ഗൾഫ് നാടുകളിൽ എല്ലുമുറിയെ പണിയെടുത്തു വാർധക്യത്തിലെങ്കിലും വിശ്രമം വേണ്ടേ? പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളായാൽ പെൻഷനും വൈദ്യസഹായവും പെൺമക്കളുടെ വിവാഹാവശ്യത്തിന് സഹായവും ലഭ്യമാകും: കേരള സർക്കാറിന്റെ പ്രവാസി ക്ഷേമനിധി പദ്ധതിയിൽ എത്രയും വേഗം പങ്കാളികളാകാം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിന്റെ സമ്പദ്ഘടന തകരാതെ പിടിച്ചുനിർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നവരാണു പ്രവാസികൾ. മണലാരണ്യങ്ങളിൽ അക്ഷീണം പ്രയത്നിക്കുന്ന ഇവർ സ്വന്തം കുടുംബത്തിനു മാത്രമല്ല, നാടിനും ചെയ്യുന്ന സേവനങ്ങൾ ഏറെ വലുതാണ്.
പ്രവാസിക്ഷേമത്തിനായി സംസ്ഥാന സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുമുണ്ട്. പ്രവാസികൾ ഉന്നയിച്ച നിരവധി ആവശ്യങ്ങൾ സർക്കാരിന്റെ പരിഗണനയിലുമുണ്ട്. ഏറെക്കാലമായി സർക്കാരിനോട് പ്രവാസികൾ ഉന്നയിച്ച ആവശ്യങ്ങളിലൊന്ന് ഇപ്പോൾ നടപ്പിലായിരിക്കുകയാണ്.
പ്രവാസികളായ മലയാളികൾക്കു ക്ഷേമനിധിയിൽ അംഗങ്ങളാകാനുള്ള പ്രായം 55ൽ നിന്ന് 60 വയസ്സായി ഉയർത്തി പ്രവാസി കേരളീയരുടെ ക്ഷേമനിധി ഭേദഗതി ബിൽ നിയമസഭ പാസാക്കി. 2009 ഫെബ്രുവരി 24ന് 60 വയസ്സ് പൂർത്തിയാകാത്തവർക്കു ക്ഷേമനിധിയിൽ അംഗത്വമെടുക്കാൻ കഴിയുംവിധം മുൻകാലപ്രാബല്യത്തോടെയാണു ഭേദഗതി വരുത്തിയിരിക്കുന്നത്.
2008 ലെ പ്രവാസി കേരളീയരുടെ ക്ഷേമ ആക്ടിലെ മൂന്നാം വകുപ്പ് ഒന്നാം ഉപവകുപ്പ് പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് പ്രവാസി കേരളീയരുടെ ക്ഷേമപ്രവർത്തനങ്ങൾക്കു വേണ്ടിയാണ് കേരള സർക്കാർ കേരള പ്രവാസി ക്ഷേമനിധി പദ്ധതിക്കു രൂപം നൽകിയത്. ക്ഷേമനിധിയിലെ അംഗത്വമെടുക്കൽ സംബന്ധിച്ച് നിരവധി നിർദ്ദേശങ്ങൾ പ്രവാസികൾ സർക്കാരിനു നൽകിയിരുന്നു.
ഇതെല്ലാം പരിഗണിച്ചാണ് പ്രവാസി കേരളീയരുടെ ക്ഷേമഭേദഗതി ബില്ല് ചർച്ചയ്ക്കു ശേഷം നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടതും തുടർന്നു പാസാക്കിയതും. പ്രവാസി കേരളീയർക്ക് ക്ഷേമനിധിയിൽ അംഗമാവാനുള്ള പ്രായപരിധി നേരത്തെ 55 വയസായിരുന്നു. ഭേദഗതി വരുത്തി ഇത് 60 വയസ്സായി ഉയർത്താൻ വ്യവസ്ഥ ചെയ്തു. പ്രായപരിധി ഉയർത്തിയതിലൂടെ ഏകദേശം 25,000 പ്രവാസി കേരളീയർക്കു കൂടി പുതുതായി അംഗത്വത്തിന് അർഹതയുണ്ടാകുമെന്നാണ് അധികൃതർ അറിയിച്ചത്
കേരള സർക്കാർ പ്രവാസികൾക്കായി ഇതേവരെ നടത്തിയിട്ടുള്ളതിൽവച്ച് ഏറ്റവും ബൃഹത്തായ പദ്ധതിയാണിത്. പ്രവാസി കേരളീയർക്ക് ആശ്വാസം നൽകുന്നതിനും അവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനും അവർക്ക് പെൻഷൻ, വൈദ്യസഹായം, പെൺമക്കളുടെ വിവാഹാവശ്യത്തിന് സഹായം തുടങ്ങി നിരവധി ആനുകൂല്യങ്ങൾ നൽകാൻ പ്രവാസി ക്ഷേമനിധി സഹായിക്കും. പ്രതിമാസം നൂറു രൂപയും വിദേശത്തുള്ളവരാണെങ്കിൽ അഞ്ഞൂറു രൂപയുമാണ് ക്ഷേമനിധിയിൽ അംഗങ്ങളായവർ അടക്കേണ്ടത്.
പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമ്പോൾ മരുന്ന് വാങ്ങാനുള്ള പണമെങ്കിലും സർക്കാർ പദ്ധതികൾ വഴി കിട്ടുന്നു എന്ന് ഉറപ്പാക്കുന്നതാണ് എല്ലാ ക്ഷേമ പദ്ധതികളുടെയും അടിസ്ഥാന തത്വം. അതേസമയം, അമ്പത്തിയഞ്ചോ അറുപതോ വർഷം കഴിഞ്ഞ് ലഭിക്കുന്ന പെൻഷനോ ക്ഷേമനിധി ആശ്വാസമോ തീരെ ആകർഷകമല്ല എന്ന ആക്ഷേപവും വിവിധ കോണുകളിൽ നിന്ന് ഉയർന്നിട്ടുണ്ട്. ഇത്തരം പരാതികളെല്ലാം പരിഹരിച്ചുള്ള പ്രവർത്തനം അധികതരുടെ ഭാഗത്തുനിന്ന് ഉണ്ടായാൽ മാത്രമേ പ്രവാസികളുടെ ആശങ്കകൾ പൂർണമായും മാറ്റാൻ കഴിയൂ.
കേരളത്തിന്റെ സമ്പദ്വ്യവസ്ഥയിൽ നിർണായക പങ്കു വഹിക്കുന്ന പ്രവാസികൾക്കു വേണ്ടി സർക്കാർ ഏർപ്പെടുത്തിയ ക്ഷേമനിധിയിൽനിന്ന് പകുതിയോളം പേർ പുറത്തുതന്നെയായിരുന്നു ഇതുവരെ. ക്ഷേമനിധിയിൽ അംഗങ്ങളാകാനുള്ള പ്രായപരിധി സർക്കാർ ഉയർത്താതിരുന്നതാണ് ഭൂരിഭാഗം പ്രവാസി മലയാളികളും ക്ഷേമനിധിയിൽ പേരു ചേർക്കാനാകാതെ കഷ്ടത്തിലായത്. നിതാഖാത്ത് മൂലം ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികളെ സഹായിക്കാനായി ക്ഷേമനിധിയുടെ പ്രായപരിധി അമ്പത്തഞ്ചു വയസിൽ നിന്ന് അറുപതു വയസായി ഉയർത്തുമെന്ന് സർക്കാർ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്.
പതിനെട്ടു മുതൽ അമ്പത്തഞ്ചു വയസ് വരെയായിരുന്നു ക്ഷേമനിധിയിൽ അംഗങ്ങളാകാനുള്ള പ്രായപരിധി. ഇതാണ് 60 വയസുവരെയായി ഉയർത്തിയത്. ലോകമെമ്പാടുമായി 16,25,563 പ്രവാസി മലയാളികളുണ്ടെന്നാണ് പ്രവാസികാര്യ വകുപ്പ് നടത്തിയ സർവേയിൽ കണ്ടെത്തിയത്. ഇവരിൽ ഏകദേശം പകുതിയോളം പേർ അമ്പതു വയസിൽ കൂടുതലുള്ളവരാണ്. 1970 മുതൽ പ്രവാസികളായി മാറിയ മലയാളികൾ വർഷങ്ങൾക്കു ശേഷം നാട്ടിലെത്തി പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളാകാൻ ശ്രമിക്കുമ്പോഴാണ് പ്രായപരിധി തടസമായി നിന്നിരുന്നത്. പുതിയ നടപടിയോടെ ഇക്കാര്യങ്ങളിൽ പരിഹാരമാകുമെന്ന വിലയിരുത്തലാണുള്ളത്.
പ്രവാസി ക്ഷേമനിധിയിലെ ആനുകൂല്യങ്ങൾ ഇവയൊക്കെ
പെൻഷൻ പദ്ധതി , കുടുംബ പെൻഷൻ പദ്ധതി , അശരണരായവർക്കുള്ള പെൻഷൻ, ചികിത്സപദ്ധതി, അപകടത്തെ തുടർന്നോ മറ്റോ മരണമടഞ്ഞാൽ ആശ്രിതർക്കുമുള്ള സാമ്പത്തിക സഹായം, ചികിത്സാ സഹായം, അപകടത്തിൽ പരിക്കേൽക്കുകയോ മരിക്കുകയോ ചെയ്താലുള്ള ഇൻഷുറൻസ് പദ്ധതി, അംഗങ്ങളുടെ പുത്രിമാർക്കുള്ള വിവാഹ സഹായം, പ്രസവാവധിക്കുള്ള സാമ്പത്തിക സഹായം, വിദ്യാഭ്യാസ സഹായം, ഭവന വായ്പ, സ്വയം തൊഴിൽ തുടങ്ങി നിരവധി കാര്യങ്ങളാണ് പ്രവാസി ക്ഷേമനിധിയിലൂടെ പ്രവാസികൾക്ക് ഉറപ്പു നൽകുന്നത്.
പ്രവാസി ക്ഷേമനിധിയിൽ അംഗത്വമെടുക്കാൻ
അംഗത്വത്തിനുള്ള അപേക്ഷ പ്രവാസിക്ഷേമനിധിയുടെ വെബ്സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാനാകും. സൗജന്യമായി ലഭിക്കുന്ന അംഗത്വ അപേക്ഷ പൂരിപ്പിച്ച് നിർദ്ദേശിക്കപ്പെട്ട സ്ഥലങ്ങളിൽ എത്തിക്കേണ്ടതാണ്. തപാലിലൂടെയും അയക്കാവുന്നതാണ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലുള്ളവർ തിരുവനന്തപുരം തൈക്കാടുള്ള നോർക്ക ഓഫീസിലാണ് അപേക്ഷ എത്തിക്കേണ്ടത്. വിലാസം: ദ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, നോൺ റെസിഡന്റ് കേരളൈറ്റ്സ് വെൽഫെയർ ബോർഡ്, നോർക്ക സെന്റർ (സെക്കൻഡ് ഫ്ളോർ), ഗവ. ഗസ്റ്റ് ഹൗസിനു സമീപം, തൈക്കാട്, തിരുവനന്തപുരം 695014. ഫോൺ: 0471 2785500. ഫാക്സ്: 0471 2785501.
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലുള്ളവർ കൊച്ചിയിലെ നോർക്ക ഓഫീസിലാണ് അപേക്ഷ എത്തിക്കേണ്ടത്. വിലാസം: ജില്ല എക്സിക്യൂട്ടീവ് ഓഫീസർ, നോൺ റെസിഡന്റ് കേരളൈറ്റ്സ് വെൽഫെയർ ബോർഡ്, സെക്കൻഡ് ഫ്ളോർ, ശ്രീ സായ് ബിൽഡിങ്, രവിപുരം റോഡ്, കൊച്ചിൻ- 682016. ഫോൺ: 0484 2304604.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലക്കാർ കോഴിക്കോട്ടുള്ള നോർക്ക ഓഫീസിൽ അപേക്ഷകൾ എത്തിക്കണം. വിലാസം: ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ, നോൺ റെസിഡന്റ് കേരളൈറ്റ്സ് വെൽഫെയർ ബോർഡ്, ഫസ്റ്റ് ഫ്ളോർ, സമരിൻ സ്ക്വയർ, ലിങ്ക് റോഡ്, കോഴിക്കോട്- 02. ഫോൺ: 0495 2304604.
വിദേശത്തു ജോലിചെയ്യുന്നവർക്കും വിദേശത്തുനിന്നു തിരിച്ചു വന്നവർക്കും ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനങ്ങളിൽ താമസിക്കുന്നവർക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. അപേക്ഷാഫോറത്തിൽ ഇക്കാര്യങ്ങളുടെ കൃത്യമായ വിവരങ്ങൾ പ്രതിപാദിക്കുന്നുണ്ട്.
രജിസ്ട്രേഷൻ ഫീസ്
200 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ഇന്ത്യൻ ബാങ്കിന്റെയോ എസ്ബിറ്റിയുടെയോ ഏതെങ്കിലും ശാഖയിൽ നിന്ന് 200 രൂപയുടെ പേ ഇൻ സ്ലിപ്പ് മുഖാന്തരം പണമടയ്ക്കാം. പേ ഇൻ സ്ലിപ്പ് ഫോമും വെബ്സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം. ഡിഡി കാലാവധി ചുരുക്കിയതിനാൽ ഡിഡി മുഖേനയുള്ള ഇടപാടുകൾ കഴിവതും ഒഴിവാക്കണം.
നിശ്ചിതയോഗ്യത ഇല്ലാത്തതും അപൂർണവുമായ അപേക്ഷകർ സ്വീകരിക്കില്ല. നിരസിക്കപ്പെടുന്ന അപേക്ഷകളുടെ രജിസ്ട്രേഷൻ ഫീസ് തിരികെ ലഭിക്കില്ല എന്നതിനാൽ കൃത്യമായ വിവരങ്ങൾ തന്നെ അപേക്ഷയിൽ ഉൾപ്പെടുത്തണം. അപേക്ഷയ്ക്കൊപ്പം സമർപ്പിക്കേണ്ട രേഖകൾ എന്തൊക്കെയെന്ന് അപേക്ഷാഫോമിൽ വിവരിച്ചിട്ടുണ്ട്. അംഗത്വം ലഭിച്ചു കഴിഞ്ഞാൽ മാസം തോറുമുള്ള അടവ് ഒരുവർഷ കാലയളവിൽ മുടങ്ങിയാൽ അംഗത്വം റദ്ദാക്കപ്പെടും.
പ്രവാസിക്ഷേമനിധിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്