ബഹ്റൈൻ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചക്ക് എത്തിയത് കോട്ടും പാന്റും ധരിച്ച്; മലയാളി സമാജത്തിന്റെ സ്വീകരണത്തിൽ വേഷം മുണ്ടും ഓവർകോട്ടും; അറബ് രാജ്യത്തെത്തിയപ്പോൾ കേരള മുഖ്യൻ വേഷത്തിലും വ്യത്യസ്തനായി; ബഹ്റൈൻ ഭരണാധികാരികൾ പിണറായി വിജയന് നൽകിയത് മറ്റൊരു മുഖ്യമന്ത്രിക്കും ലഭിക്കാത്ത ആവേശോജ്ജ്വല സ്വീകരണം
മനാമ: മുഖ്യമന്ത്രിയായ ശേഷം പിണറായി വിജയൻ നടത്തിയ യുഎഇ സന്ദർശനം വളരെ വലിയ ചലനങ്ങൾ പ്രവാസി മലയാൡകൾക്കിടയിൽ ഉണ്ടാക്കിയിരുന്നു. അന്നേവരെ ഒരു കേരളാ മുഖ്യമന്ത്രിക്ക് ലഭിക്കാത്ത വിധത്തിൽ ആവേശോജ്ജ്വല സ്വീകരമാണ് അന്ന് യുഎഇ മലയാളികൾ ഒരുക്കിയത്. യുഎഇ ഭരണാധികാരികളുമായി കേരള പുരോഗതിക്ക് ഉതകുന്ന വിധത്തിലുള്ള കൂടിക്കാഴ്ച്ച നടത്താനും അദ്ദേഹത്തിന്റെ ആ സന്ദർശനത്തിലൂടെ സാധിച്ചു. ഇപ്പോൾ ബഹ്റൈനിൽ പര്യടനം നടത്തുന്ന മുഖ്യമന്ത്രിക്ക് ചരിത്രത്തിൽ ഇന്നേവരെ ഒരു കേരള മുഖ്യമന്ത്രിക്ക് ലഭിക്കാത്ത വിധത്തിൽ ആവേശകരമായ സ്വീകരമാണ് ലഭിച്ചത്. ബഹ്റൈൻ ഭരണാധികാരികളുടെ അതിഥിയായാണ് പിണറായി വിജയൻ ഇവിടെ എത്തിയിരുന്നത്.
ഔദ്യോഗിക സന്ദർശനാർത്ഥം ബഹ്റൈനിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ, ഡെപ്യൂട്ടി കിംഗും കിരീടവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവരുമായി കൂടിക്കാഴഅച്ച നത്തുകയും ചെയ്തു. കേരളത്തിന്റെ വികസനത്തിന് ഗുണകരമാകും വിധത്തിലുള്ള ചർച്ചകളും ഈ കൂടിക്കാഴ്ച്ചകളിൽ നടന്നു. ഒരു രാഷ്ട്രത്തിന്റെ തലവനുമായി നടത്തുന്ന കൂടിക്കാഴ്ച്ചയെന്ന നിലയിൽ കേരള മുഖ്യൻ വേഷത്തിലും വ്യത്യസ്തനനായിരുന്നു. ബഹ്റൈൻ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് പാന്റും ഇറുക്കമുള്ള കോട്ടും ധരിച്ചാണ് പിണറായി എത്തിയത്. സാധാരണ മുണ്ടും ഷർട്ടും വേഷം ഔദ്യോഗികമായുള്ള ഈ കൂടിക്കാഴ്ച്ചയിൽ അദ്ദേഹം ഒഴിവാക്കി. കേരള സമാജം നൽകിയ സ്വീകരണത്തിലും മുഖ്യമന്ത്രിയുടെ വേഷം വ്യത്യസ്തമായിരുന്നു. ഷർട്ടിനും മുണ്ടിനുമൊപ്പം ഓവർക്കോട്ടായിരുന്നു അദ്ദേഹത്തിന്റെ വേഷം.
വേഷത്തിൽ വലിയ കാര്യമില്ലെങ്കിലും പിണറായി വിജയൻ ബഹ്റൈനിൽ ഏറെ സ്വീകാര്യനായി മാറിയ കാഴ്ച്ചയാണ് കാണുന്നത്. ബഹ്റൈൻ ഭരണാധികാരികളുമായുള്ള കൂടിക്കാഴ്ച്ചയിൽ കേരളവുമായുള്ള ബഹ്റൈന്റെ സഹകരണം വർദ്ധിപ്പിക്കാൻ ഉതകുന്നതായിരുന്നു. കേരളവുമായി എല്ലാ അർത്ഥത്തിലും സഹകരിക്കുമെന്ന് ബഹ്റൈൻ പ്രധാനമന്ത്രി കൂടിക്കാഴ്ച്ചയിൽ വ്യക്തമാക്കി. സാംസ്കാരികം, വിദ്യാഭ്യാസം, ടൂറിസം, ആയുർവേദം, ആരോഗ്യം, ടെക്നോളജി തുടങ്ങിയ മേഖലകളിൽ കേരളവുമായി ഉഭയകകക്ഷി ബന്ധം ശക്തമാക്കും.
മലയാളികളുമായി തനിക്ക് അടുത്ത ബന്ധമാണ് ഉള്ളതെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. തന്റെ മുതുമുത്തച്ഛന്മാർ മുതൽ കേരളവുമായും മലയാളികളുമായും ഊഷ്മളമായ ബന്ധമാണുത്. മുതുമുത്തച്ഛന്റെ ഡ്രൈവർ മലയാളിയായിരുന്നു. അദ്ദേഹത്തിന്റെ മക്കൾ ഇന്ന് ബഹ്റൈനികളാണ്. തനിക്ക് കീഴിൽ 2000 ലധികം മലയാളികൾ ജോലി ചെയ്യുന്നുണ്ട്. മലയാളികളുടെ സത്യസന്ധതയും കഠിനാധ്വാനവും പ്രശംസനീയമാണ്. മലയാളികൾ സാംസ്കാരികമായി ഉന്നതിയിൽ നിൽക്കുന്നവും ഈ നാടിന്റെ പുരോഗതിയിൽ ഔത്സുക്യമുള്ളവരുമാണ്. കേരളത്തിന്റെ മാനവ വിഭവശേഷി പ്രധാനപ്പെട്ടതാണ്. അത് രാജ്യത്തിന്റെ വളർച്ചയിൽ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ സമ്മാനമായി ചുണ്ടൻ വള്ളം മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്കു സമ്മാനിച്ചു. കേരളം സന്ദർശിക്കാനുള്ള മുഖ്യമന്ത്രിയുടെ ക്ഷണം പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ സ്വീകരിച്ചു. തുടർന്ന് കിരീടവകാശുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.ബഹ്റൈൻ ജനസംഖ്യയുടെ 20 ശതമാനം മലയാളികൾ ആണെന്ന് കിരീടവകാശി പറഞ്ഞു. അവർ ഈ രാജ്യത്തിനു നൽകിയ സംഭാവന മഹത്തരമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. കൊച്ചിയിൽ കഴിഞ്ഞ തവണ സന്ദർശിച്ചതും അദ്ദേഹം അനുസ്മരിച്ചു.
കേരളത്തിന്റെ വികസനത്തിനായി ഒരു പ്രത്യേക നിധി രൂപീകരിക്കുന്നതിനെ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഇരുവരുമായി ചർച്ച ചെയ്തു. ബഹ്റൈനിൽ മലയാളി വിദ്യാർത്ഥികൾക്കായി പബ്ളിക് സ്കൂൾ, എൻജിനീയറിങ് കോളേജ്, ബഹ്റൈനികൾക്കായി കേരളത്തിൽ വിദഗ്ധ ചികിത്സ ലഭിക്കുന്ന ആശുപത്രി, ബഹ്റൈനിൽ മലയാളികൾക്കായി കേരള ക്ളിനിക്, നോർക്കക്കു കീഴിൽ ലീഗൽ സെൽ, തുടങ്ങിയ പദ്ധതികളുടെ സാധ്യതയും അദ്ദേഹം ആരാഞ്ഞു. ഇതടക്കം മലയാളികൾക്കും ബഹ്റൈനികൾക്കും ഗുണകരമാകുന്ന ഏഴിന നിർദ്ദേശങ്ങൾ അടങ്ങിയ നിവേദനം അദ്ദേഹം കിരീടവകാശിക്ക് കൈമാറി. വാണിജ്യ, വ്യാപാര രംഗത്തെ ഉഭയകക്ഷി സഹകരണവും ചർച്ച ചെയ്തു. മലയാളികൾ ഉൾപ്പെടെ പ്രവാസികൾക്ക് ബഹ്റൈൻ നൽകുന്ന പരിഗണനക്ക് മുഖ്യമന്ത്രി ഇരുവരോടും നന്ദിയറിയിച്ചു.
മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ്, പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ, പ്രമുഖ വ്യവസായികളായ എംഎ യൂസഫലി, ഡോ. രവി പിള്ള, വർഗീസ് കുര്യൻ, മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ സോമൻ ബേബി എന്നിവരും ചർച്ചയിൽ പങ്കെടുത്തു. കിരീടവകാശിയുമായുള്ള കൂടിക്കാഴ്ചയിൽ ബഹ്റൈൻ വിദേശ മന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അഹമ്മദ് അൽ ഖലീഫ, തൊഴിൽ മന്ത്രി ജമീൽ ഹുമൈദാൻ തുടങ്ങിയവരും പങ്കെടുത്തു. ഊഷ്മളമായ സ്വീകരണമാണ് മുഖമന്ത്രിക്ക് ബഹ്റൈൻ ഭരണാധികാരികൾ നൽകിയത്. തുടർന്ന് മുഖ്യമന്ത്രിക്കായി കിരീടവകാശി ഗുദൈബിയ കൊട്ടാരത്തിൽ വിരുന്നൊരുക്കി.
ബഹ്റൈൻ കിരീടവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അതിഥിയായാണ് മുഖ്യമന്ത്രി എത്തിയത്. പത്തിന് വെള്ളിയാഴ്ച വൈകീട്ട് വൻ പൗരസ്വീകരണവും മുഖ്യമന്ത്രിക്കായി ഒരുക്കിയിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചെയാണ് മുഖ്യമന്ത്രി ബഹ്റൈനിൽ എത്തിയത്. രാഷ്ട്രതലവന്മാർക്കു ലഭിക്കുന്ന വിധം രാജകീയ സ്വീകരണമാണ് മുഖ്യമന്ത്രിക്ക് ലഭിച്ചത്. കേരളത്തിന്റെ വികസന പദ്ധതികളുമായി കണ്ണിചേർക്കുന്ന ആശയങ്ങളുടെ പട്ടിക ബഹ്റൈൻ ഭരണാധികാരികളുമായി നടത്തിയ ചർച്ചയിൽ മുന്നോട്ടുവച്ചതായി മുഖ്യമന്ത്രി പിന്നീട് കേരള സമാജത്തിന്റെ 70ാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു. ബഹ്റൈൻ കിരീടവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുമായുള്ള കൂടിക്കാഴ്ചയിലാണ് ബഹ്റൈനിന്റെയും കേരളത്തിന്റെയും അഭിവയോധികിക്കായി ഏഴിന ശുപാർശകൾ സമർപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിറഞ്ഞ സദസമായിരുന്നു പിണറായിയുടെ പരിപാടിക്ക് ഉണ്ടായിരുന്നത്. ചടങ്ങിൽ ബഹ്റൈൻ വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് ബിൻ മുഹമ്മദ് ആൽ ഖലീഫ, കിരീടാവകാശിയുടെ കോർട്ട് അധ്യക്ഷൻ ശൈഖ് ഖലീഫ ബിൻ ദെയ്ജ് ആൽ ഖലീഫ, ഇന്ത്യൻ അംബാസഡർ അലോക് കുമാർ സിൻഹ, വ്യവസായികളായ എം.എ. യൂസുഫലി, രവി പിള്ള, വർഗീസ് കുര്യൻ,സോമൻ ബേബി തുടങ്ങിയവർ സംബന്ധിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍