ഷംസീറിന്റെ പോരാട്ടം ഫലപ്രാപ്തിയിലേക്ക്; ലോകത്തെവിടെ ആയിരുന്നാലും ഇനി ഇന്ത്യക്കാരാന് വോട്ട് ചെയ്യാം; പ്രവാസികൾക്ക് ഏർപ്പെടുത്തുന്നത് പ്രോക്സി വോട്ട് സമ്പ്രജദായം; നാട്ടിലെ വീടിരിക്കുന്ന ബൂത്തിൽ പകരക്കാരന് വോട്ട് ചെയ്യാം
മറുനാടൻ ഡെസ്ക്ക്
ന്യൂഡൽഹി: വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസി ഇന്ത്യക്കാർക്ക് സ്വന്തം നാട്ടിലെ തെരഞ്ഞെടുപ്പിൽ പങ്കാളിത്തം നേടാൻ അവസരം കൈവരുന്നു. പ്രവാസികൾക്കു രാജ്യത്തെ തെരഞ്ഞെടുപ്പുപ്രക്രിയയിൽ പങ്കാളിയാകാനുള്ള സൗകര്യം ഒരുക്കുമെന്നു കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചതോടെ സഫലമാകുന്നത് പ്രവാസി വ്യവസായി ഡോ. ഷംസീർ വയലിൽ നടത്തുന്ന നിയമപോരാട്ടങ്ങളാണ്.
ഡോ. ഷംഷീർ വയലിൽ സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിച്ചത്. ഇതിനായി ജനപ്രാതിനിധ്യനിയമ ഭേദഗതി ബിൽ അടുത്ത ശൈത്യകാലസമ്മേളനത്തിൽ കൊണ്ടുവരും. നാട്ടിലെ തെരഞ്ഞെടുപ്പിൽ പകരക്കാരനെ ഉപയോഗിച്ച് വോട്ടുചെയ്യുന്ന സംവിധാനം (പ്രോക്സി വോട്ടിങ്) കൊണ്ടുവരുമെന്നും കേന്ദ്രസർക്കാരിനു വേണ്ടി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ അറിയിച്ചു.
ബില്ല് അവതരിപ്പിക്കുന്നതിനാൽ കേസ് ആറുമാസത്തേക്കു നീട്ടിവയ്ക്കണമെന്ന് സർക്കാരിന്റെ അഭിഭാഷകൻ പി.കെ. ഡേ ആവശ്യപ്പെട്ടു. എന്നാൽ, അതേപടി അംഗീകരിക്കാതെ കേസ് 12 ആഴ്ചത്തേക്കു നീട്ടി. പ്രവാസികൾക്കു ജോലിചെയ്യുന്ന രാജ്യത്തിരുന്ന് ഇലക്ട്രോണിക് തപാൽ വോട്ട്, പ്രോക്സി വോട്ട് എന്നിവയിലൊന്ന് അനുവദിക്കാവുന്നതാണെന്നും ഇക്കാര്യത്തിൽ കേന്ദ്രസർക്കാരാണ് നിയമം കൊണ്ടുവരേണ്ടതെന്നുമാണ് വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ബോധിപ്പിച്ചത്. ഇതോടെ, കേസിൽ അന്തിമതീരുമാനം സർക്കാരിന്റെ പരിഗണനയ്ക്കു വിടുകയായിരുന്നു.
ഇതിനിടെ ജൂലൈയിൽ കേസ് പരിഗണിക്കുന്നതിനിടെ തീരുമാനമെടുക്കുന്നതിൽ മെല്ലെപ്പോക്കു നടത്തുന്ന സർക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. തീരുമാനം അനന്തമായി നീട്ടിക്കൊണ്ടു പോകാനാകില്ലെന്നും ഒരാഴ്ചയ്ക്കുള്ളിൽ അറിയിക്കണമെന്നും അന്ത്യശാസനം നൽകി. ഇതോടെ, പ്രവാസികൾക്ക് പകരക്കാരനെ ഉപയോഗിച്ചു വോട്ട് അനുവദിക്കുന്നതിനു നിയമം ഭേദഗതി ചെയ്യാൻ ഓഗസ്റ്റിൽ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ഇക്കാര്യമാണ് സർക്കാർ ഇന്നലെ അറിയിച്ചത്. ഇലക്ട്രോണിക് തപാൽ വോട്ടിനേക്കാൾ പ്രായോഗികം ഇതാണെന്നും ബോധിപ്പിച്ചു. നിയമഭേദഗതി വരുന്നതോടെ രണ്ടരക്കോടി പ്രവാസികൾക്ക് തെരഞ്ഞെടുപ്പിൽ പെങ്കടുക്കാം.
2010 -ൽ യു.പി.എ. സർക്കാർ കൊണ്ടുവന്ന നിയമഭേദഗതി പ്രകാരം, പ്രവാസികൾക്ക് ഇന്ത്യയിലെ തങ്ങളുടെ മണ്ഡലത്തിൽ വോട്ടർ പട്ടികയിൽ പേരു ചേർക്കാനും തെരഞ്ഞെടുപ്പുദിവസം മണ്ഡലത്തിലുണ്ടെങ്കിൽ വോട്ട് ചെയ്യാനും അവസരമുണ്ട്. എന്നാൽ, വോട്ട്ചെയ്യാനായി നാട്ടിൽ വരുന്ന ബുദ്ധിമുട്ട് ഒഴിവാക്കി പല വിദേശരാജ്യങ്ങളിലെയും പോലെ ജോലിചെയ്യുന്ന രാജ്യത്തിരുന്നു സമ്മതിദാനാവകാശം വിനിയോഗിക്കാൻ കഴിയണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. പ്രോക്സി വോട്ട് പ്രകാരം ലോകത്തെവിടെയാണെങ്കിലും സ്വന്തം വീടിരിക്കുന്ന ബൂത്തിൽ വോട്ട് ചെയ്യാൻ അവസരം ലഭിക്കും
ഇക്കാര്യം ഉന്നയിച്ച് 2014 മാർച്ചിലാണ് ഷംസീർ സുപ്രീംകോടതിയെ സമീപിച്ചത്. ഇതിനു പിന്നാലെ കേസിൽ ബ്രിട്ടനിലെ വ്യവസായി നാഗേന്ദർ ചിന്ദം ഉൾപ്പെടെയുള്ളവരും കക്ഷിചേരുകയായിരുന്നു.
സ്വാഗതാർഹമായ തീരുമാനമെന്ന് ഷംസീർ
പ്രവാസികൾക്ക് തിരഞ്ഞെടുപ്പിൽ പകരക്കാരെ (പ്രോക്സി) ഉപയോഗിച്ചു വോട്ട് ചെയ്യുന്നതിന്, ജനപ്രാതിനിധ്യ ഭേദഗതി ബിൽ അടുത്ത സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന കേന്ദ്ര സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് ഹർജിക്കാരനായ ഡോ. ഷംസീർ വയലിൽ പറഞ്ഞു.സുപ്രീം കോടതിയിലാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്. ഹർജിയിന്മേൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഇത് പരിഗണിച്ചത്. ഇതനുസരിച്ച് ഇനി ജനപ്രാതിനിധ്യനിയമം ഭേദഗതി ചെയ്താൽ മൂന്നുമാസത്തിനകം വോട്ട് നടപ്പാക്കാനാവും.
ഇതോടെ വർഷങ്ങളായുള്ള പ്രവാസികളുടെ വോട്ട് സ്വപ്നവും കാത്തിരിപ്പും യാഥാർഥ്യമാകുകയാണ്. 1.6 കോടിയോളം പ്രവാസി ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. കേന്ദ്ര സർക്കാർ തീരുമാനം വോട്ടർപട്ടികയിൽ പേരുള്ള 60 ലക്ഷം പ്രവാസികൾക്ക് ഗുണകരമാകുമെന്നും ഡോ. ഷംസീർ പറഞ്ഞു.
കേരളത്തിൽ വോട്ടുചെയ്യാൻ അവസരം ഒരുങ്ങുക 16 ലക്ഷം മലയാളികൾക്ക്
രണ്ടരക്കോടിയിലധികം ഇന്ത്യക്കാർ വിദേശത്തുണ്ടെന്നാണു കണക്കാക്കുന്നത്. എവിടെ പോയാലും മലയാളിയെ കാണാം. ചന്ദ്രനിലും മലയാളിയുടെ തട്ടുകടയുണ്ടെന്നാണ് വയ്്പ്പ്. അതുകൊണ്ട് തന്നെ പ്രവാസികൾക്ക് വോട്ടവകാശം ലഭ്യമാകുമ്പോൾ ഏറ്റവും സന്തോഷിക്കുക മലയാളികളാണ്. അവഗണിക്കാനാകാത്ത ശക്തിയായി ഈ പ്രവാസിക്കരുത്ത് മാറുമ്പോൾ നാട്ടിലുള്ള ഉറ്റവർക്കും സമാധാനം കിട്ടും. എന്തിനും രാഷ്ട്രീയ നേതാക്കളെ സമീപിക്കാം. വോട്ടുള്ളവർക്കേ സഹായമുള്ളൂ എന്ന കാലത്ത് ഈ വോട്ടിന്റെ വില എല്ലാവരും തിരിച്ചറിയും. കേരള സർക്കാരിന്റെ 2013ലെ പ്രവാസി സെൻസസ് പ്രകാരം വിദേശരാജ്യങ്ങളിലെ മലയാളികളുടെ എണ്ണം 16.25 ലക്ഷമാണ്. ഇവരിൽ 14.26 ലക്ഷവും (88%) ഗൾഫിലാണ്.
ഇതേസമയം ഇക്കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പുവേളയിലെ കണക്കുപ്രകാരം വോട്ടർ പട്ടികയിൽ പേരു ചേർത്ത പ്രവാസി മലയാളികൾ 11,174 മാത്രമാണ്. വോട്ട് ചെയ്യാൻ നേരിട്ടു നാട്ടിലെത്തണമെന്ന നിലവിലെ വ്യവസ്ഥ കൊണ്ടായിരുന്നു ഈ തണുത്ത പ്രതികരണം. ഇ-വോട്ട് സൗകര്യം നിലവിൽവന്നാൽ പ്രവാസി വോട്ടർമാരുടെ എണ്ണത്തിൽ വലിയ മാറ്റമുണ്ടാകും. 2001ലെ സെൻസസ് പ്രകാരം 30.71 കോടി പേരാണു സ്വന്തം സംസ്ഥാനം വിട്ട് ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ ജോലി ചെയ്യുന്നത്. ഇതു രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 29% വരും. ഇവരും വോട്ടവകാശം ഇനി വിനിയോഗിക്കും. അങ്ങനെ പുതിയൊരു വോട്ട് ബാങ്ക് കൂടി നിലവിൽ വരുന്നു. ഈ എണ്ണത്തെ കണ്ടില്ലെന്ന് നടിക്കാൻ ആർക്കും കഴിയില്ല. ആരു ജയിക്കണം ആരെ തോൽപ്പിക്കണമെന്ന് തീരുമാനിക്കാൻ ഈ കൂട്ടായ്മയ്ക്ക് കഴിയും.
രണ്ട് വർഷത്തിനകം നിയമസഭാതിരഞ്ഞെടുപ്പ് വരുന്ന കേരളത്തിൽ തന്നെയാകും പ്രവാസി വോട്ടിന്റെ ആദ്യത്തെ ശക്തിയും പ്രസക്തിയും തിരിച്ചറിയുക.നിലവിലുള്ള രാഷ്ട്രീയ സമവാക്യങ്ങളനുസരിച്ച് കേരളത്തിന്റെ ഭരണം നിർണയിക്കുന്നതിൽ പ്രവാസി വോട്ടുകളുടെ സമാഹരണം വലിയ ഘടകമാവും. അഞ്ച് മുതൽ പത്തായിരം വരെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പല നിയമസഭാമണ്ഡലങ്ങളിലെയും വിധി നിർണ്ണയിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഓരോ പ്രവാസി വോട്ടും നിർണ്ണായകമാണ്. പ്രവാസി മലയാളികൾ ഏറ്റവും കൂടുതലുള്ള ജില്ല മലപ്പുറമാണ്- 2,92,753 (18%). ഇവരിൽ 2.86 ലക്ഷം പേരും ഗൾഫിലാണ്. പ്രവാസികൾ കുറവ് ഇടുക്കിയിലാണ്- 14,575 (ഒരു ശതമാനത്തിൽ താഴെ). കേരളത്തിൽ ഏകദേശം 50 ലക്ഷം പേർ പ്രവാസികളെ ആശ്രയിക്കുന്നവരാണ്. ഏറ്റവും കൂടുതൽ പ്രവാസി മലയാളികളുള്ള രാജ്യം യുഎഇ- 5,73,289 (35%). രണ്ടാംസ്ഥാനത്തു സൗദി അറേബ്യ- 4,50,229 (28%).
പ്രവാസി വോട്ടവകാശം നിയമപരമാക്കിയത് 2010ൽ
2010ലെ ജനപ്രാതിനിത്യ നിയമഭേദഗതിയിലൂടെ പ്രവാസി വോട്ടവകാശം നിയമപരമാക്കിയിരുന്നു. 2011 മുതൽ പട്ടികയിൽ പേരും ചേർത്തുതുടങ്ങി. എന്നാൽ നടപ്പാക്കുന്നതിലെ ആശയക്കുഴപ്പം മൂലം ഇതുവരെ വോട്ടെടുപ്പിനു കഴിഞ്ഞില്ല. യഥാർഥ വോട്ടർക്കു പകരം അയാൾ ചുമതലപ്പെടുത്തുന്ന ആളിനെക്കൊണ്ട് (പ്രോക്സി) വോട്ടു ചെയ്യിപ്പിക്കുക എന്നതാണ് ഒരു നിർദ്ദേശം. യഥാർഥ പോസ്റ്റൽ ബാലറ്റ് വിദേശത്തുള്ള പൗരൻ ഇ മെയ്ൽ ചെയ്ത്, അതിന്റെ പ്രിന്റ് എടുത്ത് വോട്ട് രേഖപ്പെടുത്തി തപാലിൽ വരാണാധികാരിക്കു തപാലിൽ അയക്കുന്നതാണ് മറ്റൊരു നിർദ്ദേശം. ഈ രണ്ടു നിർദേശങ്ങളും അംഗീകരിച്ച തെരഞ്ഞെടുപ്പ് കമ്മിഷൻ, ഏതാണ് തങ്ങൾക്കു യോജിച്ചതെന്നു വോട്ടർക്കു നിശ്ചയിക്കാമെന്നും കോടതിയെ അറിയിക്കുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്