Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിവാഹം കഴിഞ്ഞ് അഞ്ച് വർഷമായിട്ടും അവഗണിച്ചതോടെ മനംനൊന്തു; ലാപ്‌ടോപ് പരിശോധിച്ചപ്പോൾ കള്ളി വെളിച്ചത്തായി; മരണത്തെ വരിച്ച വനിതാ ഡോക്ടറുടെ ജീവിതം ദുരന്തമായത് ഇങ്ങനെ

വിവാഹം കഴിഞ്ഞ് അഞ്ച് വർഷമായിട്ടും അവഗണിച്ചതോടെ മനംനൊന്തു; ലാപ്‌ടോപ് പരിശോധിച്ചപ്പോൾ കള്ളി വെളിച്ചത്തായി; മരണത്തെ വരിച്ച വനിതാ ഡോക്ടറുടെ ജീവിതം ദുരന്തമായത് ഇങ്ങനെ

ന്യൂഡൽഹി: ഡൽഹിയിലെ സ്വകാര്യ ഹോട്ടലിൽ എയിംസിലെ വനിതാ ഡോക്ടറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ഡോക്ടർ കമൽ വേദിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അനസ്‌തേഷ്യ വിഭാഗത്തിലെ മുതിർന്ന ഡോക്ടർ ജയ്പൂർ സ്വദേശിനിയായ പ്രിയയെയാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടർ കമലിനെ അറസ്റ്റ് ചെയ്തത്.

ഡോ. കമലുമായി വിവാഹം കഴിഞ്ഞിട്ട് അഞ്ച് വർഷമായെങ്കിലും ഇതുവരെ ശാരീരിക ബന്ധമുണ്ടായിട്ടില്ല. അദ്ദേഹത്തിന് ശാരീരിക ബന്ധത്തിന് താൽപ്പര്യമില്ലാത്തതിന്റെ കാരണം അറിയുന്നതിന് ലാപ്‌ടോപ്പ് പരിശോധിച്ചു. വ്യാജ ജി മെയിൽ ഐ.ഡിയിൽ നിന്ന് ഭർത്താവ് സ്വവർഗാനുരാഗികളായ സുഹൃത്തുക്കളോട് ചാറ്റ് ചെയ്യുന്നതും ഗേ പോൺ വീഡിയോകൾ ആസ്വദിക്കുന്നതായും കണ്ടെത്തി.വിവാഹ ശേഷം ആറ് മാസങ്ങൾക്കകം ഭർത്താവിന്റെ സ്വവർഗാനുരാഗം താൻ കണ്ടെത്തിയിരുന്നു. എന്നാൽ ഇക്കാര്യം പരസ്യമാക്കിയിരുന്നില്ല. ഇപ്പോൾ മാനസിക പീഡനം സഹിക്കാനാകാത്തതിനാലാണ് ഇക്കാര്യം പരസ്യമാക്കുന്നതെന്നും ഡോ. പ്രിയ ആത്മഹത്യ കുറിപ്പിൽ വെളിപ്പെടുത്തുന്നു. 

ശനിയാഴ്ച രാത്രിയോടെയാണ് ഡോക്ടർ പ്രിയ ഹോട്ടലിൽ മുറിയെടുത്തത്. ഞായറാഴ്ച രാവിലെ വൈകിയും മുറി തുറക്കാഞ്ഞതിനാൽ പരിശോധിച്ചപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവുമായുള്ള ദാമ്പത്യ പ്രശ്‌നമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രിയയുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ നിന്നും വ്യക്തമായിരിന്നു. ഭർത്താവ് സ്വവർഗപ്രേമിയാണെന്ന് ഫേസ്‌ബുക്കിൽ കുറിച്ച ശേഷമാണ് പ്രിയയെ മരിച്ച നിലയിൽ കാണപ്പെട്ടത്. വിവാഹം കഴിഞ്ഞ് അഞ്ചു വർഷം പിന്നിട്ടിട്ടും തങ്ങൾ തമ്മിൽ ശാരീരിക ബന്ധമുണ്ടായിട്ടില്ലെന്നും പ്രിയ കുറിക്കുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ കുറിപ്പ് ലഭിക്കുന്നത്.

ഭർത്താവ് തന്നെ മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് പ്രിയയുടെ പോസ്റ്റിലുമുണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് ആറ് മാസത്തിന് ശേഷവും ഭർത്താവിന് തന്നിൽ താൽപ്പര്യം തോന്നാത്തതിനെ കുറിച്ച് പരിശോധിച്ചപ്പോൾ ഭർത്താവ് സ്വവർഗാനുരാഗികളുമായി ചാറ്റ് ചെയ്യുന്നത് തന്റെ ശ്രദ്ധയിൽപ്പെട്ടുവെന്നുമാണ് ഇവരുടെ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നത്. സംഭവത്തെ കുറിച്ച വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. ഡോ. പ്രിയയുടെ ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച വൈകുന്നേരത്തോടെ ഡോ. കമൽ വേദിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഇയാൾ എയിംസിലെ ത്വക്ക്, അലർജി വിഭാഗത്തിലെ ഡോക്ടറാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP