ലോറനേ ബോബിറ്റ് എന്ന അമേരിക്കക്കാരി തുടക്കമിട്ടു; വഞ്ചകനും പീഡകനുമായ ഭർത്താവിന്റെ ലിംഗം മുറിച്ചുമാറ്റിയ പ്രതികാരം അറിയപ്പെട്ടത് 'ബോബിറ്റ് ആക്ട്' എന്ന്; സമാന സംഭവങ്ങൾ ആവർത്തിക്കപ്പെട്ടതോടെ മെഡിക്കൽ ലിറ്ററേച്ചറിലും അംഗീകാരം ലഭിച്ചു; കേരളത്തിൽ ഹിറ്റായത് '22 ഫീമെയ്ൽ കോട്ടയ'ത്തിലൂടെ; ലിംഗഛേദത്തിന്റെ ഒരു ചരിത്രകഥ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: വർഷങ്ങൾ നീണ്ട പീഡനത്തിനൊടുവിൽ സ്വാമിയുടെ ലിംഗം മുറിച്ചുകളഞ്ഞ പെൺകുട്ടിയോട് കേരള സമൂഹം ഒട്ടാകെ ഐക്യധാർഡ്യം പ്രഖ്യാപിച്ചിരിക്കുകയാണ്. ആത്മീയതയുടെ പുതപ്പുധരിച്ച ഗംഗേശരാനന്ദ തീർത്ഥപാദർ എന്ന കള്ളനാണയത്തിന് ഉചിതമായ ശിക്ഷയാണ് പെൺകുട്ടി നല്‍കിയതെന്ന് സമൂഹമൊന്നടങ്കം പ്രതികരിക്കുന്നു. സ്വയംപ്രതിരോധത്തിന്റെ ഭാഗമായി പെൺകുട്ടി നടത്തിയ കൃത്യത്തിൽ കേസെടുക്കാൻ പൊലീസും തയാറായിട്ടില്ല. 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിലെ ടെസയോടാണ് പലരും പെൺകുട്ടിയെ ഉപമിക്കുന്നത്. മറ്റൊരാൾക്കു തന്നെ കൂട്ടിക്കൊടുത്ത കാമുകന്റെ ലിംഗം മുറിച്ചുമാറ്റിയാണ് ടെസയും പ്രതികാരം ചെയ്തത്. എന്നാൽ ടെസയ്ക്കും മുമ്പേ മറ്റൊരു സ്ത്രീ ലിംഗം മുറിച്ചുമാറ്റി ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തൊണ്ണൂറുകളിൽ അമേരിക്കയിൽ നടന്ന സംഭവം ലോകം മുഴുവൻ ഏറെ ചർച്ചാവിഷയമായിരുന്നു.
ലോറനേ ബോബിറ്റ് എന്ന യുവതിയാണ് ജോൺ വെയ്ൻ ബോബിറ്റ് എന്ന സ്വന്തം ഭർത്താവിന്റെ ലിംഗം മുറിച്ചുമാറ്റി പ്രതികാരം ചെയ്തത്. തുടർച്ചയായുള്ള മാനസിക ശാരീരിക പീഡനങ്ങളിൽ മനംമടുത്തായിരുന്നു ലോറേറ്റ കടുംകൈയ്ക്കു മുതിർന്നത്. അടച്ചിട്ട വീടുകൾക്കുള്ളിൽ സ്ത്രീകൾ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് ലോകത്തിന്റെ ശ്രദ്ധ കൂടുതൽ പതിയുന്നതിനും ഈ സംഭവം സഹായിച്ചു.യുഎസിലെ വിർജിനിയ സംസ്ഥാനത്തെ മാനസസിലാണ് സംഭവം നടന്നത്. കേസും ഭാര്യയുടെയും ഭർത്താവിന്റെയും വെളിപ്പെടുത്തലുകളും തുടർവർഷങ്ങളിൽ ലോകമെമ്പാടുമുള്ള മാധ്യങ്ങൾ വളരെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു. ബോബിറ്റ് ആക്ട് എന്ന പേരിൽ അറിയപ്പെട്ട ഈ സംഭവം ലോകത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ ലിംഗച്ഛേദനമാണ്. ലിംഗം ച്ഛേദിച്ചുകളയുന്ന പ്രക്രിയയ്ക്ക് ഇതോടുകൂടി ബോബിറ്റ് സിൻഡ്രോം എന്ന പേരും ലഭിച്ചു.
ജോൺ വെയ്ൻ ബോബിറ്റ് ന്യൂയോർക്ക് സംസ്ഥാനത്തെ ബുഫാലോ സ്വദേശിയായിരുന്നു. ഭാര്യ ലോറേന ഇക്വഡോറിൽ ജനിച്ച് അമേരിക്കയിലേക്കു കുടിയേറിയ പെൺകുട്ടിയും. 1989 ജൂൺ 18നായിരുന്നു ഇവരുടെ വിവാഹം. ലൈംഗികകാര്യത്തിൽ കൂടുതല്‍ താത്പര്യം പ്രകടിപ്പിച്ചിരുന്ന വ്യക്തിയായിരുന്നു ജോൺ വെയ്ൻ. സ്വന്തം സുഖം മാത്രം നോക്കിയിരുന്ന ഇദ്ദേഹം സ്വന്തം ഭാര്യയെ പലവട്ടം ബലാത്സംഗത്തിന് ഇരയാക്കി. ഭർത്താവിന്റെ പീഡനങ്ങൾ ലോറേനയെ മാനസിക വിഭ്രാന്തിയുടെവക്കിൽവരെ എത്തിച്ചു. സഹികെട്ട ലോറേന ഒടുക്കം കടുംകൈ ചെയ്യാൻ മുതിരുകയായിരുന്നു.
1993 ജൂൺ 23നാണ് ലോകത്തെ മുഴുവൻ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. രാത്രി വീട്ടിലെത്തിയ ജോൺ വെയ്ൻ ഭാര്യയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി. തുടർന്ന് ജോൺ കിടന്നുറങ്ങി. തുടർച്ചയായ ബലാത്സംഗത്തിലും അപമാനത്തിലും സഹികെട്ട ലോറേന പ്രതികാരത്തിനു തീരുമാനിച്ചു. അടുക്കളയിൽപ്പോയി കറിക്കത്തിയെത്തു. കിടപ്പുമിറിയിൽ പ്രവേശിച്ച് ഉറങ്ങിക്കിടന്ന ഭർത്താവിന്റെ ലിംഗം പറ്റേ മുറിച്ചെടുത്തു. അവിടംകൊണ്ടും ലോറേനയുടെ കലിപ്പ് തീർന്നിരുന്നില്ല. മുറിച്ചുമാറ്റിയ ഭർത്താവിന്റെ ലിംഗവുമായി അപ്പാർട്മെന്റിൽനിന്നിറങ്ങിയ ലോറേന കാറെടുത്ത് അലക്ഷ്യമായി ഓടിച്ചുപോയി. വിജനമായ ഒരു സ്ഥലത്തെത്തിയപ്പോൾ ഭർത്താവിന്റെ ലിംഗം എടുത്ത് പുറത്തേക്ക് എറിഞ്ഞു.
അപ്പോഴത്തേക്കും ലോറേനയ്ക്കു ചെയ്ത പ്രവർത്തിയിൽ പശ്ചാത്താപം തോന്നിത്തുടങ്ങി. ചെയ്തത് കടുത്ത തെറ്റാണെന്ന് തോന്നിയ ലോറേന ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് അപ്പാർട്മെന്റിലെത്തി ജോണിനെ ആശുപത്രിയിലാത്തി. തുടർന്ന് ലോറേന വലിച്ചെറിഞ്ഞ ലിംഗം കണ്ടെത്താനായി വലിയ തെരച്ചിൽ നടത്തേണ്ടിവന്നു. ഒടുക്കം കണ്ടുകിട്ടിയ ലിംഗം ആശുപത്രിയിലെത്തിച്ചു. ഈ ലിംഗം ജോണിനു വീണ്ടും തുന്നിച്ചേർക്കാൻ പറ്റുമോയെന്നകാര്യം ആശുപത്രി അധികൃതർ ആലോചിച്ചു. ഒമ്പതര മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കുശേഷം ജോണിന്റെ ലിംഗം തുന്നിച്ചേർത്തു.
ലേറേനയെ അന്നുരാത്രി തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതി പറഞ്ഞ കഥകേട്ട് പൊലീസ് ഞെട്ടിത്തരിച്ചു. ലൈംഗീ സുഖത്തിനായി എന്തും ചെയ്തിരുന്ന ക്രൂരനായിരുന്നു തന്റെ ഭർത്താവെന്ന് യുവതി വെളിപ്പെടുത്തി. സുഖം മാത്രം ലക്ഷ്യമാക്കിയുള്ള ബന്ധപ്പെടൽ പലപ്പോഴും ബലാത്സംഗത്തിലാണു കലാശിച്ചിരുന്നത്. അദ്ദേഹത്തിന് എപ്പോഴും രതിമൂർച്ഛ വേണമായിരുന്നു. എന്നാൽ ഭാര്യയ്ക്ക് രതിമൂർച്ഛ വേണമെന്ന് അദ്ദേഹം ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും ലോറേന വെളിപ്പെടുത്തി. ഇതുവരെ കേട്ടുകേൾവിയില്ലാത്ത സംഭവം അതിപ്രാധാന്യത്തോടുകൂടിത്തന്നെ അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുടർന്ന് ലോക മാധ്യങ്ങളിലും സംഭവം പ്രധാന തലക്കെട്ടായി മാറി.
തുടർന്ന് കോടതിയിൽ നടന്ന വിചാരണയും അതിപ്രാധാന്യത്തോടുകൂടി ലോകമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലൈംഗികമായും ശാരീരികമായും മാനസികമായും തന്നെ ജോൺ വെയ്ൻ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് ലോറേന കോടതിയിൽ മൊഴി നല്കി. നിരന്തരമായ പീഡനങ്ങൾ തന്നെ മാനസിക വിഭ്രാന്തിയിലേക്കു തള്ളിവിട്ടുവെന്നും അവൾ കോടതിയെ അറിയിച്ചു. ലോറേന വിഷാദരോഗം നേരിടുന്നതായി കോടതിക്കും ബോധ്യപ്പെട്ടു. ഭർത്താവ് തന്നെ പലപ്പോഴും ബലാത്സംഗത്തിന് ഇരയാക്കിയിരുന്നുവെന്നും കടുത്ത ഭീതിയിലാണ് താൻ ജീവിതം തള്ളിനീക്കിയിരുന്നതെന്നും അവൾ വെളിപ്പെടുത്തി. അതേസമയം ആരോപണങ്ങളെല്ലാം ജോൺ വെയ്ൻ കോടതിയിൽ നിഷേധിച്ചു. എന്നാൽ ജോൺ വെയ്ന്റെ മൊഴികൾ പലപ്പോഴും പരസ്പരവിരുദ്ധമായിരുന്നു. നിരന്തരമായ പീഡനങ്ങളെത്തുടർന്നുള്ള മാനസിക അസ്വസ്ഥതയിലാണ് ലോറേന കടുംകൈയ്ക്കു മുതിർന്നതെന്നു കോടതി വിധിച്ചു. ലോറേനയെ കുറ്റവിമുക്തയാക്കിയെങ്കിലും 45 ദിവസം ആശുപത്രി നിരീക്ഷണത്തിൽ തുടരാൻ കോടതി നിർദ്ദേശിച്ചു. അതോടൊപ്പം ജോൺ വെയ്നെതിരായ ബലാത്സംഗക്കുറ്റവും കോടതി തള്ളി. 1995 ൽ ദമ്പതികൾ നിയപരമായി വിവാഹമോചനം നേടി.
ഇതിനുശേഷം ലോറന അജ്ഞാത ജീവിതമാണു നയിച്ചതെങ്കിലും ജോൺ വെയ്ൻ വീണ്ടും വാർത്തകളിൽ നിറഞ്ഞുകൊണ്ടിരുന്നു. കേസ് നടത്തിപ്പിനു പണം കണ്ടെത്താനായി 'ദ സെവേർഡ് പാർട്സ്' എന്ന പേരിൽ ഒരു സംഗീത ബാൻഡിനു ജോൺ രൂപം നല്‍കിയെങ്കിലും വിജയം കണ്ടില്ല. തുടർന്ന് അദ്ദേഹം ഒന്നു രണ്ട് അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ചു. ഇതിനിടെ ബാർ ഡാൻസറെ തല്ലിയെന്നതടക്കമുള്ള കേസിലും ജോൺ പ്രതിയായി. 1998ൽ വേൾഡ് റെസിലിങ് ഫെഡറേഷന്റെ ഒരു പരിപാടിയിലും ഇയാൾ പങ്കെടുക്കുകയുണ്ടായി. തുടർന്ന് ജോവാനാ ഫെറൽ എന്നൊരു സ്ത്രീയെ ജോൺ വിവാഹം ചെയ്യുകയുണ്ടായി. ഇവരെ മർദിച്ച കേസിലും ഇയാൾ ജയിലിൽ അടയ്ക്കപ്പെട്ടു.
ജോൺ വെയ്നും ലോറേനയും വീണ്ടും ഒരിക്കൽക്കൂടി കണ്ടുമുട്ടുന്നത് 2009ൽ ഒരു ടെലിവിഷൻ പരിപാടിയിലാണ്. ജോണുമായി സംസാരിക്കാൻ താത്പര്യമില്ലെന്ന് ആദ്യം പറഞ്ഞ ലോറേന പരിപാടിയുടെ അവതാരകയായ ഒപേര വിൻഫ്രെയുടെ സമ്മർദത്തിനു വഴങ്ങിയാണ് പരിപാടിയിൽ പങ്കെടുത്തത്. പരിപാടിക്കിടെ ലോറേനയോടു ജോൺ മാപ്പു ചോദിച്ചു. താൻ ഇപ്പോഴും അവളെ സ്നേഹിക്കുന്നതായും എല്ലാ വാലന്റൈസ് ദിനത്തിലും കാർഡുകൾ അയക്കാറുണ്ടെന്നും ജോൺ കൂട്ടിച്ചേർത്തു.
ഗാർഹിക പീഡനങ്ങളുമായി ബന്ധപ്പെട്ട് വളരെ പ്രാധാന്യമുള്ള കേസാണിത്. ലോറേന ഭർത്താവിന്റെ ലിംഗം മുറിച്ചുമാറ്റിയതിനു പിന്നാലെ സമാന സംഭവങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു. തുടർന്ന് മാധ്യങ്ങൾ ഇത്തരം സംഭവങ്ങളെ ബോബിറ്റ്മാനിയ എന്നു വിളിക്കാൻ തുടങ്ങി. ലോറേന ബോബിറ്റ് എന്ന പേരു തന്നെ ലിംഗച്ഛേദനത്തിന്റെ പര്യായമായി മാറി. ബോബിറ്റ്സ് പണിഷ്മെന്റ്, ബോബിറ്റ്സ് പ്രോസീജിയർ തുടങ്ങിയ പദങ്ങളും പ്രയോഗിക്കപ്പെട്ടുതുടങ്ങി. ബോബിറ്റൈസ് എന്ന പദത്തിന് മെഡിക്കൽ ലിറ്ററേച്ചറിലും അംഗീകാരം ലഭിച്ചു. കത്രിക പോലുള്ള വായ കൊണ്ട് ഇരകളെ ആക്രമിക്കുന്ന ഒരു പുഴുവിന് ബോബിറ്റ് വേം എന്ന പേരു ലഭിച്ചതും ഈ സംഭവത്തിൽനിന്നു തന്നെയാണ്.
Stories you may Like
- മുതിർന്ന ആർഎസ്എസ് നേതാവ് ആർ ഹരി അന്തരിച്ചു
- പാർക്കിങ് സ്ഥലത്ത് കിടന്നുറങ്ങി; കാർ ഇടിച്ച് മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം
- പോക്സോ കേസിൽ പ്രതിയായ അദ്ധ്യാപകനെ കോടതി കുറ്റവിമുക്തനാക്കി
- മനുവിന് ഒക്കത്തിരുത്തി ലാളിക്കാൻ മീനുക്കുട്ടി ഇനിയില്ല
- എസ് ഐ സമ്പത്തിനെതിരെ കേസെടുക്കുന്നത് ജാമ്യം നൽകാവുന്ന വകുപ്പുകളിലും
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍