Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പതിനൊന്നുകാരിയെ തട്ടിക്കൊണ്ടു പോയി ആളൊഴിഞ്ഞ മദ്രസയിൽ പീഡിപ്പിച്ച പതിനേഴ്കാരനും മദ്രസ നടത്തിപ്പുകാരനും പൊലീസ് പിടിയിൽ; പെൺകുട്ടിയെ ബലമായി വാഹനത്തിൽ പിടിച്ച് കയറ്റിയ ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തം; പ്രതിയെ ജുവനൈൽ ബോർഡിന് മുന്നിൽ ഹാജരാക്കി ഡൽഹി പൊലീസ്

പതിനൊന്നുകാരിയെ തട്ടിക്കൊണ്ടു പോയി ആളൊഴിഞ്ഞ മദ്രസയിൽ പീഡിപ്പിച്ച പതിനേഴ്കാരനും മദ്രസ നടത്തിപ്പുകാരനും പൊലീസ് പിടിയിൽ; പെൺകുട്ടിയെ ബലമായി വാഹനത്തിൽ പിടിച്ച് കയറ്റിയ ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തം; പ്രതിയെ ജുവനൈൽ ബോർഡിന് മുന്നിൽ ഹാജരാക്കി ഡൽഹി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പതിനൊന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കൗമാരപ്രായക്കാരനെയും മദ്രസ നടത്തിപ്പുകാരനെയും അറസ്റ്റ് ചെയ്തു. ഈ മാസം 21നാണു പെൺകുട്ടിയെ കാണാതായത്. കൗമാരപ്രായക്കാരനൊപ്പമാണു കുട്ടിയെ അവസാനം കണ്ടതെന്നു സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി. തുടർന്നു നടത്തിയ അന്വേഷണത്തിലാണു മദ്രസയിൽ ഇരുവരെയും കണ്ടെത്തിയത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കു സൗകര്യം ഒരുക്കിയതിനാണു മദ്രസ നടത്തിപ്പുകാരനെ അറസ്റ്റ് ചെയ്തത്.

മാർക്കറ്റിൽ പോയി തിരികെ വരികയായിരുന്ന പതിനൊന്നുകാരിയെ തട്ടിക്കൊണ്ടുപോയി മദ്രസയിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ പതിനേഴ്കാരൻ ബലമായി വാഹനത്തിൽ പിടിച്ച് കയറ്റി ആളൊഴിഞ്ഞ മദ്രസയിലേക്ക് കൊണ്ടുപോയി പീഡനം നടത്തുകയായിരുന്നു. പ്രതിയെ ജുവനൈൽ ബോർഡിന് മുന്നിൽ ഹാജരാക്കിയതായി പൊലീസ് ഡെപ്യൂട്ടി കമ്മീഷ്ണർ പങ്കജ് സിങ് പറഞ്ഞു.

പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയെ തുടർന്ന് ഡൽഹിയിലെ ഗസ്സിപൂർ പൊലീസ് സാഹിബാബാദിലെത്തി നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ മദ്രസയിൽ വെച്ച് കണ്ടെത്തിയത്. മദ്രസയിൽ ആ സമയം മറ്റാരും ഇല്ലായിരുന്നെന്നും പൊലീസ് പറയുന്നു.

ഏപ്രിൽ 21നാണ് തന്റെ മകളെ കാണാതായതെന്ന് പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. സഹോദരന് വേണ്ടി ചില സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിൽ പോകുവാണെന്ന് പറഞ്ഞിരുന്നു. എന്നാൽ എത്തേണ്ട സമയം കഴിഞ്ഞിട്ടും മകളെ കണ്ടില്ല. ഫോണിൽ ബന്ധപ്പെട്ടിട്ടും കിട്ടിയിരുന്നില്ല. മാർക്കറ്റിലും പരിസരങ്ങളിലും പിന്നീട് നടന്ന തിരച്ചിലുകളിലും വിവരമൊന്നും ലഭിച്ചിരുന്നില്ല. തുടർന്നാണ് പൊലീസിൽ പരാതി നൽകിയതെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP