കൊച്ചിയിൽ നിന്നും പുറപ്പെട്ട കപ്പൽ എന്നെത്തുമെന്നറിയാതെ അനേകായിരം മലയാളികൾ; കുടുങ്ങി കിടക്കുന്ന നേഴ്സുമാരെ ഒരുമിപ്പിക്കാൻ വാട്സ് ആപ്പ് ഗ്രൂപ്പ് ഒരുക്കി യുഎൻഎ; വിവരങ്ങൾ അറിയാതെ വിഷമിക്കുന്ന ബന്ധുക്കളുടെ ആശങ്ക കണ്ടില്ലെന്ന് നടിച്ചു സർക്കാർ
തിരുവനന്തപുരം: യുദ്ധം ശക്തമായ യെമനിൽ നിന്ന് മലയാളികൾ തിരിച്ചെത്തി തുടങ്ങി. കോട്ടയം ചങ്ങനാശേരി സ്വദേശി റൂബിൻ ജേക്കബ് ചാണ്ടിയാണ് ആദ്യം എത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ തിങ്കളാഴ്ച പുലർച്ചെയാണ് റൂബിൻ എത്തിയത്. യെമനിലെ സ്ഥിതി അതീവ ഗുരുതരമെന്നും റൂബിൻ പറഞ്ഞു.
അതിനിടെ യെമനിൽ നിന്നുള്ള കൂടുതൽ മലയാളികളുടെ സംഘം തിങ്കളാഴ്ച ഇന്ത്യയിൽ തിരികെ എത്തും. യെമനിൽ നിന്നും ആദ്യം രക്ഷപെട്ട 80 അംഗം സംഘത്തിൽ ഉൾപ്പെട്ട 15 മലയാളികളാണ് തിങ്കളാഴ്ച തിരികെ എത്തുന്നത്. ഇവരെയും വഹിച്ചുകൊണ്ടുള്ള വിമാനം ദോഹയിൽ നിന്ന് കൊച്ചിയിൽ രാവിലെ എത്തുമെന്നാണ് വിവരം. അതിനിടെ യെമനിൽ കുരുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ കേന്ദ്രസർക്കാർ രണ്ട് കപ്പലുകൾ അയച്ചു കഴിഞ്ഞു. എന്നാൽ കൊച്ചിയിൽ നിന്ന് പുറപ്പെട്ട കപ്പൽ എന്ന് യെമനിൽ എത്തുമെന്നതിൽ വ്യക്തതയില്ല. ഇതിൽ എങ്ങനെ മലയാളികളെ തിരിച്ചെത്തിക്കുമെന്നതിലും ആശങ്ക തുടരുന്നു. ഏകോപനം ഒരുക്കുന്നതിൽ സംസ്ഥാന സർക്കാർ വലിയ പരാജയമാണെന്നാണ് അക്ഷേപം. വ്യോമസേനാ വിമാനങ്ങൾ യെമനിലേക്ക് അയക്കുന്നതും കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്.
1500 പേർക്ക് യാത്ര ചെയ്യാവുന്ന രണ്ട് കപ്പലുകളാണ് യെമനിലേക്ക് പോയത്. എന്നാൽ കടൽമാർഗം യെമനിൽ എത്തണമെങ്കിൽ അഞ്ചു ദിവസമെടുക്കും. ഈ സാഹചര്യത്തിൽ വ്യോമ മാർഗത്തിലൂടെ ഇന്ത്യാക്കാരെ മടക്കിക്കൊണ്ടുവരാനാണ് കൂടുതൽ ശ്രദ്ധ നൽകുന്നത്. ഇതുസംബന്ധിച്ച് ഉന്നതതലസംഘം യെമനുമായി ചർച്ച നടത്തിവരുന്നു. സൗദി സർക്കാരുമായും ഇന്ത്യ ആശയവിനിമയം നടത്തുന്നുണ്ട്. അതേസമയം, യെമനിൽ കഴിഞ്ഞുവരുന്ന ഭൂരിഭാഗം ഭാരതീയരുടേയും പാസ്പോർട്ടുകളും തടഞ്ഞുവച്ചിരിക്കുകയാണ്. ഇത് യാത്രയ്ക്ക് തടസമാകുമെന്നതിനാൽ പ്രത്യേകം എക്സിറ്റ് പാസുകൾ നൽകുന്നതാണ്. നാട്ടിലെത്തിയ ശേഷം ഇവർക്ക് വീണ്ടും പാസ്പോർട്ട് അനുവദിക്കും. ഇതുകൂടാതെ യെമനിൽ നിന്നും തിരിച്ചുവരാൻ തയ്യാറെടുക്കുന്നവരുടെ ശമ്പളം ലഭ്യമാക്കുന്നതിനും ഇന്ത്യൻ എംബസി ശ്രമം തുടരുന്നു. യെമനിലെ വിമാനത്താവളങ്ങൾ അടച്ചിട്ട പശ്ചാത്തലത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമും തുറന്നു. 91 11 2301 2113, +91 11 2301 4104, +91 11 2301 7905 എന്നതാണ് ഹെൽപ്പ് ലൈൻ നമ്പർ.
കൊച്ചി -ലക്ഷ്വദീപ് സർവീസ് നടത്തുന്ന കോറൽ, കവരത്തി എന്നീ കപ്പലുകളാണ് യെമനിലേക്ക് തിരിച്ചത്. ആക്രമണം കൂടുതൽ രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ഇവിടെയുള്ള 3700ലേറെ ഇന്ത്യക്കാരെ രക്ഷിക്കാൻ കേന്ദ്ര സർക്കാർ ഈ നടപടി എടുത്തത്. വ്യോമ സാധ്യതകളും തേടുന്നു. യെമനിൽ വിമാനത്താവളങ്ങൾ കുറവാമെന്നതാണു രക്ഷാശ്രമങ്ങൾക്കു വെല്ലുവിളി. പ്രവാസികളെ ഏദൻ ഉൾക്കടൽ തീരത്തെ ദിജിബൗത്തിയിൽ എത്തിച്ചശേഷം മുംബൈയിലേക്കു കൊണ്ടുവരാനാണു സർക്കാർ പദ്ധതിയിടുന്നത്. യുദ്ധാന്തരീക്ഷം കടുത്തതിനാൽ എയർ ഇന്ത്യയ്ക്കു പകരം വ്യോമസേനയുടെ വിമാനം തന്നെ അയച്ചേക്കുമെന്നും സൂചനയുണ്ട്. ആക്രമണം ആറു മാസത്തിലേറെ നീളുമെന്നാണ് ഗൾഫ് രാജ്യങ്ങളുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഇടപെടൽ.
അതിനിടെ യെമനിലെ മലയാളികളെ സഹായിക്കുന്നതിനായി യുണൈറ്റഡ് നേഴ്സ് അസോസിയേഷൻ വാട്സ് അപ്പ് ഗ്രൂപ്പ് ഒരുക്കി. അസോസിയേഷൻ നേതാവ് ജാസ്മിൻ ഷായുടെ നിയന്ത്രണത്തിലാണ് ഗ്രൂപ്പ്. യെമനിൽ കുടുങ്ങിയ മലയാളികൾ, മാദ്ധ്യമ പ്രവർത്തകർ എന്നിവരെല്ലാം ഈ ഗ്രൂപ്പിൽ അംഗങ്ങളാണ്. ഈ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ സന്ദേശങ്ങൾ കൈമാറാം. ബന്ധുക്കളുമായി ബന്ധപ്പെടാം. 9526444777 എന്ന നമ്പറിലാണ് വാട്സ് ആപ്പ് ഗ്രൂപ്പ് പ്രവർത്തിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഏകോപനത്തിനുള്ള പ്രവർത്തനം എങ്ങുമെത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ബന്ധുക്കൾക്ക് ആശങ്ക തീരുന്നുമില്ല.
3500ഓളം ഇന്ത്യാക്കാരാണ് യെമനിൽ കുടുങ്ങിക്കിടക്കുന്നത്. ഇതിൽ ഭൂരിഭാഗവും മലയാളി നേഴ്സുമാരാണ്. സംഘർഷബാധിത മേഖലയിൽ നിന്നും 80 ഇന്ത്യാക്കാരെ കഴിഞ്ഞദിവസം മാറ്റിയിരുന്നു. ഇവർ നാട്ടിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. കൂടാതെ യെമന്റെ തലസ്ഥാനമായ സനയിൽ നിന്നും പ്രതിദിനം മൂന്നുമണിക്കൂർ വീതം വിമാനം പറത്തുന്നതിനുള്ള അനുമതി ഇന്ത്യയ്ക്ക് ലഭിച്ചു. ഈ അവസരം പ്രയോജനപ്പെടുത്തി അവിടെയുള്ള മുഴുവൻ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനാണ് ശ്രമം.
യെമനിൽ 1500 ഓളം മലയാളികളുണ്ടെന്ന് വിവരം. ഇവരെ എത്രയുംപെട്ടെന്ന് തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. പക്ഷേ ഒന്നും ഫലം കാണുന്നില്ല. ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിവഴി ഇന്ത്യയിലേക്ക് തിരിച്ചുവരാൻ തയ്യാറായിരിക്കുന്ന ആദ്യസംഘത്തിൽ തന്നെ 15 ഓളം മലയാളികളുണ്ട്. എന്നാൽ ഇവരെ യമന്റെ തലസ്ഥാനമായ സനയിൽനിന്ന് ജിബൂട്ടിയിൽ എത്തിക്കാനുള്ള വിമാനം സർവീസ് നടത്താൻ ഇന്ത്യയ്ക്ക് ഇനിയും അനുമതി കിട്ടിയിട്ടില്ല. വിമാനം പ്രതീക്ഷിച്ചെത്തിയവർ കഴിഞ്ഞദിവസം ആറുമണിക്കൂർ കാത്തുനിന്ന് മടങ്ങിപ്പോയി.
വിമാനസർവീസിനുള്ള അനുമതിക്കായി കേന്ദ്രസർക്കാർ സൗദി അറേബ്യയുമായി ബന്ധപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രവാസി കാര്യമന്ത്രി കെ.സി.ജോസഫും വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും യെമനിലെ അംബാസഡറുമായും ചർച്ചകൾ നടത്തിയിരുന്നു. യെമനിൽ നിന്ന് തിരിച്ചെത്തിക്കാൻ ആവശ്യപ്പെട്ട് 371 പേർ വെബ്സെറ്റിൽ രജിസ്റ്റർ ചെയ്തതായി നോർകറൂട്ട്സിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ആർ.എസ്.കണ്ണൻ പറഞ്ഞു. ഇവരുടെ വിവരങ്ങൾ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
യുദ്ധം നടക്കുന്നതിനാൽ നഴ്സുമാരെ വിടുതൽ ചെയ്യാൻ യെമനിലെ പല ആശുപത്രികളും തയ്യാറായിരുന്നില്ല. എന്നാൽ സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥനപ്രകാരം അംബാസഡർ ആശുപത്രികൾ സന്ദർശിച്ച് പിടിച്ചുവച്ച രേഖകളും പാസ്പോർട്ടും വിട്ടുനൽകാൻ ആവശ്യപ്പെട്ടിരുന്നു. പലരും കിട്ടാനുള്ള ശമ്പളത്തിനായി കാത്തിരിക്കുകയാണ്. ചില ആശുപത്രികൾ നഴ്സുമാരോട് നഷ്ടപരിഹാരവും ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയും എംബസി ഇടപെട്ടിട്ടുണ്ട്.
തിരിച്ചെത്തുന്നവർക്ക് എല്ലാ സഹായവും ചെയ്യുമെന്ന് നോർകറൂട്ട്സ് സിഇഒ. അറിയിച്ചു. യെമനിൽ കുടുങ്ങിയ കേരളീയർ അടിയന്തരമായി എംബസി അധികൃതരെ 00967 1 433 631, 00967 1 433 632 എന്നീ നമ്പരുകളിലും [email protected], [email protected] എന്നീ വെബ്സൈറ്റുകളിലും വിവരങ്ങൾ അറിയിക്കണം.
യെമൻ പ്രസിഡന്റ് അബ്ദുറബ്ബ് മൻസൂർ ഹദിയെ സുരക്ഷിതനായി സൗദിയിലെത്തിച്ചതിനു പിന്നാലെയാണ് പത്തു രാഷ്ട്രങ്ങളുടെ സഖ്യം ഇറാൻ അനുകൂലികളായ ഹൂതി വിമതർക്കെതിരേ വ്യോമാക്രമണം ശക്തിപ്പെടുത്തിയത്. തലസ്ഥാനമായ സന കണ്ട ഏറ്റവും രക്തരൂഷിത ആക്രമണമായിരുന്നു ഇന്നലത്തേതെന്ന് വാർത്താഏജൻസികൾ. വെള്ളിയാഴ്ച രാത്രി ഇടതടവില്ലാത്ത ആക്രമാണമായിരുന്നു. സൈനിക ഡിപ്പൊകളെയും സംവിധാനങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
ഷിയ ഹൂത്തി വിമതർക്കെതിരെ സൈനികനടപടി തുടരുന്ന യെമനിൽ തലസ്ഥാനമായ സനയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരേ സൗദി അറേബ്യ വ്യോമാക്രമണം നടത്തി. യു.എൻ. ഉദ്യോഗസ്ഥരെ വിമാനത്താവളംവഴി ഒഴിപ്പിച്ചശേഷമായിരുന്നു ആക്രമണം. വിമാനത്താവളത്തിന്റെ റൺവേ ബോംബാക്രമണത്തിൽ പൂർണമായും തകർന്നു. ഇതിനുശേഷം വിമാനത്താവളം അടച്ചു.
യെമനിൽ മുന്നേറ്റം തുടരുന്ന ഹൂത്തി വിമതർ വിമാനത്താവളം ഉൾപ്പെടുന്ന സന നഗരം പിടിച്ചടക്കിയിരുന്നു. ഇതേത്തുടർന്ന് പ്രസിഡന്റ് മൻസൂർ ഹാദി സൗദിയിൽ അഭയം തേടിയിരിക്കയാണ്. വിമതരെ പൂർണമായും ഉന്മൂലനം ചെയ്യുംവരെ ആക്രമണം തുടരണമെന്ന് അറബ് രാജ്യങ്ങളോട് ഹാദി അഭ്യർത്ഥിച്ചു. ഷിയ ഹൂത്തികൾ ഇറാന്റെ കളിപ്പാട്ടമാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രശ്നം ചർച്ചചെയ്യുന്നതിന് ഈജിപ്തിലെ ഷറം അൽ ശൈഖിൽ വിളിച്ചുചേർത്ത അറബ് ഉച്ചകോടി തുടരുകയാണ്. വിമതർ പിടിച്ചെടുത്ത മേഖലകളിൽനിന്ന് പിൻവാങ്ങുകയോ ആയുധം താഴെവച്ച് കീഴടങ്ങുകയോ ചെയ്താൽ മാത്രമേ സൈനികനടപടി അവസാനിക്കുകയുള്ളൂവെന്ന് അറബ് ലീഗ് അധ്യക്ഷൻ നബീൽ അൽ അറാബി പറഞ്ഞു.
Stories you may Like
- യമനിലേക്ക് പോകാൻ അമ്മയെ അനുവദിച്ചേക്കും; നിർണ്ണായക ഇടപെടലുമായി ഡൽഹി ഹൈക്കോടതി
- നിമിഷപ്രിയയ്ക്ക് നയതന്ത്രതലത്തിൽ സാധ്യമായ എല്ലാ സഹായവും നൽകും; വിദേശകാര്യ വക്താവ്
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- നിമിഷപ്രിയയുടെ അമ്മ യെമനിലേക്ക് പോകരുതെന്ന് കേന്ദ്രസർക്കാർ
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്