Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉത്തർപ്രദേശിൽ കാൻസർ ബാധിതയായ പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയായി; സഹായിക്കാൻ എത്തിയ ആൾ വീണ്ടും പീഡിപ്പിച്ചു റോഡരികിൽ ഉപേക്ഷിച്ചു കടന്നു

ഉത്തർപ്രദേശിൽ കാൻസർ ബാധിതയായ പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയായി; സഹായിക്കാൻ എത്തിയ ആൾ വീണ്ടും പീഡിപ്പിച്ചു റോഡരികിൽ ഉപേക്ഷിച്ചു കടന്നു

ലഖ്‌നോ: ഉത്തർപ്രദേശിൽ നിന്നും വീണ്ടും നടക്കുന്ന വാർത്ത. കൂട്ടബാലത്സംഗത്തിന് ഇരയായ പെൺകുട്ടിയ സഹായിക്കാൻ എത്തിയ ആളും പീഡിപ്പിച്ചു. ശനിയാഴ്ച രാത്രി ലഖ്‌നോവിലെ സരോജിനി നഗറിലാണ് സംഭവമുണ്ടായത്. കാൻസർ രോഗിയായ പതിനാറുകാരിയാണ് ശനിയാഴ്ച രാത്രി രണ്ടുതവണ ക്രൂരമായി പീഡിനത്തിന് ഇരയായയത്.

വൈകിട്ട് ചന്തയിലേക്ക് പോയി മടങ്ങുകയായിരുന്ന പെൺകുട്ടിയെ പരിചയക്കാരനായ സുഭാം എന്ന യുവാവ് വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റുകയായിരുന്നു. ഇയാൾ സുഹൃത്തായ സുമിത്തിനെ വിളിച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്ക് വരാൻ പറയുകയായിരുന്നു. ശേഷം പെൺകുട്ടിയെ അവിടെ എത്തിച്ച് ഇരുവരും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. രാത്രി പതിനൊന്നു മണിയോടെ പെൺകുട്ടിയെ റോഡരികിൽ ഉപേക്ഷിച്ച് ഇവർ കടന്നു.

അവശനിലയായ പെൺകുട്ടി രാത്രി അതുവഴി കടന്നുപോയ കോൺട്രാക്റ്ററോട് സഹായം തേടുകയും വീട്ടിലെത്തിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. എന്നാൽ വീരേന്ദ്ര യാദവ് എന്ന ഇയാൾ പെൺകുട്ടിയെ വീണ്ടും പീഡിപ്പിക്കുകയും റോഡരികിൽ തന്നെ ഉപേക്ഷിച്ച് പോവുകയുമായിരുന്നു. പുലർച്ചെ രണ്ടുമണിയോടെ പ്രദേശവാസികൾ റോഡരികിൽ പെൺകുട്ടിയെ കണ്ടതായി പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി പെൺകുട്ടിയെ വീട്ടിലെത്തിച്ചു. പെൺകുട്ടി കഴിഞ്ഞ അഞ്ചു വർഷമായി ബ്ലഡ് കാൻസറിന് ചികിത്സയിലാണ്.

സംഭവത്തിൽ കോൺട്രാക്റ്റർ വീരേന്ദ്രയാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ രണ്ടുപേർ ഒളിവിലാണ്. ഇവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് ഓഫീസർ ലളിത പ്രസാദ് സിങ് അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP