ഗൾഫിൽ ബിസിനസ് നടത്തി തകർന്ന തങ്ങളെ തട്ടിപ്പുകാരായി ചിത്രീകരിക്കാൻ ശ്രമം; ഇടനിലക്കാരൻ പ്രിൻസ് സുബ്രമണ്യത്തിനെതിരെ പൊലീസിൽ പരാതി നൽകി യുഎഇ ബിസിനസ് ലൂസേഴ്സ് അസോസിയേഷൻ; പ്രിൻസും ഭാര്യയും ജയിൽ വാസം അനുഭവിച്ചിട്ടുണ്ടെന്നും ആരോപണം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് വലിയ സംഭാവന നൽകുന്നവരാണ് പ്രവാസികൾ. കുടുംബങ്ങളെ വിട്ട് പിരിഞ്ഞ് ഗൾഫിൽ അധ്വാനിച്ച് സ്വന്തം ബിസിനസ് സ്ഥാപനങ്ങൾ ആരംഭിച്ചവർ നിരവധിയാണ്. ഇത്തരത്തിൽ വർഷങ്ങളായി ബിസിനസ് നടത്തുന്നവരെ തട്ടിപ്പുകാരായി ചിത്രീകരിക്കാൻ ചില സ്ഥാപിത താൽപര്യക്കാർ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരത്തിൽ ഒരാളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചില മാധ്യമങ്ങളിലൂടെ ഗൾഫിൽ വർഷങ്ങളായി മാന്യമായി ബിസിനസ് നടത്തുന്ന മലയാളികളെ തട്ടിപ്പുകാരെന്ന് അധിക്ഷേപിക്കുന്ന എക്സ്ട്രീം മാനേജ്മെന്റ് ഇന്ത്യ ലിമിറ്റഡിന്റെ ചീഫ് എക്സിക്യുട്ടിവ് എന്ന് പറയപ്പെടുന്ന പ്രിൻസ് സുബ്രമണ്യം. ഇയാളുടെ വലയിലകപ്പെടുകയും വഞ്ചിതരാകുകയും ചെയ്ത യുഎഇയിലെ ഏതാനും മലയാളി ബിസിനസുകാർ ഇയാൾക്കെതിരെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി.
ഗൾഫിലെ ബാങ്കുകളിൽ തങ്ങൾക്കുണ്ടായിരുന്ന ബാധ്യതകൾ തീർത്തുതരാമെന്ന് പറഞ്ഞ് തങ്ങളെ കബളിപ്പിക്കുകയും ഇത് തിരിച്ചറിഞ്ഞ് ബാങ്കുകളുമായി നേരിട്ട് പ്രശ്നപരിഹാരത്തിന് ശ്രമിച്ച തങ്ങളെ ഭീഷണിപ്പെടുത്തുകയും കേരളത്തിലെ മാധ്യമങ്ങളിലൂടെ തട്ടിപ്പുകാരായി ചിത്രീകരിച്ച് അപകീർത്തിപ്പെടുത്താനുമാണ് പ്രിൻസ് സുബ്രമണ്യം ശ്രമിക്കുന്നതെന്ന് യുഎഇ ബിസിനസ് ലൂസേഴ്സ് അസോസിയേഷൻ അംഗങ്ങൾ പറയുന്നു. നിരവധി മലയാളികൾ ഇയാളുടെ വലയിലകപ്പെട്ടിട്ടുണ്ടെന്നും ഇയാളുടെ പ്രവർത്തി കാരണം ഗൾഫിലെ ബാങ്കുകൾ മലയാളികൾക്ക് വായ്പ നൽകുന്നത് തന്നെ നിർത്തിയേക്കുമെന്നും അവർ ചൂണ്ടിക്കാണിച്ചു. കൂടുതൽ ആളുകൾ ഇയാളുടെ വലയികപ്പെടാതിരിക്കാനാണ് തങ്ങൾ സംഘടിക്കുകയും പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചതെന്നും വി വിജയനും ദിലീപും പറഞ്ഞു.
ഗൾഫിൽ ബിസിനസ് നടത്തുന്നവരിൽ ഭൂരിഭാഗവും ബാങ്ക് വായ്പകൾ ആശ്രയിച്ചാണ് ബിസിനസ് നടത്തുന്നത്. മറ്റൊരു സ്ഥാപനത്തിന്റെ കരാർ ജോലി ഏറ്റെടുത്ത് നടത്തുന്നതിന് ബാങ്ക് വായ്പയെടുക്കുകയും ജോലി പൂർത്തിയാകുന്നതിനിടയിൽ കരാർ നൽകിയ സ്ഥാപനം തകരുകയോ അതിന്റെ ഉടമ മുങ്ങുകയോ ചെയ്താൽ ബാങ്ക് വായ്പ തിരിച്ചടയ്ക്കേണ്ട ബാധ്യത കരാർ ഏറ്റെടുക്കുന്ന സ്ഥാപനത്തിനാകും. നൽകുന്ന ചെക്ക് ബൗൺസാകുന്ന പക്ഷം കേസ് നൽകിയാൽ ചെക്ക് നൽകുന്നയാൾക്ക് ജയിൽവാസവും യാത്രാവിലക്കും ഏർപ്പെടുത്തും. അതുകാരണം നാട്ടിലെത്തി ഏതെങ്കിലും തരത്തിൽ ബാധ്യത തീർക്കാൻ അവസരം ലഭിക്കില്ല. ഇത് മറികടക്കാനാണ് ചെക്ക് ബൗൺസാകുന്ന മുറയ്ക്ക് തന്നെ പലരും നാട്ടിലേക്ക് മടങ്ങുന്നത്.
അറ്റലസ് രാമചന്ദ്രന്റെ അറസ്റ്റ് ഇതിന് ഉദാഹരണമാണ്. പുറത്തായിരുന്നെങ്കിൽ അദ്ദേഹത്തിന് ബാധ്യതകൾ തീർക്കാൻ അവസരം ലഭിക്കുമായിരുന്നു. ഇത്തരക്കാരെയാണ് പ്രിൻസ് സുബ്രമണ്യത്തിനെ പോലുള്ള ഇടനിലക്കാർ ചൂഷണത്തിന് വിധേയരാക്കുന്നതെന്നാണ് ആരോപണം. നിൽക്കകള്ളിയില്ലാതെ വന്നപ്പോൾ പ്രിൻസ് നൽകിയ മോഹന വാഗ്ദാനങ്ങളിൽ വീണുപോയവരാണ് ഇവരിൽ പലരും. ബാങ്കുമായുള്ള പ്രശ്നം പരിഹരിച്ചു തരാമെന്ന് പറഞ്ഞ് ബാധിക്കപ്പെട്ടവരെ സമീപിക്കുന്ന ഇയാൾ അതിന് വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് പരാതിയിൽ പറയുന്നു.
ബാങ്കുമായി ഒത്തുത്തീർപ്പുണ്ടാക്കാനെന്ന പേരിൽ തങ്ങളിൽ നിന്നും പവർ ഓഫ് അറ്റോർണി വാങ്ങുകയും കൺസൾട്ടൻസി ഫീസ് എന്ന വ്യാജേന ഉയർന്ന തുക കൈപ്പറ്റുകയും ചെയ്ത ഇയാൾ പിന്നീട് ബാങ്ക് അധികൃതരെ സമീപിച്ച് ബാധിക്കപ്പെട്ടവരുമായി സെറ്റിൽമെന്റിന് പോകേണ്ടതില്ലെന്നും ബാങ്കിന് ലഭിക്കേണ്ട മുഴുവൻ തുകയും വാങ്ങിച്ചു തരാമെന്നും പറഞ്ഞു. ബാധ്യതകൾ തീർക്കാൻ തങ്ങളുടെ സ്വത്തുവഹകൾ താൻ പറയുന്നയാൾക്ക് വിൽക്കാനും ഇയാൾ നിർബന്ധിച്ചിരുന്നുവെന്നും അവർ പറഞ്ഞു.
ഇപ്പോൾ ബാങ്കിന്റെ പവർ ഓഫ് അറ്റോർണി തെറ്റായി വ്യാഖ്യാനിച്ച് പ്രിൻസ് തങ്ങൾക്ക് നോട്ടീസയക്കുകയാണ് ചെയ്യുന്നത്. രാജ്യത്തിന് പുറത്ത് നടക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങളിൽ കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ഇവിടെ വിചാരണ ചെയ്യാൻ അധികാരമില്ലെന്നിരിക്കെയാണ് ഇയാൾ തങ്ങൾക്കെതിരെ ഇവിടെ കോടതിയെ സമീപിച്ചിരിക്കുന്നതെന്നും അവർ ചൂണ്ടിക്കാണിച്ചു. ഈ വസ്തുതകൾ മറച്ചുവെച്ച് ചില മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ ഗൾഫിൽ ബിസിനസ് നടത്തുന്ന മലയാളികളെയാകെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു.
ചെക്ക് കേസിൽപ്പെട്ട് 2010 മുതൽ 2013 വരെ മൂന്ന് വർഷക്കാലം പ്രിൻസും ഭാര്യയും ദുബായ്, ഷാർജ ജയിലുകളിൽ കഴിഞ്ഞിട്ടുണ്ടെന്നും ആരോപണം ഉയരുന്നു. തിരിച്ചടയ്ക്കാനുള്ള തുകയുടെ കാര്യത്തിൽ ബാങ്കുകളുമായി സെറ്റിൽമെന്റിന് തങ്ങൾ തയ്യാറാണ്. അതിനുള്ള ശ്രമത്തിലാണ് തങ്ങൾ. അതിന് പ്രിൻസിന്റെ മധ്യസ്ഥത ആവശ്യമില്ല. വളരെ കഷ്ടപ്പെട്ട് പടുത്തുയർത്തിയ ബിസിനസും മറ്റ് ആസ്തികളും നഷ്ടപ്പെട്ടിരിക്കുന്ന തങ്ങളെ പൊതുജന മധ്യത്തിൽ തട്ടിപ്പുകാരായി ചിത്രീകരിക്കാനുള്ള പ്രിൻസിന്റെ നീക്കത്തിന് മാധ്യമങ്ങൾ കൂട്ടുനിൽക്കരുതെന്നും മാധ്യമങ്ങൾ നേരിട്ട് അന്വേഷിച്ച് വസ്തുതകൾ മനസിലാക്കണമെന്നും അവർ അഭ്യർത്ഥിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍