പ്രവാസികൾക്കും ഇരുട്ടടിയായി ജിഎസ്ടി; നികുതിയില്ലാതെ 20,000 രൂപയുടെ സാധനങ്ങൾ അയയ്ക്കാമെന്നുള്ള നിയമത്തിൽ മാറ്റം വരുത്തിയതോടെ കാർഗോകൾ വിമാനത്താവളങ്ങളിൽ കെട്ടിക്കിടക്കുന്നു; 2,000 രൂപയുടെ സാധനങ്ങൾ അയയ്ക്കണമെങ്കിൽ 41 ശതമാനം നികുതി അടക്കണം: ദുരിതത്തിലായത് സാധാരണക്കാരായ പ്രവാസികൾ
മറുനാടൻ ഡെസ്ക്ക്
ദുബായ്: രാജ്യനന്മക്ക് വേണ്ടിയാണ് ജിഎസ്ടി നടപ്പിലാക്കിയത് എന്നാണ് കേന്ദ്രവും കേരളവും ഒരുപോല പറയുന്നത്. എന്നാൽ, യാതൊരു വിധത്തിലുള്ള മുൻകരുതലുമില്ലാതെ നടപ്പിലാക്കിയ ഈ നികുതി പരിഷ്ക്കാരം കൊണ്ട് നട്ടം തിരികുയാണ് ഇന്ത്യക്കാർ. പ്രവാസികൾ അടക്കമുള്ളവർക്ക് കനത്ത തിരിച്ചടിയാണ് ജിഎസ്ടി സമ്മാനിച്ചത്. ജിഎസ്ടിയുടെ വരവോടെ നാട്ടിലേക്കു സാധനങ്ങൾ അയയ്ക്കാനുള്ള ഡോർ ടു ഡോർ കാർഗോയ്ക്കു കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ സാധാരണക്കാരായ പ്രവാസികൾക്ക് ഇരുട്ടടിയായി. ഇതോടെ നാട്ടിലേക്ക് അയച്ച കാർഗോകൾ വിവിധ വിമാനത്താവളങ്ങളിലായി കെട്ടിക്കിടക്കുകയാണ്.
ചരക്ക്, സേവന നികുതി (ജിഎസ്ടി) നടപ്പാക്കിയതിന്റെ മറവിലാണ് ഇപ്പോൾ ഡോർ ടു ഡോർ കാർഗോയ്ക്കും നിയന്ത്രണങ്ങൾ വന്നത്. നേരത്തേ 20,000 രൂപ വരെയുള്ള സാധനങ്ങൾ നികുതിയില്ലാതെ നാട്ടിലേക്ക് അയയ്ക്കാമായിരുന്നു. ഇതു പ്രയോജനപ്പെടുത്തി ഇത്തരത്തിൽ ധാരാളം ആളുകൾ നാട്ടിലേക്കു സാധനങ്ങൾ അയച്ചിരുന്നു. ചുരുങ്ങിയ ചെലവിൽ നാട്ടിൽ സാധനങ്ങൾ അയക്കാൻ സാധിക്കുമായിരുന്നു. എന്നന്നാൽ പുതുക്കിയ പരിഷ്ക്കാരത്തോടെ പ്രവാസികൾ ശരിക്കും വെട്ടിലായി. ഇരുപതിനായിരം രൂപയുടെ സാധനങ്ങൾ അയക്കാമായിരുന്ന സമയത്തിൽ ഇപ്പോൾ 2000 രൂപയുടെ നികുതി അടച്ചാൽ പോലും നികുതി അടക്കേണ്ട അവസ്ഥയിലായി.
ഗൾഫിലെ പ്രവാസികളാണ് പ്രധാനമായും ഈ സേവനം ഉപയോഗിച്ചു പോന്നത്. ഇവരാണ് ഇപ്പോൾ ശരിക്കും വെട്ടിലായത്. പലരും ഇത്തരത്തിൽ 30-40 കിലോ സാധനങ്ങൾ കാർഗോ വഴി അയയ്ക്കുന്നതു പതിവാണ്. ഇതിനു പ്രത്യേക നികുതിയും ചുമത്തിയിരുന്നില്ല. പക്ഷേ, ഇപ്പോൾ 2,000 രൂപയുടെ സാധനങ്ങൾ അയയ്ക്കണമെങ്കിൽ 41% നികുതിയടയ്ക്കണം. ബേസിക് കസ്റ്റംസ് ഡ്യൂട്ടി (ബിസിഡി) 10%, ഐജിഎസ്ടി 28%, സെസ് 3% എന്നിങ്ങനെയാണു നികുതിയടയ്ക്കേണ്ടത്. എന്നാൽ, 2000 രൂപയിൽ കൂടുതലാണെങ്കിൽ നികുതി 74 ശതമാനമായി ഉയരും. അതായതു 30 കിലോയുടെ സാധനങ്ങൾ നാട്ടിലെത്തിച്ചാൽ ഇതോടൊപ്പം കസ്റ്റംസ് തീരുവ കൂടി നൽകേണ്ട അവസ്ഥയിലാണ്. ഡ്യൂട്ടി പേപ്പറിലെ തുക ഓൺലൈനായോ നേരിട്ടോ ഉടമ അടച്ചാൽ മാത്രമേ സാധനം കിട്ടൂ. സാധാരണക്കാരെയാണ് ഇതു നേരിട്ടു ബാധിക്കുക. ഡോർ ടു ഡോർ ഡെലിവറി കാർഗോ അയയ്ക്കുന്നതിൽ ഭൂരിഭാഗവും ലേബർ ക്യാംപുകളിലെ തൊഴിലാളികൾ ഉൾപ്പെടെയുള്ള സാധാരണക്കാരാണ്.
വെട്ടിലായത് സാധാരണക്കാരായ പ്രവാസികൾ
വാർഷിക, ദ്വൈവാർഷിക അവധിക്കു നാട്ടിലേക്കു പോകുന്നവർ യാത്ര തിരിക്കുന്നതിനു രണ്ടാഴ്ച മുൻപ് ഇത്തരത്തിൽ കാർഗോ അയയ്ക്കുന്നതു പതിവാണ്. അയയ്ക്കുന്നയാൾ നാട്ടിലെത്തുമ്പോഴേക്കും ഇതും എത്തിയിരിക്കും. വിമാനത്തിൽ കൂടുതൽ ലഗേജ് കൊണ്ടുപോകാൻ അനുവാദമില്ലാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. വിമാനത്തിൽ ലഗേജിൽ പരമാവധി 30 കിലോയാണ് അനുവദിക്കുക. ഹാൻഡ് ബാഗിൽ ഏഴു കിലോയും. ഇതിൽ കൂടിയാൽ ഓരോ കിലോയ്ക്കും വൻ തുക അധികമായി കൊടുക്കേണ്ടി വരും. ഇത് ഒഴിവാക്കാൻ പലരും അനുവദനീയമായതിൽ കൂടുതലുള്ള സാധനങ്ങൾ കാർഗോ വഴി അയയ്ക്കുകയാണു പതിവ്.
സോപ്പ്, സോപ്പുപൊടി, ഈന്തപ്പഴം, ക്രീമുകൾ, അടുക്കളസാധനങ്ങൾ, പേന, പെൻസിൽ, കളിപ്പാട്ടങ്ങൾ തുടങ്ങിയ സാധനങ്ങൾ ഇത്തരത്തിൽ അയയ്ക്കുന്നതു പതിവായിരുന്നു. എത്തിച്ചേരാൻ 15 ദിവസമെടുക്കുമെന്നതിനാൽ പെട്ടെന്നു കേടാകാൻ സാധ്യതയുള്ളവ ഇങ്ങനെ അയയ്ക്കാറില്ല. ഇനി ഇതിനൊക്കെ വൻതുക നികുതി നൽകി കൊണ്ടുപോകേണ്ട അവസ്ഥയാണു നികുതി പരിഷ്കാരം മൂലമുണ്ടായത്.
പ്രതിദിനം നാട്ടിൽ എത്തിയിരുന്നത് അഞ്ഞൂറ് ടൺ, കെട്ടിക്കിടക്കുന്നത് 5000 ടൺ കാർഗോ
ഇന്ത്യയിൽ ഡോർ ടു ഡോർ കാർഗോയിൽ പ്രതിദിനം ഏകദേശം 500 ടൺ സാധനങ്ങൾ എത്തിയിരുന്നതായി ഇന്ത്യൻ കൊറിയേഴ്സ് ആൻഡ് കാർഗോസ് അസോസിയേഷൻ പറയുന്നു. എന്നാൽ, പുതിയ പരിഷ്കാരം വന്നതോടെ ഇതു വൻതോതിൽ കുറഞ്ഞു. ഇപ്പോൾ വിമാനത്താവളങ്ങളിൽ 5000 ടൺ കാർഗോയാണ് കെട്ടിക്കിടക്കുന്നത്. ഇതു കാർഗോ മേഖലയിലും വലിയ പ്രതിസന്ധിക്കു കാരണമായേക്കും. നിലവിൽ ജിസിസിയിൽ ഒരു ലക്ഷത്തോളം പേർ കാർഗോ മേഖലയിൽ ജോലി ചെയ്യുന്നുണ്ടെന്നാണു കരുതുന്നത്. ഇതിനു പുറമെ, നാട്ടിലും ഈ മേഖലയിൽ ലക്ഷക്കണക്കിനുപേർ ജോലി ചെയ്യുന്നുണ്ട്. ഇവരെയെല്ലാം പ്രതിസന്ധിയിലാക്കുന്നതാണു കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം. ഖത്തറിൽനിന്ന് ഇന്ത്യയിലേക്കുള്ള കാർഗോ നീക്കത്തിൽ ഇപ്പോൾ വൻതോതിൽ കുറവുവന്നതായി ഈ രംഗത്തു പ്രവർത്തിക്കുന്നവർ പറയുന്നു.
നാട്ടിലേക്ക് പാഴ്സൽ അയക്കുന്നത് പൊതുവേ മൂന്ന് വിഭാഗക്കാരാണ്. ടിആർ (ട്രാൻസ്ഫർ ഓഫ് റസിഡൻസ്) വിഭാഗക്കാരാണ് ആദ്യത്തേത്. ജോലി അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്നവർക്കു പുറമെ രണ്ടുകൊല്ലത്തിലൊരിക്കൽ പാഴ്സൽ അയ്ക്കുന്നവരും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. കപ്പൽ വഴിയാണ് അയയ്ക്കുക. നാട്ടിൽ ഇവർ നേരിട്ടെത്തി കസ്റ്റംസ് തീരുവ അടച്ച് സാധനങ്ങൾ ഏറ്റുവാങ്ങുന്നു. പൊതുവെ മേൽത്തട്ടുകാരായ ഈ വിഭാഗക്കാർ വിലകൂടിയ സാധനങ്ങളാണ് അയയ്ക്കുക.
ഫ്രിജ്, എസി, ഇലക്ട്രോണിക് ഉൽപന്നങ്ങൾ, ഫർണിച്ചറുകളും ഇങ്ങനെ കുറഞ്ഞനിരക്കിൽ അയയ്ക്കാനാകും. പുതിയ നിയമം ഇവർക്കു ബാധകമാക്കിയിട്ടില്ല. ഇതുതന്നെ എയർ കാർഗോ വഴി അയയ്ക്കുന്നവരാണ് രണ്ടാമത്തെ വിഭാഗം. കുറച്ചുകൂടി കൂടിയ നിരക്കു നൽകിയാൽ സാധനങ്ങൾ വേഗം നാട്ടിലെത്തുന്നതാണ് ഇതിന്റെ നേട്ടം. മൂന്നാമത്തേതാണു ഡോർ ടു ഡോർ വിഭാഗക്കാർ. താഴേത്തട്ടിലുള്ളവർക്കു ഏക ആശ്വാസമായിരുന്നു ഈ സേവനം.
സ്വദേശി വീടുകളിൽ തുച്ഛമായ വേതനത്തിൽ ജോലി ചെയ്യുന്നവർ, വിശേഷദിവസങ്ങളിലും മറ്റും സമ്മാനമായി കിട്ടുന്ന സാധനങ്ങൾ ഇങ്ങനെ അയയ്ക്കുന്നു. പേന, പെൻസിൽ, പഴയ കളിപ്പാട്ടങ്ങളുമെല്ലാം ഇതിൽ പെടുന്നു. വല്ലപ്പോഴും പോകുന്ന ലേബർ ക്യാംപ് തൊഴിലാളികളുടെ കാര്യവും ഭിന്നമല്ല. ഇടയ്ക്കിടെ എന്തെങ്കിലുമൊക്കെ വാങ്ങി കട്ടിലിനുതാഴെ കൂട്ടിവച്ച് അവധിക്കു പോകാറാകുമ്പോൾ കാർഗോയിൽ നാട്ടിലേക്ക് അയയ്ക്കുന്നു.
Stories you may Like
- ജിഎസ്ടി അടച്ചില്ല: ചലച്ചിത്ര അക്കാദമിയോട് കണക്കു ചോദിച്ചു കേന്ദ്ര ഏജൻസി
- ജി എസ് ടിയിൽ ചർച്ച സജീവം; അടച്ച തീയതി ഏതെന്നത് നിർണ്ണായകമാകും
- 'മിത്തിനോട് കളിച്ചപോലെ മാത്യുവിനോട് കളിക്കണ്ട; അയാൾ മിത്തല്ല, കൊടും ഭീകരൻ'
- 'മാസപ്പടിയുടെ കഥ തീർന്നു; ഒരു വക്കീലും ഇങ്ങനെ വാദിച്ച് സ്വയം തോൽപ്പിച്ചിട്ടുണ്ടാവില്ല'
- തോമസ് ഐസക്കിന് മാത്യു കുഴൽനാടന്റെ മറുപടി
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍