Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആശുപത്രി നടത്തിപ്പിനെ ചൊല്ലി മൂന്ന് ഡോക്ടർമാർ തമ്മിൽ തർക്കം; കൈയാങ്കളിക്കും വെടിവെയ്‌പ്പിനും ഒടുവിൽ ഒരു ഡോക്ടറുടെ ആത്മഹത്യയും

ആശുപത്രി നടത്തിപ്പിനെ ചൊല്ലി മൂന്ന് ഡോക്ടർമാർ തമ്മിൽ തർക്കം; കൈയാങ്കളിക്കും വെടിവെയ്‌പ്പിനും ഒടുവിൽ ഒരു ഡോക്ടറുടെ ആത്മഹത്യയും

ഹൈദരാബാദ്: ആശുപത്രി നടത്തിപ്പിനെ ചൊല്ലി ഡോക്ടർമാർ തമ്മിലുണ്ടായ തർക്കം വെടിവെയ്‌പ്പിലും ആത്മഹത്യയിലും കലാശിച്ചു. ഹൈദരാബാദിലെ സ്വകര്യ ആശുപത്രിയിലാണ് സംഭവം. തർക്കത്തിനൊടുവിൽ സുഹൃത്തിനെ വെടിവച്ച ഡോക്ടറാണ് പിന്നീട് ആത്മഹത്യ ചെയ്തത്. ഡോ.ശശികുമാറിന്റെ മൃതദേഹമാണ് ചൊവ്വാഴ്ച സുഹൃത്തിന്റെ ഫാംഹൗസിൽ കണ്ടെത്തിയത്.

ഡോക്ടർമാരായ ശശികുമാർ, സായ്കുമാർ, ഉദയ്കുമാർ എന്നിവർ ഈ മാസമാണ് മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി ആരംഭിച്ചത്. സർജനായ ശശികുമാർ മറ്റു രണ്ടുപേരെയും ആശുപത്രിയുടെ ഭാവികാര്യങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യാനായി തിങ്കളാഴ്ച ഉച്ചഭക്ഷണത്തിന് ക്ഷണിക്കുകയായിരുന്നു. റസ്റ്ററന്റിൽ തിരക്കായതിനാൽ പുറത്തിറങ്ങി എസ്.യു.വിയിൽ ഇരുന്ന് സംസാരിക്കുന്നതിനിടെയാണ് നടത്തിപ്പിനെ സംബന്ധിച്ച തർക്കമുണ്ടായത്.

പ്രകോപിതനായ ശശികുമാർ തോക്കെടുത്ത് ഉദയ്കുമാറിനെ വെടിവെക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വെടിവെപ്പിൽ പരിക്കേറ്റ ഉദയ്കുമാർ ഓട്ടോറിക്ഷയിൽ കയറിയാണ് ആശുപത്രിയിലെത്തിയത്. സംഭവത്തെ തുടർന്ന് ശശികുമാറിനെ പൊലീസ് അന്വേഷിച്ചിരുന്നു എങ്കിലും കണ്ടെത്താനായില്ല. അതിനിടെയാണ് ഫാം ഹൗസിൽ നിന്നും തോക്കുപയോഗിച്ച് സ്വയം വെടിവച്ച് മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.

ആശുപത്രിയിലെ സിഇഒ, മാനേജിങ് ഡയറക്ടർ പദവികൾ ഉദയ്കുമാറും സായ്കുമാറും വഹിച്ചിരുന്നതിൽ ശശികുമാർ അശ്വസ്ഥനായിരുന്നുവെന്നാണ് സൂചന. 15 കോടി മുതൽമുടക്കിയാണ് ഇവർ ആശുപത്രി സ്ഥാപിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP