അമേരിക്കയിൽ നിന്നും പാവപ്പെട്ടവരെ ശുശ്രൂഷിക്കുവാൻ ബീഹാറിലെത്തിയ മലയാളി ഡോക്ടറെ സർക്കാർ നോട്ടമിട്ടു; മെഡിക്കൽ മിഷനറി പ്രവർത്തനം ആരോപിച്ച് പൗരത്വം റദ്ദാക്കാൻ ശ്രമിക്കവേ സാധിക്കില്ലെന്ന് ഡൽഹി ഹൈക്കോടതിയുടെ നിർണായക വിധി; വിദേശ മലയാളികൾക്ക് ആശ്വാസകരമായ വിധി ഇനി പല കേസുകളിലും വഴിത്തിരിവാകും
പ്രത്യേക ലേഖകൻ
ന്യൂഡൽഹി: ജീവിതം തേടി വിദേശത്തു പോകുന്ന പൗരന്മാരോട് നാട്ടുകാരും വീട്ടുകാരും മാത്രമല്ല സർക്കാരും പലപ്പോഴും ചിറ്റമ്മ നയം കാട്ടുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായി മാറുകയാണ് അമേരിക്കൻ മലയാളിയായ ഡോ ക്രിസ്റ്റോ ഫിലിപ് തോമസ് ഡൽഹി ഹൈക്കോടതിയിൽ നേടിയ ചരിത്ര വിജയം. സ്വത്തു ഭാഗം വയ്ക്കുമ്പോൾ മുതൽ പെറ്റി കേസ് ഉണ്ടായാൽ വരെ വിദേശ മലയാളി ആണെങ്കിൽ പടിപുറത്താണ് പൊതുവെയുള്ള രീതി. എന്നാൽ ഇന്ത്യൻ പൗരന് ഉള്ള എല്ലാ മൗലിക അവകാശവും വിദേശ മലയാളികൾക്കും ഉണ്ടെന്നാണ് ഡൽഹി ഹൈക്കോടതി വിധിച്ചിരിക്കുന്നത്.
അമേരിക്കയിലും യൂറോപ്പിലും ഓസ്ട്രേലിയയിലും ഒക്കെ പൗരത്വം എടുത്തു ജീവിക്കുന്ന ലക്ഷക്കണക്കിന് മലയാളികൾക്ക് ഇതോടെ ഈ വിധി ആശ്വാസമായി മാറും എന്നുറപ്പ്. നിലവിൽ അനവധി കോടതികളിൽ തീർപ്പു കൽപ്പിക്കാനിരിക്കുന്ന സിവിൽ കേസുകളിൽ ഈ വിധി നിർണായകമായി മാറും. വിദേശ പാസ്പോർട്ട് ഉടമ ആണെങ്കിലും ഓസിഐ കാർഡ് കൈവശം ഉള്ളവർക്ക് ഇന്ത്യയിൽ ജീവിക്കുന്ന ഏതൊരാൾക്കും ഉള്ള അവകാശങ്ങൾ നിക്ഷേധിക്കാൻ കഴിയില്ലെന്നാണ് കോടതി വിധിയുടെ രത്ന ചുരുക്കം.
ഓസിഐ കാർഡ് ഹോൾഡറായ ഡോ ക്രിസ്റ്റോ ബിഹാറിൽ എത്തി മെഡിക്കൽ മിഷനറി പ്രവർത്തനത്തിൽ ഏർപ്പെട്ടു എന്നാരോപിച്ചാണ് പൗരത്വം റദ്ദാക്കൽ നടപടികളിലേക്ക് സർക്കാർ നീങ്ങിയത്. എന്നാൽ ഇത് ഭരണഘടനാ ലംഘനം ആണെന്ന് കാട്ടി ഡോ. ക്രിസ്റ്റോ നൽകിയ കേസ് ഹൈക്കോടതി അംഗീകരിക്കുക ആയിരുന്നു. മുൻവിധിയോടെ സർക്കാർ കേസിനെ സമീപിക്കുക ആയിരുന്നു എന്നും കോടതി കണ്ടെത്തി. അമേരിക്കയിൽ ജനിച്ച ഇന്ത്യൻ വംശജൻ ആണെന്നാണ് സർക്കാർ കോടതിയിൽ ബോധിപ്പിച്ചത്. എന്നാൽ തന്റെ ജന്മസ്ഥലം കേരളമാണെന്നു ഡോ. ക്രിസ്റ്റോ വാദിച്ചു. ഇത് കോടതി അംഗീകരിക്കുക ആയിരുന്നു. ഡോ. ക്രിസ്റ്റോയുടെ ബിഹാറിലെ പ്രവർത്തനങ്ങളെ കുറിച്ച് ഇന്റലിജൻസ് നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് കേസ് രൂപം കൊണ്ടത്. ഇദ്ദേഹത്തിന്റെ പൗരത്വം റദ്ദാക്കാൻ കാരണമായ നടപടികളാണ് അമേരിക്കയിൽ നിന്നും ഇന്ത്യയിൽ എത്തി നടത്തിയത് എന്നായിരുന്നു കേസിന്റെ അടിസ്ഥാന കാരണം.
എന്നാൽ ഡോ. ക്രിസ്റ്റോ ചെയ്തതിനു സമാനമായി അനവധി അമേരിക്കൻ, യൂറോപ്, ഓസ്ട്രേലിയൻ മലയാളികളായ ഡോക്ടർമാർ കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇത്തരം സേവനം ചെയ്യാറുണ്ട്. കഴിഞ്ഞ വർഷം ബിഷപ്പ് കെ പി യോഹന്നാന്റെ ഉടമസ്ഥതിൽ ഉള്ള തിരുവല്ലയിലെ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിൽ കവൻട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നിന്നും ഒരു സംഘം ഇന്ത്യൻ ഡോക്ടർമാർ എത്തി സൗജന്യ സേവനം നൽകിയിരുന്നു. കേരളത്തിലെ പ്രധാന ഹോസ്പിറ്റലുകളിൽ മിക്കവയിലും ഇത്തരം സേവനത്തിനായി മലയാളികൾ ഉൾപ്പെടെയുള്ള ഡോക്ടർമാരുടെ സംഘങ്ങൾ എത്താറുണ്ട്. എന്നാൽ ഉത്തരേന്ത്യയിലെ പ്രത്യേക സാഹചര്യങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ സർക്കാർ നിരീക്ഷണത്തിനു വിധേയമാകുന്നതാണ് കേസിലേക്ക് നയിച്ചതെന്ന് വിലയിരുത്തപ്പെടുന്നു.
ഭരണഘടനാ നൽകുന്ന അവകാശങ്ങളിൽ ഇന്ത്യൻ പൗരന്മാർക്കുള്ളതിനു സമാനം തന്നെയാണ് ഓസിഐ കാർഡ് ഉടമകൾക്കും ഉള്ളതെന്നും വിധിയിൽ പ്രത്യേകം പറയുന്നുണ്ട്. ഇതോടെ ഒട്ടേറെ കേസുകളിൽ വിദേശ ഇന്ത്യക്കാർക്ക് അനുകൂല വിധിയുണ്ടാകാൻ ഉള്ള സാഹചര്യമാണ് തെളിയുന്നത്. സിറ്റിസൺഷിപ് ആക്ട് 1955 അനുസരിച്ചു സെക്ഷൻ 7 ബി (1) ൽ പറയുന്ന അവകാശങ്ങൾ തനിക്കു നിക്ഷേധിക്കപ്പെടുക ആയിരുന്നു എന്നാണ് ഡോ ക്രിസ്റ്റോ വാദിച്ചത്. ഇത് കോടതി അംഗീകരിക്കുക ആയിരുന്നു. ഭരണഘടനയിലെ ആർട്ടിക്കിൾ 14 (നിയമത്തിനു മുന്നിലെ തുല്യത), ആർട്ടിക്കിൾ 19 (സംസാര സ്വാതന്ത്ര്യം) എന്നിവയും വിദേശ ഇന്ത്യക്കാർക്ക് തുല്യമാണെന്ന് ഈ കേസിൽ ജസ്റ്റിസ് വിഭു ബക്രുവിന്റെ വിധിന്യായത്തിൽ നിർണ്ണയിക്കപ്പെട്ടു. ഇതോടെ വിദേശ ഇന്ത്യാക്കാർക്കുള്ള സ്വതന്ത്ര ദിന സമ്മാനമായി ഈ വിധി വ്യാഖ്യാനിക്കപ്പെടുന്നു.
ഡോക്ടർ ക്രിസ്റ്റോയുടെ ജന്മസ്ഥലം സംബന്ധിച്ച തർക്കമാണ് ഓസിഐ റദ്ദാക്കാൻ കാരണമെന്ന് സർക്കാർ കോടതിയിൽ ബോധിപ്പിച്ചപ്പോൾ തന്റെ ജന്മസ്ഥലം കേരളമാണെന്നു വാദിച്ചു തെളിയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതാണ് നിർണായകമായത്. ഇതോടെ കേസ് കെട്ടിച്ചമച്ചത് ആണെന്ന വാദവും ഉണ്ടായി. ക്രിസ്റ്റോ ബിഹാറിൽ എത്തിയത് മെഡിക്കൽ മിഷനറി പ്രവർത്തനത്തിന് ആണെന്ന് സർക്കർ ആരോപിച്ചെങ്കിലും ഇത് തെളിവുകൾ മുഖേനെ തെളിയിക്കാനും കഴിഞ്ഞില്ല. താൻ നിയമത്തിനു അതീതമായി യാതൊന്നും ചെയ്തിട്ടില്ലെന്നും മിഷനറി പ്രവർത്തനം തന്റെ ഉദ്ദേശം അല്ലായിരുന്നു എന്നും സംസ്ഥാനത്തെ നിയമ ക്രമസമാധാനം തകർക്കുന്ന വിധത്തിൽ യാതൊരു പ്രവർത്തനത്തിലും ഏർപ്പെട്ടിട്ടില്ലെന്നും വാദിക്കു വേണ്ടി അഭിഭാഷകരായ റോബിൻ ഡേവിഡ്, ദിൽരാജ് ഫിലിപ്പ് എന്നിവർ കോടതിയിൽ ബോധിപ്പിച്ചു.
2012 ൽ ഓസിഐ നേടിയ ഡോക്ടർ ക്രിസ്റ്റോ 2014 ജനുവരി മുതൽ പലവട്ടം ഇന്ത്യയിൽ എത്തിയിരുന്നു. ബിഹാറിലെ റക്സോളിൽ ഉള്ള ഡങ്കൻ ഹോസ്പിറ്റലിൽ ആണ് ഇദ്ദേഹം സേവനത്തിനു എത്തിയിരുന്നത്. എന്നാൽ 2016 ഏപ്രിലിൽ ഇദ്ദേഹത്തെ ഡൽഹി വിമാനത്താവളത്തിൽ നിന്നും നാട് കടത്തുക ആയിരുന്നു. തുടർന്നാണ് കേസ് രൂപം കൊള്ളുന്നത്. അമേരിക്കയിലെ ഹൂസ്റ്റൺ കോൺസുലേറ്റ് ഓഫീസാണ് ഡോക്ടർ ക്രിസ്റ്റോയുടെ ഓസിഐ കാർഡ് റദ്ദാക്കിയത്. തന്റെ കേരളത്തിലെ ബന്ധുക്കളെ സന്ദർശിക്കാൻ ഉള്ള അവകാശം നിക്ഷേധിക്കകപ്പെട്ടതും ഡോക്ടർ ക്രിസ്റ്റോ കോടതിയിൽ ചോദ്യം ചെയ്തിരുന്നു. കോടതി വിധിയുടെ അടിസ്ഥാനത്തിൽ വാദിക്കു ഓസിഐ കാർഡിനായി വീണ്ടും അപേക്ഷിക്കാമെന്നും കോടതി വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍