ബ്രിട്ടണിലേക്ക് പോകാൻ ആഗ്രഹിക്കുന്ന മലയാളി നഴ്സുമാർ നിയമം വീണ്ടും പരിഷ്കരിക്കും മുമ്പ് പരീക്ഷ എഴുതുക; ഇപ്പോൾ എഴുതിയാൽ വിജയ സാധ്യത പതിന്മടങ്ങ് കൂടുതൽ
ഷാജൻ സ്കറിയ
നഴ്സിങ്ങ് പഠിക്കുന്ന ഒരു ശരാശരി മലയാളി നഴ്സിന്റെ ആഗ്രഹം വിദേശത്ത് പോകുക എന്നത് തന്നെയാണ്. അമേരിക്കയോ ബ്രിട്ടണോ ആസ്ട്രേലിയയോ കാനഡയിലോ പോകാൻ കഴിഞ്ഞാൽ അവർ പരിപൂർണ്ണ സന്തുഷ്ടർ. ന്യൂസ്ലാന്റിലോ അയർലന്റിലോ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലാണെങ്കിലും കുഴപ്പമില്ല. അത് സാധിച്ചില്ലെങ്കിൽ ഗൾഫിലേക്ക് പോകാൻ ആണ് അവർക്ക് താത്പര്യം-പ്രത്യേകിച്ച് ഖത്തറിലോ കുവൈറ്റിലോ. ഇതൊന്നും നടക്കുന്നില്ലെങ്കിൽ അവർ ഇറാഖിലോ ലിബിയയിലോ സിറിയയിലോ വേണമെങ്കിലും പോകാം. കാരണം കേരളത്തിൽ നിൽക്കാനല്ല മലയാളി നഴ്സുമാർ നഴ്സിങ്ങ് പഠിക്കുന്നത്. 3000വും 5000വും ഒക്കെ മാത്രം ശമ്പളം കിട്ടിയിരുന്ന നഴ്സുമാർക്ക് ഇവിടെ 10000 എങ്കിലും ആക്കിയത് ജാസ്മിൻ ഷായുടെ നഴ്സിങ്ങ് വിപ്ലവം ആയിരുന്നു. എന്നാൽ അതുകൊണ്ട് എന്താകാൻ ആണ്? അതുകൊണ്ട് തന്നെ നഴ്സുമാർ പഠനം കഴിഞ്ഞാൽ വിദേശത്തേക്ക് വച്ച്പിടിക്കുന്നു.
കാലാകാലങ്ങളിൽ നഴ്സുമാരുടെ മുമ്പിൽ ഓരോ വാതിലുകൾ തുറക്കപ്പെടുമായിരുന്നു. ജനറൽ നഴ്സിങ്ങ് പഠിച്ചാൽ പോലും നഴ്സുമാരുടെ കുടുംബം സമ്പന്നന്മാരായി മാറുന്നത് അത്ഭുതത്തോടെയാണ് പലരും കണ്ടു നിന്നത്. അങ്ങനെ ഇടത്തരം ക്രിസ്ത്യാനികളുടെ കുടുംബത്തിൽ മാത്രം നിന്നിരുന്ന നഴ്സിങ്ങ് ജാതിമത ഭേദമില്ലാതെ കേരളത്തിൽ തരംഗമായി മാറി. നിർഭാഗ്യവശാൽ കഴിഞ്ഞ കുറേ നാളുകളായി നഴ്സുമാരുടെ നല്ല കാലം അവസാനിച്ചു. നഴ്സുമാർക്കുള്ള ഡിമാന്റ് നിലനിൽക്കുമ്പോൾ തന്നെ വികസിത രാജ്യങ്ങൾ ഒന്നൊന്നായി വഴിഅടച്ചു. ഏറ്റവും ഒടുവിൽ ഇങ്ങനെ വഴി അടച്ചത് ബ്രിട്ടൺ ആയിരുന്നു. നഴ്സിങ്ങ് ഉള്ള ആർക്കും അഞ്ചെട്ട് വർഷം മുമ്പ് വരെ യുകെയിൽ എത്താമായിരുന്നു. ഓരോ വർഷവും ഓരോ പരിഷ്കാരങ്ങൾ കൊണ്ട് വന്നു ഐഇഎൽടിഎസ് 7 ബാന്റ് എന്ന കടുത്ത നിയന്ത്രണത്തിലേക്ക് മാറ്റിയതോടെ നഴ്സുമാരുടെ വരവേ കുറഞ്ഞിരുന്നു. എന്നിട്ടും കാര്യശേഷിയുള്ള നഴ്സുമാർക്ക് പോകാൻ സാധിച്ചു. അതിനിടയിലാണ് കഴിഞ്ഞ ഒക്ടോബർ മുതൽ നഴ്സുമാരുടെ വരവ് പൂർണ്ണമായും അടച്ചുകൊണ്ട് അമേരിക്കയിലെ വിദേശ നഴ്സുമാരെ തെരഞ്ഞെടുക്കാൻ ഉപയോഗിക്കുന്ന എൻക്ലെക്സ് മോഡൽ പരീക്ഷ ഏർപ്പെടുത്താൻ ബ്രിട്ടീഷ് നഴ്സിങ്ങ് കൗൺസിൽ തീരുമാനിച്ചത്. ഒക്ടോബർ മുതൽ ഈ പരീക്ഷാ സമ്പ്രദായം നിലവിൽ വന്നു. ഇതേക്കുറിച്ച് ആധികാരികമായി ബ്രിട്ടീഷ് മലയാളി പ്രസിദ്ധീകരിച്ച വാർത്തകളുടെ ലിങ്കാണ് ചുവടെ കൊടുത്തിരിക്കുന്നത്.
- യുകെയിലെ നഴ്സാകണമെങ്കിൽ ഇനി ഐഎൽറ്റിഎസ് മാത്രം പോരാ, ക്ലിനിക്കൽ ടെസ്റ്റും പാസ്സാകണം: അമേരിക്കൻ മോഡൽ പരിഷ്കാരവുമായി എൻഎംസി; മലയാളികൾക്ക് ആശങ്ക വേണ്ട
- അമേരിക്കൻ മോഡൽ പരീക്ഷ നിലവിൽ വന്നു; കൊച്ചിയിലും പരീക്ഷ എഴുതാം; എൻഎംസി രജിസ്ട്രേഷൻ നടപടികൾക്ക് 1395 പൗണ്ട്
യുകെയിലെ നഴ്സാകണമെങ്കിൽ ഇനി ഐഎൽറ്റിഎസ് മാത്രം പോരാ, ക്ലിനിക്കൽ ടെസ്റ്റും പാസ്സാകണം: അമേരിക്കൻ മോഡൽ പരിഷ്കാരവുമായി എൻഎംസി; മലയാളികൾക്ക് ആശങ്ക വേണ്ട- അമേരിക്കൻ മോഡൽ പരീക്ഷ നിലവിൽ വന്നു; കൊച്ചിയിലും പരീക്ഷ എഴുതാം; എൻഎംസി രജിസ്ട്രേഷൻ നടപടികൾക്ക് 1395 പൗണ്ട് പരീക്ഷ തുടങ്ങി നാല് മാസമായപ്പോൾ അതിന്റെ പ്രതികരണം എങ്ങനെ എന്ന ചോദ്യം പല വായനക്കാരും ഞങ്ങളോട് ചോദിക്കുകയുണ്ടായി. ആദ്യ രണ്ട് മാസങ്ങളിലെ ഫലം ഞെട്ടിക്കുന്നത് ആയിരുന്നു. പരീക്ഷ എഴുതിയിരുന്നവരിൽ വെറും ആറ് ശതമാനം പേർ മാത്രമാണ് പാസായത്. ഓർക്കണം ഐഇഎൽടിഎസിൽ എല്ലാ വിഷയങ്ങൾക്കും ഏഴ് ബാന്റ് നേടിയവർ മാത്രമാണ് ഈപരീക്ഷ എഴുതുന്നത്. അപ്പോൾ എത്ര കടുപ്പം ആയിരുന്നു ഇതെന്നു വ്യക്തമല്ല. ഇതോടെ എൻഎംസി തന്നെ മനസ്സിലാക്കി എന്തോ കാര്യമായ കുഴപ്പം ഉണ്ട് എന്ന്. അടിയന്തിരമായി ചോദ്യം ഇടുന്ന രീതിയിലും ഉത്തരം നിർണ്ണയിക്കുന്ന രീതിയിലും മാറ്റം വരുത്തി തുടർന്നാണ് ജനുവരിയിൽ നടത്തിയ പരീക്ഷയ്ക്ക് ലഭിച്ചത് 86 ശതമാനം വിജയമാണ്. എന്നു വച്ചാൽ പരീക്ഷയിൽ പങ്കെടുത്ത മിക്കവരും ജയിച്ചു എന്നർത്ഥം.
സിബിടി എന്ന പേരിൽ അറിപ്പെടുന്ന കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് നാലു മണിക്കൂർ കൊണ്ടാണ് എഴുതേണ്ടത്. ഐഇഎൽറ്റിഎസ് ക്ലിയർ ചെയ്ത് നഴ്സിങ്ങ് ആൻഡ് മിഡ് വൈഫറി കൗൺസിലിൽ അപേക്ഷ നൽകി ഡിസിഷൻ ലെറ്റർ കൈപ്പറ്റിയവർക്കേ ഈ പരീഷ എഴുതാൻ കഴിയൂ. നാല് മണിക്കൂർ കൊണ്ടാണ് 120 ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത്. ഇതിൽ 80 ചോദ്യങ്ങൾ ജനറൽ വിഭാഗത്തിലും 40 ചോദ്യങ്ങൾ എസെൻഷ്യൽ വിഭാഗത്തിലുമാണ് ഉൾപ്പെടുത്തിയിരുന്നത്. പരീക്ഷ പാസാകാൻ ജനറൽ ചോദ്യങ്ങളിൽ 60 ശതമാനം മാർക്ക് ലഭിക്കുക മാത്രം പോരായിരുന്നു എസെൻഷ്യൽ വിഭാഗത്തിലെ എല്ലാ ചോദ്യങ്ങളും ഉത്തരം നൽകണമായിരുന്നു. ഇതിനർത്ഥം 99 ശതമാനം മാർക്ക് കിട്ടിയവരും ഒരൊറ്റ എസെൻഷ്യൽ ഉത്തരം പറഞ്ഞില്ലെങ്കിൽ പരീക്ഷ തോറ്റ് പോകുന്ന സ്ഥിതിയായിരുന്നു. ഇതിനാലാണ് എൻഎംസി ഇപ്പോൾ മാറ്റം വരുത്തിയത്. ഇതോടെ സിബിടി ചോദ്യപേപ്പറിൽ ഒരു വിഭാഗം മാത്രമേ ഉണ്ടാകൂ. 120 മാർക്കിനുള്ള ചോദ്യങ്ങളും ജനറൽ ആയാണ് കണക്കാക്കപ്പെടുന്നത്. ഇവയ്ക്കെല്ലാം കൂടി 60 ശതമാനം മാർക്ക് ലഭിച്ചാൽ പരീക്ഷ പാസായതായി കണക്കാക്കും. ഇങ്ങനെയാണ് ഇപ്പോൾ 86 ശതമാനം വിജയം ഉണ്ടായത്.
ഇതുവരെ പരീക്ഷ എഴുതി തോറ്റവരെ ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് എൻഎംസി. നിങ്ങൾക്ക് പരിചയം ഉള്ള ആരെങ്കിലും ഉണ്ടെങ്കിൽ എൻഎംസിയുമായി ബന്ധപ്പെടാൻ ഉപദേശിക്കുക. അവരുടെ മൊത്തം മാർക്കിന്റെ അടിസ്ഥാനത്തിൽ വീണ്ടും പുനർമൂല്യനിർണ്ണയം നടത്തുകയോ ഒരിക്കൽ കൂടി പരീക്ഷ എഴുതാൻ അനുവദിക്കുകയോ ചെയ്യുമെന്ന് എൻഎംസി വക്താവ് ബ്രിട്ടീഷ് മലയാളിയോട് പറഞ്ഞു. സിബിടി പരീക്ഷ ഒരുതവണ എഴുതി തോറ്റവർക്ക് വരെ ഫീസ് അടയ്ക്കാതെ ഒന്നുകൂടി എഴുതാൻ അവസരം ഉണ്ട്. അതിലും തോറ്റാൽ ആറ് മാസത്തിന് ശേഷം വീണ്ടും ഫീസ് അടച്ച് എഴുതാം. എന്നാൽ എസെൻഷ്യൽ ചോദ്യം നിലനിർത്തി സമയത്ത് പരീക്ഷ എഴുതി തോറ്റവർക്ക് ഒരിക്കൽ കൂടി അവസരം നൽകാൻ ആണ് ഇപ്പോൾ എൻഎംസി ശ്രമിക്കുന്നത്. ഇവർ വീണ്ടും ഫീസ് അടയ്ക്കേണ്ടി വരില്ല.
യുകെ സ്വപ്നം അടഞ്ഞു എന്നു കരുതി നിരാശരായിരിക്കുന്ന മലയാളി നഴ്സുമാർക്ക് ഭാഗികമായെങ്കിലും സന്തോഷം നൽകുന്ന വാർത്തയാണിത്. ഐഇഎൽടിഎസ് 7 ലഭിച്ച വ്യക്തിയാണ് നിങ്ങൾ എങ്കിൽ ഒട്ടും സമയം കളയാതെ ഈ പരീക്ഷ എഴുതുക. ഇപ്പോൾ പാസായാൽ രണ്ട് വർഷം വരെ ഇതിന് വാലിഡിറ്റി ഉണ്ട്. പരീക്ഷയുടെ വിജയശതമാനം കൂടുതൽ ആണ് എന്നു തോന്നിയാൽ ഒരു പക്ഷേ, വീണ്ടും പരിഷ്കാരങ്ങൾ പ്രഖ്യാപിക്കാനും ബുദ്ധിമുട്ടാകാനും സാധ്യത ഉണ്ട്. അതുകൊണ്ട് വിവേകം ഉള്ളവർ ഇപ്പോൾ തന്നെ സിബിടി എക്സാം എഴുതാൻ നേരം കണ്ടെത്തുക. ഈ പരീക്ഷയിൽ പങ്കെടുക്കാൻ ശക്തമായ വിവരങ്ങൾ എൻഎംസി വെബ്സൈറ്റിൽ തന്നെ ലഭ്യമാണ്. ഇതിന്റെ സാധ്യതകൾ വിശദീകരിക്കുന്ന വിശദമായ ഒരു ലേഖനം ഈ ആഴ്ച തന്നെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്നതാണ്.
ബ്രിട്ടണിലേക്ക് ജോലി തേടി പോകാൻ ആഗ്രഹിക്കുന്നെങ്കിൽ ഏറ്റവും അത്യാവശ്യമായി പാസാകേണ്ട പുതിയതായി ഏർപ്പെടുത്തിയ സിബിടി പരീക്ഷ ഇപ്പോൾ എഴുതിയാൽ നിങ്ങൾ പാസാകാനുള്ള സാധ്യത ഒരു മാസം മുമ്പത്തേക്കാളും ഒന്നോ രണ്ടോ മാസം കഴിയുമ്പോൾ ഉണ്ടാകാൻ ഇടയുള്ളതിനെക്കാളും പതിന്മടങ്ങ് വർദ്ധിച്ചിരിക്കുന്നു. നിങ്ങൾ ബ്രിട്ടണിലേക്ക് പോകാൻ ഉദ്ദേശിക്കുന്നുണ്ടോ എന്നത് കാര്യമാക്കേണ്ട. നിങ്ങൾ ഇന്ത്യയിലോ ഗൾഫ് രാജ്യങ്ങളിലോ ജോലി ചെയ്യുന്ന നഴ്സ് ആണെങ്കിൽ ഇപ്പോൾ എഴുതിയാൽ നിങ്ങൾ വിജയിക്കും. അങ്ങനെ എഴുതി എന്നതുകൊണ്ട് നിങ്ങൾക്ക് ഒരു നഷ്ടവും വരുന്നില്ല. അതുകൊണ്ട് അവസരം നഷ്ടമാകാതെ ഉടൻ തന്നെ ഈ പരീക്ഷ എഴുതി വിജയിക്കുക.
Stories you may Like
- മലയാളി നഴ്സുമാരുടെ ഒഴുക്കിനും തടയിടാൻ കാരണമാകുന്നത് കേരളത്തിലെ തട്ടിപ്പോ?
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്