കയ്യിൽ പണമുള്ള പ്രവാസികൾ വിഷമിക്കേണ്ട; ഓതറൈസേഷൻ ലെറ്റർസഹിതം ആരെയെങ്കിലും ഏൽപ്പിച്ച് ഇപ്പോൾത്തന്നെ മാറാം; ഡിസംബർ 30 കഴിഞ്ഞാലും നാട്ടിൽ ചെല്ലുമ്പോൾ റിസർവ് ബാങ്കിൽ നോട്ടുകൾ മാറ്റിവാങ്ങാം; സത്യവാങ്മൂലം നൽകി എൻആർഒ അക്കൗണ്ടിലൂടെയും പണം മാറാം
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾക്ക് ഏർപ്പെടുത്തിയ നിരോധനം പ്രവാസികളെ ദോഷകരമായി ബാധിക്കുന്ന സാഹചര്യത്തിൽ വിദേശ ഇന്ത്യക്കാർക്ക് കൈവശമുള്ള ഇന്ത്യൻ കറൻസി മാറ്റിവാങ്ങാൻ ഇന്ത്യൻ എംബസികളിൽ സൗകര്യമേർപ്പെടുത്തണമെന്ന് ആവശ്യം. ഇന്ത്യയിലെത്തി വിദേശങ്ങളിലേക്ക് മടങ്ങുന്നവർ മിക്കവരും കുറച്ചെങ്കിലും ഇന്ത്യൻ കറൻസി തിരികെ എത്തുമ്പോഴത്തെ ആവശ്യം പരിഗണിച്ച് കൈവശം വയ്ക്കാറുണ്ട്.
മിക്കവരും അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളായാണ് പണം കൈവശം വയ്ക്കാറുള്ളതും. അത്തരത്തിൽ പണം കൊണ്ടുപോയവർക്ക് നോട്ടുകൾ മാറ്റിവാങ്ങാൻ അനുവദിച്ച സമയപരിധിയായ ഡിസംബർ 30നകം നാട്ടിലെത്താൻ കഴിയാത്തവരാണ് ഇപ്പോൾ പ്രതിസന്ധി നേരിടുന്നത്. നിരോധന പ്രഖ്യാപനം വന്നതിനു പിന്നാലെ പ്രവാസികളിൽ പലരും തങ്ങൾ പണമയക്കുന്ന മണി എക്സ്ചേഞ്ചുകളെ സമീപിച്ചെങ്കിലും അവർ 500, 1000 നോട്ടുകൾ സ്വീകരിക്കാൻ തയ്യാറാകാതിരുന്നതോടെ അവർ ആശങ്കയിലാകുകയായിരുന്നു.
പക്ഷേ, പരിഭ്രാന്തി വേണ്ടെന്നും കൈവശം അസാധുവാക്കപ്പെട്ട ഇന്ത്യൻ കറൻസിയുള്ള പ്രവാസികൾക്ക് കാരണം വ്യക്തമാക്കി ഡിസംബർ 30ന് ശേഷം റിസർവ് ബാങ്കിലെത്തി പണം മാറ്റാമെന്നും അറിയിച്ചിട്ടുണ്ട്. നിലവിൽ പ്രവാസികൾക്ക് എൻആർഓ അക്കൗണ്ട് വഴി പണം മാറ്റിവാങ്ങാനാകും. നിശ്ചിത സമയപരിധി കഴിഞ്ഞ് ബാങ്കിൽ നിന്ന് പണം മാറ്റാൻ കഴിയാത്തവർക്കാണ് പ്രത്യേക സത്യവാങ്മൂലം നൽകി റിസർവ് ബാങ്കിൽ നിന്ന് പണം മാറ്റാൻ അവസരം നൽകുന്നത്.
റിസർവ് ബാങ്കിന്റെ നിർദ്ദേശങ്ങൾ ഇങ്ങനെ :
പ്രഖ്യാപിച്ച സമയപരിധിക്കു മുമ്പ് നാട്ടിലെത്താൻ കഴിയാത്തവർക്ക് നാട്ടിലേക്ക് വരുന്ന മറ്റൊരു പ്രവാസിയുടെ കൈവശം പണം കൊടുത്തയക്കാം. നാട്ടിലുള്ള നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നതിന് സുഹൃത്തിനെ നിയോഗിക്കാം. നിങ്ങൾക്ക് അക്കൗണ്ടുള്ള ബ്രാഞ്ചിലെത്തി സുഹൃത്തിന് പണം നിക്ഷേപിക്കാം. നിങ്ങളുടെ ഓതറൈസേഷൻ ലെറ്ററും ഐഡന്റിറ്റി പ്രൂഫും നൽകേണ്ടതാണ്. ആധാർ, ലൈസൻസ്, വോട്ടേഴ്സ് ഐഡി, പാസ്പോർട്ട്, എൻആർഇജിഎ കാർഡ്, പാൻകാർഡ്, ഗവ-പൊതുമേഖലാ സ്ഥാപനങ്ങളുടെ കാർഡ് തുടങ്ങിയവ വിദേശത്തുള്ള ഇന്ത്യക്കാർക്ക് ഐഡന്റിറ്റി പ്രൂഫായി നൽകാം. ഇവയുടെ കോപ്പി നൽകിയാൽ മതിയാകും.
പണം മാറ്റിവാങ്ങുമ്പോൾ സമർപ്പിക്കേണ്ട ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഡിസംബറിന് മുമ്പ് ഇന്ത്യയിലെത്തുക
പണം മാറാനായി ഡിസംബർ 30 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത് എന്നതിനാൽ അതിനിടയിൽ നാട്ടിലേക്ക് വരുന്നവർക്ക് നോട്ടുകൾ മാറിയെടുക്കാൻ ബുദ്ധിമുട്ട് നേരിടില്ല. അങ്ങനെ മാറ്റിയെടുക്കേണ്ടവരിൽ 50,000 രൂപയിൽ കൂടുതൽ പണമുള്ളവർ പാൻ കാർഡ് ഹാജരാക്കണം. നിശ്ചിത സമയത്തിന് ശേഷമാണ് നോട്ടുമായി നാട്ടിലേക്ക് വരുന്നതെങ്കിൽ നേരിട്ട് ആർബിഐ ഓഫീസുകളിലൂടെ പണം മാറിയെടുക്കാം. പണം മാറാൻ വൈകിയതിന്റെ കാരണവും തിരിച്ചറിയൽ രേഖകളും ഇതിനോടെപ്പം സമർപ്പിക്കണം.
എൻആർഒ അക്കൗണ്ടില്ലാത്തവർ നിരവധി
പ്രവാസികളിൽ പലരും നാട്ടിൽ പണം എത്തിക്കാൻ എളുപ്പവഴി തേടുന്നവരാണ് എന്നതിനാൽ പലർക്കും എൻആർഒ അക്കൗണ്ട് (നോൺ റസിഡന്റ് ഓർഡിനറി റുപ്പീ അക്കൗണ്ട്) ഇല്ലെന്ന സാഹചര്യവുമുണ്ട്. ഇവർ അടിയന്തിരമായി അക്കൗണ്ട തുറക്കുകയാണ് വേണ്ടതെന്ന് കേന്ദ്രസർക്കാർ നിർദ്ദേശിക്കുന്നുണ്ട്. കുഴൽപ്പണക്കാരെ പണം അയക്കാൻ ആശ്രയിക്കുന്നവരെ നിരുത്സാഹപ്പെടുത്താൻ ഉറച്ചുതന്നെയാണ് കേന്ദ്രസർക്കാരിന്റെ നീക്കമെന്ന് ചുരുക്കം. കുഴൽപ്പണക്കാരുടെ വിളയാട്ടത്തെപ്പറ്റി കഴിഞ്ഞദിവസം മറുനാടൻ പ്രസിദ്ധീകരിച്ച ഒരു വാർത്തയുമായി ബന്ധപ്പെട്ട് വന്ന കമന്റ് ഇങ്ങനെയായിരുന്നു.
''വർഷങ്ങളായി അടുതറിയുന്ന ഒരാൾക്ക് എൻആർഇ അകൗണ്ടില്ലെന്നു കേട്ടപ്പോൾ ശരിക്കും ഞെട്ടി ! (20 വർഷത്തിൽ കൂടുതലായി യുഎഇയിൽ താമസിക്കുന്ന അദ്ദേഹം ഒരു കഫറ്റേരിയയിൽ സപ്ലയർ ആണ് ). ചോദിച്ചപ്പോൾ പറഞ്ഞത് എക്സ്ചേഞ്ചിൽ പോകണം, ഡിഡി എടുക്കണം, പിന്നെ പണമെടുക്കാൻ ഭാര്യയെ ബാങ്കിൽവിടണം... ഈ കഷ്ടപ്പാടൊന്നുമില്ലാതെ ഒന്ന് വിളിച്ചു പറഞ്ഞാൽ പണം നാട്ടിലെ വീട്ടിൽ ഭാര്യയുടെ കയ്യിൽ കിട്ടുമത്രേ! (ഇവിടെ കൊടുക്കാനുള്ളതു പിന്നീട് കൊടുത്താലും മതി.) ഇത്രയും നല്ല സർവീസ് ഏതു ബാങ്കാണ് തരുന്നതെന്നു അദ്ദേഹം എന്നോട് ചോദിച്ചപ്പോൾ എനിക്കും ഉത്തരം മുട്ടി !''. സ്ഥിതി ഇതാണെന്നത് ഇപ്പോഴത്തെ നോട്ടു നിരോധത്തിന്റെ പശ്ചാത്തലത്തിൽ നിരവധി പ്രവാസികളുടെ സ്ഥിതി പരുങ്ങലിലാക്കുന്നുണ്ട്. അതേസമയം, നേരായ മാർഗത്തിൽ പണം അയക്കുന്നവർക്കും എൻആർഓ അക്കൗണ്ടുള്ളവർക്കും ആശങ്ക വേണ്ട താനും.
എന്നാൽ റിസർവ് ബാങ്ക് നാട്ടിലേക്ക് വരുന്നവരുടെ കൈവശം കൂടുതൽപേർക്ക് പണം നൽകാനാവില്ലെന്നത് പ്രവാസികളെ കുഴക്കുന്നുണ്ട്. ഇന്ത്യയിൽ നിന്ന് വിദേശത്തേക്കും തിരിച്ചും യാത്രചെയ്യുമ്പോൾ കൈവശം വയ്ക്കാവുന്ന ഇന്ത്യൻ കറൻസിയുടെ പരിധി 25,000 രൂപയാണ്. അതിനാൽ അതിൽ കൂടുതൽ തുകയുടെ നോട്ടുകൾ നാട്ടിലേക്കു വരുന്നവർക്ക് കൈവശം വയ്ക്കാനാവില്ല. നേരത്തെ പതിനായിരം രൂപ കൈവശംവയ്ക്കാമെന്നത് 2014 ജൂണിലാണ് 25,000 ആക്കി ഉയർത്തിയത്.
നാട്ടിലെത്തിയാൽ വീട്ടിലേക്ക് പോകാനും മറ്റുമായി പലരും കാൽലക്ഷത്തോളം തന്നെ കൈവശം വയ്ക്കാറുണ്ട് എന്നതിനാൽ ഇത് മാറ്റിവാങ്ങുന്നതെങ്ങനെ എന്ന ആശങ്കയാണ് പലർക്കും. നാട്ടിലേക്ക് വരുന്ന പലർക്കും ഒന്നോ രണ്ടോ പേരുടെ തുകയേ തന്റെ സ്വന്തം പണത്തിന് പുറത്ത് കൈവശം വയ്ക്കാനാകൂ എന്നതിനാൽ പണം മാറ്റിവാങ്ങാൻ എംബസികളിലും സൗകര്യമൊരുക്കണമെന്ന ആവശ്യമാണുയരുന്നത്. ഇതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യമുയർത്തി കേന്ദ്ര സർക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ് പ്രവാസി സംഘടനകൾ.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍