കാൽ നൂറ്റാണ്ടിനിടിയൽ യുകെയിൽ നടന്ന ഏറ്റവും വലിയ റോഡപകടത്തിൽ പൊലിഞ്ഞത് രണ്ട് മലയാളി ജീവനുകൾ; പാലാക്കാരനായ ബെന്നിക്ക് പിന്നാലെ കോട്ടയം സ്വദേശിയായ ഋഷി രാജീവും മരണത്തിന് കീഴടങ്ങിയതായി റിപ്പോർട്ട്; അഞ്ച് വയസുള്ള പെൺകുട്ടിയടക്കം മൂന്ന് പേർ തീവ്ര ഗുരുതരാവസ്ഥയിൽ; കൊല്ലപ്പെട്ട എട്ടുപേരും വിപ്രോ ജീവനക്കാരും ബന്ധുക്കളും; മരിച്ചവരെല്ലാം ഇന്ത്യൻ പൗരന്മാരോ ഇന്ത്യൻ വംശജരോ
കെ ആർ ഷൈജുമോൻ
ലണ്ടൻ: ലണ്ടനിൽ ഇന്നലെ ഉണ്ടായ റോഡപകടത്തിൽ പാലാക്കാരനായ സിറിയക് ജോസഫ് എന്ന ബെന്നിക്ക് പിന്നാലെ മറ്റൊരു മലയാളിയും മരിച്ചതായി റിപ്പോർട്ട്. കോട്ടയം ചിങ്ങവനം ചാന്നാനിക്കാട് സ്വദേശി ഋഷി രാജീവും മരിച്ചതായാണ് ഏറ്റവും പുതിയ വിവരം. നേരത്തെ ഋഷി അപകടത്തിൽപ്പെട്ടതായി വിവരം ഉണ്ടായിരുന്നെങ്കിലും ഋഷിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിരുന്നില്ല. ഇന്നലെ രാത്രി വൈകിയാണ് ഋഷിയുടെ മരണത്തിൽ സ്ഥിരീകരണം ഉണ്ടായത്. ബെന്നിയുടെ മരണ വിവരം അറിഞ്ഞ ആഘാതത്തിൽ ഇരുന്ന മലയാളികൾ ഋഷിയുടെ മരണ വാർത്തയും ഞെട്ടലോടെയാണ് കേട്ടത്. ഋഷിയും അപകടത്തിൽപ്പെട്ടതായി വിവരം ലഭിച്ചപ്പോൾ മുതൽ ഇയാൾക്ക് ഒന്നും പറ്റിയിട്ടുണ്ടാകരുതേ എന്നുള്ള പ്രാർത്ഥനയിലായിരുന്നു ബ്രിട്ടനിലെ മലയാളി സമൂഹം. എന്നാൽ എല്ലാ പ്രാർത്ഥനകളും വിഫലമാക്കി ഇന്നലെ അർദ്ധരാത്രിയോടെ ഋഷിയുടെ മരണ വാർത്ത പുറത്ത് വരികയായിരുന്നു.
കാൽ നൂറ്റാണ്ടിനിടയിൽ യുകെ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ റോഡ് അപകടമായിരുന്നു ഇന്നലെ നോട്ടിങ്ഹാമിൽ ഉണ്ടായത്. മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച സംഭവത്തിൽ ഉൾപ്പെട്ടത് ഒരു മലയാളി ഓടിച്ചിരുന്ന വാഹനം ആയിരുന്നു എന്നതാണ് ബ്രിട്ടനിലെ മലയാളി സമൂഹത്തെ നടുക്കിയത്. ഇന്നലെ ബ്രിട്ടീഷ് സമയം രാവിലെ മൂന്ന് മണിക്ക് നടന്ന ദുരിതത്തിൽ എട്ട് ജീവനുകളാണ് റോഡിൽ പൊലിഞ്ഞപ്പോൾ നോട്ടിൻഹാമിലെ സിറിയക് ജോസെഫ് എന്ന ബെന്നിയുടെ വാഹനവും ഇടിച്ച വാർത്ത അവിശ്വസനീയതയോടെയാണ് മലയാളികൾ കേട്ടത്. ബെന്നിക്ക് പിന്നാലെ ഋഷിയുടെ മരണവും യുകെ മലയാളി സമൂഹത്തിൽ നടുക്കം സൃഷ്ടിച്ചിരിക്കുകയാണ്.
ബെന്നിക്ക് പുറമേ കോട്ടയം സ്വദേശിയായ ഋഷി രാജീവും അപകടത്തിൽപ്പെട്ടതായി വിവരം ലഭിച്ചിരുന്നെങ്കിലും ഇയാൾ മരിച്ചിട്ടില്ലെന്ന നിഗമനത്തിലായിരുന്നു മലയാളികൾ. കോട്ടയം ചിങ്ങവനത്തിനു അടുത്ത് ഇരുമ്പാപുഴ ചാന്നാനിക്കാട് സ്വദേശിയാണ് ഋഷി രാജീവ്്. കൂട്ടുകാരുടെ കുടുംബത്തിന് ഒപ്പം യാത്ര ചെയ്യാൻ തയ്യാറായതാണ് ഋഷിയും അപകടത്തിൽ ഉൾപ്പെടാൻ കാരണം. ഇന്നലെ പകൽ തന്നെ ബി ബി സി ഏഷ്യൻ നെറ്റ് വർക്കിൽ നിന്നും പൊലീസിൽ നിന്നും ഋഷിയുടെ ബന്ധുക്കൾക്കും അപകടം സംബന്ധിച്ച് വിവരം നല്കിയിരുന്നെകിലും ഋഷി പരിക്കേറ്റവരുടെ കൂട്ടത്തിലാണോ മരിച്ചവരുടെ പട്ടികയിലാണോ എന്ന് വെളിപ്പെടുത്തിയിരുന്നില്ല. അക്കാര്യത്തിൽ വ്യക്തത വരുത്തിയ പൊലീസ് ഋഷി മരിച്ചെന്ന വാർത്ത പുറത്ത് വിടുകയായിരുന്നു.
വെള്ളിയാഴ്ച നാട്ടിൽ നിന്നും എത്തിയ സീറോ മലബാർ നോട്ടിങ്ഹാം ചാപ്ലയിൻ ഫാ ബിജു കുന്നുകാടിനെ എയർപോർട്ടിൽ നിന്നും കൂട്ടിക്കൊണ്ടു വന്ന ശേഷമാണു ബെന്നി രാത്രി ഒരു മണിയോടെ വിപ്രോ ജീവനക്കാരുടെ ട്രിപ്പ് എടുക്കാൻ പുറപ്പെട്ടത്. സാധാരണ ട്രിപ്പുകൾ നൽകാറുള്ള നോട്ടിങ്ഹാമിലെ ഒരു മലയാളി വഴി തന്നെയാണ് ചെന്നൈ സ്വദേശികളായ വിപ്രോ ജീവനക്കാരുടെ ട്രിപ്പും ബെന്നി ഏറ്റെടുത്ത്. നേരത്തെ ബുക്ക് ചെയ്തിരുന്ന ബിർമിങ്ഹാം യാത്ര മാറ്റി വച്ചാണ് യൂറോപ്പ് യാത്രക്ക് പുറപ്പെട്ട 11 അംഗ സംഘത്തെ വെംബ്ലി സ്റ്റാർ ടൂർ ഏജൻസിയിൽ എത്തിക്കാൻ ബെന്നി പുറപ്പെട്ടത്. എന്നാൽ ബിർമിങ്ഹാമിലേക്കുള്ള ചെറു ട്രിപ്പ് സുഹൃത്ത് കൂടിയായ ബൈജു മേനാച്ചേരിക്ക് നൽകി വലിയ സംഘത്തിന് യാത്ര ചെയ്യാൻ കഴിയുന്ന തന്റെ വാനുമായി അർദ്ധ രാത്രി വെംബ്ളിക്ക് പുറപ്പെടുക ആയിരുന്നു ബെന്നി. ബെന്നി നൽകിയ ഓട്ടവുമായി ബിർമിങ്ഹാം പോയി മടങ്ങി വരുമ്പോളാണ് അപകടത്തെ പറ്റി ബൈജു അറിയുന്നത് പോലും.
പുലർച്ചെ മൂന്നു മണിക്ക് അന്ധകാരം വിട്ടൊഴിയാത്ത സമയം ജംക്ഷൻ 14 നും 15 നും ഇടയിൽ രണ്ടു കൂറ്റൻ ട്രൈലറുകളും ബെന്നിയുടെ മിനി വാനും കൂട്ടിയിടിച്ചുണ്ടായ അപകടം രാവിലെ പൊലീസ് വീട്ടിൽ എത്തി അറിയിക്കുക ആയിരുന്നു. അപകടത്തിൽ നാല് പേരെ പരുക്കുകളോടെ മിൽട്ടൺ കെയ്ൻസ്, കവെൻട്രി, ബിർമിങ്ഹാം ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട് എന്ന വാർത്ത പുറത്തു വരുമ്പോഴും ബെന്നിയുടെ ജീവന് ഒന്നും സംഭവിക്കരുതേ എന്നായിരുന്നു മലയാളികളുടെ നിശബ്ദ പ്രാർത്ഥന. എന്നാൽ ഉച്ചയോടെ ബി ബി സി അടക്കമുള്ള മാധ്യമങ്ങൾ പ്രധാന വാർത്തയായി അപകടം റിപ്പോർട്ട് ചെയ്തതോടെ മലയാളികൾക്കിടയിൽ തീക്കാറ്റായി വിവരം പരക്കുക ആയിരുന്നു.
ലഭ്യമായ വിവരം വച്ച് ബ്രിട്ടീഷ് മലയാളിയും ഉച്ചക്ക് വാർത്ത നൽകിയെങ്കിലും ബെന്നിയുടെ മരണം സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടാകുന്നതു വൈകുന്നേരത്തോടെയാണ്. ഇതിനിടയിൽ ആശങ്കയും അസ്വസ്ഥതയും നിറഞ്ഞ മണിക്കൂറുകളാണ് കടന്നു പോയത്. നോട്ടിൻഹാമിൽ പകൽ വീട്ടിൽ ഉണ്ടായിരുന്ന മുഴുവൻ പേരും തന്നെ വിവരം തേടി ആശുപത്രിയിലേക്ക് തിരിച്ചെങ്കിലും അവരെ കാത്തിരുന്നത് ഏറ്റവും വേദനാജനകമായ വാർത്ത ആയിരുന്നു. അപകടം നടന്നു പത്തു മണിക്കൂറിനു ശേഷം ഉണ്ടായ സ്ഥിരീകരണമാണ് കൊടുക്കാറ്റ് പോലെ മിന്നൽ വേഗത്തിൽ യുകെയിൽ എങ്ങും നിമിഷ നേരത്തിനകം വാർത്തയായി പരന്നത്. അപകടത്തിൽ ഉൾപ്പെട്ട മിനി വാൻ ഓടിച്ചിരുന്നത് ബെന്നി ആയതിനാൽ അപകടത്തിൽ ഉൾപ്പെട്ടവരെ തിരിച്ചറിയുന്നത്തിന് മുൻപ് തന്നെ ബെന്നിയുടെ മരണം ഏറെക്കുറെ ഉറപ്പിച്ചിരുന്നു. ഇത്തരത്തിൽ ഉള്ള സൂചനയാണ് പൊലീസ് രാവിലെ തന്നെ അറിയിച്ചതും.
അപകടത്തിൽ പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുന്നതിനാൽ കൃത്യമായി വാഹനത്തിൽ ആരൊക്കെയാണ് സഞ്ചരിച്ചിരുന്നത് എന്ന പൂർണ വിവരം ഇനിയും വ്യക്തമായിട്ടില്ല. പകൽ മരണ സംഖ്യാ എട്ടെന്നു മാധ്യമങ്ങൾ വിവരം പുറത്തു വിട്ടിരുന്നെങ്കിലും രാത്രിയോടെ മരണ സംഖ്യ ഉയരുകയാണ് എന്ന അഭ്യൂഹവും പടർന്നു. മിനി വാനിൽ സഞ്ചരിച്ചിരുന്നവരാണ് മരിച്ചവരും പരിക്കേറ്റവരും. ആകെ പന്ത്രണ്ട് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ വാൻ ഓടിച്ചിരുന്ന ബെന്നി ഒഴികെ എല്ലാവരും തന്നെ ഇന്ത്യൻ വംശജരും ഇന്ത്യൻ പാസ്പോര്ട് ഉടമകളുമാണ്. നാലു വിപ്രോ കമ്പനി ജീവനക്കാരും അവരുടെ ബന്ധുക്കളുമാണ് അപകടത്തിൽ ഉൾപ്പെട്ടത്. ഇതിൽ മൂന്നു പേർ ചെന്നൈയിൽ നിന്നും മറ്റേയാൾ ഋഷിയുമാണ്.
ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ടതിൽ അഞ്ചു വയസായ പെൺകുട്ടിയും വല്യമ്മയും മറ്റൊരു സ്ത്രീയുമാണ് ഉൾപ്പെട്ടിരിക്കുന്നത്. നാലാമത്തെയാൾ പുരുഷൻ ആണ് എന്ന് മാത്രമാണ് പൊലീസ് നൽകുന്ന സൂചന. ഇദ്ദേഹം പ്രായമായ ആൾ ആണ് എന്ന വിവരം പുറത്തു വന്നതോടെ ഋഷിയും മരണപ്പെട്ടിരിക്കാൻ സാധ്യത ഏറെയാണെന്നാണ് കൂടെ ജോലി ചെയ്യുന്നവരും ഇവർക്കായി ബെന്നിയുടെ വാഹനം ബുക്ക് ചെയ്തു നൽകിയ വ്യക്തിയും കരുതുന്നത്.
ഋഷിയുടെ കാര്യത്തിൽ വ്യക്തത വരുത്താൻ ഇന്നലെ രാത്രി മുഴുവൻ യുകെ മലയാളി സമൂഹം കിണഞ്ഞു പരിശ്രമിച്ചെങ്കിലും രാത്രി വൈകിയാണ് മരണ വാർത്ത സ്ഥിരീകരിച്ചത്. വിപ്രോ പ്രോജക്ട് മാനേജർ കാർത്തിക്, രമേശ് എന്നിവരുമായി ബന്ധപ്പെട്ടെങ്കിലും ഇവരാരും കൃത്യമായ വിവരം നല്കാൻ തയ്യാറല്ല. മരിച്ചവരുടെ കൃത്യമായ വിവരം കുടുംബ അംഗങ്ങളെ പൊലീസ് അറിയിക്കും എന്ന നിലപാടാണ് വിപ്രോ സ്വീകരിച്ചത്. അതിനിടെ ബന്ധുക്കളെ വിവരം അറിയിക്കാൻ ഇന്ത്യൻ സർക്കാരിന്റെ ഭാഗത്തു നിന്നും അടിയന്തിര ഇടപെടൽ ആവശ്യമാണെന്ന് യുകെ മലയാളി സമൂഹം ആവശ്യപെട്ടിട്ടുണ്ട്. കേരള സർക്കാരിലും കേന്ദ്ര സർക്കാരിലും ഇത് സംബന്ധിച്ച വിവരങ്ങൾ എത്തിച്ചു കഴിഞ്ഞു. ലണ്ടനിലെ ഇന്ത്യൻ ഹൈ കമ്മീഷനും ഉണർന്നു പ്രവർത്തിക്കാൻ തയാറാകണമെന്നു മലയാളി സംഘടനകൾ ആവശ്യം ഉയർത്തിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്