കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഒളിക്യാമറയിൽ കുടുങ്ങിയ സംഭവം: അറസ്റ്റിലായ ഫാബ് ഇന്ത്യയിലെ നാലു ജീവനക്കാർക്കും ജാമ്യം
പനാജി: പ്രമുഖ വസ്ത്ര വിതരണ ബ്രാൻഡായ ഫാബ് ഇന്ത്യയുടെ ഗോവയിലെ ഷോറൂമിലെ ട്രയൽ റൂമിൽ കേന്ദ്ര മാനവശേഷി മന്ത്രി സ്മൃതി ഇറാനി ഒളിക്യാമറ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ ഫാബ് ഇന്ത്യയിലെ നാല് ജീവനക്കാർക്ക് ഗോവ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. അയ്യായിരം രൂപയുടെ ജാമ്യത്തിലാണ് ഇവരെ വിട്ടത്. ഗോവ വിട്ടു പോകരുതെന്നും തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കരുതെന്നും ഇവരോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
കാൻഡോലിം എന്ന സ്ഥലത്തെ കടയിൽ നിന്നാണ് കേന്ദ്ര മാനവശേഷി മന്ത്രി സ്മൃതി ഇറാനിയാണ് കഴിഞ്ഞ ദിവസം ഒളിക്യാമറ പിടികൂടിയത്. മന്ത്രി നൽകിയ പരാതിയെ തുടർന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ഔട്ട്ലെറ്റ് സീൽ ചെയ്യുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് കാൻഡോലിമിലെ ഫാബ് ഇന്ത്യ സ്റ്റോറിന്റെ വനിതാ മാനേജർ കോടതിയെ സമീപിച്ചിട്ടുണ്ട്. സംഭവത്തിൽ ഫാബ്ഇന്ത്യ അധികൃതരെ ഗോവ പൊലീസ് ചോദ്യം ചെയ്തേക്കും.
ഇത് വളരെ നിർഭാഗ്യകരമായ സംഭവമാണന്നും ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തത് മനപ്പൂർവ്വമാണോ അല്ലയോ എന്ന് കണ്ടെത്തണമെന്നും മുഖ്യമന്ത്രി ലക്ഷ്മികാന്ത് പാർസേകർ പറഞ്ഞു. എന്നാൽ മോഷണം തടയാനായി കടയിൽ വച്ചിരുന്ന ക്യാമറയാണതെന്നും അത് ഒളികാമറ ആയിരുന്നില്ലെന്നുമാണ് അഭിഭാഷകർ കോടതിയിൽ വാദിച്ചത്.
മന്ത്രിയുടെ പരാതിയിലാണ് പൊലീസ് കടയുടമയ്ക്കും മാനേജർക്കും എതിരേ കേസെടുത്തത്. പൊലീസ് വസ്ത്രവ്യാപാരസ്ഥാപനം മുദ്രവച്ചു. ക്യാമറ നിരീക്ഷിക്കുന്ന ചുമതലയിലുള്ളവർക്കെതിരെ കേസെടുത്തു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ബംഗളൂരുവിൽ ബിജെപി ദേശീയ നിർവാഹക സമിതിയോഗത്തിൽ പങ്കെടുക്കുന്ന ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേകർ പറഞ്ഞു. കസ്റ്റഡിയിലെടുത്ത നാല് പേരും ഫാബ് ഇന്ത്യയിലെ ജീവനക്കാരാണ്. ഇവരുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. കട ഉടയമയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.
കുടുംബത്തിനൊപ്പം രണ്ടു ദിവസം ചെലവഴിക്കാൻ ഗോവയിൽ എത്തിയതായിരുന്നു സ്മൃതി. കടയിൽ നിന്ന് വസ്ത്രങ്ങൾ തിരഞ്ഞെടുത്ത ശേഷം ധരിച്ച് നോക്കാനായി ട്രയൽ റൂമിലേക്ക് കയറിയപ്പോൾ ചെറിയൊരു ദ്വാരം കണ്ടു. സൂക്ഷിച്ചു നോക്കിയപ്പോൾ അതിൽ കാമറ വച്ചിരിക്കുന്നത് കണ്ടെത്തുകയായിരുന്നു. ഉടൻ വിവരം ഭർത്താവും ബിസിനസുകാരനുമായ സുബിൻ ഇറാനിയെ വിളിച്ചറിയിച്ചു. സുബിൻ വിവരം ഗോവയിലെ ബിജെപി എംഎ!ൽഎ മൈക്കേൽ ലോബോയ്ക്ക് കൈമാറി. ലോബ പൊലീസുമായി വസ്ത്രക്കടയിലെത്തി പരിശോധന നടത്തി കാമറ കണ്ടെത്തി. ഒട്ടേറെപ്പേരുടെ അർദ്ധനഗ്ന ദൃശ്യങ്ങൾ കാമറയിൽ പതിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ലോബോ അറിയിച്ചതനുസരിച്ചു സ്ഥലത്തെത്തിയ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണവും തുടങ്ങി. ഇതുസംബന്ധിച്ചു നാലുപേരെ പിടികൂടിയിട്ടുണ്ട്. ഒളിക്യാമറയിലെ റിക്കോർഡിങ് പരിശോധിച്ചപ്പോൾ പലരും വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തിയതായി കണ്ടെത്തി. ദൃശ്യങ്ങൾ ആരോ തൽസമയം കണ്ടുകൊണ്ടിരുന്നതായും സംശയമുണ്ട്. ഷോറൂം മാനേജർ അവധിയിലുമായിരുന്നു. സ്മൃതി ഇറാനി പൊലീസ് സ്റ്റേഷനിൽ ചെന്നു മൊഴി നൽകിയിട്ടുണ്ട്. നാലുമാസം മുൻപാണ് ഇവിടെ ക്യാമറ സ്ഥാപിച്ചത്. ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ മാനേജരുടെ ഓഫിസിലെ കംപ്യൂട്ടറിൽ റിക്കോർഡ് ചെയ്യപ്പെടുന്നുണ്ടായിരുന്നു. ട്രയൽ റൂമിൽ പലരും വസ്ത്രം മാറ്റുന്ന ദൃശ്യങ്ങൾ ഇങ്ങനെ റിക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് എസ്പി (നോർത്ത്) ഉമേഷ് ഗാവോൺകർ പറഞ്ഞു. ക്യാമറ പരിശോധിച്ചപ്പോൾ ഇത്തരം ദൃശ്യങ്ങൾ കണ്ടെന്നും അദ്ദേഹം പറഞ്ഞു.
നാലു മാസം മുമ്പാണ് മുറിയിൽ കാമറ സ്ഥാപിച്ചതെന്ന് കടയിലെ ജീവനക്കാർ ചോദ്യം ചെയ്യലിൽ പറഞ്ഞു. മാനേജരുടെ ഓഫീസിലെ കമ്പ്യൂട്ടറിലാണ് ദൃശ്യങ്ങൾ ശേഖരിച്ചിരുന്നത്. മാനേജരെ കുറിച്ച് ചോദിച്ചപ്പോൾ അവധിയിലാണെന്ന മറുപടിയാണ് ജീവനക്കാർ നൽകിയത്. ഇയാൾ മുങ്ങിയെന്നാണ് സൂചന. കാമറയും കമ്പ്യൂട്ടറും കസ്റ്റഡിയിലെടുത്തു. സ്മൃതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ്, സ്ത്രീത്വത്തെ അപമാനിക്കൽ വകുപ്പ് പ്രകാരം പ്രഥമ വിവര റിപ്പോർട്ട് ഫയൽ ചെയ്തിട്ടുണ്ട്.
എന്നാൽ വസ്ത്രം മാറുന്ന മുറിയിലല്ല ക്യാമറ ഉണ്ടായിരുന്നതെന്നും വസ്ത്രം മാറുന്ന മുറിയിലുള്ള ദൃശ്യങ്ങൾ ക്യാമറയ്ക്കു പകർത്താനാവില്ലെന്നും ഫാബ്ഇന്ത്യ മാനേജിങ് ഡയറക്ടർ വില്യം ബിസെൽ പറഞ്ഞു. വസ്ത്രങ്ങളുടെ മോഷണം തടയാനായി കടയ്ക്കുള്ളിൽ ക്യാമറ വയ്ക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഗോവയിൽ പല സ്ഥാപനങ്ങളിലും വസ്ത്രം മാറുന്ന മുറികളിൽ ക്യാമറ വെക്കാറുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിയുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ സ്ഥിതിയെന്താണെന്ന് ചിന്തിക്കണമെന്നും പാർട്ടി വക്താവ് ദുർഗാ ദാസ് കാമത്ത് പ്രതികരിച്ചു.
സ്മൃതി ഇറാനി അസാന്നിധ്യത്തിലും ബിജെപി നിർവാഹക സമിതി വേളയിൽ ചർച്ചാവിഷയമായി എന്നതാണ് വസ്തുത. നിർവാഹക സമിതി അംഗമല്ലാത്തതിനാൽ യോഗത്തിൽ പങ്കെടുക്കാതെ ഗോവയിൽ അവധിയാഘോഷിക്കുമ്പോഴാണ് വസ്ത്രവ്യാപാരസ്ഥാപനത്തിലെ ഒളിക്യാമറ പിടികൂടി സ്മൃതി വാർത്തയിൽ നിറഞ്ഞത്. മുൻ നടിയും മോഡലുമായ സ്മൃതി, 1998ലെ മിസ് ഇന്ത്യ മൽസരത്തിൽ പങ്കെടുത്തിട്ടുണ്ട്.
Stories you may Like
- കൊല്ലംപൂരം അരങ്ങേറുന്ന ആശ്രാമം മൈതാനത്ത് ഇനി കലാപൂരം
- 'സോറോസിന്റെ അടുപ്പക്കാരുമായി കൂടിക്കാഴ്ച' രാഹുലിനെതിരെ കേന്ദ്രമന്ത്രി
- മുസ്ലിംലീഗ് പിന്തുണയിൽ രാഹുൽ ഗാന്ധി ലജ്ജിക്കുന്നു; സ്മൃതി ഇറാനി
- ഭൂപേഷ് ഭാഗേലിനെ ദുബായിൽ നിന്ന് റിമോട്ട് ഉപയോഗിച്ചാണ് പ്രവർത്തിപ്പിക്കുന്നത്
- മദീനയിൽ സന്ദർശനം നടത്തി കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും വി മുരളീധരനും
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍