Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫ്‌ളൈറ്റ് ഉയരാൻനേരം സീറ്റ് ബെൽറ്റിട്ടില്ല; മൊബൈൽ ഓഫാക്കിയില്ല; വിവരം പറഞ്ഞ എയർഹോസ്റ്റസിനെ ചെരുപ്പുയർത്തി അടിക്കാൻ ശ്രമിച്ചു; പപ്പു യാദവിനെതിരെ എയർ ഹോസ്റ്റസിന്റെ പരാതിയിൽ അന്വേഷണം തുടങ്ങി

ഫ്‌ളൈറ്റ് ഉയരാൻനേരം സീറ്റ് ബെൽറ്റിട്ടില്ല; മൊബൈൽ ഓഫാക്കിയില്ല; വിവരം പറഞ്ഞ എയർഹോസ്റ്റസിനെ ചെരുപ്പുയർത്തി അടിക്കാൻ ശ്രമിച്ചു; പപ്പു യാദവിനെതിരെ എയർ ഹോസ്റ്റസിന്റെ പരാതിയിൽ അന്വേഷണം തുടങ്ങി

നാട്ടിലെ ഗുണ്ടായിസം വിമാനത്തിലും പുറത്തെടുത്ത ബീഹാർ എംപി പപ്പു യാദവിനെതിരെ പൊലീസ് അന്വേഷണം തുടങ്ങി. പട്‌നയിൽനിന്ന് ഡൽഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് പപ്പു യാദവ് തനിനിറം പുറത്തെടുത്തത്. ജെറ്റ് എയർവേസിന്റെ വിമാനത്തിൽ ചൊവ്വാഴ്ച യാത്ര ചെയ്യവെയാണ് സംഭവമുണ്ടായത്.

വിമാനത്തിലെ മുതിർന്ന എയർഹോസ്റ്റസിനെതിരെയാണ് പപ്പു യാദവ് ചൂടായത്. വിമാനയാത്രയ്ക്കിടെ പാലിക്കേണ്ട സുരക്ഷാ നിർദേശങ്ങൾ യാദവ് അനുസരിക്കാൻ വിസമ്മതിച്ചതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. സീറ്റ് ബെൽറ്റ് ധരിക്കാൻ വിസമ്മതിച്ച എംപി മൊബൈൽ ഫോൺ സ്വിച്ചോഫ് ചെയ്യാനും തയ്യാറായില്ല. ഇക്കാര്യം സൂചിപ്പിച്ച എയർഹോസ്റ്റസിന് നേരെ ചെരുപ്പൂരി അടിക്കാനോങ്ങുയും ചെയ്തു.

എയർഹോസ്റ്റസ് ഇക്കാര്യങ്ങൾ സൂചിപ്പിച്ച് വിമാനക്കമ്പനിക്ക് പരാതി നൽകുകയും ഇക്കാര്യങ്ങൾ ശരിയാണെന്ന് വിമാനത്തിന്റെ ക്യാപ്റ്റൻ സാക്ഷ്യപ്പെടുത്തുകയും ചെയ്തു. പപ്പു യാദവിനെപ്പോലൊരു സുപ്രധാന വ്യക്തി ഇത്രയും തരംതാണ തരത്തിൽ പെരുമാറുമെന്ന് കരുതിയിരുന്നില്ലെന്ന് ക്യാപ്റ്റന്റെ കുറിപ്പിൽ പറയുന്നു.

എന്നാൽ, എയർഹോസ്റ്റസിന്റെ പരാതി വ്യാജമാണെന്ന് പപ്പു യാദവ് പറഞ്ഞു. ബിസിനസ് ക്ലാസ്സിൽ യാത്ര ചെയ്ത മറ്റു യാത്രക്കാരുമായും വിമാന ജീവനക്കാർ പ്രശ്‌നമുണ്ടാക്കിയതായി അദ്ദേഹം പറഞ്ഞു. എന്നാൽ, വിമാനത്തിൽക്കയറിയതുമുതൽ പപ്പു യാദവും സഹായിയും പ്രശ്‌നമുണ്ടാക്കിയതായി വിമാനജീവനക്കാർ പറയുന്നു.

ഏറ്റവും ഒടുവിലാണ് എംപിയും സഹായിയും വിമാനത്തിൽ കയറിയത്. വിമാനം ടേക്ക് ഓഫ് ചെയ്യുന്ന സമയത്ത് സീറ്റ് നേരെയാക്കിവെക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇരുവരും അത് നിരസിച്ചു.പിന്നീട് സീറ്റ് ബെൽറ്റിടാനും മൊബൈൽ ഓഫ് ചെയ്യാനും ഇവർ തയ്യാറായില്ല. യാത്രയ്ക്കിടെ ഭക്ഷണം കഴിക്കുന്ന സമയത്ത് ഭക്ഷണാവശിഷ്ടങ്ങൾ താഴെ സൂക്ഷിച്ചിരുന്ന ബാഗിൽ വീണു. ബാഗ് വൃത്തിയാക്കാൻ പപ്പു യാദവ് വിമാന ജീവനക്കാരനോട് ആവശ്യപ്പെട്ടു. എംപിമാർ ഇത്തരം ജോലികളൊന്നും ചെയ്യില്ലെന്ന് പറഞ്ഞ പപ്പു, എന്തെങ്കിലും മറുത്ത് പറഞ്ഞാൽ ചെരുപ്പൂരി അടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുെ ചെയ്തുവെന്ന് പരാതിയിൽപ്പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP