വിദേശ മലയാളി പണത്തിന്റെ ഹുങ്ക് കേരളത്തിന് ഉടനെ ഇല്ലാതാകും; പണവരവിൽ റെക്കോർഡ് കുറവ്; നാല് വർഷത്തിനിടയിലെ ഏറ്റവും കുറവ് വരുമാനം രേഖപ്പെടുത്തിയതോടെ ബിസിനസ് മേഖലക്ക് തിരിച്ചടി ഉറപ്പ്: കൂടെ സർക്കാരിനും
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി മലയാളി ആസ്വദിച്ചിരുന്ന വിദേശ പണവരവിൽ കുറവുണ്ടായതോടെ എങ്ങും ആശങ്ക. ഗ്രാമങ്ങളെ ടൗണുകൾ ആക്കിയും ടൗണുകൾ ഇടത്തരം നഗരങ്ങളാക്കിയും മാറ്റിയ വിദേശ പണം ഇല്ലാതായാൽ ബിസിനസ് മേഖലക്കൊപ്പം സർക്കാരും കൂടി അതിന്റെ പ്രത്യാഖ്യാതം നേരിടേണ്ടി വരും എന്നുറപ്പാണ്. കാരണം കേരളത്തിന്റെ ആഭ്യന്തര വരുമാനത്തിൽ 35 ശതമാനം വിഹിതവും വിദേശ മലയാളിയുടെ വിയർപ്പിന് ആണെന്നിരിക്കെ കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പണവരവ് ആണ് ഇപ്പോൾ രേഖപ്പെടുത്തുന്നത്.
ഗൾഫ് മേഖലയിലെ തൊഴിൽ പ്രതിസന്ധിയും യൂറോപ്പിലെയും അമേരിക്കയിലെയും രാഷ്ട്രീയ സാഹചര്യവും ഗൾഫിലേക്കുള്ള തൊഴിൽ സേനയിലേക്ക് മലയാളിയുടെ വിഹിതം കുറഞ്ഞതുമൊക്കെ കാരണമായി മാറുമ്പോൾ ആത്യന്തികമായി സംഭവിക്കുന്ന വരുമാന ചോർച്ചയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യങ്ങളിൽ പെട്ടെന്നൊരു മാറ്റം പ്രതീക്ഷിക്കാൻ ഇല്ലാത്തതിനാൽ പണവരവ് വീണ്ടും കുറയുകയും അത് കേരളത്തിന്റെ സാമ്പത്തിക പ്രതിച്ഛായയെ തന്നെ പ്രതികൂലമായി ബാധിക്കാനും ഉള്ള സാധ്യതയാണ് വിലയിരുത്തപ്പെടുന്നത്.
അടുത്ത ഏതാനും വർഷത്തേക്ക് കൂടി വരുമാന ചോർച്ച കാണേണ്ടി വരുമെന്ന് ഉറപ്പാണെന്ന് ഈ രംഗത്തെ വിദഗ്ധരും ആണയിടുന്നു. വിദേശ മലയാളിയുടെ ആശ്രിതരെ നേരിട്ടും ഓരോ മലയാളിയയെയും പരോക്ഷമായും ബാധിക്കുന്ന ഈ സ്ഥിതി വിശേഷത്തിന്റെ ഗൗരവം സംസ്ഥാന സർക്കാർ വേണ്ടത്ര മനസ്സിലാക്കിയിട്ടുണ്ടോ എന്നതും വ്യക്തമല്ല. അടുത്ത കാലത്തായി വിദേശ മലയാളികൾക്കായി പ്രവാസി ചിട്ടി പ്രോത്സാഹിപ്പിക്കാൻ സർക്കാർ നടത്തുന്ന നീക്കം വരുമാന ചോർച്ച തടയാൻ വേണ്ടിയാണെന്ന് ധനമന്ത്രി തോമസ് ഐസക് തന്നെ പരോക്ഷമായി പറയുന്നുമുണ്ട്. എന്നാൽ ഇതുകൊണ്ടൊന്നും ലക്ഷക്കണക്കിന് പ്രവാസി മലയാളികൾ ചേർന്ന് നാട്ടിലേക്കു അയക്കുന്ന പണത്തിന്റെ മൂല്യത്തിൽ ചെറിയൊരു വർധന പോലും വരുത്താൻ ആകില്ലെന്നും ഉറപ്പാണ്. പ്രവാസി ചിട്ടി സംബന്ധിച്ച് ഏതാനും നാൾ മുൻപ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തു വിട്ട ആശങ്കകളും കാണാതിരിക്കാനാകില്ല.
നിലവിൽ ഏകദേശം 90000 കോടി രൂപയാണ് വിദേശ മലയാളിയുടെ വിഹിതമായി നാട്ടിൽ എത്തുന്നതായി കണക്കാക്കപ്പെടുന്നത്. മോദി സർക്കാർ നോട്ടു നിരോധനം ഏർപ്പെടുത്തും മുൻപ് ബാങ്കിങ് ഇതര ചാനലുകളിലൂടെയും നല്ലൊരു ശതമാനം തുക കേരളത്തിൽ എത്തിയിരുന്നു. ഒരു ഘട്ടത്തിൽ ഒന്നര ലക്ഷം കൂടി രൂപവരെ നാട്ടിൽ വിദേശ മലയാളി എത്തിച്ചിരുന്നതായും കണക്കാക്കിയിരുന്നു. ഈ സാഹചര്യമാണ് പൊടുന്നനെ താഴേക്ക് ഇറങ്ങിയിക്കുന്നത്. ഉപഭോക്തൃ സംസ്ഥാനമായി കേരളത്തെ വളർത്തിയതിനും നിരവധി വികസന പ്രവർത്തനങ്ങൾക്കും സംസ്ഥാനത്തിന് പ്രയോജനപ്പെട്ടതു വിദേശ മലയാളിയുടെ പണം ആയതിനാൽ ഈ രംഗങ്ങളിൽ ഒക്കെ മരവിപ്പ് പ്രതീക്ഷിക്കപ്പെടുകയാണ്. ചെറു നഗരങ്ങളിൽ പോലും മൾട്ടിപ്ലക്സ് ഉയർന്നതിലും വിദേശ മലയാളിയുടെ വിയർപ്പോഹരി കാണാവുന്നതാണ്.
ആദ്യ കാലങ്ങളിൽ വക്തിഗത നിക്ഷേപത്തിലൂടെ ആഡംബര സംസ്കാരമാണ് വിദേശ മലയാളിയുടെ പണം സമൂഹത്തിൽ എത്തിച്ചതെങ്കിൽ കഴിഞ്ഞ കാൽ നൂറ്റാണ്ടായി വ്യവസ്ഥാപിത സ്ഥാപന സംരംഭങ്ങൾ കൂടി നിക്ഷേപ മേഖലയിൽ ഉയർന്നതിലും വിദേശ മലയാളിയുടെ പങ്കാണ് മുന്നിൽ നിന്നത്. ഹൈ ടെക് ആശുപത്രികളും സ്കൂൾ കോളേജ് സംരംഭങ്ങളും മുതൽ ചെറുതും വലുതുമായ ആയിരക്കണക്കിന് ബിസിനസ് സംരംഭങ്ങളുടെയും കരുത്തായി മാറിയത് വിദേശ മലയാളി നിക്ഷേപമാണ്. ഈ മേഖാലകളിൽ ഒന്നാകെ തിരിച്ചടി ഉണ്ടാകും എന്ന ഭയപ്പെടുത്തുന്ന നിരീക്ഷണം കൂടി ഇപ്പോൾ പുറത്തു വരുന്നുണ്ട്. മറ്റു പരോക്ഷ കാരണങ്ങളെക്കാൾ ഈ വർഷത്തെ പണവരവിൽ കുറവുണ്ടാകാൻ പ്രധാന കാരണം ഗൾഫ് മേഖലയിലേക്കുള്ള കുടിയേറ്റത്തെ ഉണ്ടായ കുറവാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിലൂടെ 10 - 15 ശതമാനം വരെ പണവരവിൽ കുറവുണ്ടായതായി വിലയിരുത്തപ്പെടുന്നു. ഇതോടെ വരും വർഷങ്ങളിലും പണവരവിൽ ഇടിവ് ഉണ്ടാകും എന്നുറപ്പാണ്.
നിലവിൽ 22 ലക്ഷം വിദേശ മലയാളികൾ ലോകത്തിന്റെ പല കോണുകളിൽ ആയി ഉണ്ടെന്നാണ് സർക്കാർ കണക്കുകൾ പറയുന്നത്. എന്നാൽ ചെറുപ്പക്കാർക്ക് അവിദഗ്ധ മേഖലകളിൽ ലഭിക്കുന്ന വരുമാനം ആകർഷകം അല്ലാതായതും കേരളത്തിലെ ഭൗതിക ജീവിത സാഹചര്യം മെച്ചപ്പെട്ടതും ഗൾഫ് ആകർഷകം അല്ലാതാക്കിയതുമാണ് ഇപ്പോൾ തിരിച്ചടികളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. ചെറുപ്പക്കാർക്ക് ഗൾഫിൽ ലഭിക്കുന്ന വേതനവുമായി തട്ടിച്ചു നോക്കുമ്പോൾ അത്ര മോശമല്ലാത്ത വരുമാനം കേരളത്തിലും ലഭിക്കുന്നു എന്നതാണ് ഗൾഫിന്റെ ആകർഷണം ഇല്ലാതാക്കിയത്. വർഷങ്ങളായി എത്തിയ ഗൾഫ് പണം തന്നെയാണ് ഈ സാഹചര്യത്തിന് അടിത്തറയിട്ടത് എന്നതും കൗതുകകരമായി മാറുന്നു. യൂറോപ്പിലും അമേരിക്കയിലും പ്രൊഫഷണൽ മേഖലയിലേക്കുള്ള കുടിയേറ്റം കടുത്ത നിയമ കുരുക്കിൽ ഉൾപ്പെട്ടതും അങ്ങോട്ടുള്ള മലയാളി കുടിയേറ്റത്തിനു തടസ്സമായി. ആയിരക്കണക്കിന് ആളുകൾ കഴിഞ്ഞ ദശകങ്ങളിൽ ബ്രിട്ടനിലും മറ്റും എത്തിയ സ്ഥാനത്തു ഇപ്പോൾ ആ രാജ്യങ്ങളിലേക്ക് ഏറെക്കുറെ പൂർണമായും കുടിയേറ്റം നിലച്ച സാഹചര്യമാണ്.
ലോക ബാങ്ക് പുറത്തു വിട്ട കണക്കിൽ 2016 ലിൽ കേരളം ഉൾപ്പെടുന്ന സൗത്ത് ഏഷ്യൻ മേഖലയിലേക്ക് എത്തിയ വിദേശ വരുമാനത്തിൽ 6. 4 ശതമാനം കുറവാണ് രേഖപ്പെടുത്തുന്നത്. എന്നാൽ മലയാളികൾക്ക് പകരം വടക്കേ ഇന്ത്യൻ സംസ്ഥാനത്തെ ചെറുപ്പക്കാർ അവിദഗ്ധ തൊഴിലിനായി ഗൾഫ് ഉൾപ്പെടെയുള്ള കുടിയേറ്റ രാജ്യങ്ങളെ ആശ്രയിച്ചതോടെ ഇന്ത്യയിലേക്കുള്ള വിദേശ പണവരവിൽ കാര്യമായ കുറവ് ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധ നേടുന്നു. അതായത്, നിലവിലെ സാഹചര്യം കേരളത്തെ ഏറെക്കുറെ ഒറ്റയ്ക്ക് ബാധിക്കുന്ന വിഷയമായി വിലയിരുത്തപ്പെടുകയാണ്.
Stories you may Like
- വിദ്യാർത്ഥികൾ ഒഴുകിയത് കേരളത്തിന് ആത്യന്തികമായി നഷ്ടക്കച്ചവടമാകുമോ?
- കേരളത്തിൽ നിന്നും യുകെയിലേക്ക് മാത്രം പോയത് 5000 കോടിയിലേറെ
- പിണറായി സർക്കാരിനെ തിരുത്താൻ ഡൽഹി നേതൃത്വം
- അവസരം ഒരുങ്ങിയത് ആഫ്രിക്കൻ യുവതി മുന്നിട്ടിറങ്ങിയതോടെ; ബ്രിട്ടണിൽ തട്ടിപ്പുകാർ കുടുങ്ങുമ്പോൾ
- ഒന്നും അറിയാതെയെന്ന് രാജൻ കുരുക്കളും; ബജറ്റിലെ 'പ്ലാൻ എ' മാറും
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍