തമിഴ് വാഹനങ്ങൾ തേടിപ്പിടിച്ച് അഗ്നിക്ക് ഇരയാക്കുന്നു; തമിഴ്നാടുകാരുടെ കടകൾ കത്തിച്ച് പ്രതിഷേധം തുടരുന്നു; പൊലീസ് വാഹനം കത്തിക്കാൻ ശ്രമിക്കവെ നടത്തിയ വെടിവയ്പിൽ ഒരു മരണം; മുഖ്യമന്ത്രിയുടെ വീടിനു നേരെ കല്ലേറ്; കുടുങ്ങിക്കിടന്ന കെഎസ്ആർടിസി ബസുകൾ ഒരുമിച്ചു നാട്ടിലേക്കു പുറപ്പെട്ടു; ഇന്നു സ്പെഷ്യൽ ട്രെയിൻ
ബംഗളൂരു: തമിഴ്നാടും കർണാടകവും തമ്മിലുള്ള കാവേരി നദീജലതർക്കം അതിരുകൾ ഭേദിക്കുന്നു. കർണാടകത്തിലെ അക്രമ പരമ്പരയെത്തുടർന്നു പൊലീസ് നടത്തിയ വെടിവയ്പിൽ ഒരാൾ മരിച്ചു. കർണാടകത്തിൽ തമിഴ്നാട്ടുകാർക്കു നേരെയുള്ള അതിക്രമം തുടരുകയാണ്.
തമിഴ്നാട് രജിസ്ട്രേഷനുള്ള വാഹനങ്ങൾ തേടിപ്പിടിച്ചാണ് ആക്രമണം. തമിഴ്നാട്ടുകാരുടെ കടകളും കത്തിച്ചു. പൊലീസ് വാഹനം കത്തിക്കാൻ ശ്രമിക്കവെയാണു വെടിവയ്പുണ്ടായത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വസതിക്കുനേരെയും കല്ലേറുണ്ടായി. കർണാടകത്തിൽ കുടുങ്ങിക്കിടന്ന കേരള ആർടിസി ബസുകൾ ഒരുമിച്ചു നാട്ടിലേക്കു പുറപ്പെട്ടു. കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ ഇന്നു സ്പെഷ്യൽ ട്രെയിനും സർവീസ് നടത്തും.
ഹഗനപള്ളിയിലാണു പൊലീസ് വെടിവയ്പിൽ ഒരാൾ മരിച്ചത്. രണ്ടുപേർക്ക് പരിക്കേറ്റു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മൈസൂരിലെ വീടിനുനേരെയാണു കല്ലേറുണ്ടായത്.
അക്രമം വ്യാപിച്ചതിനെ തുടർന്ന് ബംഗളൂരുവിലെ എഴ് സ്റ്റേഷൻ പരിധികളിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജഗോപാൽനഗർ, കെങ്കേരി, മഗഡിറോഡ്, കാമാക്ഷിപാളയ, വിജയനഗർ, രാജാജിനഗർ, ബൈട്ടരായനപുര എന്നിവിടങ്ങളിലാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനിടെ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ബെംഗളൂരുവിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഈദ്ഗാഹ് മൈതാനങ്ങളെ നിരോധനാജ്ഞയിൽ നിന്നൊഴിവാക്കി. മൈസൂരു, മണ്ഡ്യ ജില്ലകളിലും അക്രമം നിയന്ത്രണാതീതമായി. ഒട്ടേറെ സ്ഥലങ്ങളിൽ പൊലീസ് ലാത്തിച്ചാർജ് നടത്തി. ഇരുനൂറോളം പേരെ അറസ്റ്റ് ചെയ്തു.
ബംഗളൂരുവിലും മൈസൂരുവിലും ശ്രീരംഗപട്ടണത്തും തമിഴ്നാട് ബസുകളും മദ്ദൂരിൽ ലോറികളും അഗ്നിക്കിരയാക്കി. ബെംഗളൂരുവിലെ കെങ്കേരിയിൽ മാത്രം മുപ്പതിലേറെ സ്വകാര്യബസുകൾ കത്തിച്ചു. അമ്ബതോളം ലോറികൾക്കു കല്ലെറിഞ്ഞു. ലെഗ്ഗേരിയിൽ പൊലീസ് വാൻ കത്തിച്ചു. മണ്ഡ്യ മദ്ദൂരിൽ യുവാവ് തീയിൽ ചാടി ആത്മാഹുതിക്കു ശ്രമിച്ചു. ക്രമസമാധാനപാലനത്തിനു 15,000 പൊലീസുകാരെ വിന്യസിച്ചു. 10 കമ്പനി കേന്ദ്ര സേന കർണാടകയിലെത്തി. കൂടുതൽ കേന്ദ്രസേനയെ എത്തിക്കാനും കർണാടക സർക്കാർ അഭ്യർത്ഥിച്ചു.
കേരളത്തിന്റേയും കർണാടകത്തിന്റേയും അഭ്യർത്ഥന സ്വീകരിച്ചാണ് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് റെയിൽവേ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച രാവിലെ 11.15-ന് ബാംഗ്ലൂർ സിറ്റി സ്റ്റേഷനിൽ പുറപ്പെടുന്നു ട്രെയിനിന് കന്റോൺമെന്റ, കെആർ പുരം, കർമലാരം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാവും. ഈ തീവണ്ടിയുടെ എല്ലാ കോച്ചുകളും ജനറൽ ആയിരിക്കും.
തിരുവനന്തപുരത്തേക്കാണ് ട്രെയിനെങ്കിലും മലബാറിലേക്കുള്ള യാത്രക്കാർക്കും ഇത് ഉപയോഗപ്പെടുത്താം. ഷൊർണ്ണൂർ വഴി കടന്നു പോകുന്ന ഈ ട്രെയിൻ അവിടെ എത്തിയ ശേഷം വടക്കൻ കേരളത്തിലുള്ള യാത്രക്കാർക്കായി ഷൊർണ്ണൂരിൽ നിന്ന് കണ്ണൂരിലേക്ക് മറ്റൊരു സ്പെഷ്യൽ ട്രെയിനും സർവ്വീസ് നടത്തുമെന്നു റെയിൽവെ അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ടും കേരളത്തിലേക്ക് പ്രത്യേക സർവ്വീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു.
ബംഗളൂരുവിൽ കുടുങ്ങികിടക്കുന്ന 43 കെഎസ്ആർടിസി ബസുകളും തിങ്കളാഴ്ച അർധരാത്രിയോടെ നാട്ടിലേക്ക് പുറപ്പെട്ടു. ആദ്യഘട്ടത്തിൽ അഞ്ചു ബസുകൾ പൊലീസ് സംരക്ഷണയോടെ മംഗലാപുരം വഴി കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്. പുലർച്ചയ്ക്ക് മുൻപേ തന്നെ അവശേഷിക്കുന്ന ബസുകളും കേരളത്തിലേക്ക് പുറപ്പെടും എന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചിട്ടുണ്ട്. അതിനിടെ, കെഎസ്ആർടിസി ബസിനു നേർക്കു കല്ലേറുണ്ടായതായും റിപ്പോർട്ടുണ്ട്.
കേരള സർക്കാരിന്റെ ആവശ്യപ്രകാരം ചൊവ്വാഴ്ച കേരളത്തിലേക്ക് പുറപ്പെടുന്ന മൂന്ന് തീവണ്ടികളിൽ അധികബോഗികൾ അനുവദിച്ചു. ബംഗളൂരു-എറണാകുളം ഇന്റർസിറ്റി, ബെംഗളൂരു-കൊച്ചുവേളി എക്സപ്രസ്, ബെംഗളൂരു-കന്യാകുമാരി ഐലൻഡ് തീവണ്ടികളിൽ റിസർവേഷനില്ലാത്ത അധികകോച്ചുകൾ ഘടിപ്പിക്കും.
തമിഴ്നാട്ടിൽ ഇന്നലെ രാവിലെ കർണാടക ബാങ്ക് ശാഖയ്ക്കും, കന്നഡക്കാരുടെ കടകൾക്കും നേരെയുണ്ടായ ആക്രമങ്ങൾക്ക് മറുപടിയെന്നോണമാണു തമിഴ്നാട് രജിസ്ട്രേഷൻ വാഹനങ്ങൾക്കും തമിഴരുടെ വ്യവസായ സ്ഥാപനങ്ങൾക്കും നേരെ കർണാടകയിൽ വ്യാപകമായി അക്രമമുണ്ടായത്. കെപിഎൻ ട്രാവൽസിന്റെ ബസുകൾ സൂക്ഷിച്ച ഡിപ്പോ അക്രമികൾ കത്തിച്ചു. സംഭവത്തിൽ 38-ഓളം ആഡംബരബസുകൾ പൂർണമായും കത്തിനശിച്ചു.
ബംഗളുരു മെട്രോയും ബിഎംടിസി (ബെംഗളൂരു മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട് കോർപറേഷൻ) ബസുകളും ഉച്ചകഴിഞ്ഞു സർവീസ് നടത്തിയില്ല. ഓട്ടോകളും ടാക്സി കാബുകളും ഉച്ചയ്ക്ക് ഓട്ടം നിർത്തിയതോടെ ഓഫിസ് ജോലിക്കാരുൾപ്പെടെ വലഞ്ഞു. പലയിടത്തും ടയറുകൾ കത്തിച്ചു റോഡ് ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു. സിനിമ തിയറ്ററുകൾ പ്രദർശനം നിർത്തിവച്ചു. തമിഴ്നാട്ടുകാരുടെ ഹോട്ടലുകളും കടകളും തകർത്തു.
ഇന്നലെ കെഎസ്ആർടിസിയും ദീർഘദൂര സ്വകാര്യബസുകളും റദ്ദാക്കിയത് ഓണത്തിനു നാട്ടിൽ പോകാനിരുന്ന നൂറുകണക്കിനു മലയാളികളെ വലച്ചു. പലരും യാത്ര ഉപേക്ഷിച്ചു. 39 കെഎസ്ആർടിസി ബസുകൾ കർണാടകയിൽ വിവിധയിടങ്ങളിലായി കുടുങ്ങിക്കിടന്നിരുന്നു. അതിനിടെ, തമിഴർക്ക് സംരക്ഷണം തേടി മുഖ്യമന്ത്രി ജയലളിത കത്തയച്ചു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കാണ് കത്തയച്ചത്. കർണാടകയിലെ സ്ഥിതി അതീവ ആശങ്കാജനകമാണെന്നും തമിഴർ വേട്ടയാടപ്പെടുന്നുവെന്നും കത്തിൽ ജയലളിത ആരോപിച്ചു. അതിനിടെ, തമിഴ്നാട്, കർണാടക മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഫോണിൽ ചർച്ച നടത്തി.
- തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (14.09.2016) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ
Stories you may Like
- ഡി.കെയും കൂട്ടരും നേടിയ വിജയം കേരളത്തിലെ കോൺഗ്രസിലും ആത്മവിശ്വാസം നൽകും
- ഡുപ്പി സിങ്കം എന്ന മൂൻ 'സൂപ്പർ കോപ്പ്' തമിഴക രാഷ്ട്രീയത്തെ ഇളക്കി മറിക്കുമ്പോൾ
- ഇനി ഉദയനിധി വേഴ്സ്സ് അണ്ണാമലൈ പോര്!
- സ്റ്റാലിന്റെ അഴിമതി മടുത്ത് ഡോ പളനിവേൽ ത്യാഗരാജൻ ബിജെപിയിലേക്കോ?
- അരിക്കൊമ്പനെ തുറന്നുവിടുമെന്ന് തമിഴ്നാട് വനംമന്ത്രി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍