ഭാര്യയെ തല്ലിയ കേസിൽ യുകെ മലയാളിയെ നാളെ ജയിലിൽ അടയ്ക്കും; അഴിക്കുള്ളിൽ ആകുന്നത് മുൻപ് മറുനാടനിൽ വിളിച്ച് വട്ടച്ചെലവിന് പണം തന്നാൽ വാർത്ത തരാമെന്ന് പറഞ്ഞ് കരുതൽ തടങ്കലിൽ കഴിയുന്ന പ്രതി
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: എന്തു സംഭവവും പാശ്ചാത്യ മാദ്ധ്യമങ്ങൾക്ക് ആഘോഷമാക്കാനുള്ള വാർത്തയാണ്. ഇങ്ങനെ സ്വന്തം കാര്യം വിറ്റ് പണമുണ്ടാക്കുന്ന സായിപ്പന്മാരുടെ വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ, യുകെയിൽ സ്ഥിരതാമസമാക്കിയ മലയാളികളും ഈ പാത സ്വീകരിച്ചു തുടങ്ങി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഒരു യുകെ മലയാളി തന്റെ കഥ പ്രസിദ്ധീകരിക്കണമെന്നും അതിന് പ്രതിഫലം വേണമെന്നും ആവശ്യപ്പെട്ട് മറുനാടൻ മലയാളി എഡിറ്ററെ ഫോണിൽ വിളിക്കുകയായിരുന്നു. ഭാര്യയെ മർദ്ദിച്ച കേസിൽ ഏതാനും ദിവസങ്ങൾക്കകം താൻ ഇരുമ്പഴിക്കുള്ളിൽ അകപ്പെടുമെന്നു എന്നെ ജയിലിൽ അടക്കുന്ന വാർത്ത നിങ്ങൾ എക്സ്ക്ലൂസീവ് ആയി മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയിൽ എഴുതണമെന്നും എന്നാൽ ജയിലിൽ ആകുന്നതുവരെ ജീവിതം ആഘോഷമാക്കാൻ പണം വേണമെന്നുമാണ് ഇദ്ദേഹം ആവശ്യപ്പെട്ടത്. 100 പൗണ്ട് അക്കൗണ്ടിൽ ഇടണമെന്നുമായിരുന്നു ഫോൺ സംഭാഷണത്തിൽ അദ്ദേഹം പറഞ്ഞത്. ഏതാനും ആഴ്ചകളായി മഹേഷ് മത്തായി എന്ന മുമ്പ് ഓക്സ്ഫോർഡിൽ താമസിക്കുകയും ഭാര്യയുമായി വഴക്കുണ്ടായതിനെ തുടർന്നാണ് ലസ്റ്ററിലേയ്ക്ക് താമസം മാറ്റുകയും ചെയ്ത മഹേഷ് ഫോണിൽ വിളിക്കാറുണ്ടായിരുന്നു. ആ ഫോൺ കോളുകളുടെ തുടർച്ചയായിരുന്നു ഈ കോൾ.
ഭാര്യയെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന്റെ പേരിൽ ഇദ്ദേഹത്തെ നാളെ ജയിലിൽ അടയ്ക്കാനിരിക്കയാണ്. കരുതൽ തടങ്കലിൽ ഇരുന്ന സമയത്തായിരുന്നു മഹേഷ് മറുനാടനുമായി ബന്ധപ്പെട്ടത്. അദ്ദേഹം ആവശ്യപ്പെട്ടത് പ്രകാരം ജയിലിലേക്ക് പോകുന്ന ഒരാൾ എന്ന പരിഗണന നൽകി മറുനാടൻ മലയാളി 100 പൗണ്ട് നൽകുകയും ചെയ്തിരുന്നു. മഹേഷിന്റെ അഭിഭാഷകനുമായി സംസാരിച്ചപ്പോൾ ഇക്കാര്യം ശരിയാണെന്ന് വ്യക്തമാകുകയും ചെയ്തു. ഭാര്യയെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന്റെ പേരിലാണ് മഹേഷ് തടവിലാകുന്നത്. കമ്മ്യൂണിറ്റി സർവീസിൽ നിൽക്കേണ്ട ശിക്ഷ തടവായി മാറുന്നത് മക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്. അപ്പ അമ്മയെ കൊല്ലാൻ ശ്രമിച്ചു എന്നാണ് മക്കൾ പൊലീസിനു മൊഴി നൽകിയത്. അതുകൊണ്ടു തന്നെ മഹേഷിനു ഇനി കുറഞ്ഞത് ആറുമാസം എങ്കിലും ഇരുമ്പഴി തന്നെ ആവും അഭയമെന്നാണ് കോടതി വൃത്തങ്ങൾ നൽകുന്ന സൂചന.
ഭാര്യയുമായുള്ള തർക്കത്തിനെ തുടർന്ന് നാല് വർഷത്തിൽ അധികമായി ഓക്സോഫോർഡിൽ നിന്നും മാറി താമസിക്കുകയാണ് മഹേഷ്. ഇടക്ക് നാട്ടിൽ പോയ മഹേഷ് വീണ്ടും തിരിച്ച് വന്ന് ലെസ്റ്ററിൽ ഒരു പബ്ബിൽ താമസിക്കുകയായിരുന്നു. വാടക കൊടുക്കാത്തതിനെ തുടർന്ന് അവിടെ നിന്നും ഇറക്കി വിട്ടത്തിനെ തുടർന്ന് ഓക്സ്ഫോർഡിൽ എത്തിയപ്പോഴാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ആത്മഹത്യ ചെയ്യാൻ തോന്നിയപ്പോൾ മക്കളെ കാണാൻ എത്തിയതാണ് എന്നാണ് മഹേഷ് പറയുന്നത്. എന്നാൽ ഇടക്കിടെ വീട്ടിൽ എത്തി ഭാര്യയ്ക്കും മക്കൾക്കും എതിരെ ഭീഷണി ഉയർത്തുക മഹേഷിന്റെ പതിവാണെന്ന് ഭാര്യയുടെ സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു. എന്തായാലും മഹേഷ് ഓക്സ്ഫോർഡിലെ വീട്ടിൽ എത്തി ചില സീനുകൾ ഒക്കെ ഉണ്ടാക്കുകയും പൊലീസ് എത്തുകയും ചെയ്തു.
നന്നായി മദ്യപിച്ചായിരുന്നു മഹേഷിന്റെ ഓക്സ്ഫോർഡ് യാത്ര. പൊലീസ് മുന്നറിയിപ്പു നൽകിയതിനെ തുടർന്നാണ് വീടു വിട്ടു പോയ മഹേഷും പൊലീസ് ഉത്തരവ് ലംഘിച്ച് വീണ്ടും എത്തിയതാണ് കുഴപ്പങ്ങൾക്കു കാരണമായത്. തുടർന്നാണ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി ജാമ്യതടവുകാരനായി സൗത്താംപ്ടണിലെ ഡിറ്റൻഷൻ സെന്ററിൽ ആക്കുകയായിരുന്നു. കുറ്റവാളികൾക്കുള്ള ടാഗ് ധരിച്ചാണ് ഈ ദിനങ്ങൾ അത്രയും മഹേഷിന്റെ ജീവിതം. സ്ഥലത്തു നിന്നും രക്ഷപെടുകയോ രാത്രി ഏഴു മണിക്കു മുമ്പ് ഡിറ്റൻഷൻ സെന്ററിൽ തിരിച്ചെത്തുകയോ ചെയ്തില്ലെങ്കിൽ പൊലീസ് അലേർട്ട് ആകുന്ന സംവിധാനമാണ് ഉള്ളത്. ഇവിടെ നിന്നു ഓരോ തവണ കോടതിയിൽ പോകുമ്പോഴും റിട്ടേൺ ടിക്കറ്റ് ആയിരുന്നു പൊലീസ് നൽകിയിരുന്നത്. എന്നാൽ നാളെ കോടതിയിൽ ഹാജരാകാനായി നൽകിയത് വൺ വേ ടിക്കറ്റ് ആണ്. അതുകൊണ്ട് തന്നെ നാളെ തന്നെ തടവറയിലാക്കുമെന്നാണ് മഹേഷ് ഉറച്ചു വിശ്വസിക്കുന്നത്.
ഇടുക്കി ജില്ലയിലെ കരിങ്കുന്നം സ്വദേശിയാണ് മഹേഷ് മത്തായി. തൊടുപുഴ ടൗണിലാണ് മഹേഷിന്റെ മാതാവ് ഇപ്പോൾ താമസിക്കുന്നത്. രണ്ട് സഹോദിമാരും വേറെയുണ്ട്. ഇടുക്കി ജില്ലക്കാരിയായ യുവതിയെ ആണ് മഹേഷ് വിവാഹം കഴിച്ചത്. എന്നാൽ മദ്യപാനവും സംശയരോഗവും മൂലം ജീവിതം ദുരിതപൂർവമാവുകയായിരുന്നെന്നാണ് മഹേഷിന്റെ ഭാര്യയുടെ സുഹൃത്തുക്കളും ബന്ധുക്കളും മറുനാടൻ മലയാളിയോട് പറഞ്ഞത്. രണ്ടു മക്കളാണ് മഹേഷിനുള്ളത്. ഇരുവരുംഅമ്മയ്ക്കൊപ്പം ഓക്സ്ഫോർഡിൽ തന്നെയാണ് കഴിയുന്നത്.
ഓക്സ്ഫോർഡിൽ പക്ഷേ മഹേഷിനെ അനുകൂലിക്കുന്നവർ കുറവാണ്. മഹേഷ് ഒരു സ്ത്രീയുടെയും കുഞ്ഞുമക്കളുടെയും ജീവിതം ദുരിത പൂർണമാക്കാൻ ശ്രമിച്ചെന്നും മക്കൾക്കു മഹേഷിനെ കാണുന്നതു പോലും ഭയമാണെന്നും കുടുംബത്തെ പരിചയമുള്ള ഓക്സ്ഫോർഡിൽ താമസിക്കുന്ന ഒരു മലയാളി പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍