പൊതുമേഖലാ സ്ഥാപനങ്ങളുട നഷ്ടം 131.60 കോടി രൂപയിൽ നിന്ന് ഒരു വർഷംകൊണ്ട് 71.34 കോടിയായി കുറച്ചു; പൂട്ടിക്കിടന്ന 40 കശുവണ്ടി ഫാക്ടറികൾ തുറന്നു; കുടുംബശ്രീക്ക് നാലു ശതമാനം പലിശക്ക് വായ്പ, പ്രവാസി വികസന നിധി; പിണറായി വിജയൻ സർക്കാറിന്റെ ഒരു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തുവരുമ്പോൾ നിങ്ങൾക്കും മാർക്കിടാം
കെ സി റിയാസ്
കോഴിക്കോട്: എൽ ഡി എഫ് പ്രകടനപത്രികയിലെ 35 ഇന കർമ പരിപാടികളിൽ ഭൂരിഭാഗത്തിനും ഒരു വർഷംകൊണ്ട് തുടക്കമിടാൻ കഴിഞ്ഞതായി പിണറായി സർക്കാറിന്റെ പ്രവർത്തന റിപ്പോർട്ട്. വലിയ അവകാശ വാദങ്ങൾ ഇല്ലാതെ ഏറെക്കുറെ കുറ്റമറ്റ പ്രവർത്തന റിപ്പോർട്ടാണ് സർക്കാർ പുറത്തിറക്കിയിരിക്കുന്നത്.
ചില പദ്ധതികൾ തുടങ്ങിയപ്പോൾ മറ്റ് ചിലതിൽ കാര്യമായ പുരോഗതി ഉണ്ടാക്കാനായതായി പ്രവർത്തന റിപ്പോർട്ട് അവകാശപ്പെടുന്നു. എന്നാൽ പുതിയ തൊഴിൽ സാധ്യത അടക്കമുള്ള ചില വിഷയങ്ങളിൽ കൃത്യമായ കണക്കുകൾ റിപ്പോർട്ടിൽ ഇല്ല. കൂടാതെ സ്മാർട്ട് സിറ്റി, ലൈറ്റ് മെട്രോ, ജലപാതകൾ, തീരദേശ പാക്കേജ് തുടങ്ങിയ വിഷയങ്ങളിൽ കാര്യമായ ഒരു പ്രവർത്തനവും കഴിഞ്ഞ ഒരു വർഷത്തിനകം നടന്നില്ലെന്നും റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു.
അഞ്ച് വർഷം കൊണ്ട് 25 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്നും ഐ ടി, ടൂറിസം മേഖലകളിൽ പത്ത് ലക്ഷം പുതിയ തൊഴിലവസരം ഉണ്ടാക്കുമെന്നും സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. ഇതിൽ 2,13,745 പേർക്ക് ഒരു വർഷത്തിനകം തൊഴിൽ നൽകാൻ സർക്കാറിന് സാധിച്ചു. ഐ ടി അനുബന്ധ മേഖലകളിലെ കണക്കുൾ ലഭ്യമായിട്ടില്ല. വൈകാതെ പൂർത്തായാകുന്ന ആധുനിക വ്യവസായ മേഖലകളിൽ 4,58,000 പേർക്ക് തൊഴിൽ ലഭിക്കുമെന്നും സർക്കാർ പറയുന്നു. പി എസ് സി വഴി 36,047 പേർക്ക് തൊഴിൽ നൽകി. മുഴുവൻ ജില്ലാ വ്യവസായ കേന്ദ്രങ്ങളിലും ബിസിനസ് ഇൻകുബേഷൻ സെന്റർ ആരംഭിച്ചു. സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേക പരിശീലന കേന്ദ്രം ആരംഭിച്ചു.
കേരളത്തിലെ ഐ ടി പാർക്കുകളുടെ വിസ്തൃതി 1.3 കോടി ചതുരശ്ര അടിയിൽ നിന്ന് 2.3 കോടിയായി വർധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഒരു വർഷത്തിനകം വിവിധ ഐ ടി പാർക്കുകളിലായി 17 ലക്ഷം ചതുരശ്രി അടി അടിസ്ഥാന സൗകര്യം വർധിപ്പിച്ചു. വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിലും വർധനവുണ്ടായി. തൊട്ടുമുമ്പത്തെ വർഷത്തെ അപേക്ഷിച്ച് 60940 പേർ കൂടുതലായാണ് കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിൽ എത്തിയത്.
പൊതുമേഖലാ സ്ഥാപനങ്ങളുട മൊത്തം നഷ്ടം 2015- 16ൽ 131.60 കോടി രൂപയായിരുന്നു. ഒരു വർഷംകൊണ്ട് ഇത് 71.34 കോടിയായി കുറക്കാൻ കഴിഞ്ഞു. പ്രകൃതി വാതക പൈപ്പ് ലൈൻ പുനരുജ്ജീവിപ്പിച്ചു. 503 കിലോമീറ്ററിൽ 453 കിലോമീറ്റർ ഭൂവിനിയോഗം പൂർത്തിയാക്കി. എറണാകുളം, തൃശൂർ, പാലക്കാട്, കാസർകോട് ജില്ലകളിൽ പൈപ്പ്ലൈൻ ഇട്ടുതുടങ്ങി. മലപ്പുറം ഒഴികെയുള്ള ജില്ലകളിൽ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. കർഷക പെൻഷനിൽ മുൻസർക്കാർ വരുത്തിയ 22 മാസത്തെ 151.4 കോടി രൂപ വിതരണം ചെയ്തു.
വൻകിട പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പ്രകടന പത്രികയിൽ പറഞ്ഞിരുന്നു. ഇതുപ്രകാരം വിഴിഞ്ഞം ഹാർബർ ഡ്രഡ്ജിങ്ങും കര വീണ്ടെടുക്കലും 40 ശതമാനം പൂർത്തിയാക്കി. ഇതിൽ 35 ശതമാനവും ഈ സർക്കാർ വന്ന ശേഷമാണ് നടന്നത്. കണ്ണൂർ വിമാനത്താവളം റൺവേ 4000 മീറ്ററാക്കി വലുപ്പം കൂട്ടുന്നതിനുള്ള ഭൂമി ഏറ്റെടുക്കൽ തുടങ്ങി. നിർമ്മാണം അവസാനഘട്ടത്തിലെത്തിയതിനാൽ ഇതുമായി ബന്ധപ്പെട്ട നിരവധി പ്രവൃത്തികൾ പുരോഗമിക്കുന്നു. കൊച്ചി മെട്രോ 11 സ്റ്റേഷനുകൾ പ്രവർത്തനസജ്ജം. സൗരവൈദ്യുതി ഉത്പ്പാദിപ്പിക്കാൻ പാനലുകൾ സ്ഥാപിക്കൽ തുടങ്ങി. വെള്ളത്തൂവൽ, പതങ്കയം, പെരുന്തേനരുവി ജലവൈദ്യുത പദ്ധതികൾ കമ്മിഷൻ ചെയ്തു. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് മുടങ്ങിക്കിടന്ന പള്ളിവാസൽ, തോട്ടിയാർ, ചാത്തങ്കോട്ടുനട തുടങ്ങിയ പദ്ധതികൾ പുനരാരംഭിച്ചു.
പരമ്പാരാഗത വ്യവസായ സംരക്ഷണത്തിൽ കഴിഞ്ഞ ഒരു വർഷത്തിനകം കാര്യമായ നേട്ടം ഉണ്ടാക്കാൻ സർക്കാറിന് കഴിഞ്ഞു. പൂട്ടിക്കിടന്ന 40 കശുവണ്ടി ഫാക്ടറികൾ തുറന്നു. 18,000 പേർക്ക് മേഖലയിൽ പുതുതായി ജോലി ലഭിച്ചു. കൈത്തറി മേഖലയെ സംരക്ഷിക്കുന്നതിനായി എൽ പി സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ യൂണിഫോം വിതരണം നടത്തി. കൈത്തറി മേഖലക്ക് 100 തൊഴിൽദിനം സൃഷ്ടിക്കുമെന്നയാരുന്നു വാഗ്ദാനം. സ്കൂൾ യൂണിഫോം വിതരണത്തിലൂടെ 200 തൊഴിൽദിനം സൃഷ്ടിച്ചു. കയറിന്റെ ബജറ്റ് വിഹിതം ഇരട്ടിയാക്കി. കയറുത്പ്പന്ന സംഭരണത്തിൽ 20 ശതമാനം വർധനവ് ഉണ്ടായില്ല.
റോഡ് വികസന വിഷയത്തിൽ ദേശീയപാത വികസനം 45 മീറ്ററാക്കി ആറുവരിയാക്കാൻ തീരുമാനം എടുത്തു. കാസർകോട് മുതൽ കോഴിക്കോട് വരെയുള്ള ഭൂമിയെടുപ്പ് അന്തിമഘട്ടത്തിലാക്കി. 1170 കോടി രൂപയുടെ 579 റോഡ് പദ്ധതികൾ പുരോഗമിക്കുന്നതായും പ്രവർത്തന റിപ്പോർട്ട് പറയുന്നു. ശുചിത്വകേരളം എന്ന ഉറപ്പിനായി ഹരിതകേരളം മിഷൻ രൂപവത്ക്കരിച്ച് പ്രവർത്തനം തുടങ്ങി. 2,02,178 പുതിയ ശൗചാലയങ്ങൾ നിർമ്മിച്ചു. ഭൂരഹിതർക്ക് പാർപ്പിടം എന്ന വാഗ്ദാനം നടപ്പാക്കുന്നതിനായി ലൈഫ് മിഷൻ പ്രവർത്തനം ആരംഭിച്ചു. എട്ട് മുതൽ 12 വരെയുള്ള ക്ലാസുകൾ ഹൈടെക് ആക്കുമെന്ന് പറഞ്ഞിരുന്നു. ഇതിൽ 2017- 18നുള്ളിൽ 45000 ഹൈസ്കൂൾ, ഹയർസെക്കൻഡറി ക്ലാസുകൾ ഹൈടെക് ആക്കുന്നതിനുള്ള പ്രവൃത്തികൾ പുരോഗമിക്കുന്നു. സ്ത്രീ ശാക്തീകരണത്തിനായി പ്രത്യേക വകുപ്പ് ആരംഭിക്കുമെന്ന് പറഞ്ഞിരുന്നു. ഇതിനുള്ള നടപടകൾ അന്തിമ ഘട്ടിത്തിലാണെന്ന് സർക്കാർ പറയുന്നു.
സാംസ്കാരിക നവോത്ഥാനത്തിനായി ബജറ്റ് വിഹതം വർധിപ്പിച്ചു. എല്ലാ ജില്ലകളിലും 40 കോടി രൂപ വീതം ചെലവഴിച്ച് സാംസ്കാരിക സമുച്ചയങ്ങൾ, നൂറ് പുതിയ സിനിമാ തിയേറ്റർ തുടങ്ങിയ പദ്ധതികൾ ആവിഷ്ക്കരിച്ചു. പരിസ്ഥിതി സൗഹൃദത്തിനായി ഹരിത കേരള മിഷന്റെ കീഴിൽ 141 പഞ്ചായത്തുകളിൽ 2.25 ലക്ഷം കിണറുകൾ നിറച്ചു. സാമൂഹിക സുരക്ഷ വിഷയത്തിൽ എല്ലാ പെൻഷനുകളും ആയിരം രൂപയായി ഉയർത്തി. വിശപ്പില്ലാ കേരളം പദ്ധതി ലക്ഷ്യമിട്ട് രണ്ട് ജില്ലകളിൽ പൈലറ്റ് പദ്ധതി തുടങ്ങുന്നതിന് 70 ലക്ഷം വകയിരുത്തി. ജില്ലാ- സംസ്ഥാന സഹകരണ ബാങ്കുകളെ സംയോജിപ്പിച്ച് കേരള ബാങ്ക് രൂപവത്ക്കരിക്കിന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. അഴിമതി തുടച്ചുനീക്കുമെന്ന വാഗ്ദാനത്തിൽ സദ്ഭരണം ലക്ഷ്യമിട്ട് രൂപവത്ക്കരിക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് രൂപവത്ക്കരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. രാജ്യത്തെ ആദ്യ സമ്പൂർണ വൈദ്യുതീകരണ ജില്ലയായി കേരളത്തെ മാറ്റി തുടങ്ങിയ കാര്യങ്ങളാണ് പ്രവർത്തന റിപ്പോർട്ട് പറയുന്നത്.
എന്നാൽ പ്രകടപത്രകയിൽ പറഞ്ഞ ആയുർവ്വേദ സർവകലാശാല, കുടുംബശ്രീയെ ഗ്രാമസഭകളുടെ ഉപഘടകങ്ങളാക്കൽ, കുടുംബശ്രീക്ക് നാല് ശതമാനം പലിശക്ക് വായ്പ, പ്രവാസി വികസനനിധി, പരമ്പരാഗത വ്യവസായങ്ങൾക്കായി പ്രത്യേക വകുപ്പ്, നെൽവയലുകൾക്ക് റോയൽറ്റി നൽകൽ തുടങ്ങിയ വാഗ്ദാനങ്ങളിൽ ഒരു നടപടിയും ഒരു വർഷത്തിനകം സ്വീകരിക്കാൻ സർക്കാറിന് സാധിച്ചില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 20ഹ 6 മെയ് 25 മുതൽ 2017 മെയ് 24 വരെ കണക്കാക്കി പ്രകടനപത്രികയിലെ വാഗ്ദാനങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രവർത്തന പുരോഗതി അവലോകനം ചെയ്തിട്ടുള്ളത്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍