Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിഎസ്എൻഎൽ ലാൻഡ് ലൈൻ കോളുകൾ ഇനി മൊബൈലിലും കിട്ടും; വേണ്ടത് ഒരു ആപ് ഇൻസ്റ്റാൾ ചെയ്യുക മാത്രം; പുതിയ സൗകര്യത്തിനായി ഉപയോക്താവ് പ്രത്യേകം പണം മുടക്കേണ്ട; ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത് ഹൈദരാബാദിൽ

ബിഎസ്എൻഎൽ ലാൻഡ് ലൈൻ കോളുകൾ ഇനി മൊബൈലിലും കിട്ടും; വേണ്ടത് ഒരു ആപ് ഇൻസ്റ്റാൾ ചെയ്യുക മാത്രം; പുതിയ സൗകര്യത്തിനായി ഉപയോക്താവ് പ്രത്യേകം പണം മുടക്കേണ്ട; ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത് ഹൈദരാബാദിൽ

ഹൈദരാബാദ്: മൊബൈൽ ഫോണിൽ ലാൻഡ് ലൈൻ കണക്ഷനും ലഭിക്കുന്ന തരത്തിലുള്ള സംവിധാനവുമായി ബിഎസ്എൻഎൽ. പ്രത്യേക മൊബൈൽ ആപ്പ് അധിഷ്ടിത സംവിധാനമാണ് ബിഎസ്എൻഎൽ കൊണ്ടുവരുന്നത്. ലിമിറ്റഡ് ഫിക്സഡ് മെബൈൽ ടെലിഫോണി(എൽഎഫ്എംടി) എന്ന സാങ്കേതിക വിദ്യയാണ് ബിഎസ്എൻഎൽ അവതരിപ്പിക്കുന്നത്.

ഇതിലൂടെ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് തങ്ങളുടെ ലാൻഡ് ലൈനിലേക്ക് വരുന്ന കോളുകൾ എടുക്കാനും ലാൻഡ് ലൈൻ കോളുകൾ ചെയ്യാനും സാധിക്കും. എന്നാൽ ഇതിനായി മൊബൈൽ ഫോൺ ഉപയോക്താവ് പ്രത്യേക പണം മുടക്കേണ്ടതില്ല എന്ന പ്രത്യേകതയുണ്ട്. മൊബൈൽ ഫോണിനെ കോഡ്ലെസ് ലാൻഡ്ലൈൻ എക്സ്റ്റൻഷൻ ആക്കി മാറ്റുന്ന സംവിധാനമാണ് ഇത്.

ബ്രോഡ്ബാൻഡ് കണക്ഷനുള്ള ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് മാത്രമേ ഈ സൗകര്യം ലഭിക്കൂ. ഈ സൗകര്യത്തിനായി പ്രത്യേക നമ്പർ ഉപയോക്താവിന് അനുവദിക്കും. സിയോപർ, ബിഎസ്എൻഎൽ സിപ് എന്നീ ആപ്പുകളിലേതെങ്കിലും ഒന്ന് ഫോണിൽ ഇൻസ്റ്റാൾ ചെയ്യണം.

അതേസമയം ഈ ആപ്പുകൾ വഴി കോൾ വിളിക്കുന്നതിന് മിനിറ്റിന് ഒരുപ എന്ന നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്. ബിഎസ്എൻഎല്ലിന് പുറത്തുള്ള നെറ്റ് വർക്കിലേക്ക് വിളിക്കാൻ 1.20 രുപ നൽകണം. എന്നാൽ രാജ്യത്ത് ഹൈദരാബാദിൽ മാത്രമാണ് പദ്ധതി നടപ്പിലാക്കുക. ബിഎസ്എൻഎൽ സിഎംഡി അനുപം ശ്രീവാസ്തവ പദ്ധതി ഹൈദരാബാദിൽ ഇന്ന് ഉദ്ഘാടനം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP