്. കുറഞ്ഞ ഇംഗ്ലീഷ് കഴിവുകളുള്ള വിദേശ വിദ്യാർത്ഥികളെ മറ്റ് ഏജൻസികൾ കോളജുകളിലേക്ക് റിക്രൂട്ട് ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടതിന് ശേഷമാണ് താൻ ഈ തട്ടിപ്പിൽ ഭാഗഭാക്കായതെന്ന് ബേക്കർ വെളിപ്പെടുത്തിയിരുന്നു. പിന്നീട് ഈ സംഘാംഗങ്ങൾ എല്ലാവരും ഒന്ന് ചേർന്ന് യുകെ കണ്ട ഏറ്റവും വലിയ ഇമിഗ്രേഷൻ തട്ടിപ്പുകളിലൊന്ന് ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയുമായിരുന്നു.
Stories you may Like
- സ്റ്റുഡന്റ് വിസയിൽ അവസാന ബസിൽ കയറിപ്പറ്റാൻ തിക്കും തിരക്കും
- വിസ കച്ചവടം ഗൗരവത്തോടെ എടുത്ത് ബ്രീട്ടഷ് സർക്കാർ
- ഇനി ആവശ്യത്തിന് ജീവനക്കാരെ കിട്ടാതെ യുകെ കെയർ ഹോമുകൾ വലഞ്ഞേക്കും
- കെയർ വിസ: ഇനിയാർക്കും വരാനാകില്ലെന്ന് ഉറപ്പിച്ചു ബ്രിട്ടീഷ് സർക്കാരിന്റെ ഉത്തരവ്
- മനുഷ്യക്കടത്തായി മാറിയ വിസ തട്ടിപ്പ് കേസുകളിൽ ബ്രിട്ടനിലെങ്ങും ഊർജിത അന്വേഷണം
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍