വാർഷിക വരുമാനം ആറുലക്ഷത്തിൽ താഴെയാണോ? വീടുവയ്ക്കാനും പുതുക്കിപ്പണിയാനും ആറര ശതമാനം പലിശയിൽ വായ്പ നേടാം; നഗരങ്ങളിലെ പാവങ്ങൾക്ക് ആവേശമായി മോദി പ്രഖ്യാപിച്ച ഭവനപദ്ധതി; ആറുലക്ഷം വരെയുള്ള ലോണിന് ആറരശതമാനം സബ്സിഡി ലഭിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: നഗരപ്രദേശങ്ങളിൽ താമസിക്കുന്ന പാവപ്പെട്ടവർക്കായി നരേന്ദ്ര മോദി സർക്കാർ നടപ്പാക്കിയ പ്രത്യേക ഭവനപദ്ധതിക്ക് ഒരു വർഷം പിന്നിടുമ്പോൾ മികച്ച പ്രതികരണം. സാധാരണ ഭവന വായ്പയ്ക്ക് ഒമ്പതര ശതമാനത്തിനുമേൽ പലിശ നൽകേണ്ടിവരുന്ന സ്ഥാനത്ത് അഞ്ചുശതമാനം മുതൽ ആറര ശതമാനംവരെ മാത്രം പലിശ നൽകിയാൽ മതിയാകുമെന്നതാണ് പദ്ധതിക്ക് വൻ ജനപ്രീതി നേടിക്കൊടുത്തത്.
കേരളത്തിൽ 58 നഗര പ്രദേശങ്ങളിൽ ഉൾപ്പെടെ രാജ്യത്ത് 4046 പട്ടണങ്ങളിലാണ് പദ്ധതി. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നഗര-ഗ്രാമ പ്രദേശങ്ങളിൽ നടപ്പാക്കുന്ന വിവിധ സ്കീമുകളുടെ സേവനം പദ്ധതി പ്രഖ്യാപിച്ച് ഒരുവർഷം പിന്നിടുമ്പോൾത്തന്നെ ലക്ഷക്കണക്കിന് ആൾക്കാർ പ്രയോജനപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ.
ചേരിവികസനം, ക്രെഡിറ്റ്ലിങ്ക്സ് സബ്സിഡി, അഫോർഡബിൾ ഹൗസിങ് സ്കീം, വ്യക്തിഗത ഭവനനിർമ്മാണം തുടങ്ങിയ നാല് പദ്ധതികൾ വഴിയാണ് കേന്ദ്രസർക്കാർ '2022ഓടെ എല്ലാവർക്കും വീട്' എന്ന പദ്ധതി നടപ്പാക്കുന്നത്. ഇതിൽ ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി പദ്ധതിയാണ് താഴ്ന്ന വരുമാനക്കാർക്കും നഗരങ്ങളിൽ സ്വന്തമായി കൊച്ചു വീടൊരുക്കാൻ ഏറെ സഹായകമാകുന്നത്. കഴിഞ്ഞവർഷം ജൂണിൽ പ്രഖ്യാപിച്ച പദ്ധതി കുറഞ്ഞ മാസവരുമാനമുള്ള നിരവധിപേർക്ക് സ്വപ്നഭവനം തീർക്കാൻ പ്രചോദനമായി.
ഈ വിഭാഗത്തിൽപ്പെടുത്തി രണ്ടുതരം പദ്ധതികളാണ് നടപ്പാക്കുന്നത്. ചേരികളിൽ താമസിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ, താഴ്ന്ന വരുമാനക്കാർ എന്നിങ്ങനെ രണ്ടുവിഭാഗമായി തിരിച്ചാണ് പദ്ധതി. നേരത്തെ ഉണ്ടായിരുന്ന കേന്ദ്രസർക്കാർ ഭവന പദ്ധതികളിൽ നിന്ന് ഭിന്നമായി വായ്പാ പലിശനിരക്കിൽ വൻ സബ്സിഡി പ്രഖ്യാപിച്ചതും ഈ വിഭാഗത്തിൽപ്പെട്ടവർക്ക് ഭവന വായ്പകൾ അനുവദിക്കാൻ സഹകരണ ബാങ്കുകൾ ഉൾപ്പെടെയുള്ള ഭവനവായ്പ നൽകുന്ന സ്ഥാപനങ്ങൾക്ക് ഇളവുകൾ നൽകിയതും പദ്ധതിക്ക് വൻ സ്വീകാര്യത നൽകുകയായിരുന്നു.
ഇതുപ്രകാരം ഒമ്പതുമുതൽ പത്തുശതമാനംവരെ പലിശ നൽകേണ്ട സ്ഥാനത്ത് അഞ്ചുമുതൽ ആറരശതമാനമെന്ന നിലയിൽ പലിശനിരക്ക് താഴ്ന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വീടുവയ്ക്കാനുള്ള മറ്റ് ആനുകൂല്യങ്ങളുംകൂടി പരിഗണിച്ചാൽ ശരാശരി നാലുശതമാനംവരെ പലിശ താഴ്ന്നുവെന്ന് പറയാം.
സ്ത്രീകൾ, വിധവകൾ, പട്ടികജാതി-വർഗ വിഭാഗങ്ങൾ, ഭിന്നശേഷിക്കാർ, ഭിന്നലിംഗക്കാർ തുടങ്ങിയ വിഭാഗക്കാർക്കെല്ലാം പ്രത്യേക പരിഗണന നൽകാനും നിർദ്ദേശമുണ്ടായതോടെയാണ് പദ്ധതി ഏറെപ്പേർക്ക് പ്രയോജനകരമായത്. പൊതുമേഖലാ ബാങ്കുകൾക്കു പുറമെ മറ്റു ധനകാര്യ സ്ഥാപനങ്ങൾക്കും ഭവനവായ്പ നൽകാൻ അനുമതി ലഭിച്ചതോടെയും നടപടിക്രമങ്ങൾ ലഘൂകരിച്ചതോടെയും ഇത് കൂടുതൽപേർക്ക് പ്രയോജനപ്പെടുകയാണ്.
പലിശയിനത്തിൽ സബ്സിഡി ലഭിച്ചതോടെ 15 വർഷം തിരിച്ചടവ് കാലാവധിയുള്ള ദീർഘകാല ഭവനവായ്പകളുടെ പ്രതിമാസ ഇഎംഐയിൽ വൻ കുറവുണ്ടായതോടെയാണ് നിരവധിപേർ ഇതിലേക്ക് ആകൃഷ്ടരായത്. ആറുലക്ഷം രൂപയുടെ പ്രതിമാസ തിരിച്ചടവ് തുക പത്തര ശതമാനം പലിശ പ്രകാരം 6,632 രൂപയായിരുന്നത് പുതിയ സബ്സിഡി നിരക്കിൽ 4,050 രൂപയായി കുറഞ്ഞു. മാസം 2,582 രൂപയുടെ കുറവ് വരുന്നത് താഴ്ന്നവരുമാനക്കാർക്ക് വലിയ ആശ്വാസമായി മാറിയതോടെയാണ് പദ്ധതി ജനകീയമായത്.
ഏഴുവർഷത്തിനകം ലക്ഷ്യമിടുന്നത് രണ്ടുകോടി വീടുകൾ
കഴിഞ്ഞവർഷം ജൂൺ 25നാണ് നരേന്ദ്ര മോദി പ്രധാനമന്ത്രി ആവാസ് യോജന പ്രഖ്യാപിച്ചത്. 2022നകം ഇന്ത്യയൊട്ടാകെയുള്ള നഗരങ്ങളിൽ പാവപ്പെട്ടവർക്കായി രണ്ടുകോടിയിലേറെ വീടുകൾ നിർമ്മിക്കാനുള്ള പദ്ധതിയാണിത്. താഴ്ന്ന വരുമാനക്കാർ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ എന്നിങ്ങനെ രണ്ടുവിഭാഗങ്ങൾക്കായാണ് പദ്ധതി. 2011ലെ സെൻസസ് പ്രകാരം നഗരങ്ങളായി പരിഗണിക്കുന്ന രാജ്യത്തെ 4046 കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ചാണ് 2022നകം നടപ്പാക്കുന്നവിധം പദ്ധതി പ്രഖ്യാപിച്ചത്. ഇതിന്റെ ആദ്യഘട്ടത്തിൽ 2017 മാർച്ച് വരെ നൂറു നഗരങ്ങളും രണ്ടാംഘട്ടത്തിൽ 2019 മാർച്ച് വരെ 200 നഗരങ്ങളും മൂന്നാംഘട്ടത്തിൽ 2022 മാർച്ച് വരെ ബാക്കിയുള്ള നഗരങ്ങളും പദ്ധതിയിൽ ഉൾപ്പെടും. പ്രാവർത്തികമായ 2015 ജൂൺ പതിനേഴുമുതൽ പദ്ധതി അവസാനിക്കുന്ന 2022 മാർച്ച് 31വരെ പദ്ധതിക്ക് പ്രാബല്യമുണ്ട്.
വാർഷികവരുമാനം ആറുലക്ഷം വരെയുള്ളവർക്ക് ഗുണം
ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി പദ്ധതിപ്രകാരം വാർഷികവരുമാനം മൂന്നുലക്ഷം വരെയുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗക്കാർക്കും വാർഷികവരുമാനം മൂന്നുമുതൽ ആറുലക്ഷം വരെയുള്ള താഴ്ന്ന വരുമാനക്കാർക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. 21 വയസ്സുമുതൽ 55 വയസ്സുവരെയുള്ളവർക്ക് വായ്പയ്ക്കായി അപേക്ഷിക്കാം. പതിനഞ്ചുവർഷമായിരിക്കും ലോൺ കാലാവധി. ആറുലക്ഷംവരെ 6.5 ശതമാനം പലിശ നൽകിയാൽ മതി. ഇതിനുമുകളിലുള്ള ലോണിന് ബാങ്കുകൾ നിഷ്കർഷിക്കുന്ന ഭവനവായ്പാ പലിശനിരക്ക് നൽകേണ്ടിവരും. ദേശസാൽകൃത ബാങ്കുകളും സഹകരണ ബാങ്കുകളും ഉൾപ്പെടെ സ്കീം നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്.
സ്വന്തമായി വീടുണ്ടാവരുതെന്ന നിബന്ധനമാത്രം
ഈ പദ്ധതിപ്രകാരം ലോണിന് അപേക്ഷിക്കുന്നവരുടെ പേരിൽ സ്വന്തമായി ഇന്ത്യയിലെവിടെയും വീട് ഉണ്ടാകരുതെന്ന നിബന്ധനയുണ്ട്. വീട് വയ്ക്കുകയോ വാങ്ങുകയോ ചെയ്യുന്നത് കുടുംബനാഥയുടെ പേരിലായിരിക്കണം. ഭർത്താവിന്റെ പേരുകൂടെ ചേർത്ത് വീടോ വസ്തൂവോ വാങ്ങിയാലും ലോൺ ലഭിക്കും. വീട്ടിൽ മുതിർന്ന സ്ത്രീ ഇല്ലെങ്കിൽ മാത്രം പുരുഷനും അപേക്ഷിക്കാം.
പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്നതുൾപ്പെടെ ദേശീയ കെട്ടിട നിയമം അനുശാസിക്കുന്ന ചട്ടങ്ങൾ പാലിച്ചാവണം നിർമ്മിതി. പ്രവാസികൾക്കും ഈ പദ്ധതിപ്രകാരം അപേക്ഷിക്കാം. പുതുതായി വീടുവയ്ക്കുന്നതിന് പുറമെ മേൽപറഞ്ഞ സാമ്പത്തിക പരിധിയിൽ വരുന്നവർക്ക് വീട്ടിൽ പുതുതായി മുറികളോ അടുക്കള, ടോയ്ലറ്റ് എന്നിവയോ നിർമ്മിക്കുന്നതിനും ഈ പദ്ധതി പ്രയോജനപ്പെടുത്താം. പിന്നോക്കക്കാർക്ക് 30 ചതുരശ്രമീറ്ററും താഴ്ന്ന വരുമാനക്കാർക്ക് 60 ചതുരശ്ര മീറ്ററുമായിരിക്കും കാർപ്പറ്റ് ഏരിയാ പരിധി. (യഥാക്രമം 322, 645 സ്ക്വയർഫീറ്റ്).
പ്രധാനമന്ത്രി ആവാസ് യോജന പ്രകാരമുള്ള പ്രത്യേക ഫോമിൽ മിക്ക ബാങ്കുകളിലും അപേക്ഷ സ്വീകരിക്കും. വാർഷികവരുമാനം തെളിയിക്കുന്നതിന് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം നൽകണം.
പാവപ്പെട്ടവർക്കായുള്ളത് നാല് ഭവനപദ്ധതികൾ
ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി പദ്ധതിക്കു പുറമെ ചേരി വികസനം, അഫോർഡബിൾ ഹൗസിങ് സ്കീം, വ്യക്തിഗത ഭവനനിർമ്മാണം തുടങ്ങിയ പദ്ധതികൾ വഴിയാണ് രാജ്യത്ത് സമ്പൂർണ്ണ ഭവനപദ്ധതി യാഥാർത്ഥ്യമാക്കുന്നത്. ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി കുടുംബശ്രീ അംഗങ്ങളിൽനിന്നും സർക്കാർ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്ക് വിധേയമായി സർവെയർമാരെ കണ്ടെത്തി അവർക്ക് വിപുലമായ പരിശീലനം നൽകിയാണ് കേരളത്തിൽ ഇത്തരം പദ്ധതികൾ നടപ്പാക്കുന്നത്.
300 ആളുകൾ താമസിക്കുന്ന 60 മുതൽ 70 വരെ കുടുംബങ്ങളുള്ള ചേരിയിൽ താമസിക്കുന്നവർക്ക് വീട് അനുവദിക്കലാണ് ചേരിവികസന പദ്ധതി. സ്വകാര്യപങ്കാളിത്തത്തോടെയാണ് ഇവർക്ക് വീട് നിർമ്മിച്ചുനൽകുക. ഇതിന് കെട്ടിടനിർമ്മാണ ചട്ടങ്ങളിൽ ഇളവ് ലഭിക്കും. പദ്ധതി പൂർത്തീകരണംവരെ ചേരിനിവാസികളെ മാറ്റിപാർപ്പിക്കേണ്ട ഉത്തരവാദിത്വം സ്വകാര്യപങ്കാളിക്കാണ്.
കുറഞ്ഞ നിരക്കിൽ വീടുകൾ സ്വകാര്യസംരംഭകർ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് നിർമ്മിച്ചുനൽകുന്ന പദ്ധതിയാണ് അഫോർഡബിൾ ഹൗസിങ് സ്കീം. ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്ന സ്വകാര്യസംരംഭകന് പ്രത്യേക ആനുകൂല്യങ്ങളും ഒരു കെട്ടിടത്തിന് ഒന്നര ലക്ഷം രൂപ നിരക്കിൽ ധനസഹായവും കേന്ദ്ര സർക്കാർ നൽകും. സ്വന്തമായി സ്ഥലം ഇല്ലാത്ത ഗുണഭോക്താക്കളെയാണ് ഈ പദ്ധതി വഴി ലക്ഷ്യം വെക്കുന്നത്. പദ്ധതി ആനുകൂല്യം സ്വകാര്യ സംരംഭകന് ലഭിക്കുന്നതിന് ആകെ വീടുകളുടെ 35 ശതമാനമെങ്കിലും സർക്കാർ നിരക്കിൽ പിന്നോക്ക വിഭാഗക്കാർക്ക് നൽകണം.
സ്വന്തമായി സ്ഥലമുള്ള കുടുംബങ്ങൾക്ക് വീട് വെക്കുന്നതിനും പുനരുദ്ധരിക്കുന്നതിനും ഒന്നരലക്ഷം രൂപ സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണ് വ്യക്തിഗത ഭവന നിർമ്മാണത്തിനുള്ള ധനസഹായ പദ്ധതി. സംസ്ഥാന സർക്കാരിന്റെയും നഗരസഭകളുടെയും വിഹിതം കൂടിയാകുമ്പേൾ ധനസഹായം രണ്ട് ലക്ഷം ലഭിക്കും. മുഴുവൻ പദ്ധതിയുടെയും നടത്തിപ്പ് ചുമതല പിഎംഎവൈ നോഡൽ ഏജൻസിയായ അർബൻ ഹൗസിങ് മിഷനാണ്. രാജ്യത്ത് ഒരുഭാഗത്തും വീടില്ലാത്ത ആർക്കും പദ്ധതിയിൽ അംഗമാകാം.
ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡിക്ക് അപേക്ഷിക്കാൻ മിക്ക ബാങ്കുകളിലും സൗകര്യമുണ്ട്.
അപേക്ഷാഫോം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകളുടെ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്