Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡൽഹിയിൽ ടിബറ്റുകാരുടെ പ്രതിഷേധം ശക്തം ; മോദി-ജിൻ പിങ് കൂടിക്കാഴ്ചാ വേദിയിലേക്ക് തള്ളിക്കയറാൻ ശ്രമം ; രാജ്ഘട്ടിനടുത്ത് ടവറിൽ കയറിയും പ്രതിഷേധം

ഡൽഹിയിൽ ടിബറ്റുകാരുടെ പ്രതിഷേധം ശക്തം ; മോദി-ജിൻ പിങ് കൂടിക്കാഴ്ചാ വേദിയിലേക്ക് തള്ളിക്കയറാൻ ശ്രമം ; രാജ്ഘട്ടിനടുത്ത് ടവറിൽ കയറിയും പ്രതിഷേധം

ന്യൂഡൽഹി: ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങിന്റെ സന്ദർശനത്തിനെതിരെ ഡൽഹയിൽ ടിബറ്റൻ വിദ്യാർത്ഥികളുടെ വ്യാപക പ്രതിഷേധം. ഷി ജിൻ പിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെ ഹൈദരാബാദ് ഹൗസിന് മുന്നിലെ പ്രതിഷേധം നേരിയ സംഘർഷവുമുണ്ടാക്കി.

ഹൈദരാബാദ് ഹൗസിലേക്ക് കാറിലെത്തിയ മുപ്പതോളം വിദ്യാർത്ഥിനികൾ സുരക്ഷാവലയം ഭേദിച്ച് അകത്തുകടക്കാൻ ശ്രമിക്കുകയായിരുന്നു. ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ടിബറ്റിന്റെ സ്വാതന്ത്രത്തിന് വേണ്ടി ചൈനീസ് പ്രസിഡന്റിനോട് സംസാരിക്കണമെന്നാണ് പ്രക്ഷോഭകരുടെ പ്രധാന ആവശ്യം.

നേരത്തെ ടിബറ്റിന്റെ ദേശീയ പതാകയുമായി ദക്ഷിണ ഡൽഹിയിലെ ഒരു ടി.വി ടവറിന് മുകളിലേക്ക് കയറിയും പ്രതിഷേധം രേഖപ്പെടുത്തി. രാജ്ഘട്ടിൽ മഹാത്മാഗാന്ധിയുടെ ശവകുടീരത്തിൽ ജിൻപിങ് എത്തിയപ്പോഴായിരുന്നു ടവറിന് മുകളിൽ കയറിയുള്ള പ്രതിഷേധം.

ചൈനീസ് പ്രസിഡന്റ് ഇന്ത്യയിലെത്തിയതു മുതൽ ടിബറ്റൻ പ്രക്ഷോഭകാരികൾ പ്രതിഷേധം ആരംഭിച്ചിരുന്നു. ഷി ജിൻ പിങ്ങിന്റെ സന്ദർശനത്തിന് മുന്നോടിയായി അഹ്മദാബാദിൽ 82 തിബറ്റൻ പ്രക്ഷോഭകരെ തടവിലാക്കിയിരുന്നു.

ന്യൂഡൽഹിയിലെ ചൈനീസ് എംബസിക്ക് മുന്നിലും ടിബറ്റൻ പ്രക്ഷോഭകാരികൾ പ്രതിഷേധം നടത്തി. ചൈനീസ് പ്രസിഡന്റിന്റെ സന്ദർശനത്തെ തുടർന്ന് ടിബറ്റൻ ആത്മീയനേതാവ് ദലൈലാമയുടെ ന്യൂഡൽഹി സന്ദർശനം മാറ്റിവച്ചിരുന്നു. ടിബറ്റിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവരുടെ നേതാവായ ദലൈലാമയെ വിഘടനവാദിയായാണ് ചൈനീസ് സർക്കാർ കരുതുന്നത്. 1959 മുതൽ ഇന്ത്യയുടെ രാഷ്ട്രീയ അഭയാർഥിയായി കഴിയുകയാണ് ദലൈലാമ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP