Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആരുഷി തൽവാർ കൊലപാതകത്തിൽ സിബിഐ സുപ്രീംകോടതിയിൽ; തൽവാർ ദമ്പതികളെ കുറ്റവിമുക്തരാക്കിയ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തു; ദമ്പതികളെ വെറുതെ വിട്ടതിന് കാരണമായി നിരത്തുന്ന തെളിവുകൾ അശാസ്ത്രീയമാണെന്ന് സിബിഐ

ആരുഷി തൽവാർ കൊലപാതകത്തിൽ സിബിഐ സുപ്രീംകോടതിയിൽ; തൽവാർ ദമ്പതികളെ കുറ്റവിമുക്തരാക്കിയ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തു; ദമ്പതികളെ വെറുതെ വിട്ടതിന് കാരണമായി നിരത്തുന്ന തെളിവുകൾ അശാസ്ത്രീയമാണെന്ന് സിബിഐ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ആരുഷി തൽവാർ കൊലപാതകത്തിൽ തൽവാർ ദമ്പതികളെ കുറ്റവിമുക്തരാക്കിയ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ സുപ്രീംകോടതിയെ സമീപിച്ചു. രാജേഷ് തൽവാറിനെയും നൂപുർ തൽവാറിനെയും വെറുതെ വിട്ടതിന് കാരണമായി നിരത്തുന്ന തെളിവുകൾ അശാസ്ത്രീയമാണെന്ന് സിബിഐ കോടതിയിൽ വാദിച്ചു.

ആരുഷിയെ കൊലപ്പെടുത്തിയത് മാതാപിതാക്കളാണെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതിനെത്തുടർന്നാണ് ഇരുവരെയും കുറ്റവിമുക്തരാക്കിക്കൊണ്ട് കഴിഞ്ഞ ഒക്ടോബറിൽ അലഹബാദ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. തൽവാർ ദമ്പതികൾക്കെതിരായ ആരോപണം സംശയാതീതമായി തെളിയിക്കുന്നതിൽ സിബിഐ പരാജയപ്പെട്ടെന്നായിരുന്നു ജസ്റ്റിസ് ബി.കെ.നാരായണ, ജസ്റ്റിസ് എ.കെ.മിശ്ര എന്നിവരുൾപ്പെട്ട ബെഞ്ച് പ്രസ്താവിച്ചത്.

2008 മെയ് 16നാണ് ആരുഷിയെന്ന പതിനഞ്ചുകാരിയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസത്തിനു ശേഷം വീടിന്റെ ടെറസ്സിൽ നിന്ന് വീട്ടുജോലിക്കാരൻ ഹേംരാജിന്റെ മൃതദേഹവും കണ്ടെത്തി. ഇരുവരുടയെും കൊലപാതകത്തിൽ തൽവാർ ദമ്പതികൾക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 2013ലാണ് സിബിഐ പ്രത്യേക കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇതിനെതിരെ ദമ്പതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP