സംവരണ വിരുദ്ധർ രോഹിതിന്റെ ജീവിതം മറക്കാതെ വായിച്ചു പഠിക്കട്ടെ; ശബ്ദം ഉയർത്തിയതിന് ദളിത് വിദ്യാർത്ഥിയെ യൂണിവേഴ്സിറ്റി പട്ടിണിക്കിട്ടത് ആറുമാസം; ദളിതനായതിനാൽ ആത്മഹത്യ ചെയ്യേണ്ടിവന്ന രോഹിതിന് എങ്ങും ഐക്യദാർഢ്യം
ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ ദളിത് വിദ്യാർത്ഥി തൂങ്ങിമരിക്കാനിടയായ സംഭവം രാജ്യമെങ്ങും വലിയ പ്രതിഷേധാഗ്നി കൊളുത്തിയിരിക്കെ, രോഹിത് വെമുലയെന്ന മിടുക്കനായ വിദ്യാർത്ഥിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കൂടുതൽ കാര്യങ്ങൾ പുറത്തുവന്നു. കാൾ സാഗനെപ്പോലൊരു ശാസ്ത്രജ്ഞനാകണമെന്ന ആഗ്രഹത്തിൽ പഠിക്കാനെത്തിയ രണ്ടാം വർഷ ഗവേഷണ വിദ്യാർത്ഥിയായ രോഹിത്തിനെ ഞായറാഴ്ച രാത്രി ഏഴരയോടെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചുപേജുവരുന്ന രോഹിതിന്റെ ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഹൈദരാബാദ് സെൻട്രൽ സർവകലാശാലയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടശേഷം രോഹിത്തിനെ തീർത്തും ഒറ്റപ്പെടുത്തുന്ന നിലയിലായിരുന്നു സർവകലാശാല അധികൃതർ പ്രവർത്തിച്ചിരുന്നതെന്ന് സുഹൃത്തുക്കളും അദ്ധ്യാപകരും പറയുന്നു. ഇതേക്കുറിച്ച് വിദ്യാർത്ഥികളും അദ്ധ്യാപകരുമടക്കം പലപ്പോഴും അധികൃതരുടെ ശ്രദ്ധ ക്ഷണിച്ചിട്ടുണ്ടെങ്കിലും ഒരു നടപടിയുമുണ്ടായില്ല.
ജൂലൈ മുതൽ രോഹിതിന്റെ പ്രതിമാസ സ്റ്റൈപ്പൻഡായ 25,000 രൂപ നൽകുന്നത് അധികൃതർ തടഞ്ഞുവച്ചു. അംബേദ്കർ സ്റ്റുഡന്റ്സ് അസോസിയേഷന്റെ പേരിൽ സർവകലാശാലയിൽ പ്രശ്നങ്ങളുണ്ടാക്കുന്നു എന്നാരോപിച്ചാണ് ഈ നടപടി. എന്നാൽ, ഇതിന് കാരണമായി പറഞ്ഞിരുന്നത് നടപടിക്രമങ്ങൾ വൈകുന്നുവെന്നും. ആറുമാസത്തോളം കടംവാങ്ങിയ തുകയുമായാണ് രോഹിത് സർവകലാശാലയിൽ പഠനം തുടർന്നത്.
രോഹിതിനും മറ്റു നാല് എ.എസ്.എ അംഗങ്ങൾക്കുമെതിരെ എബിവിപി നേതാവ് സുശീൽകുമാറിനെ മർദിച്ചുവെന്ന സംഭവത്തിൽ ഓഗസ്റ്റ് അഞ്ചിന് സർവകലാശാല ഇവർക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുന്നു. കേന്ദ്രമന്ത്രി ബണ്ടാരു ദത്താത്രേയ ഇതുസംബന്ധിച്ച് എച്ച്.ആർ.ഡി മന്ത്രാലയത്തിന് കത്തുനൽകുന്നു. രോഹിതിനെതിരെ നടപടിയെടുക്കണം എന്നായിരുന്നു മന്ത്രിയുടെ ആവശ്യം.
അന്വേഷണ പ്രഹസനങ്ങൾക്കുശേഷം സെപ്റ്റംബറിൽ അഞ്ചുപേരെയും സസ്പെൻഡ് ചെയ്യുന്നു. ഈ തീരുമാനം പിന്നീട് ശരിവെയ്ക്കുകയും ചെയ്തു. ജനുവരി മൂന്നുമുതൽ ഹോസ്റ്റൽ മുറികളിൽനിന്ന് പുറത്തായ അഞ്ചുപേരും ചേർന്ന് സർവകലാശാല വളപ്പിൽ കൂടാരം കെട്ടി അതിൽ നിരാഹാര സത്യാഗ്രഹം തുടങ്ങി. ഒടുവിൽ, ഞായറാഴ്ച സുഹൃത്തിന്റെ മുറിയിലെത്തി രോഹിത് തന്റെ ജീവിതം എന്നേയ്ക്കുമായി അവസാനിപ്പിച്ചു.
ദളിതനായതിന്റെ പേരിൽ ജീവിതം ഹോമിക്കേണ്ടിവന്ന കഥയാണ് രോഹിതിന്റേത്. സെക്യുരിറ്റി ജീവനക്കാരനായ മണികുമാറിന്റെയും തയ്യൽക്കാരിയായ രാധികയുടെയും മകനാണ് ഗുണ്ടൂരിലെ ഗുരസല സ്വദേശിയായ രോഹിത്. സ്റ്റൈപ്പൻഡ് നിർത്തലാക്കിയശേഷം രോഹിത്തിനെ സഹായിക്കാൻ കുടുംബം വല്ലാതെ കഷ്ടപ്പെട്ടിരുന്നു. സുഹൃത്തിനോട് കടം വാങ്ങിയ 40,000 രൂപ ഉപയോഗിച്ചാണ് ഇക്കാലയളവിൽ കഴിഞ്ഞിരുന്നതെന്ന് രോഹിത്തിനൊപ്പം സസ്പെൻഡ് ചെയ്യപ്പെട്ട വെമുല ശങ്കണ്ണ എന്ന വിദ്യാർത്ഥി പറയുന്നു.
തന്റെ സ്റ്റൈപ്പൻഡ് തിരികെ ആവശ്യപ്പെട്ട് ഡിസംബറിൽ വൈസ് ചാൻസലർക്ക് രോഹിത് കത്തുനൽകിയിരുന്നു. എന്നാൽ, അതിനുശേഷം അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിലേക്ക് പോകാൻ പോലും രോഹിത് ഭയന്നിരുന്നു. കൂട്ടുകാരോടുപോലും മിണ്ടാതെ പതുക്കെ വിഷാദിയായി മാറിയ രോഹിത്, തന്നെത്തന്നെ പഴിക്കുകയായിരുന്നു എപ്പോഴുമെന്ന് ശങ്കണ്ണ പറയുന്നു.
ഒന്നേമുക്കാൽ ലക്ഷത്തോളം രൂപയാണ് സർവകലാശാലയിൽനിന്ന് രോഹിത്തിന് ലഭിക്കാനുണ്ടായിരുന്നത്. എന്നാൽ, ഫണ്ടുകൾ വൈകുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചിരുന്നതെന്നും പലപ്പോഴും വിദ്യാർത്ഥികൾക്ക് ഒന്നിച്ച് തുക നൽകുകയാണ് പതിവെന്നും അധികൃതർ പറയുന്നു.
ആത്മഹത്യയല്ല, കൊലപാതകം; മോദി മാപ്പു പറയണമെന്ന് കെജ്രിവാൾ
ഹൈദരാബാദ് സർവ്വകലാശാലയിലെ ദളിത് വിദ്യാർത്ഥി രോഹിത് വെമുലയുടെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അഭിപ്രായപ്പെട്ടു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പുപറയണമെന്നും ഉത്തരവാദികളായ മന്ത്രിമാരെ കേന്ദ്രമന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്നും കെജ്രിവാൾ ട്വീറ്റ് ചെയ്തു.
തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് കെജ്രിവാളിന്റെ പ്രതികരണം. 'ദളിതരെ സമൂഹത്തിന്റെ മുൻനിരയിലെത്തിക്കുകയെന്നത് കേന്ദ്രസർക്കാരിന്റെ ഭരണഘടനാടിസ്ഥാനത്തിലുള്ള ഉത്തരവാദിത്വമാണ്. എന്നാൽ മോദി സർക്കാർ അഞ്ച് ദളിത് വിദ്യാർത്ഥികൾക്ക് ഭ്രഷ്ട് കൽപിക്കുകയും സർവകലാശാലയിൽ നിന്നും പുറത്താക്കുകയുമാണ് ചെയ്തത്. രോഹിതിന്റെ മരണം ആത്മഹത്യയല്ല. അതൊരു കൊലപാതകമാണ്. ജനാധിപത്യത്തിന്റെയും സാമൂഹ്യ നീതിയുടേയും തുല്യതയുടേയും കൊലപാതകമാണത്. മോദി രാജ്യത്തോട് മാപ്പുപറയുകയും കുറ്റക്കാരായ മന്ത്രിമാരെ പുറത്താക്കുകയുമാണ് ചെയ്യേണ്ടത്'
ഹൈദരാബാദ് സർവ്വകലാശാലയിൽ രണ്ടാം വർഷ ഗവേഷണ വിദ്യാർത്ഥിയായ രോഹിത് വെമുല(28) ഞായറാഴ്ച്ചയാണ് വിദ്യാർത്ഥികളുടെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിക്കുന്നത്. മുസഫർനഗർ കലാപത്തിൽ ബിജെപി നേതാക്കളുടെ പങ്ക് വെളിപ്പെടുത്തുന്ന നകുൽ സിൻഹയുടെ 'മുസഫർനഗർ ബാക്കി ഹേ' എന്ന ഡോക്കുമെന്ററി ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ അംബേദ്കർ സ്റ്റുഡന്റ്സ് അസോസിയേഷന്റെ(എഎസ്ഐ) നേതൃത്വത്തിൽ പ്രദർശിപ്പിച്ചിരുന്നു. ഇതോടെ എഎസ്എ നേതാക്കൾക്കെതിരെ കള്ളക്കേസുകൾ ഫയൽ ചെയ്യുകയും ഗവേഷക വിദ്യാർത്ഥികളെ ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ സമ്മർദം ചെലുത്തുകയുമാണ് ബിജെപിയും എബിവിപിയും ചെയ്തത്.
ബിജെപി നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ രോഹിത് അടക്കം അഞ്ച് ദലിത് വിദ്യാർത്ഥികളെ യൂണിവേഴ്സിറ്റി അധികൃതർ പുറത്താക്കിയിരുന്നു. ഹോസ്റ്റലും മറ്റ് സർവകലാശാല സൗകര്യങ്ങളും ഉപയോഗിക്കുന്നതിൽ നിന്നായിരുന്നു വിിലക്ക്. തുടർന്ന് കഴിഞ്ഞ 15 ദിവസമാണ് ഇവർ രാപകൽ സമരം നടത്തിവരികയായിരുന്നു.
Stories you may Like
- കനത്ത ഫീസിന് പിന്നാലെ പായുന്ന യുകെ യൂണിവേഴ്സിറ്റികൾക്ക് മറ്റൊരു പാഠം
- മലയാളി വിദ്യാർത്ഥികൾക്ക് കിടിലൻ പാര നൽകി യുകെ യൂണിവേഴ്സിറ്റികൾ
- 15 വർഷംകൊണ്ട് ദാരിദ്ര്യരേഖ മറികടന്നത് 41.5 കോടി പേർ
- മനു കുളത്തുങ്കലിന് അലിയാൻസ് അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ്
- പൂക്കോട് കോളേജിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും അനധ്യാപകരും അവിശുദ്ധ കൂട്ടുകെട്ട്
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍