Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുവതിയും മൂന്ന് പെൺമക്കളും കൊല്ലപ്പെട്ട നിലയിൽ; കാമുകനും കൂട്ടാളികളും അറസ്റ്റിൽ; കാമുകി തന്നെ വഞ്ചിച്ചതിലെ പകയെന്ന് യുവാവ്; കുട്ടികളെ കൊലപ്പെടുത്തിയത് കെട്ടിടത്തിൽ നിന്നും താഴേക്കെറിഞ്ഞ്

യുവതിയും മൂന്ന് പെൺമക്കളും കൊല്ലപ്പെട്ട നിലയിൽ; കാമുകനും കൂട്ടാളികളും അറസ്റ്റിൽ; കാമുകി തന്നെ വഞ്ചിച്ചതിലെ പകയെന്ന് യുവാവ്; കുട്ടികളെ കൊലപ്പെടുത്തിയത് കെട്ടിടത്തിൽ നിന്നും താഴേക്കെറിഞ്ഞ്

കാൻപൂർ: യുവതിയെയും മൂന്ന് പെൺമക്കളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ കാമുകനടക്കം രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 30 വയസുകാരിയുടെ കാമുകൻ അണ്ണാ എന്നയാളും ഇയാളുടെ സഹായിയുമാണ് പൊലീസിന്റെ പിടിയിലായത്. കൊലപാതകം നടന്ന് 24 മണിക്കൂറിനകമാണ് ഉത്തർപ്രദേശിലെ ഇറ്റാവ പൊലീസ് പ്രതികളെ പിടികൂടിയത്.

ഇറ്റാവ സിവിൽലൈനിലെ കാൻഷിറാം കോളനിയിൽ താമസിക്കുന്ന 30-കാരിയെയും ഇവരുടെ മൂന്നും നാലും ഏഴും വയസുള്ള പെൺമക്കളെയുമാണ് കഴിഞ്ഞദിവസം വൈകീട്ട് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. യുവതിയുടെ മൃതദേഹം വീട്ടിനുള്ളിലും പെൺകുട്ടികളുടെ മൃതദേഹങ്ങൾ റോഡരികിലുമായിരുന്നു. സമീപവാസികളായ നാട്ടുകാരാണ് റോഡരികിൽ കിടന്നിരുന്ന കുട്ടികളുടെ മൃതദേഹങ്ങൾ ആദ്യംകണ്ടത്.

ജീവനുണ്ടായിരുന്ന ഏഴു വയസുകാരിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിനിടെ, വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കുട്ടികളുടെ അമ്മയെയും കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. പെയിന്റിങ് ജോലിക്കാരനായ യുവതിയുടെ ഭർത്താവ് സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നില്ല.

അതിക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിക്കാൻ ഇടാവ ലോക്കൽ പൊലീസ് ദ്രുതഗതിയിലാണ് അന്വേഷണം നടത്തിയത്. സംശയമുള്ളവരെയെല്ലാം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇതിൽനിന്നാണ് യുവതിയുടെ കാമുകനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. തുടർന്ന് കാമുകനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ കൂട്ടക്കൊലയുടെ ചുരുളഴിയുകയായിരുന്നു. കാമുകി തന്നെ വഞ്ചിച്ചതിനാൽ കൊലപാതകം നടത്തിയെന്നാണ് മുഖ്യപ്രതി പൊലീസിനോട് പറഞ്ഞത്. ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിലെത്തി. വാതിൽ അടച്ചിരുന്നില്ല. തുടർന്ന് വീട്ടിനകത്ത് അതിക്രമിച്ചുകയറി യുവതിയെ കൊലപ്പെടുത്തി. ഇതിനിടെ യുവതി ചെറുത്തുനിൽക്കാൻ ശ്രമിച്ചിരുന്നു. യുവതിയെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് മൂന്നു പെൺകുട്ടികളെയും വീട്ടിൽ നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയത്.

സംഭവത്തിൽ 24 മണിക്കൂറിനകം പ്രതികളെ പിടികൂടാനായത് പൊലീസിന്റെ മിടുക്കാണെന്ന് കാൻപൂർ ഐ.ജി അലോക് സിങ് പറഞ്ഞു. കൊല്ലപ്പെട്ടവർ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടോയെന്ന കാര്യം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ വ്യക്തമാകുമെന്നും, സമീപവാസികളാരും സംഭവത്തെക്കുറിച്ച് അറിഞ്ഞില്ലെന്നത് സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP