അരുണ ഷാൻബാഗിനെ 42 വർഷം കിടക്കയിലാക്കിയത് ഈ നരാധമൻ; ഏഴ് വർഷം തടവിൽ കഴിഞ്ഞ ശേഷം മുങ്ങിയ പ്രതി ഇപ്പോഴും യുപി ഗ്രാമത്തിൽ
ക്രൂരമായ രീതിയിൽ ബലാത്സംഗം ചെയ്യപ്പെട്ടതിനെ തുടർന്ന് 42 വർഷം നിശ്ചലാവസ്ഥയിൽ കിടന്ന് പോവുകയും ഇക്കഴിഞ്ഞ മെയ് 18ന് ഈ ലോകത്തോട് വിടപറയുകയും ചെയ്ത അരുണ ഷാൻബാഗിന്റെ ദുരന്തം മനസ്സാക്ഷിയുള്ളവർക്കൊന്നും അത്രയെളുപ്പം മറക്കാനാവില്ലെന്നുറപ്പാണ്. അരുണയുടെ ജീവിത്തിൽ നിത്യദുരിതമേകിയ മനുഷ്യൻ ഇന്നും ഉത്തർപ്രദേശിൽ സസുഖം വാഴുന്നുവെന്നാണ് പുതിയ കണ്ടെത്തൽ. ശോഭൻലാൽ ഭർത വാൽമീകിയെന്നാണീ നരാധമന്റെ പേര്. ഏഴ് വർഷം തടവിൽ കഴിഞ്ഞ ശേഷം മുങ്ങിയ ഈ പ്രതി ഇപ്പോഴും യുപി ഗ്രാമത്തിൽ വിരാജിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ട്.
യുപിയിലെ ഹാപൂർ ജില്ലയിലെ പാർപ ഗ്രാമത്തിലാണിയാൾ ജീവിക്കുന്നത്. ഗസ്സിയാബാദിന് സമീപമാണീ പ്രദേശം നിലകൊള്ളുന്നത്. ഡൽഹിയിൽ നിന്നും 75 കിലോമീറ്ററുകൾ മാത്രമെ ഇവിടേക്കുള്ളൂ. താൻ അരുണയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നാണ് വാൽമീകി ഇപ്പോഴും തറപ്പിച്ച് പറയുന്നത്. മറാത്തിദിനപത്രമായ സകാലിനോട് പ്രതികരിക്കവെയാണ് വാൽമീകി തന്റെ നിലപാട് വ്യക്തമാക്കുന്നത്. വാൽമീകി ഇപ്പോൾ കുടുംബസമേതം കഴിയുന്നുവെന്നാണ് പ്രസ്തുത പത്രത്തിന്റെ കറസ്പോണ്ടന്റ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. പ്രസ്തുതദിവസം എന്താണ് നടന്നതെന്ന് തനിക്ക് ഓർമയില്ലെന്നും എന്നാൽ താൻ അരുണയെ ലൈംഗികമായി പീഡിപ്പിച്ചില്ലെന്നുമാണ് വാൽമീകിയുടെ പക്ഷം. എന്നാൽ ജയിൽ മോചിതനായതിന് ശേഷം പശ്ചാത്താപം മൂലം ലളിതജീവിതം നയിച്ച് വരുകയാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളും ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
1973 നവംബർ 27ന് മുംബൈയിലെ കിങ് യഎഡ്വാർഡ് മെമോറിയൽ ഹോസ്പിറ്റലിൽ വച്ചാണ് വാൽമീകി അവിടുത്തെ നഴ്സമായ അരുണയെ പീഡിപ്പിച്ചത്. ഇതിന് ശേഷം ഹോസ്പിറ്റലിലെ വാർഡ് ബോയിയും അരുണയെ പീഡിപ്പിച്ചിരുന്നു. എന്നാൽ വാൽമീകിയുടെ മുകളിൽ ബലാത്സംഗക്കുറ്റമോ ലൈംഗികാതിക്രമകുറ്റമോ ചുമത്തിയിട്ടില്ലായിരുന്നു. പകരം കൊള്ളയും കൊലപാതകവും നടത്താൻ ശ്രമിച്ചുവെന്ന കുറ്റമാണ് ചാർത്തപ്പെട്ടത്. തുടർന്ന് ഇയാൾ ഏഴ് വർഷം ജയിലിൽ കഴിയുകയുമുണ്ടായി.1980ൽ ജയിൽ മോചിതനായ വാൽമീകി ഇപ്പോൾ സ്വതന്ത്രനായി സസുഖം ജീവിക്കുകയാണ്.
അരുണയുടെ മരണത്തെത്തുടർന്ന് വാൽമീകിയെ സംബന്ധിച്ച് പലവിധ വാർത്തകളായിരുന്നു ഈ അടുത്ത കാലത്തായി പ്രചരിച്ചിരുന്നത്.അതായത് വാൽമീകി ജയിൽ മോചിതനായതിന് ശേഷം ഡൽഹിയിലേക്ക് പോയെന്നായിരുന്നു ഒരു റിപ്പോർട്ട്. എന്നാൽ ജയിലിൽ നിന്നും മുങ്ങിയെന്ന തരത്തിലുള്ള വാർത്തകളുമുണ്ട്. 2011 ഇയാൾ മരിച്ചുവെന്നതരത്തിലുള്ള വാർത്തകളും ഉയർന്ന് വന്നിരുന്നു. അരുണ മരിച്ച സാഹചര്യത്തിൽ വാൽമീകിക്കെതിരെ കൊലപാതക്കുറ്റം ചുമത്താനുള്ള നിയമസാധ്യതകൾ തങ്ങൾ തേടുന്നുണ്ടെന്നാണ് മുംബൈ പൊലീസ് പറയുന്നത്.എന്നാൽ താൻ ഡൽഹിയിലേക്ക് താമസം മാറിയിട്ടില്ലെന്നാണ് 70 കാരനായ വാൽമീകി പറയുന്നത്. കഴിഞ്ഞ ഒരു ദശാബ്ദത്തിലധികമായി താൻ വീടിന് 30 കിലോമീറ്റർ അകലെയുള്ള ഒരു പവർപ്ലാന്റിൽ ഒരു കോൺടാക്ടറുടെ കീഴിൽ ദിവസക്കൂലിക്ക് ജോലി ചെയ്യുകയാണെന്നും ഇയാൾ പറയുന്നു. എല്ലാദിവസവും ഇത്രയും ദൂരം സൈക്കിൾ ചവിട്ടിയാണ് പോകുന്നതെന്നും വാൽമീകി പറയുന്നു.
തന്റെ ഭാര്യവീട്ടിൽ ഭാര്യ ബിമല, കൃഷ്ണ, രവീന്ദർ എന്നീ രണ്ടു ആൺമക്കക്കൊപ്പമാണ് വാൽമീകി ഇപ്പോൾ കഴിയുന്നത്.കൂടാതെ ഇയാൾക്ക് രണ്ട് പെൺമക്കളുമുണ്ട്. ഒരു പേരക്കുട്ടിയുമുണ്ട്. തനിക്ക് മാസത്തിൽ വെറും 4000 രൂപമാത്രമാണ് വരുമാനമെന്നും ആറ് മാസം കൂടുമ്പോൾ നേത്രചികിത്സക്കായി 5000 രൂപ ചെലവാക്കേണ്ടി വരുന്നുണ്ടെന്നും വാൽമീകി പറയുന്നു. കൂടാതെ രക്തസമ്മർദപരമായി പ്രശ്നങ്ങളും ഇയാൾക്കുണ്ട്. താൻ അരുണയെ ബലാത്സംഗം ചെയ്തുവെന്ന തരത്തിലുള്ള വാർത്തകൾ ഈ അടുത്ത കാലത്ത് പ്രചരിക്കുന്നതെന്തു കൊണ്ടാണെന്നാണ് വാൽമീകി സകാലിന്റെ കറസ്പോണ്ടന്റിനോട് ചോദിച്ചിരിക്കുന്നത്. 42 വർഷങ്ങൾക്ക് മുമ്പും ഇതിനെക്കുറിച്ച് വാർത്തകളുണ്ടായിരുന്നവെന്നും എന്നാൽ അന്നൊന്നും ബലാത്സംഗത്തെക്കുറിച്ച് പരാമർശമുണ്ടായിരുന്നില്ലെന്നും വാൽമീകി പറയുന്നു. ന്യൂഡൽഹിയിലുള്ള ബന്ധു മുഖാന്തിരം ഷാൻബാഗിന്റെ മരണവാർത്ത താനും കേട്ടിട്ടുണ്ടെന്നാണ് വാൽമീകി പറയുന്നത്.
അരുണ മരിച്ചത് ന്യൂമോണിയ ബാധിച്ചായതിനാൽ ഈ കേസിൽ പുതിയ സെക്ഷനുകൾ കൂട്ടിച്ചേർക്കാൻ പ്രയാസമാണെന്നാണ് മുംബൈ ജോയിന്റ് കമ്മീഷണർ ഓഫ് പൊലീസായ ദേവൻ ഭാരതി പിടിഐയോട് പറഞ്ഞത്. എന്നാൽ ഇതിനുള്ള നിയമസാധ്യതകൾ പൊലീസ് തേടുമെന്നും അതിനനുസരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ജയിൽ മോചിതനായതിന് ശേഷമാണ് വാൽമീകിക്ക് രണ്ട് ആൺമക്കളും പിറന്നത്. പാർപയിൽ വച്ചു തന്നെയായിരുന്നു ഇവരുടെ ജനനം. ജയിൽ മോചിതനായതിന് ശേഷം അച്ഛൻ അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ബുലന്ത്ഷഹർ ജില്ലയിലെ ദാസ്പുരയിലേക്കാണ് പോയതെന്നാണ് മൂത്ത മകൻ കൃഷ്ണ പറയുന്നത്. തുടർന്ന് അവിടെയുള്ള സഹോദരനുമായി കലഹമായതിനെ തുടർന്ന് പാർപയിലേക്ക് താമസം മാറുകയായിരുന്നു. അച്ഛന് ഇത്രയും നീചമായ കൃത്യം ചെയ്യാനാവില്ലെന്നാണ് ഈ മകൻ വിശ്വസിക്കുന്നത്. മുംബൈ പൊലീസിലുണ്ടായ സമ്മർദ്ദത്തെ തുടർന്ന് തന്റെ പിതാവിനെ കേസിൽ കുടുക്കുയായിരുന്നുവെന്നും മകൻ ആരോപിക്കുന്നു. ഈ കേസിൽ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചിരിക്കുന്നതെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ലെന്നാണ് ഹാപൂർ ജില്ലാ മജിസ്ട്രേറ്റായ അജയ് യാദവ് പറയുന്നത്. മുംബൈ പൊലീസ്ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടിരുന്നെങ്കിൽ ഇക്കാര്യത്തിൽ സഹായം ചെയ്യുമെന്നും അദ്ദേഹം പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍