ഷിജിയെയും മക്കളെയും രതീഷ് കഴുത്തുഞെരിച്ച് കൊന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; നാട്ടിലേക്ക് മടങ്ങാൻ വിസമ്മതിച്ചതുകൊലപാതക കാരണമെന്ന് സൂചന; ലണ്ടനിലെ മലയാളി കുടുംബത്തിന്റെ കൂട്ടമരണത്തിൽ ബ്രിട്ടീഷ് മാദ്ധ്യമ റിപ്പോർട്ടുകൾ പലവിധം
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: ബ്രിട്ടണിലെ മലയാളി സമൂഹത്തെ ഞെട്ടിച്ച കൂട്ടമരണത്ത സംഭവത്തിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ലണ്ടനിലെ റോംഫോർടിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഷിജിയുടെയും ഇരട്ട പെൺമക്കളുടെയും മരണം കൊലപാതകമാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് പുറത്തുവന്നത്. ശ്വാസംമുട്ടിയാണ് മൂവരും മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഷിജിയുടെയും മക്കളുടെയും ശരീരത്തിൽ മുറിവുകളോ പാടുകളോ ഇല്ലാത്ത സാഹചര്യത്തിൽ ശ്വാസംമുട്ടിയോ വിഷം ഉള്ളിൽ ചെന്നോ ആകും മരണം സംഭവിച്ചതെന്ന് നേരത്തെ തന്നെ പൊലീസ് സൂചന നൽകിയിരുന്നു. ഇന്നലെ ഈസ്റ്റ്ഹാം മോർച്ചറിയിൽ നടന്ന പോസ്റ്റ്മോർട്ടത്തിലാണ് ഷിജിയും മക്കളായ നേഹയും നിയയും ശ്വാസംമുട്ടിച്ച് കൊന്നതെന്നാണ് വ്യക്തമായത്. രതീഷ് ഭാര്യയെയും മക്കളെയും കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. രതീഷിന്റെ പോസ്റ്റ്മോർട്ടത്തിൽ സ്വയം തൂങ്ങിമരിച്ചതാണെന്നും വ്യക്തമായിട്ടുണ്ട്.
ഇന്നലെയാണ് പോസ്റ്റ്മോർട്ടം നടന്നതെങ്കിലും വ്യക്തമായ കാരണം കണ്ടെത്താൻ കഴിഞ്ഞില്ല എന്നാണ് പൊലീസിനെ ഉദ്ധരിച്ചു ബ്രീട്ടീഷ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ പൊലീസിനെ ഉദ്ധരിച്ചു ബിബിസി പുറത്തുവിട്ട റിപ്പോർട്ടിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്. എന്നാൽ കൊല്ലപ്പെട്ട ഷിജിയുടെ ബന്ധുക്കൾ പൊലീസ് ഒന്നും വെളിപ്പെടുത്തിയിട്ടില്ലെന്നാണ് അറിയിച്ചത്. പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് കേസിന് നിർണ്ണായക വഴിത്തിരിവ് ഉണ്ടായേക്കുമെന്നാണ് സൂചന.
ഷിജിയും രതീഷുമായി വളരെ നാളുകളായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഭാര്യയും മക്കളും പാശ്ചാത്യ സംസ്കാരത്തിലേക്ക് നീങ്ങിയതിൽ രതീഷ് ഏറെ അസ്വസ്ഥൻ ആയിരുന്നു എന്നാണ് ലണ്ടൻ ഇവനിങ് സ്റ്റാൻഡേർഡ് പറയുന്നത്. ഷിജിയും മക്കളും ഇവിടെ തുടരാൻ താൽപര്യം പ്രകടിപ്പിച്ചപ്പോൾ രതീഷിന് നാട്ടിലേക്ക് താമസം മാറാനായിരുന്നു ആഗ്രഹം. മക്കൾ പാശ്ചാത്യ സംസ്കാരത്തിൽ വളരരുതെന്നും കേരളീയ സംസ്കാരം പിന്തുടരണം എന്നും രതീഷ് ആഗ്രഹിച്ചിരുന്നു. ഇത് മുൻനിർത്തിയാണ് രതീഷ് നാട്ടിൽ വീടുപണി തുടങ്ങിയത്. എന്നാൽ നാട്ടിലേക്ക് മടങ്ങാൻ ഷിജി കൂട്ടാക്കിയില്ല. ഇത് ഷിജിയും രതീഷും തമ്മിലുള്ള പ്രശ്നങ്ങൾ വഷളാക്കുകയായിരുന്നു. ഷിജിക്ക് യുകെയിൽ തന്നെ സെറ്റിൽ ചെയ്യാനായിരുന്നു ആഗ്രഹം. ഇതിനെചൊല്ലിയുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
ഞായറാഴ്ച രതീഷും ഷിജിയും തമ്മിൽ വഴക്കുണ്ടായെന്നാണ് ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഷിജി വിവാഹമോചനം വേണമെന്ന് രതീഷിനെ അറിയിച്ചതാണത്രേ വഴക്കിന് കാരണം. വഴക്കിന് ശേഷം അടുത്ത കൂട്ടുകാരിക്ക് ജീവിതം മടുത്തെന്ന് പറഞ്ഞ് ഷിജി മെസെജ് അയച്ചു. ഞായറാഴ്ച തന്നെ വിവാഹമോചനത്തിന്റെ കാര്യം ഷിജി നാട്ടിലുള്ള മാതാപിതാക്കളെയും വിളിച്ച് അറിയിച്ചിരുന്നു. രതീഷിനോട് ഇഷ്ടപ്രകാരം നാട്ടിലേക്ക് മടങ്ങാനും എന്നാൽ താനും മക്കളും യുകെയിൽ തന്നെ താമസിക്കുമെന്നും ഷിജി പറഞ്ഞിരുന്നു. എന്നാൽ മക്കളെ കൂടാതെ മടങ്ങാനാവില്ലെന്ന നിലപാടിലായിരുന്നു രതീഷ്. മക്കളും ഷിജിയും പാശ്ചാത്യ സംസ്കാരത്തിൽ ജീവിച്ചുതുടങ്ങിയെന്ന് വിശ്വസിച്ചതും കുടുംബവും മക്കളും നഷ്ടമായെന്ന് കരുതിയതിൽ നിന്നും ഉടലെടുത്ത വിഷമവുമാണ് ഷിജിയെയും മക്കളെയും കൊന്ന് രതീഷിനെ ആത്മഹത്യ ചെയ്യുന്നതിലേക്ക് എത്തിച്ചതെന്നാണ് സൂചന.
രതീഷും ഷിജിയും മാനസികമായി വേർപിരിയാൻ തീരുമാനിച്ചു എന്ന കാര്യത്തിന് സ്ഥിരീകരണം ഉണ്ടായതോടെ കൊലപാതകമാണെന്ന വാദമാണ് കൂടുതൽ ശക്തിപ്പെടുന്നത്. ഇന്നലെ കൂടുതൽ സ്ഥിരീകരണം ഉണ്ടായതോടെ ഷിജിയുടെയും മക്കളുടെയും മരണം കൊലപാതകം മൂലം ആകാം എന്ന സൂചനയിലേക്കാണ് പൊലീസും നീങ്ങിയിരുന്നത്. പൊലീസ് നടത്തുന്നതുകൊലപാതകം സംബന്ധിച്ച അന്വേഷണം തന്നെ ആണെന്ന് റോംഫോർഡ് റെക്കോർഡ് പത്രവും റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്തുവന്നതോടെ പൊലീസ് ഇത് കേന്ദ്രീകരിച്ചാകും അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. കൊലപാതകത്തിൽ, കുടുംബത്തിനു വെളിയിൽ നിന്ന് ആരെങ്കിലും പങ്കാളി ആയിട്ടുണ്ടോ എന്ന കാര്യം കൂടി പൊലീസ് അന്വേഷിക്കുക ആണെന്ന് സ്കൈ ന്യൂസ് വെളിപ്പെടുത്തുന്നു. വിവാഹ ബന്ധം വേർപ്പെടുത്താൻ ശ്രമം നടന്നതായും രതീഷ് ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിച്ചിരുന്നതായും ഡെയിലി മെയിലും പറയുന്നു. ഇവ്വിധം ബ്രിട്ടണിലെ മാദ്ധ്യമങ്ങൾ വ്യത്യസ്ത റിപ്പോർട്ടുകളുമായാണ് സംഭവം കൈകാര്യം ചെയ്യുന്നത്.
മരണം നടന്നു എന്ന് കരുതപ്പെടുന്ന തിങ്കളാഴ്ച വീട്ടിൽ ആളനക്കം ശ്രദ്ധയിൽ പെടാതെ വന്നതോടെയാണ് അയൽവാസികൾ പൊലീസിൽ അറിയിക്കുന്നത്. എന്നാൽ തലേദിവസം വീട്ടിൽ നിന്ന് അസുഖകരമായ ശബ്ദം കേട്ടിരുന്നതായി അയൽവാസികൾ വിവിധ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതും പൊലീസ് ഗൗരവമായി എടുത്തിട്ടുണ്ട്. എന്നാൽ രതീഷിനെ അടുത്തറിയുന്നവർ ഇത്തരം ഒരു ക്രൂര കൃത്യം ചെയ്യാൻ അദ്ദേഹത്തിന് കഴിയില്ലെന്ന് തറപ്പിച്ചു പറയുന്നു. എന്നാൽ വീട് പണി സംബന്ധിച്ച തർക്കം പതിവാകുകയും കുടുംബ ബന്ധം വഷളാവുകയും ചെയ്ത സാഹചര്യത്തിൽ ഷിജി വിവാഹ മോചനം എന്ന ആശയത്തിലേക്ക് നീങ്ങിയതോടെ രതീഷ് മാനസികമായി തകർന്ന അവസ്ഥയിൽ ആയിരുന്നു എന്ന് ഡെയിലി മെയിൽ റിപ്പോർട്ട് പറയുന്നു. ഇതോടെ തനിക്ക് കുടുംബം നഷ്ടമായി എന്ന് തീർച്ചപ്പെടുത്തിയ രതീഷ് ഭാര്യയും കുട്ടികളും പാശ്ചാത്യ രീതിക്ക് കീഴ്പ്പെട്ടു എന്ന ധാരണയിൽ എത്തിയതായി ലണ്ടൻ ഈവനിങ് സ്റ്റാൻഡേർഡ് ഇന്നലെ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ചൂണ്ടിക്കാട്ടുന്നു.
കുടുംബത്തിന്റെ പരിചയക്കാരെയും അയൽ വാസികളെയും നേഹയുടെയും നിയയുടെയും കൂട്ടുകാരെയും ഒക്കെ ബന്ധപ്പെട്ടാണ് പ്രാദേശിക മാദ്ധ്യമങ്ങള റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. രതീഷ് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിച്ചപ്പോൾ ഷിജിയും മക്കളും യുകെയിൽ തന്നെ ജീവിക്കാൻ ആണ് ഇഷ്ടപ്പെട്ടിരുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ സാഹചര്യങ്ങൾ രതീഷിനെ കൊലപാതകത്തിലേക്ക് നയിച്ചിരിക്കാം എന്ന സൂചനകൾ പുറത്തു വരുന്നത്. അതിനാൽ തന്നെ കൂടുതൽ വിശദമായ അന്വേഷണത്തിലേക്ക് കേസ് നീങ്ങുകയാണ്. ഇത് ഒരു പക്ഷെ മൃതദേഹങ്ങൾ സംസ്ക്കരണത്തിനായി വിട്ട് കിട്ടുന്നതിൽ കാല താമസത്തിന് വഴി ഒരുക്കിയേക്കും.
അതിനിടെ കൂട്ട മരണം കേരള സർക്കാരിന്റെ ശ്രദ്ധയിൽ വന്നതോടെ നോർക്ക മൃതദേഹം ഏറ്റെടുക്കാൻ സന്നദ്ധമായി രംഗത്ത് എത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് നോർക്ക അഡീഷണൽ സെക്രട്ടറി കണ്ണൻ അയച്ച കത്ത് ഇന്ന് ലണ്ടനിൽ ഇന്ത്യൻ എംബസി അധികൃതർക്ക് ലഭ്യമാകും. മൃതദേഹം നാട്ടിൽ എത്തിക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യണം എന്നാണ് നോർക്ക ആവശ്യപ്പെട്ടിരിക്കുന്നത്. എംബസിയിലെ മലയാളി ഉദ്യോഗസ്ഥാൻ കൂടിയായ തെക്കേമുറി ഹരിദാസിന്റെ സാന്നിധ്യവും ഇത് എളുപ്പമാക്കുമെന്നാണ് കരുതുന്നത്. എന്നാൽ നാല് മൃതദേഹങ്ങളും നാട്ടിൽ എത്തിക്കാൻ ആവശ്യമായ മുഴുവൻ പണവും നോർക്ക കണ്ടെത്തുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത കൈവന്നിട്ടില്ല.
Stories you may Like
- വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ ഇല്ലായ്മ 'വില്ലൻ' ചിരിക്കുമ്പോൾ
- തിരുവനന്തപുരം ക്വാർട്ടേഴ്സിലെ വില്ലനെ കുടുക്കാൻ പുതിയ വകുപ്പുകൾ
- കുത്തേറ്റു മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ ആശുപത്രികൾ വിസമ്മതിച്ചു
- താനൂർ കസ്റ്റഡി മരണം; മർദ്ദനവും മരണകാരണമായതായി പോസ്റ്റ് മോർട്ടം റിപ്പോർട്ട്
- ദിവ്യ പഹൂജയുടെ തലയ്ക്ക് വെടിവെച്ചത് പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്