എന്താണ് മുത്തലാഖ്? മുത്തലാഖും തലാഖും തമ്മിൽ എന്താണു വ്യത്യാസം? ആരാണ് മുത്തലാഖിനെ എതിർക്കുന്നത്? മുത്തലാഖ് നിരോധനം നടപ്പലാക്കിയാൽ എന്തു സംഭവിക്കും; സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ടതെല്ലാം
മറുനാടൻ മലയാളി ഡെസ്ക്
തിരുവനന്തപുരം: മുസ്ലിം സമുദായത്തിലെ വിവാഹമോചന രീതിയായ 'മുത്തലാഖ്' ഭരണഘടനാ വിരുദ്ധമെന്ന സുപ്രീം കോടതിയുടെ വിധി ഏറെ ചരിത്രപ്രാധാന്യമുള്ളതാണ്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ മൂന്ന് ജഡ്ജിമാർ സുപ്രധാനമായ ഈ വിധി പ്രസ്താവിച്ചപ്പോൾ, മുസ്ലിം സ്ത്രീകളെ സംബന്ധിച്ച് കാലാകാലങ്ങളായി അനുഭവിച്ചുവരുന്ന ദുരിതങ്ങൾക്ക് അറുതിയുണ്ടാകുമെന്ന പ്രതീക്ഷയ്ക്ക് വഴിയൊരുക്കുകയാണ്.
വിവാഹത്തെ കുറിച്ച് മറ്റു മതങ്ങളിൽ നിന്നും വ്യത്യസ്തമായ വീക്ഷണമാണ് മുസ്ലിം സമുദായത്തിനുള്ളത്. വരനും വധുവിന്റെ പിതാവും തമ്മിലാണ് വിവാഹ കരാറുണ്ടാക്കുന്നത്. ഇതനുസരിച്ച് വിവാഹ മോചനവും ഒറ്റവാക്കിൽ ഒതുക്കാം. ഭാര്യയെ എപ്പോൾ വേണമെങ്കിലും ഒഴിവാക്കാമെന്ന രീതി കാലങ്ങളായി നിലനിൽക്കുന്നതിനാൽ ഈ സമുദായത്തിലെ നിരവധി സ്ത്രീകളാണ് ദുരിതത്തിലായിരിക്കുന്നത്.
വാട്സാപ്പിലൂടെയും കത്തിലൂടെയും ഫോണിലൂടെയും മൊഴി ചൊല്ലപ്പെട്ട അഞ്ച് മുസ്ലിം സ്ത്രീകൾ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. അതേസമയം തലാഖ്-ഇ-ബിദ്ദത്ത് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചാൽ പോലും മുസ്ലിം സമുദായത്തിലെ ലിംഗ അസമത്വം എളുപ്പത്തിൽ പരിഹരിക്കപ്പെടാവുന്നതല്ല, കാരണം നിയമനടപടികളിലേക്ക് എത്താതെ തന്നെ ത്വലാഖ് ചൊല്ലാനുള്ള അവകാശം പുരുഷന് അനുവദിച്ചു നൽകുന്നുണ്ട്.
എന്താണ് തലാഖ് ?
തലാഖ് എന്താണെന്നു മനസിലാക്കിയാൽ മാത്രമെ മുത്തലാഖ് എന്തെന്നു ബോധ്യമാകൂ. അറബിയിൽ 'തലാഖ്' എന്നാൽ പുരുഷൻ നടത്തുന്ന വിവാഹമോചനം എന്നാണ് അർഥം. സ്ത്രീ പുരുഷനിൽനിന്ന് വിവാഹം മോചനം നേടുന്നതിനെ 'ഫസ്ഖ്' എന്നാണ് പറയുന്നത്. എന്നാൽ തലാഖ് പോലെ ഫസ്ഖ് നടത്താനുള്ള അധികാരം മുസ്ലിം സമുദായം സത്രീകൾക്കു നൽകിയിട്ടുണ്ടോയെന്നു സംശയമാണ്. സ്ത്രീയും പുരുഷനും വിവാഹബന്ധം വേർപെടുത്താൻ പാടില്ലെന്ന ഖുർആൻ വചനങ്ങൾ ഉണ്ടെങ്കിലും പുരുഷന്മാർ തലാഖ് പ്രയോഗിച്ച് സ്ത്രീകളെ ഉപേക്ഷിക്കുന്നതു വ്യാപകമാണ്. ഭാര്യയ്ക്കും ഭർത്താവിനും ഒരുമിച്ച് മുന്നോട്ട് പോകാൻ സാധിക്കാൻ സാധിക്കാത്ത സഹചര്യത്തിൽ മാത്രമെ ഇസ്ലാം മതവിശ്വാസപ്രകാരം തലാഖ് അനുവദിക്കുന്നുള്ളൂ.
എന്നാൽ തലഖിനെ ഇന്ന് വ്യാപകമായി ദുരുപയോഗം ചെയ്യുകയാണ്. ത്വലാഖ് എന്ന് ഉരുവിട്ടാൽ തന്നെ വിവാഹ മോചനമായെന്നു കരുതുന്നവരാണ് പലരും. അതേസമയം ഒരാൾ ഭാര്യയോട് ത്വലാഖ് എന്ന് പറഞ്ഞാൽ വിവാഹ മോചനം ഒരിക്കലും സംഭവിക്കില്ല, മറിച്ച് അത് വിവാഹ മോചനത്തിന്റെ ഭാഗമായ ഒരു കർമ്മം മാത്രമായാണ് പരിഗണിക്കുന്നത്. സ്വബോധം ഇല്ലാതെയോ ദേഷ്യത്തിലോ പറയുന്ന തലാഖ് ഒരിക്കലും സ്വീകരിക്കപ്പെടില്ല. ആർത്തവ സമയത്തോ ഗർഭിണി ആയിരിക്കുമ്പോഴും തലാഖ് ചൊല്ലാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്.
വിവാഹമോചനത്തിന്റെ ഭാഗമായി ഭർത്താവ് ഭാര്യയോട് തലാഖ് പറഞ്ഞാലുടൻ സ്ത്രീയെ വീട്ടിൽനിന്ന് പുറത്താക്കാനും സാധിക്കില്ല. മൂന്ന് മാസം നിർബന്ധമായും ഭർത്താവിന്റെ വീട്ടിൽ തങ്ങണമെന്നാണ് വ്യവസ്ഥ. ഇതിനു അറബിയിൽ പറയുന്ന വാക്കാണു 'ഇദ്ദ'. പിണങ്ങിയ ദമ്പതികൾ തമ്മിൽ യോജിപ്പിലെത്താൻ സാധ്യത ഉള്ളതിനാലാണ് ഇദ്ദ നടപ്പാക്കണമെന്ന് ഇസ്ലാം നിയമം നിർദ്ദേശിച്ചിരിക്കുന്നത്. 'ഇദ്ദ'യ്ക്കിടെ ദമ്പതികൾ തമ്മിൽ ലൈംഗികബന്ധം നടന്നാലും തലഖ് റദ്ദാക്കപ്പെടും. ഈ മൂന്നു മാസത്തിനിടയിലും ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ ഒത്തു തീർപ്പിൽ എത്തിയില്ലെങ്കിൽ മാത്രമെ വിവാഹമോചനം യാഥാർഥ്യമാകൂ. അതായത് തലാഖ് പറഞ്ഞാലുടൻ വിവാഹമോചനം നടക്കില്ലെന്ന് ഇതിൽനിന്ന് വ്യക്തമാണ്.
മൂന്നു മാസം കഴിഞ്ഞ് വിവാഹമോചനം കഴിഞ്ഞാലും സ്ത്രീയ്ക്കു ലഭിക്കേണ്ട അവകാശങ്ങളെ കുറിച്ച് ഇസ്ലാം നിയമം വ്യക്തമായി പറയുന്നുണ്ട്. ഇതിൽ ഏറ്റവും പ്രധാന വിവാഹത്തിന്റെ ഭാഗമായി പുരുഷനിൽ നിന്നും ലഭിച്ച 'മഹർ' സ്ത്രീ ഒരിക്കലും മടക്കി നൽകേണ്ടതില്ലെന്നതാണ്. ഇതേക്കുറിച്ച് ഖുർ ആൻ പറയുന്നത് ഇങ്ങനെ:- 'അവളിൽ ഒരുവൾക്ക് നിങ്ങൾ ഒരു കൂമ്പാരം തന്നെ കൊടുത്തിട്ടുണ്ടായിരുന്നുവെങ്കിലും നിങ്ങൾ അത് തിരിച്ച് വാങ്ങരുത്'(420)
'മഹർ' എത്ര വേണമെന്നത് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും സ്ത്രീയ്ക്കാണ് ഇസ്ലാം മതം നൽകിയിരിക്കുന്നത്.
വിവാഹമോചിതയായ സ്ത്രീയ്ക്ക് നഷ്ടപരിഹാരം നൽകണമെന്നും വ്യവസ്ഥയുണ്ട്. ഇതേക്കുറിച്ച് ഖുർആൻ പ്രതിപാദിക്കുന്നത് ഇങ്ങനെ :- 'വിവാഹ മോചിതരായ സ്ത്രീകൾക്ക് ന്യായ പ്രകാരം എന്തെങ്കിലും ജീവിത വിഭവമായി നൽകേണ്ടതുണ്ട്. ഭയ ഭക്തിയുള്ളവർക്ക് അതൊരു ബാദ്ധ്യതയത്രെ' (2241).
എന്നാൽ ഈ വ്യവസ്ഥകളെ എല്ലാം അട്ടിമറിച്ച് മുസ്ലിം നിയമത്തെ തോന്നിയപടി വ്യാഖ്യാനിച്ചാണ് കാലക്രമേണ നിയമങ്ങളെല്ലാം സ്ത്രീകൾക്ക് എതിരാണെന്ന തോന്നൽ ഉണ്ടാക്കിയെടുത്തത്.
എന്താണ് മുത്തലാഖ്?
തലൈഖ് ചൊല്ലി ഉപേക്ഷിച്ച സ്ത്രീയെ വീണ്ടും വിവാഹം ചെയ്യാൻ ഇസ്ലാം മതം അനുമതി നൽകുന്നുണ്ട്. ഇത്തരത്തിൽ ഒരാൾ മൂന്നുതവണ ഒരാളെത്തന്നെ വിവാഹം ചെയ്യുകയും മൂന്നാം തവണ വിവാഹമോചനം നടത്തുകയും ചെയ്യുന്നതിനാണ് മുത്തലാഖ് എന്നു പറയുന്നത്. മൂന്ന4ാം തവണയും വിവാഹമോചനം നടന്നു കഴിഞ്ഞാൽ തുടർന്നും ഇരുവർക്കും വിവാഹം ചെയ്യാൻ സാധിക്കില്ല. അതായത് മുത്തലാഖിനു ശേഷം ഒരു ഒത്തുതീർപ്പ് സാധ്യമല്ലെന്നു ചുരുക്കം. മുത്തലാഖിന്റെ തലാഖിന്റെയും വ്യവസ്ഥകളിലൂടെ വിവാഹ ബന്ധം ഒരിക്കലും ഇല്ലാതാകാൻ പാടില്ലെന്ന സന്ദേശമാണ് സത്യത്തിൽ ഇസ്ലാം മതം നൽകുന്നത്. മൂന്നമതു നടത്തുന്ന മുത്തലാഖിനു ശേഷവും വിവാഹം ബന്ധം തുടരേണ്ടെന്ന് നിഷ്ക്കർഷിക്കുന്നതിലൂടെ വിവാഹവും വിവാഹമോചനയും തമാശ അല്ലെന്നുള്ള സന്ദേശവും ഇസ്ലാംമതം നൽകുന്നു.
അതേസമയം മുത്തലാഖ് എന്നൊരു സമ്പ്രദായം മുന്നോട്ടുവയ്ക്കുന്നുണ്ടെങ്കിലും ഇത് പ്രയോഗിക്കാനേ പാടില്ലെന്നുമാണ് മതനിയമം മുന്നോട്ടു വച്ചിരിക്കുന്നത്. ഖലീഫ ഉമറിന്റെ കാലഘട്ടത്തിൽ ഒരാൾ ഇത്തരത്തിൽ മുത്തലാഖ് ചൊല്ലി ഒരാളെ ചമ്മട്ടിക്ക് അടിച്ച കഥയും ഉണ്ട്.
ഷയറ ബാനുവിന്റെ ഹർജിയിൽനിന്ന് ചരിത്രവിധിയിലേക്ക്
- മൂന്നുതവണ തലാഖ് (മുത്തലാഖ്) ചൊല്ലി വിവാഹമോചനം നേടുന്ന സമ്പ്രദായം ചോദ്യം ചെയ്തു ഷയറ ബാനു നൽകിയ ഹർജിയിൽ നിയമ, ന്യൂനപക്ഷകാര്യ മന്ത്രാലയങ്ങൾക്കും വനിതാ കമ്മിഷനും സുപ്രീം കോടതിയുടെ നോട്ടിസ് (2016 മാർച്ച് 02).
- മുത്തലാഖിന്റെ ഭരണഘടനാപരമായ സാധുത പരിശോധിക്കേണ്ടതുണ്ടെന്നു സുപ്രീം കോടതി. (2016 ജൂൺ 29)
- മുത്തലാഖ് മതനിരപേക്ഷ രാജ്യത്തിനു നിരക്കുന്നതല്ലെന്നു കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം. (2016 ഒക്ടോ. 07)
- മുത്തലാഖും ബഹുഭാര്യത്വവും മുസ്ലിം സ്ത്രീകളുടെ അവകാശം നിഷേധിക്കലാണെന്നും ഇവ ഉടൻ നിരോധിക്കണമെന്നും സുപ്രീം കോടതിയിൽ ദേശീയ വനിതാ കമ്മിഷൻ സത്യവാങ്മൂലം. (2016 നവം 08)
- മുത്തലാഖ്, നിക്കാഹ് ഹലാല, ബഹുഭാര്യത്വം എന്നിവയുടെ ഭരണഘടനാസാധുത ചോദ്യം ചെയ്യുന്ന ഹർജികളുടെ വാദം കേൾക്കുമ്പോൾ കോടതിക്കു സഹായിയായി (അമിക്കസ് ക്യൂറി) മുതിർന്ന അഭിഭാഷകനും മുൻ കേന്ദ്ര മന്ത്രിയുമായ സൽമാൻ ഖുർഷിദിനെ സുപ്രീം കോടതി ചുമതലപ്പെടുത്തി. (2017 മെയ് 03)
- മുസ്ലിം മതവിശ്വാസം പിന്തുടരുന്നതിനു നിർബന്ധപൂർവം തുടരേണ്ട മൗലികാവകാശമാണോ മുത്തലാഖ് എന്നു പരിശോധിക്കുമെന്നു സുപ്രീം കോടതി. (2017 മെയ് 11)
- വിവാഹമോചനത്തിനുള്ള ഏറ്റവും മോശവും അനഭിലഷണീയവുമായ മാർഗമാണു മുത്തലാഖ് എന്നു സുപ്രീം കോടതി. വധശിക്ഷപോലെയാണത്; ഏറ്റവും വെറുക്കപ്പെടുന്നതും എന്നാൽ ഇപ്പോഴും അനുവദിക്കുന്നതുമായ കാര്യംചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാർ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. (2017 മെയ് 12)
- മുസ്ലിം വിവാഹം, വിവാഹമോചനം എന്നീ വിഷയങ്ങളിൽ പുതിയ നിയമനിർമ്മാണത്തിനു തയാറാണെന്നു കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. മുത്തലാഖ് നിരോധിക്കാൻ സുപ്രീം കോടതി തയാറാവുകയാണെങ്കിൽ നിയമം കൊണ്ടുവരാൻ കേന്ദ്രസർക്കാർ നടപടി ആരംഭിക്കുമെന്നു ഭരണഘടനാ ബെഞ്ചിനു മുൻപാകെ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി ബോധിപ്പിച്ചു. (2017 മെയ് 15)
ഷബാനു ബീഗം കേസ്
ഇസ്ലാം ആചാരപ്രകാരം മൊഴിചൊല്ലിയ ഭാര്യയ്ക്കു ഭർത്താവ് ചെലവിനു കൊടുക്കാൻ ബാധ്യസ്ഥമാണെന്ന സുപ്രീം കോടതി വിധി വന്നതു ഷബാനുബീഗം കേസിലായിരുന്നു; 1985 ഏപ്രിൽ 22ന്. ഷബാനുവിന്റെ കഥയിങ്ങനെ: പന്ത്രണ്ടാം വയസ്സിൽ, ഇൻഡോറിൽ വക്കീലായിരുന്ന മുഹമ്മദ് അഹമ്മദ് ഖാന്റെ ഭാര്യ. 26ാം വയസിൽ ഭർത്താവിനാൽ പുറന്തള്ളപ്പെട്ടു. 46ാം വയസിൽ മൊഴിചൊല്ലി. 65ാം വയസിൽ സുപ്രീം കോടതി വിധിയിലൂടെ ജീവനാംശം നേടി ചരിത്രത്തിലേക്ക്.
മുസ്ലിം വിവാഹമോചന കേസുകളിൽ സുപ്രധാന വിധികൾ
- ഒറ്റയിരുപ്പിൽ മൂന്നു തലാഖ് ചൊല്ലുന്നതോടെ (മുത്തലാഖ്) വിവാഹമോചനം പ്രാബല്യത്തിലാകില്ലെന്നും ഇതിനു ഭരണഘടനാ സാധുതയില്ലെന്നും ഖാത്തുനിസ കേസിൽ അലഹാബാദ് ഹൈക്കോടതി വിധിച്ചു. (1994 ഏപ്രിൽ 15)
- സാധുവായ തലാഖില്ലെങ്കിൽ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട മുസ്ലിം സ്ത്രീക്കു ജീവനാംശത്തിന് അർഹതയുണ്ടെന്ന് കേരള ഹൈക്കോടതി. ജീവനാംശ കുടിശിക നൽകണമെന്ന മഞ്ചേരി കുടുംബ കോടതിയുടെ വിധിക്കെതിരെ കുഴിമണ്ണ കയ്യാമ്പറത്ത് ഫാറൂഖ് സമർപ്പിച്ച അപ്പീലിലായിരുന്നു ഇത്. (2005 ഒക്ടോബർ 05)
- മൂന്നുവട്ടം തലാഖ് (മുത്തലാഖ്) ചൊല്ലി മുസ്ലിം പുരുഷനു ഭാര്യയെ വിവാഹമോചനം ചെയ്യാനാവില്ലെന്നു മുംബൈ ഹൈക്കോടതി (2007 ജനുവരി 21).
- ദേഷ്യത്തിൽ ചൊല്ലുന്ന തലാഖും ഭാര്യയോടു നേരിട്ടു പറയാത്ത തലാഖും അസാധുവാണെന്ന് ഡൽഹി ഹൈക്കോടതി. (2007 ഒക്ടോബർ 28)
- മുസ്ലിം വ്യക്തി നിയമമനുസരിച്ച് തലാഖ് ചൊല്ലുന്നതു വിവാഹബന്ധം പിരിയുന്നതിനുള്ള അംഗീകൃത രീതിയാണെന്നു കേരള ഹൈക്കോടതി. തലാഖ് ചൊല്ലി ബന്ധം പിരിഞ്ഞവരുടെ പാസ്പോർട്ടിൽ ജീവിതപങ്കാളിയുടെ പേരു തിരുത്താൻ കോടതി മുഖേനയുള്ള വിവാഹമോചന രേഖ നിഷ്കർഷിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. (2016 സെപ്റ്റംബർ 08)
- ഒരു വ്യക്തിനിയമവും ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾക്ക് അതീതമല്ലെന്നും അതിനു വിരുദ്ധമായ മുത്തലാഖ് ക്രൂരവും ഹീനവുമാണെന്നും അലഹാബാദ് ഹൈക്കോടതി. (2016 ഡിസംബർ 08)
- വിവാഹമോചനത്തിനു ഏകീകൃത നിയമം ഉണ്ടാക്കാനും മുത്തലാഖ് നിയന്ത്രിക്കാനും സർക്കാർ നടപടി എടുക്കണമെന്നു കേരള ഹൈക്കോടതി. (2016 ഡിസം. 16).
മുത്തലാഖിനെ നിയമവിരുദ്ധമാക്കിയ അഞ്ചു വനിതകൾ
സൈറ ബാനു
2015 ഒക്ടോബറിലാണ് തന്റെ ഭർത്താവ് തലാഖ് എന്ന് മൂന്ന് തവണ എഴുതിയ കത്ത് സൈറ ബാനു കൈപ്പറ്റുന്നത്. ബാനുവിന്റെ ഭർത്താവായ റിസ്വാൻ അഹമ്മദ് അവരുടെ രണ്ട് കുട്ടികളെയും ബാനുവിൽ നിന്നകറ്റി. ഒടുവിൽ മൊഴി ചൊല്ലപ്പെട്ട് രണ്ട് വർഷത്തിന് ശേഷമാണ് സൈറ ബാനു നീതി ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുന്നത്. 2002-ലായിരുന്നു ഇവരുടെ വിവാഹം.
കത്തിലൂടെയും എസ്എംഎസ്സിലൂടെയും മൂന്ന് തവണ തലാഖ് പറഞ്ഞ് ഭാര്യമാരെ ഉപേക്ഷിക്കുന്ന രീതി ഭരണഘടനാ വിരുദ്ധമാണെന്നാണ് സൈറ ബാനു സമർപ്പിച്ച ഹർജിയിൽ അവർ ഉയർത്തി കാണിച്ചത്. മൂന്ന് മാസക്കാലത്തെ അനുരഞ്ജന ചർച്ചകൾക്കുള്ള ഇദ്ദത് കാലയളവ് പരിഗണിക്കാതെയാണ് മൊഴി ചൊല്ലൽ നടക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ആദ്യ ഭർത്താവിനെ പുനർ വിവാഹം ചെയ്യാൻ മറ്റൊരാളെ വിവാഹം ചെയ്യണമെന്ന് പറയുന്ന നിക്കാഹ് ഹലാല നിയമത്തിനെതിരെയും അവർ സുപ്രീം കോടതിയിൽ പോരാടി.
ഭർതൃവീട്ടുകാരുടെ നിർബന്ധത്താൽ ആറ് തവണ തനിക്ക് ഗർഭം അലസിപ്പിക്കേണ്ടി വന്നെന്നും ശാരീരികവും മാനസികവുമായി ഇത് തന്നെ തളർത്തിയെന്നും സൈറ ബാനു ഹർജിയിൽ പറഞ്ഞു. ഇവരുടെ ഹർജി പരിഗണിച്ച് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ മുത്തലാഖിനെതിരെ സത്യവാങ്മൂലം നൽകിയിരുന്നു.
ഇസ്രത്ത് ജഹാൻ
പശ്ചിമ ബംഗാളുകാരിയായ ഇസ്രത്ത് ജഹാനെ ഭർത്താവ് ഫോണിലൂടെയാണ് മൊഴി ചൊല്ലന്നത്. 2015 ഏപ്രിലിൽ ദുബായിൽനിന്ന് ഫോൺ വിളിച്ചാണ് ഭർത്താവ് മുർത്താസ മൂന്ന് തവണ തലാഖ് എന്ന ഇസ്രത്തിനോട് പറഞ്ഞത്. 15 വർഷമായുള്ള ദാമ്പത്യമാണ് ഒരൊറ്റ ഫോൺ വിളിയിൽ അന്ന് മുർതാസ അവസാനിപ്പിച്ചത്.
ഫോണിലൂടെ ചൊല്ലിയ തലാഖ് തനിക്ക് സ്വീകാര്യമല്ലെന്നും തന്നിൽനിന്ന് തന്റെ ഭർത്താവ് തട്ടിയെടുത്ത മൂന്ന് പെൺമക്കളെയും ഒരു മകനെയുംതിരിച്ച് തരണമെന്നും എല്ലാവർക്കുമുള്ള ജീവനാംശം നൽകണമെന്നും ഇസ്രത്ത് ആവശ്യപ്പെട്ടു.
ഗുൽഷൻ പർവീൺ
ഉത്തർപ്രദേശിലെ റാംപുർകാരിയായ ഗുൽഷൻ 10 രൂപ വിലയുള്ള മുദ്രപത്രത്തിലാണ് തലാഖ്നാമ(വിവാഹ മോചനം) സ്വീകരിക്കുന്നത്. 'ഒരു സുപ്രഭാതത്തിലാണ് ഭർത്താവ് തലാഖ് ചെയ്ത് എന്നെയും മോനെയും പെരുവഴിയിലാക്കുന്നത്,' ഗുൽഷൻ പറയുന്നു.
വിവാഹമോചന നോട്ടീസ് സ്വീകരിക്കാൻ താൻ വിസമ്മതിച്ചതിനാലാണ് വിഷയം കോടതിയിലെത്തിയത്. സ്ത്രീധനത്തിന്റെ പേരിൽ താൻ ഒരുപാട് പീഡനങ്ങൾ ഭർത്താവിൽ നിന്നേറ്റ് വാങ്ങിയിട്ടുണ്ടെന്നും ഗുൽഷൻ പറയുന്നു.
അഫ്രീൻ റഹ്മാൻ
'2014-ലാണ് അഫ്രീൻ വിവാഹഹിതയാവുന്നത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയും മുമ്പെ ഭർതൃവീട്ടുകാരിൽനിന്ന് സ്ത്രീധനത്തിന്റെ പേരിൽ പീഡനങ്ങളേറ്റ് വാങ്ങേണ്ടി വന്നു. 2015-ലാണ് വീടുപേക്ഷിച്ച പോവാൻ ആവശ്യപ്പെടുന്നത്.
തന്നെ മൊഴിചൊല്ലിയ കാര്യം സ്പീഡ് പോസ്റ്റ് വഴിയാണ് ഭർത്താവ് തന്നെ അറിയിക്കുന്നത്. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് അങ്ങനെയാണ് സുപ്രീം കോടതിയെ സമീപിക്കാൻ താൻ തീരുമാനിക്കുന്നത്.
അതിയ സാബ്രി
2012ൽ ചെറിയ കഷണം കടലാസ്സിലാണ് ഭർത്താവ് തലാഖ് എന്നെഴുതി അതിയയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നത്. മൂന്നും നാലും വയസ്സുള്ള രണ്ട് മക്കളാണ് അതിയയ്ക്ക്. 'എനിക്ക് എന്റെ മക്കളെ വളർത്തണം. അതിനാൽ തന്നെ ഈ തലാഖ് എനിക്ക് സ്വീകാര്യമല്ല' സാബ്രി പറയുന്നു.
ധാർമിക പിന്തുണ
അഞ്ചു വനിതകളുടെ ഹർജികൾ സുപ്രീം കോടതി സ്വീകരിച്ചതോടെ, ധാർമിക പിന്തുണയുമായി മുസ്ലിം വിമൻസ് ക്വസ്റ്റ് ഇക്വാലിറ്റി (എംഡബ്ള്യുക്യുഇ), ഖുർആൻ സുന്നത്ത് സൊസൈറ്റി (കെഎസ്എസ്) എന്നീ സംഘടനകളും കക്ഷിചേർന്നു. മുസ്ലിം സ്ത്രീ സമൂഹത്തിന്റെ പ്രാതിനിധ്യമാണ് എംഡബ്ള്യുക്യുഇ അവകാശപ്പെട്ടത്. കെഎസ്എസ് ഖുർആനിന്റെ സത്യസന്ധവും വിശ്വാസപൂർണമായ പ്രയോഗവും ആവശ്യപ്പെട്ടു.
മുത്തലാഖ് വിലക്കിയ മറ്റു പ്രധാന രാജ്യങ്ങൾ
ഇന്തൊനീഷ്യ, യുഎഇ, ഖത്തർ, പാക്കിസ്ഥാൻ, ഇറാൻ, ഇറാഖ്, മലേഷ്യ, ബംഗ്ലാദേശ്, ജോർദാൻ, ശ്രീലങ്ക, സിറിയ, തുർക്കി, ഈജിപ്ത്, തുനീസിയ, ബ്രൂണെയ്, അൽജീറിയ, സൈപ്രസ്, സുഡാൻ, മൊറോക്കോ.
Stories you may Like
- ഏക സിവിൽ കോഡിന്റെ പേരിൽ നടക്കുന്നത് വൻ ഭീതിവ്യാപാരം!
- ഗണപതി വിവാദത്തിലും മലക്കം മറിച്ചിൽ; ഇടതുപക്ഷത്തിന്റേത് 'ഇയാഗോ രാഷ്ട്രീയം'!
- തലാഖ് ചൊല്ലിയാൽ വിവാഹ രജിസ്റ്ററിൽ രേഖപ്പെടുത്താൻ മുസ്ലിം സ്ത്രീ കോടതി കയറേണ്ടതില്ല
- പുരികം ഷെയ്പ് ചെയ്തതിന് സൗദിയിൽ നിന്ന് ഫോൺ വഴി മുത്തലാഖ് ചൊല്ലി
- രാജ്യസഭയിൽ പറഞ്ഞത് പരിഹാസ്യ രൂപണേ! വഹാബ്
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്