രണ്ട് വർഷം വിദേശത്തു തങ്ങിയാൽ അഞ്ച് ലക്ഷത്തിന്റെ സാധനങ്ങൾ നികുതി നൽകാതെ കൊണ്ടുവരാം; അഞ്ച പവന്റെ സ്വർണ്ണമാല ധരിച്ചെത്തിയാൽ കസ്റ്റംസുകാർ പടിച്ചുപറിക്കില്ല: പുതുക്കിയ ബാഗേജ് ചട്ടത്തെ കുറിച്ച് പ്രവാസികൾ അറിയേണ്ടതെല്ലാം..
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വിദേശത്തു നിന്നും നാട്ടിലേക്ക് വരുമ്പോൾ വിമാനത്താവളത്തിൽ വച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നു എന്ന പരാതി പ്രവാസികൾക്ക് ഏറെ കാലമായി ഉള്ളതാണ്. ഇടയ്ക്കിടെ നാട്ടിൽ വന്നു പോകുന്നവരുടെ കാര്യമാണെങ്കിൽ പറയുകയും വേണ്ട. പലപ്പോഴും ബാഗേജിൽ കൊണ്ടുവരുന്ന സാധനങ്ങളുടെ പേരിലാണ് വിവാദങ്ങൾ ഉണ്ടാകാറ്. സ്വർണ്ണാഭരണങ്ങൾ ധരിച്ച് വിമാനത്താവളത്തിൽ എത്തിയാൽ അതിനും നികുതി നൽകേണ്ട അവസ്ഥയും നിലവിലുണ്ട്. ഈ അവസ്ഥയ്ക്കൊപ്പം പരിഹാരമായാണ് ബാഗേജ് ചട്ടം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി അരുൺ ജെയ്റ്റ്ലി പ്രഖ്യാപിച്ച ബാഗേജ് ചട്ടത്തിന്റെ വിജ്ഞാപനവും പുറത്തിറങ്ങി. പ്രവാസികൾക്ക് ആശ്വാസമേകുന്ന വിധത്തിലാണ് ബാഗേജ് ചട്ടത്തിലെ പരിഷ്ക്കരണങ്ങൾ.
വിദേശത്ത് നിന്നും വരുമ്പോൾ നാട്ടിലേക്ക് കൊണ്ട് വരാൻ സാധിക്കുന്ന സാധനങ്ങളും അവയുടെ കസ്റ്റംസ് ഡ്യൂട്ടിയും വ്യക്തമാക്കുന്ന 1998 ലെ ബാഗേജ് റൂൾസ് ആണ് ഇത് വരെ നിലവിൽ ഉണ്ടായിരുന്നത്. അതിൽ മാറ്റം വരുത്തിയാണ് ബാഗേജ് റൂൾസ് 2016 കൊണ്ട് വന്നിട്ടുള്ളത്. വിദേശയാത്ര കഴിഞ്ഞു വരുന്ന എല്ലാ യാത്രക്കാരും ബാഗേജ് ഡിക്ലറേഷൻ ഫോം പൂരിപ്പിച്ചു നൽകണം എന്ന വ്യവസ്ഥ ഒഴിവാക്കി എന്നതാണ് ഇതിൽ ഒന്നാമത്തേത്. കസ്റ്റംസിനോട് വെളിപ്പെടുത്തേണ്ട സാധനങ്ങൾ കൊണ്ട് വരുന്നവർ മാത്രമേ ഇനി മുതൽ ഡിക്ലറേഷൻ ഫോം പൂരിപ്പിച്ചു നൽകേണ്ടതുള്ളൂ.
നിശ്ചിത കാലം വിദേശത്ത് തങ്ങി തിരിച്ചു വരുന്നവർക്ക് നാട്ടിലേക്ക് കൊണ്ട് വരാവുന്ന നിത്യോപയോഗ സാധനങ്ങളുടേയും വീട്ടുപകരങ്ങളുടെയും മൂല്യപരിധി പുതിയ നിയമത്തിൽ വർദ്ധിപ്പിച്ചിട്ടുണ്ട്. രണ്ടു വർഷത്തിൽ കൂടുതൽ വിദേശത്ത് തങ്ങിയവർക്ക് ഇനി മുതൽ ഡ്യൂട്ടി അടക്കാതെ അഞ്ചു ലക്ഷം രൂപ വരെ മൂല്യമുള്ള ഉപയോഗിച്ച സാധനങ്ങൾ കൊണ്ടുവരാം. വീട്ടുപകരണങ്ങളും സ്വർണ്ണാഭരണങ്ങളും സഹിതമാണ് ഇത്. ഇവർ തങ്ങൾ സാധനങ്ങൾ കൊണ്ട് വരുന്നതിന് മുൻപുള്ള രണ്ടു വർഷങ്ങളിൽ ആറു മാസത്തിൽ കൂടുതൽ ഇന്ത്യയിൽ താമസിച്ചവർ ആയിരിക്കരുത് എന്ന നിബന്ധനയുണ്ട്.
മൂന്നു മാസം മുതൽ ആറുമാസം വരെ വിദേശത്തു തങ്ങിയശേഷം വരുന്നവർക്ക് 60000 രൂപയുടെ വരെ വിലവരുന്ന ഉപയോഗിച്ച സാധനങ്ങൾ ഡ്യൂട്ടിയില്ലാതെ കൊണ്ടുവരാം. ആറുമാസം മുതൽ ഒരു വർഷം വരെ തങ്ങിയവർക്ക് ഒരു ലക്ഷം രൂപ വരെയുള്ള ഉപയോഗിച്ച സാധനങ്ങൾ കൊണ്ടുവരാം. ഒരു വർഷത്തിനും രണ്ടു വർഷത്തിനും ഇടയിൽ തങ്ങിയവർക്ക് രണ്ടുലക്ഷം രൂപയുടെ സാധനങ്ങളും രണ്ടുവർഷത്തിനു മേൽ തങ്ങിയവർക്ക് അഞ്ച് ലക്ഷം രൂപ വരെയുള്ള ഉപയോഗിച്ച സാധനങ്ങളും കൊണ്ടുവരാം.
എന്നാൽ കുട്ടികൾക്ക് ഈ നിബന്ധന ബാധകമല്ല. ഇവരുടെ വ്യക്തിപരമായി ഉപയോഗിച്ച സാധനങ്ങൾ മാത്രമേ നികുതി രഹിതമായി രാജ്യത്തേക്ക് കടത്താൻ അനുവദിക്കൂ. അതോടൊപ്പം തന്നെ വിജ്ഞാപനത്തോടോപ്പമുള്ള പട്ടികയിൽ വ്യക്തമാക്കിയിരിക്കുന്ന സാധനങ്ങളും അനുവദിക്കില്ല. ആഭരണങ്ങൾ കൊണ്ടുവരുന്നതിനുള്ള പരിധി വനിതകൾക്ക് നാൽപത് ഗ്രാം അല്ലെങ്കിൽ ഒരുലക്ഷം രൂപ വരെ വിലപിടിപ്പുള്ളത്, പുരുഷന്മാർക്ക് 20 ഗ്രാം അല്ലെങ്കിൽ അരലക്ഷം രൂപ വരെ വിലയുള്ളത് എന്നാണു പുതിയ ചട്ടത്തിൽ.
നേപ്പാൾ, ഭൂട്ടാൻ, മ്യാന്മർ എന്നിവിടങ്ങൾ സന്ദർശിച്ചു മടങ്ങുന്നവർക്ക് 50000 രൂപ വരെയുള്ള സാധനങ്ങൾകൊണ്ടുവരാം. വിദേശത്തു താമസം കഴിഞ്ഞു വരുമ്പോൾ ഉപയോഗിച്ചവ എന്ന നിലയിൽ കൊണ്ടുവരാുന്ന 13 സാധനങ്ങളുടെയും ഉപകരണങ്ങളുടെയും പട്ടികയും വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.
എന്തൊക്കെ കൊണ്ടുവരാൻ സാധിക്കില്ലെന്നും വിജ്ഞാപനത്തിൽ പറയുന്നുണ്ട്. ഇങ്ങനെ കൊണ്ടുവരാൻ സാധിക്കാത്ത സാധനങ്ങളുടെ ലിസ്റ്റ് ചുവടേ കൊടുക്കുന്നു:
വെടിക്കോപ്പുകൾ
50 എണ്ണത്തിൽ അധികം വരുന്ന വെടിയുണ്ടകൾ
100 ലധികം വരുന്ന സിഗരറ്റുകൾ.
രണ്ടു ലിറ്ററിൽ കവിഞ്ഞ ആൽകഹോൾ അടങ്ങിയ മദ്യം അല്ലെങ്കിൽ വൈൻ.
ഫ്ലാറ്റ് എൽ.ഇ.ഡി അല്ലെങ്കിൽ എൽ.ഇ ഡി ടെലിവിഷനുകൾ.
36.05 ശതമാനാണ് ടിവിക്ക് ചുമത്തിയിരുന്ന എക്സൈസ് ഡ്യൂട്ടി. ഏത് ടിവി കൊണ്ടു വന്നാലും ഇത്രയും വലിയ തുക എക്സൈസ് ഡ്യൂട്ടിയായി കൊടുക്കണമായിരുന്നു. പുതിയ നിബന്ധന പ്രകാരം ഫ്ലാറ്റ് എൽ.ഇ.ഡി അല്ലെങ്കിൽ എൽ.ഇ ഡി ടെലിവിഷനുകൾ ഡ്യൂട്ടി നൽകാതെ കൊണ്ടുവരാം. അതായത് പഴയ മോഡൽ ടിവിക്ക് നികുതിയിളവ് പൂർണ്ണമാകുന്നു.
കേന്ദ്രസർക്കാറിന്റെ പുതിയ വിജ്ഞാപനം മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ഏറെ ഗുണകരമായ കാര്യമാണ്. കാലഹരണപ്പെട്ട് ബാഗേജ് നിയമങ്ങൾ കാരണം യാത്രക്കാർക്ക് നിരവധി നൂലാമാലകളെ അഭിമുഖീകരിക്കേണ്ട വന്നിരുന്നു. യാത്രയ്ക്കിടയിലെ അസൗകര്യവും സുരക്ഷിതത്വവും കണക്കിലെടുത്ത് ആഭരണങ്ങൾ ബാഗുകളിൽ സൂക്ഷിക്കുന്നവരാണ് മിക്ക യാത്രികരും. ഇപ്പോഴത്തെ നിയമം അനുസരിച്ച് അഞ്ച് പവൻ സ്വർണ്ണാഭരണങ്ങൾ വരെ ധരിച്ചെത്താൻ സാധിക്കും.
സമീപകാലത്ത് നാട്ടിലെത്തുന്ന യാത്രക്കാരെ കേന്ദ്ര ഗവൺമെന്റിന്റെ അപരിഷ്കൃതമായ ബാഗേജ് നിയമങ്ങളുടെ പേരുപറഞ്ഞ് പീഡിപ്പിക്കുന്ന കസ്റ്റംസ് അധികൃതരുടെ വാർത്തകൾ സജീവമായിരുന്നു. കേന്ദ്ര ധനകാര്യ വകുപ്പിന്റെ കീഴിലുള്ള സെൻട്രൽ ബോർഡ് ഓഫ് എക്സൈസ് ആൻഡ് കസ്റ്റംസിന്റെ ബാഗേജ് നിയമങ്ങൾ പരിശോധിച്ചാൽ ജനവിരുദ്ധവും കാലഹരണപ്പെട്ടതുമായ പല ചട്ടങ്ങളും അതിൽ ഒളിഞ്ഞിരിക്കുന്നതായി ആക്ഷേപവും ഉയർന്നു. നേരത്തെയുള്ള ചട്ട പ്രകാരം പറയുന്നത് പ്രകാരം പുരുഷ യാത്രക്കാർക്ക് പതിനായിരവും, സ്ത്രീ യാത്രക്കാർക്ക് ഇരുപതിനായിരം രൂപയ്ക്കുമുള്ള സ്വർണം മാത്രമേ ബാഗേജിനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകാൻ സാധിക്കുമായിരുന്നുള്ളൂ. ഇതിനാണ് മാറ്റം വരുത്തുന്നത്.
യാത്രയ്ക്കിടയിലെ അസൗകര്യവും സുരക്ഷിതത്വവും കണക്കിലെടുത്ത് ആഭരണങ്ങൾ ബാഗുകളിൽ സൂക്ഷിക്കുന്നവരാണ് മിക്ക യാത്രികരും. ഇപ്പോഴത്തെ മാർക്കറ്റ് വിലയനുസരിച്ച് ഒരു പവൻ സ്വർണം പോലും സർക്കാരിന്റെ പഴയ മാനദണ്ഡങ്ങൾ അനുസരിച്ച് ബാഗേജിൽ ഉണ്ടാകാൻ പാടില്ലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ മോദി സർക്കാരിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാറ്റം.
ഇത് സംബന്ധമായി സാമ്പത്തിക മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ നോട്ടിഫിക്കേഷൻ താഴെ കൊടുക്കുന്നു
Stories you may Like
- സിദ്ധാർത്ഥന്റെ മരണം: ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി
- സിഎഎ വിജ്ഞാപനം ഇറക്കിയതു ധ്രുവീകരണം ലക്ഷ്യമിട്ട്: കോൺഗ്രസ്
- 400 സീറ്റിലേറെ നേടാൻ കയ്യിലൂള്ള ആയുധങ്ങൾ എല്ലാം പ്രയോഗിച്ചു ബിജെപി
- പ്രവാസികളുടെ വിവരശേഖരണത്തിനായി നോർക്കയുടെ ഡിജിറ്റൽ ഡേറ്റ പോർട്ടൽ
- സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ
- TODAY
- LAST WEEK
- LAST MONTH
- 27 ലക്ഷത്തോളം ഞാൻ മുടക്കി, ഒരു രൂപ പോലും ശമ്പളമായി കിട്ടാത്ത സിനിമയും; ഒരാൾ ലോകം മുഴുവൻ തന്നെ തകർക്കാൻ ശ്രമിക്കുന്നു എന്ന് കരുതുന്നത് അയാളുടെ കുഴപ്പമാണ്; എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരം; 'വഴക്ക്' സംവിധായകനെതിരെ ടൊവിനോ തോമസ്
- എന്റെ സഹോദരന്റെ വിട് ബോംബിട്ടു, എന്റെ മോനെ സിപിഎം വെട്ടിക്കെല്ലാൻ ശ്രമിച്ചു; ഊരു വിലക്കി; എന്നിട്ടും കോൺഗ്രസിന് തൊണ്ട പൊട്ടി പ്രസംഗിച്ചു; ഇപ്പോൾ ഒരു വരത്തൻ പറയുന്നു, പുറത്തുപോകാൻ; ഉണ്ണിത്താനു വേണ്ടി പുറത്തുപോകുന്നു; രാജി ഭീഷണിയുമായി ബാലകൃഷ്ണൻ പെരിയ
- കെജ്രിവാൾ തീകോരിയിട്ടത് മോദിയെ തുറുപ്പാക്കിയ ബിജെപിയുടെ പ്രചരണ തന്ത്രങ്ങൾക്ക് മേൽ; 75 വയസ്സെന്ന പ്രായപരിധിയിൽ അദ്വാനിയെയും ഒഴിവാക്കിയ പഴയകഥ ചർച്ചയാക്കി യശ്വന്ത് സിൻഹയും; പ്രായം എന്തായാലും മോദി തന്നെയാകും പ്രധാനമന്ത്രിയെന്ന് ആവർത്തിച്ചു അമിത്ഷായും
- ഡാ മോനേ.. ആ ലൈബ്രറി പ്രേമം നടക്കില്ല..! അഡ്മിഷൻ തുടങ്ങിയെന്ന് അറിയിച്ചുള്ള വിവാദമായ പരസ്യം പിൻവലിച്ചു മൂവാറ്റുപുഴ നിർമല കോളേജ് അധികൃതർ; പണി കിട്ടിയത് പരസ്യ ഏജൻസിയെ ഏൽപ്പിച്ചതു കൊണ്ടെന്ന് വിശദീകരണം; പരസ്യ വീഡിയോ തുടർന്ന് ഷെയർ ചെയ്യരുതെന്ന് അഭ്യർത്ഥന
- വിവാദ പ്രസംഗത്തിൽ കെ എസ് ഹരിഹരനെതിരെ കേസെടുത്തു പൊലീസ്; വടകര പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത് സ്ത്രീത്വത്തെ അപമാനിച്ചു, കലാപം ഉണ്ടാക്കാൻ ശ്രമിച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തി; നിയമപരമായി നേരിടുമെന്ന് ഹരിഹരൻ; ഹരിഹരന്റെ വീടിനെ നേരെ ബോംബെറിഞ്ഞതിന് പിന്നിൽ സിപിഎം എന്ന് കെ.കെ രമ
- 'കൂട്ടമായി വരുന്നവർ ഗ്യാങ്സ്റ്റർ ഒറ്റക്ക് വന്നാൽ മോൺസ്റ്റർ'; കെജിഎഫ് റോക്കിയുടെ ആരാധകരായ മാഫിയാ കൂട്ടം; അഖിലിന്റെ ജീവനും ഇവരെടുക്കുമ്പോൾ പ്രതിയാകേണ്ടതുകൊടും ക്രിമിനലുകൾക്ക് അനന്തു കേസിൽ ജാമ്യം കിട്ടുന്നത് തടയാനാകാത്ത ഭരണകൂട വീഴ്ച; കരമനയിലെ ഈ ഗ്യാങ് ഇനി പുറത്തിറങ്ങരുത്
- ആലുവയിൽ വീടുകയറി ആക്രമണം; മാധ്യമപ്രവർത്തകയുടെ വീട് അടിച്ചു തകർത്തു; നാല് പേർ അറസ്റ്റിൽ
- ആദ്യ ക്യാമറ മുൻ വശത്തെ റോഡ് കിട്ടാനുള്ളത്; രണ്ടാമത്തേത് യാത്രക്കാരേയും ഫുട്ബോർഡും കാണുന്ന തരത്തിൽ ക്രമീകരിച്ചത്; പിറകു വശത്തുള്ളതും റോഡിലെ കാഴ്ച പകർത്താൻ; ആ ബസിൽ അശ്ലീല ആംഗ്യം കാട്ടിയോ എന്നത് ചിത്രീകരിക്കുന്ന ക്യാമറയൊന്നുമില്ല; ക്യാമറ സ്ഥാപിച്ചവർ സത്യം പറയുമ്പോൾ
- തുടർച്ചയായ അഞ്ചാം ജയവു പ്ലേഓഫ് പ്രതീക്ഷ നിലനിർത്തി റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു; ഡൽഹി ക്യാപ്പിറ്റൽസിനെ 47 റൺസിന് വീഴ്ത്തി; മൂന്ന് വിക്കറ്റുമായി തിളങ്ങി യഷ് ദയാൽ
- ഹാർദിക്ക് പാണ്ഡ്യയെ ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തിയത് രോഹിതിനും അഗാർക്കറിനും താൽപര്യമില്ലാതെ; ടീമിലെടുത്തത് മുംബൈ ഇന്ത്യൻസ് മാനേജ്മെന്റിന്റെ സമ്മർദ്ദമോ? സൂചനകൾ നൽകി ദേശീയ മാധ്യമം
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍