പണവരവ് കുറഞ്ഞു, വിദേശ ജോലി ഭ്രമത്തിനും മങ്ങൽ; ഗൾഫിൽ എണ്ണവില, യൂറോപ്പിൽ ബ്രെക്സിറ്റ്, അമേരിക്കയിൽ ട്രംപ്; പ്രതിസന്ധികൾ കൂടുമ്പോൾ മലയാളി ജീവിക്കാൻ വേറെ വഴി നോക്കേണ്ടി വരും; സ്ഥലം വിൽക്കാൻ കണ്ണ് വയ്ക്കുന്നത് വിദേശ മലയാളികളിൽ മാത്രവും; ഹവാല പണവരവ് നിലച്ചതും കേരളത്തെ വലയ്ക്കും: സംസ്ഥാനത്തിന് നഷ്ടം 8000 കോടി രൂപ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ഓണക്കാലത്തു പുറത്തിറങ്ങിയ നിവിൻ പോളി ചിത്രമായ ഞണ്ടുകളുടെ നാട്ടിൽ ഒരു ശ്രദ്ധിക്കപ്പെടുന്ന സംഭാഷണമുണ്ട്. ഒരു തരം എൻആർഐ ബുദ്ധിയുമായി സംസാരിക്കരുത് എന്നാണ് ആളെ ചിരിപ്പിക്കാൻ തിരക്കഥ കൂടി എഴുതിയ സംവിധായകൻ അൽത്താഫ് സലിം സംഭാഷണ ശകലം ഒരുക്കിയിരിക്കുന്നത്. മലയാളിക്ക് എല്ലാക്കാലത്തും ഒരു കോമഡി കഥാപാത്രമാണ് വിദേശ മലയാളിയും ഗൾഫ് മലയാളിയും. അല്ലലും അലച്ചിലുമായി കഴിയുമ്പോഴും വീട്ടുകാരെ കാണാൻ ഓടിക്കിതച്ചു എത്തുന്ന പത്രാസുകാരൻ. പണ്ടൊക്കെ ടൈയും സൺ ഗ്ലാസും നിർബന്ധമായിരുന്നു വിദേശ മലയാളിയെ ചിത്രീകരിക്കാൻ, കൂടെ ആവോളം പൊങ്ങച്ചവും.
ഇത് മനസിൽ വച്ചാണ് സിനിമാക്കാർ കളിയാക്കാൻ ഉള്ള അവസരം വിട്ടു കളയാത്തത്. സിനിമക്കാർക്കും മിമിക്രിക്കാർക്കും കളിയാക്കാനും വീട്ടുകാർക്കും സർക്കാരിനും കറവ പശുവുമായ വിദേശ മലയാളി എന്ന വിഭാഗം ഇനി എത്രകാലം കൂടി എന്ന ചോദ്യം ഉയർന്നു കഴിഞ്ഞു എന്ന് തെളിയിക്കാൻ ആവശ്യമായ കണക്കുകൾ പുറത്തെത്തി. കേരളത്തിൽ എത്തുന്ന പണത്തിൽ കുറവുണ്ടായെങ്കിലും ഇക്കാര്യത്തിൽ ഇന്ത്യ ചൈനയ്ക്കു മുന്നിൽ ആധിപത്യത്തോടെ മുന്നിൽ തുടരുകയാണ്.
കഴിഞ്ഞ ദിവസം ലോകബാങ്ക് പുറത്തുവിട്ട കണക്കുകളിൽ ഇന്ത്യ ഈ വർഷവും പ്രവാസികൾ അയക്കുന്ന വിദേശ നാണയത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്തു തുടരും. പിന്നിൽ പതിവ് പോലെ ചൈന തന്നെ. ഈ വർഷം ഇന്ത്യയിൽ എത്തുക 65 ബില്യൺ ഡോളറിനു തുല്യമായ വിദേശ പണമാണ്. ചൈനയ്ക്കു ലഭിക്കുക 61 ബില്യനും. പിന്നാലെ ഫിലിപ്പീൻസ്, മെക്സിക്ക, നൈജീരിയ എന്നിവയും. മറ്റു ദാരിദ്ര്യ, ചെറു സമ്പദ് വ്യവസ്ഥ കൈകാര്യം ചെയുന്ന രാജ്യങ്ങൾക്കു മുൻ വർഷത്തേക്കാൾ മെച്ചമായ വിദേശ നാണയം ലഭിക്കാൻ ഉള്ള സാഹചര്യം ഈ വർഷം ഉണ്ടെന്നും വിലയിരുത്തപ്പെടുന്നു.
വിദേശത്തു പൗരന്മാർ അധ്വാനിക്കുന്നതിന്റെ പങ്കു മാതൃരാജ്യത്തേക്കു എത്തിക്കുന്നതിൽ ഈ വർഷം എല്ലാ രാജ്യങ്ങളിലും വളർച്ച ഉണ്ടാകും എന്നാണ് ബാങ്കിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. യൂറോപ്പും റഷ്യയും അമേരിക്കയും നേടിയ സാമ്പത്തിക തിരിച്ചു വരവാണ് വിദേശത്തുള്ള പൗരന്മാർ വഴി ഓരോ രാജ്യത്തിനും നേട്ടമായി മാറാൻ കാരണം. പൊതുവിൽ ആഫ്രിക്കൻ രാജ്യങ്ങൾക്കും ലാറ്റിൻ അമേരിക്കയ്ക്കും ഇതുവഴി ഗുണം കിട്ടുമ്പോൾ ഗൾഫ് പ്രതിസന്ധിയടക്കം ഉള്ള പ്രയാസങ്ങൾ ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കുകയാണ്.
കേരളത്തിലെ ഓരോ കുടുംബത്തിന്റെയും നെഞ്ചിൽ ആളൽ സൃഷ്ടിച്ചു വിദേശ മലയാളികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിൽ ഗണ്യമായ കുറവ് ഉണ്ടെന്ന റിപ്പോർട്ട് പുറത്തു വന്നു കഴിഞ്ഞു. ഒപ്പം വിദേശ ജോലി പ്രത്യേകിച്ച് ഗൾഫ് ജോലിയോട് മലയാളി മുഖം തിരിക്കുകയാണ്. മുന്നേ പോയി വന്നവരുടെ കഷ്ടപ്പാടും അലച്ചിലും കണ്ടും കേട്ടും വളർന്ന തലമുറയ്ക്ക് വിദേശ രാജ്യങ്ങളിലെ രാഷ്ട്രീയ, സാമ്പത്തിക, തൊഴിൽ സ്ഥിരതയില്ലായ്മ മനം മടുപ്പിക്കാൻ മതിയായ കാരണങ്ങൾ തന്നെയാണ്. പ്രത്യേകിച്ചും കേരളം ഒന്നാകെ മിനി ഗൾഫ് ആയി മാറിക്കഴിഞ്ഞ സാഹചര്യത്തിലും.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ആയിരക്കണക്കിന് കോടി രൂപയുടെ വിദേശ നാണയം അധികമായി എത്തിക്കൊണ്ടിരുന്ന കേരളത്തിൽ വിദേശ മലയാളികൾ അയക്കുന്ന പണത്തിൽ കുറവുണ്ടാകുന്നു എന്നത് ദുസൂചന തന്നെയാണ്. എന്നാൽ ദേശീയ തലത്തിൽ പണവരവ് കൂടി ചൈനയെ മറികടന്നു എന്ന വിരോധാഭാസവും കാണാതിരിക്കാനാകില്ല. ഗൾഫ് പ്രതിസന്ധിയും എണ്ണവില തകർച്ചയും അടക്കം ഗൾഫ് മലയാളികളെ ബാധിച്ച പ്രശ്നങ്ങൾ പൊതു മലയാളി സമൂഹത്തെയും ബാധിച്ചു കഴിഞ്ഞു എന്നതാണ് നാട്ടിലെ വിദേശ പണത്തിൽ വന്നിരിക്കുന്ന കുറവ് തെളിയിക്കുന്നത്. ഗൾഫിനൊപ്പം ബ്രെക്സിറ്റ് അടക്കം യൂറോപ്പ്യൻ വിപണിയും കലങ്ങി കിടക്കുന്നതിനാൽ കേരളം ആശ്രയിക്കുന്ന വിദേശ പണവരവ് വീണ്ടും പഴയ മട്ടിൽ തന്നെ മടങ്ങി എത്തുമോ എന്ന് പോലും ഉറപ്പില്ലാത്ത കാര്യം. ചുരുക്കത്തിൽ മലയാളിക്ക് മുന്നിൽ വിദേശ മലയാളി എന്ന ബ്രാൻഡിന് തന്നെ വിലയിടിയുകയാണ്.
ഇക്കഴിഞ്ഞ നവംബറിലെ നോട്ടു നിരോധനം മൂലം മൂക്ക് കുത്തി വീണ കേരളത്തിലെ വസ്തു ഇടപാടുകൾ ഇനി പഴയ മട്ടിലേക്കു മടങ്ങില എന്നുതന്നെ സർവരും ഉറപ്പിച്ചു തുടങ്ങിയ സാഹചര്യത്തിൽ അത്യാവശ്യ വിൽപ്പനക്കാരും കണ്ണ് വയ്ക്കുന്നത് പഴയതു പോലെ വിദേശ മലയാളികളിൽ തന്നെയാണ്. അധ്വാനിച്ചുണ്ടാക്കിയതും കണക്കുള്ളതും മുഴുവൻ തുകയും വെളിപ്പെടുത്താൻ ഉറവിടം ഉള്ളതും വിദേശ മലയാളിക്ക് മാത്രം ആണെന്നതാണ് ഈ നോട്ടത്തിന്റെ പിന്നിലെ കൗതുകം. അതേ സമയം നെടുമ്പാശേരി വന്നപ്പോഴും ഐ ടി ബൂമിലും ഫ്ലാറ്റ് തരംഗത്തിലും ഒക്കെ തലവച്ചു കൊടുത്തു പാപ്പരായ വിദേശ മലയാളികളിൽ നല്ല പങ്കിനും ഇപ്പോൾ കേരളത്തിൽ ഭൂമിയിൽ നിക്ഷേപിക്കാൻ വിശ്വാസമില്ല.
മുടക്കു മുതൽ പോലും തിരിച്ചു കിട്ടും എന്ന് വിശ്വസിക്കാൻ കഴിയാത്ത വിധം ഭൂമി വിലയിൽ ഉണ്ടായ തകർച്ച നിക്ഷേപകരുടെ ആത്മ വിശ്വാസത്തിന്റെ നട്ടെല്ല് തകർത്തിരിക്കുന്നു എന്നതാണ് വസ്തുത. ഭൂമി ലഭ്യത വർദ്ധിക്കുന്നില്ല എന്ന ന്യായം പറഞ്ഞു ഉയർത്തി വിട്ട വില അതേ പോലെ താഴെ ഇറങ്ങിയപ്പോൾ ഒരു വിപണിയുടെ തകർച്ച കൂടിയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. റിയൽ എസ്റ്റേറ്റ് തകർച്ച വഴി സമൂഹത്തിന്റെ എല്ലാ തട്ടിലും പണ ഞെരുക്കം പിടിമുറുക്കി എന്നതാണ് സത്യം.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ അനുസരിച്ചു കേരളത്തിലെ ബാങ്കുകളിൽ പ്രധാനമായും വിദേശ മലയാളികളുടെ നിക്ഷേപത്തിൽ 25 ശതമാനം കുറവാണുള്ളത്. അടുത്തകാലത്തൊന്നും സംസ്ഥാനം ഇത്തരം ഒരു പ്രതിസന്ധി അഭിമുഖീകരിച്ചിട്ടില്ല. മുൻ വർഷത്തേക്കാൾ 27 ശതമാനം കുറവാണ് വിദേശ മലയാളികളുടെ കേരള ബാങ്കുകളിൽ എത്തിയ പണ വിഹിതം. ഗൾഫിലെ എണ്ണവില തകർച്ചയും ജോലികൾ വെട്ടിക്കുറക്കലും പ്രധാന കാരണമാകുകയും കേന്ദ്ര സർക്കാർ നോട്ടു നിരോധനം നടപ്പാക്കിയത് വഴി കുഴൽപ്പണ ലോബി നേരിട്ട് തിരിച്ചടികളും നിക്ഷേപത്തെ കനത്ത തോതിൽ ബാധിച്ചിട്ടുണ്ട്. ഗൾഫ് മേഖലയിൽ തൊഴിൽ ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ 34 ശതമാനം കുറവാണു കഴിഞ്ഞ മൂന്നു വർഷം കൊണ്ട് ഉണ്ടായിരിക്കുന്നത്. മൂന്നു വർഷം മുൻപ് 7. 75 ലക്ഷം പേരുണ്ടായിരുന്ന സ്ഥാനത്തു ഇപ്പോൾ അവിടെ തുടരുന്നവരുടെ എണ്ണം അഞ്ചു ലക്ഷത്തിലേക്കു താഴ്ന്നിരിക്കുകയാണ്. ഖത്തർ, സൗദി അറേബ്യാ, യുഎഇ എന്നീ രാജ്യങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ കൊഴിഞ്ഞു പോക്ക് ഉണ്ടായത്. ഇന്ത്യയിൽ എത്തുന്ന വിദേശ ഇന്ത്യക്കാരുടെ പണത്തിൽ 40 ശതമാനവും ഗൾഫ് മേഖലയിൽ നിന്ന് ആയതിനാൽ തൊഴിൽ സേനയിൽ ഉണ്ടായിരിക്കുന്ന കുറവ് ഈ രംഗത്ത് പിന്നോട്ടിറങ്ങാൻ ഇന്ത്യയെ പ്രേരിപ്പിക്കും.
അതിനിടെ പുത്തൻ ട്രെന്റിൽ കേരളത്തേക്കാൾ കൂടുതൽ ആളുകൾ യുപി, ബീഹാർ എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ ആളുകൾ എത്തുന്നതും ഭാവിയിൽ ഈ രംഗത്തു സംസ്ഥാനത്തിന്റെ കുത്തക തകരാൻ കാരണമായി മാറുമെന്നുറപ്പ്. മുൻകലാങ്ങളിൽ, അടിസ്ഥാന തൊഴിലുകൾ തേടി മലയാളികൾ കടൽ കടന്ന സാഹചര്യം ഇപ്പോൾ മുതലാക്കാൻ മറ്റു സംസ്ഥാനക്കാർ കടന്നു വരുന്നു എന്നതാണ് പ്രധാനമായി മാറുന്നത്. കേരളം വേണ്ടെന്നു വയ്ക്കുന്ന നീലക്കോളർ ജോലികൾ ഏറ്റെടുക്കാൻ മറ്റു സംസ്ഥാനക്കാർ തയ്യാറാകുന്നതോടെ ഗൾഫ് എന്ന അത്താണിയും മലയാളിക്ക് അതിവേഗം അന്യമായി മാറുകയാണ്. ഇതോടെ കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ വിദേശ മണ്ണിൽ നിന്നും കേരളത്തെ തേടി എത്തിയതിൽ 8000 കോടി രൂപയുടെ കുറവുണ്ടായിരിക്കുന്നു എന്ന ഞെട്ടിക്കുന്ന സത്യം കൂടിയാണ് പുറത്തു വരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്