ഭർത്താവിനെ നഷ്ടമായ വേദന മായും മുന്നേ മകനെയും തട്ടിയെടുത്ത വിധിയുടെ ക്രൂരത അറിയാതെ 'അമ്മ'; മകന്റെ വിളി കാത്തിരിക്കുന്ന അമ്മക്കു മുന്നിൽ മുഖം താഴ്ത്തി ബന്ധുക്കൾ; ഋഷി രാജീവിലൂടെ നഷ്ടമായത് ക്യാംപസ് സെലക്ഷനിലൂടെ വിപ്രോ കണ്ടെത്തിയ കുടുംബത്തിന്റെ അത്താണിയായ പ്രതിഭയെ: യുകെയിൽ എത്തി മാസങ്ങൾ പിന്നിടും മുൻപ് ജീവൻ പൊലിഞ്ഞു
കെ ആർ ഷൈജുമോൻ
ലണ്ടൻ: കുടുംബത്തിന്റെ പ്രതീക്ഷകൾ നിറവേറ്റാൻ ഏറെ സ്വപ്നങ്ങളുമായി യുകെയിലേക്കു വിമാനം കയറിയ സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു യുവാവ്. പരാധീനതകൾ ഉള്ള കുടുംബത്തിൽ ഏക വരുമാന മാർഗം ആയിരുന്നു ശനിയാഴ്ച് എം 1ലിൽ പൊലിഞ്ഞമർന്ന ഋഷി രാജീവ്. കോട്ടയം ചാന്നാനിക്കാട് സ്വദേശിയായ ഋഷി വിപ്രോക്ക് വേണ്ടി നോട്ടിൻഹാമിലെ കാപിറ്റൽ വണിൽ എത്തിയിട്ട് അധിക കാലം ആയിട്ടില്ല.
അവിവാഹിതൻ ആയതിനാലും ജീവിത ചെലവിൽ മിച്ചം പിടിക്കാനും ആയി ഒരു തമിഴ് കുടുംബത്തോടൊപ്പമാണ് താത്കാലികമായി കഴിഞ്ഞിരുന്നത്. അതിനാൽ തന്നെ തമിഴ് സുഹൃത്തുക്കളുടെ സ്നേഹ നിർബന്ധത്തിൽ നിന്നും ഒഴിഞ്ഞു മാറാനും ഋഷിക് കഴിഞ്ഞില്ല. 'യൂറോപ്പിലേക്കു ടൂർ പോകുകയാണ്, രണ്ടു മൂന്നു ദിവസം ഫോണിൽ കിട്ടിയെന്നു വരില്ല, കേട്ടോ'- എന്ന് അമ്മയോടും അനുജത്തിയോടും പതിവു ഫോൺ വിളിക്കിടെ പറഞ്ഞായിരുന്നു ഋഷി യാത്ര ആരംഭിച്ചത്. ഒരു പക്ഷെ, തന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും ഒക്കെ ബ്രിട്ടന്റെ മണ്ണിൽ ഉപേക്ഷിച്ചു വിധിയോടൊപ്പം ചേരാനായിരിക്കാം 28 കാരനായ ഋഷി ഇവിടേയ്ക്ക് എത്തിയത് തന്നെ.
അതിനിടെ, ഋഷി മരിച്ചത് സംബന്ധിച്ച് ഔദ്യോഗിക തലത്തിൽ ഇന്നലെ ബന്ധുക്കൾക്ക് വിവരം കൈമാറി എന്നാണ് കോട്ടയത്ത് നിന്നും ലഭിക്കുന്ന റിപ്പോർട്ട്. ഋഷിയുടെ ഇളയച്ഛൻ വിജയകുമാർ ഉൾപ്പെടെയുള്ള ബന്ധുക്കൾ പലരും യുകെ യിൽ നാട്ടുകാരായ മലയാളികളെ കണ്ടെത്തി വിവരങ്ങൾ ശേഖരിക്കാൻ ശ്രമിക്കുകയാണ്. ഡിഗ്രി പഠനം കഴിഞ്ഞു ജോലി കണ്ടെത്താൻ ശ്രമിക്കുന്ന സഹോദരിയും ഏഴാം ക്ളാസ് വിദ്യാർത്ഥിയുമായ അനുജനും ചേർന്ന കുടുംബം ഋഷിയുടെ വരവും കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി.
പക്ഷെ ആ വരവ് ഇത്തരത്തിൽ ആകുമെന്ന് വഴിക്കണ്ണുകളുമായി കാത്തിരിക്കുന്ന അമ്മയോടും മറ്റും പറയാനാകാതെ നെഞ്ചുരുകുകയാണ് ഉറ്റ ബന്ധുക്കൾ. സാധാരണ അവധി ദിവസങ്ങളിൽ കൃത്യമായും അമ്മയോട് വിളിച്ചു സംസാരിക്കുന്ന ഋഷിയുടെ വിളി എത്താതെ ഉൽക്കണ്ഠയായ അമ്മക്ക് മുന്നിൽ വാക്കുകൾ നഷ്ടമാകുകയാണ് പ്രിയ ജനങ്ങൾക്ക്.
ഋഷിയുടെ മൃതദേഹം പൊലീസ് തിരിച്ചറിയിൽ നടപടികൾ പൂർത്തിയാക്കി എന്നാണ് വിപ്രോ അധികൃതർ വീട്ടുകാരെ അറിയിച്ചിരിക്കുന്നത്. എന്നാൽ കേസിന്റെ സങ്കീർണ്ണത മൂലം മൃതദേഹങ്ങൾ വിട്ടു നൽകുന്ന നടപടി ക്രമങ്ങൾ നാലോ അഞ്ചോ ദിവസം കഴിഞ്ഞു മാത്രമേ സ്വീകരിക്കൂ എന്നാണ് വ്യക്തമാകുന്നത്.
അപകടം സംബന്ധിച്ച് യുകെയിൽ നിന്ന് കൈമാറിയ സന്ദേശം കൃത്യത ഇല്ലാത്തതു ആയതിനാൽ ഇന്നലെ വിപ്രോ ആസ്ഥാനത്തു നിന്നും രണ്ടു മലയാളി ജീവനക്കാരെ ഋഷിയുടെ വീട്ടിൽ എത്തിച്ചു വിവരങ്ങൾ ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്. മൃതദേഹം നാട്ടിൽ എത്തിക്കുന്നത് സംബന്ധിച്ച് എല്ലാ സഹായവും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നാണ് ബന്ധുക്കൾക്കു ലഭിച്ചിരിക്കുന്ന ഉറപ്പ്. ആവശ്യമെങ്കിൽ ഋഷിയുടെ ഇളയച്ഛനെ മൃതദേഹം ഏറ്റുവാങ്ങാൻ യുകെയിൽ എത്തിക്കുന്ന കാര്യവും വിപ്രോ പരിഗണിക്കുന്നുണ്ട് എന്നറിയുന്നു.
അതിനിടെ പഠിക്കാൻ സമർത്ഥനായ വിദ്യാർത്ഥി ആയിരുന്ന ഋഷിക്ക് ക്യാമ്പസ് സിലക്ഷനിലൂടെയാണ് വിപ്രോയിൽ രണ്ടു വർഷം മുൻപ് ജോലി ലഭിക്കുന്നത്. കോട്ടയം പാമ്പാടി രാജീവ് ഗാന്ധി എൻജിനിയറിങ് കോളേജ് വിദ്യാർത്ഥി ആയിരുന്ന ഋഷിക്ക് പഠനം പൂർത്തിയാക്കിയപ്പോൾ തന്നെ വിപ്രോയുടെ സെലക്ഷൻ ലഭിക്കുക ആയിരുന്നു. ആദ്യം ഹൈദരാബാദിലും തുടർന്നു ബെംഗളൂരുവിലും ജോലി ചെയ്തു. ഫെബ്രുവരിയിലാണ് ജോലി സംബന്ധമായ പ്രോജക്ടിന്റെ ഭാഗമായി മിടുക്കനായ ഋഷിയെ വിപ്രോ യുകെയിലേക്ക് അയച്ചത്.
ജോലിക്കിടെ, ബ്രിട്ടീഷ് സർവകലാശാലയിൽ നാലുവർഷത്തെ കോഴ്സിനും ചേർന്നിരുന്നു. അനുജത്തിയുടെ വിവാഹം നല്ല രീതിയിൽ നടത്തണമെന്നതായിരുന്നു ഋഷിയുടെ പ്രധാന ആഗ്രഹങ്ങളിലൊന്ന്. ഇതിനായി പണം സ്വരുക്കൂട്ടി വിവാഹ ആലോചനകളും തുടങ്ങിയിരുന്നു. ഈ ആഗ്രഹം പൂർത്തീകരിക്കാൻ അനുവദിക്കാതെയാണു മരണം ഋഷിയെ തട്ടിയെടുത്തത്.
എട്ടു മാസം മുൻപ് ഇവിടെ എത്തിയ ഋഷി ഒരു വർഷം പൂർത്തിയാകുന്നതോടെ ലീവിൽ നാട്ടിൽ എത്താൻ കാത്തിരിക്കവെയാണ് ദുർവിധി മരണമായി എത്തിയത്. രണ്ടു വർഷം മുൻപ് അച്ഛന്റെ മരണത്തോടെ സാമ്പത്തികമായി തകർന്ന കുടുംബത്തിന് ലഭിച്ച പ്രതീക്ഷ ആയിരുന്നു ഋഷിയുടെ ജോലി. മകനെ പഠിപ്പിക്കാനും മറ്റുമായി 'അമ്മ നടത്തുന്ന ചെറിയ ചെരുപ്പുകടയുടെ വരുമാനത്തിൽ നിന്നും ഋഷിക്ക് ലഭിച്ചിരുന്ന ശമ്പളം കൂടിയായപ്പോൾ കുടുംബം കരകയറും എന്ന പ്രതീക്ഷയാണ് ഇപ്പോൾ വിധി തല്ലിക്കെടുത്തിയിരിക്കുന്നത്.
ഡിഗ്രി പഠനം കഴിഞ്ഞു വിവാഹ പ്രായമായ സഹോദരിയും ഏഴാം ക്ളാസിൽ പഠിക്കുന്ന സഹോദരനും ചേർന്ന കുടുംബത്തിന് വിധി നൽകിയ പ്രഹരം കൂടിയാണ് ഋഷിയുടെ മരണം. എൻജിനിയറിങ് പഠനത്തിനും മറ്റുമായി ചെലവാക്കിയ തുകയുടെ കടബാധ്യതകൾ തീർത്തു വരവെയാണ് മകനെ പഠിപ്പിച്ചു നല്ല നിലയിലാക്കിയ സാധുവായ അമ്മയ്ക്കു ഭർത്താവിന്റെ മരണം സൃഷ്ടിച്ച ആഘാതം താങ്ങാനാകും മുൻപേ മകനെയും വിധി നഷ്ടപ്പെടുത്തിയിരിക്കുന്നത്.
പല കേന്ദ്രങ്ങളിൽ നിന്നും വീട്ടിലേക്കു അപകട സന്ദേശം എത്തിയിട്ടുണ്ടെങ്കിലും മൃതദേഹങ്ങൾ തിരിച്ചറിയുന്ന നടപടിക്രമം പുരോഗമിക്കുന്നതിനാൽ ആണ് പൊലീസ് അധികൃതർ മരിച്ചവരുടെ പേരുകൾ ഇനിയും പുറത്തു വിടാത്തതും. ലണ്ടനിലെ ഇന്ത്യൻ എംബസ്സിയിലെ വിവരവും ഇത് തന്നെയാണ്. എട്ടു ഇന്ത്യൻ വംശജർ റോഡപകടത്തിൽ മരിച്ചു എന്ന സന്ദേശമാണ് ഔദ്യോഗികമായി കൈമാറിയിരിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍