മോദി സർക്കാരിനു കീഴിലെ ഗുജറാത്തിൽ 2002ൽ കൊടുമ്പിരിക്കൊണ്ട കലാപം; കൊല്ലപ്പെട്ടതു കോൺഗ്രസ് എംപി ഉൾപ്പെടെ 69 പേർ; വിസ്തരിച്ചതു 338 പേരെ: ഗുൽബർഗ സൊസൈറ്റി കൂട്ടക്കൊലയുടെ നാൾവഴികൾ ഇങ്ങനെ
അഹമ്മദാബാദ്: നീണ്ട പതിനാല് വർഷത്തെ കാത്തിരിപ്പിനുശേഷമാണു കോളിളക്കം സൃഷ്ടിച്ച ഗുൽബർഗ് ഹൗസിങ് സൊസൈറ്റി കൂട്ടക്കൊലക്കേസിൽ കോടതി വിധി വന്നത്. 24 പ്രതികളെ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി. 36 പേരെ കുറ്റവിമുക്തരാക്കി.
നാല് ദിവസങ്ങൾ കൂടി വിധിക്കായി കാത്തിരിക്കണം. കേസിൽ തിങ്കളാഴ്ചയാണ് വിധി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടന്ന സംഭവമെന്നതിനാൽ തിങ്കളാഴ്ചത്തെ ശിക്ഷാവിധിയെ ഏറെ പ്രാധാന്യത്തോടെയാണ് ജനങ്ങൾ നോക്കിക്കാണുന്നത്.
ഗുൽബർഗ് കൂട്ടക്കൊലക്കേസ് എന്നതിനേക്കാൾ ഗുജറാത്ത് കലാപത്തിനിടയിൽ ഉണ്ടായ കൂട്ടക്കുരുതി എന്നു പറയുമ്പോഴാകും കേൾക്കുന്നവർക്ക് കൂടുതൽ മനസിലാകുക. മുസ്ലീങ്ങൾക്കെതിരെ വർദ്ധിച്ചു വരുന്ന പീഡന പരമ്പരകളുടെ ഒരുമുഖമെന്ന വിശേഷണമാണു ഗുജറാത്ത് കലാപത്തിനുള്ളത്. 2002ലായിരുന്നു ഗുജറാത്ത് കലാപത്തിനും തുടർന്ന് ഗുൽബർഗ സൊസൈറ്റി കൂട്ടക്കൊലയ്ക്കും ഇടയായ സംഭവങ്ങൾ അരങ്ങേറുന്നത്. ഫെബ്രുവരി 27 ന് ഗോധ്രയിൽ സബർമതി എക്സ്പ്രസ് ഒരു കൂട്ടം ആളുകൾ ചുട്ടുകരിച്ചപ്പോൾ അതിൽ എരിഞ്ഞമർന്നത് 790 ഓളം മുസ്ലീങ്ങളും 254 ഹിന്ദുക്കളുമായിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു.
ഗോധ്ര സംഭവത്തിന് തൊട്ടു പിറ്റേദിവസം അഹമ്മദാബാദിലെ നരോദയിൽ ഭാരതീയ ജനതാ പാർട്ടിയുടേയും, ബജ്രംഗദളിന്റെയും പ്രവർത്തകരെന്ന് ആരോപിക്കപ്പെടുന്ന അയ്യായിരത്തോളം വരുന്ന ജനക്കൂട്ടം 97 മുസ്ലിംകളെ കൊലപ്പെടുത്തി എന്നാണ് കണക്കാക്കപ്പെടുന്നത്. പത്ത് മണിക്കൂറുകളോളം നീണ്ടു നിന്ന കലാപത്തിൽ സ്ത്രീകൾ കൂട്ടബലാത്സംഗത്തിനിരയായി. ആളുകൾ ജീവനോടെ കത്തിയമർന്നു. ഇതാണ് കുപ്രസിദ്ധമായ നരോദപാട്യ കൂട്ടക്കൊല. ഇതിനിടെ തന്നെയായിരുന്നു ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊലയും അരങ്ങേറിയത്. അഹമ്മദാബാദിലെ ചമൻപുരയിലെ മുസ്ലീങ്ങൾ താമസിക്കുന്ന പ്രദേശമായ ഗുൽബർഗ് ഹൗസിങ് സൊസൈറ്റിയിൽ ഹിന്ദുക്കളുടെ ഒരു കൂട്ടം നടത്തിയ ആക്രമണത്തിൽ നിരവധി മുസ്ലീങ്ങളാണ് കൊല്ലപ്പെട്ടത്. ഇവിടെയുണ്ടായിരുന്ന മിക്ക വീടുകളും കത്തിച്ചാമ്പലാകുകയും മുൻ കോൺഗ്രസ്സ് എംപിയായിരുന്ന എഹ്സാൻ ജാഫ്രി ഉൾപ്പെടെ 35 പേർ ചുട്ടെരിയുകയും ചെയ്തു. 31 പേരെ സംഭവത്തിന് ശേഷം കാണാതായി. ഇവർ മരിച്ചുകാണുമെന്ന നിഗമനത്തിൽ അന്വേഷണ സംഘം പിന്നീട് എത്തിച്ചേരുകയുണ്ടായി. ഇതോടെ മരണസംഖ്യ 69 ആയി ഉയർന്നു.
നരേദ്യപാട്യയേയും ഗുൽബർഗ് കൂട്ടക്കൊലയേയും കൂടാതെ ഏഴോളം കലാപങ്ങൾ ഗുജറാത്തിൽ 2002 കാലഘട്ടത്തിൽ അരങ്ങേറി. മുസ്ലീങ്ങളും ഹിന്ദുക്കളും ഏറ്റുമുട്ടി ഗുജറാത്ത് കുരുതിക്കളമായ ഭീകരമായ കാഴ്ചകളായിരുന്നു അക്കാലത്ത് വാർത്തകളിൽ നിറഞ്ഞത്. ജീവനുവേണ്ടി കൈകൾ കൂപ്പി യാചിച്ച കുത്തുബുദ്ദീൻ അൻസാരിയേയും കൈയിൽ കുന്തമുയർത്തി അലറിവിളിച്ച അശോക് മോച്ചിയേയും ആരും എളുപ്പത്തിൽ മറക്കാനും ഇടയില്ല.
കലാപത്തിന് ശേഷം നിരവധിയാളുകൾക്കാണ് തങ്ങളുടെ വീടും നാടും വിട്ടിറങ്ങേണ്ടി വന്നത്. കത്തിക്കപ്പെട്ട 18 വീടുകളിൽ ഒരെണ്ണം മാത്രമേ പിന്നീട് പുനർനിർമ്മിക്കപ്പെട്ടിരുന്നുള്ളൂ. ഇവിടെ താമസിച്ചിരുന്ന ഒരു കുടുംബം പോലും പിന്നീട് ഇങ്ങോട്ട് തിരിച്ചുവരുകയുണ്ടായില്ല. ഇവരിൽ ചിലർ മാത്രം സംഭവം നടന്നതിന്റെ വാർഷികത്തിൽ ഇവിടെ ഒത്തുകൂടി പ്രാർത്ഥിക്കാറുണ്ട്. മരിച്ച ഉറ്റവർ തിരിച്ചു വരില്ലങ്കിലും തങ്ങൾക്ക് നീതി ലഭിക്കണമെന്നാണ് ഇവർ ഓരോരുത്തരും ആഗ്രഹിക്കുന്നത്.
ഗുൽബർഗ കൂട്ടക്കൊല കേസിൽ 24 പേർ കുറ്റക്കാരെന്ന് അഹമ്മദാബാദിലെ പ്രത്യേക വിചാരണ കോടതിയുടെ വിധി. ബിജെപി നേതാവ് വിപിൻ പട്ടേൽ അടക്കം 36 പേരെ കോടതി വെറുതെ വിട്ടു. വിധിയുടെ പശ്ചാത്തലത്തിൽ അഹമ്മദാബാദിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്തത് മുൻകൂട്ടി തയ്യാറാക്കിയ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ഇരകളുടെ അഭിഭാഷകൻ വാദിച്ചത്. എന്നാൽ, കോൺഗ്രസ് എംപി നിരവധി തവണ വെടിയുതിർത്തതിനെ തുടർന്നാണ് ജനക്കൂട്ടം അക്രമാസക്തരായതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
കേസിൽ ആകെ 66 പേരെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതിൽ 9 പേർ 14 വർഷമായി ജയിലിലാണ്. മറ്റുള്ളവർക്ക് ഇടക്കാലത്ത് ജാമ്യം ലഭിച്ചു. കലാപത്തിന്റെ ഇരകളായ 570 സാക്ഷികളെ സിജെപി കോടതിയിലെത്തിച്ചു. സുപ്രീം കോടതിയുടെ നിർദേശാനുസരണം പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. ടീസ്റ്റ സെതൽവാദ് നേതൃത്വം നൽകുന്ന സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് (സിജെപി) നടത്തിയ നിയമ പോരാട്ടത്തിന്റെ ഫലമായിരുന്നു പുതിയ പ്രത്യേക അന്വേഷണ സംഘം. ഗുൽബർഗ കലാപവുമായി ബന്ധപ്പെട്ട് ജാഫ്രിയുടെ ഭാര്യ സാകിയ നൽകിയ കേസിൽ അന്വേഷണം തുടരുകയാണ്. ഗുൽബർഗ് അടക്കമുള്ള മുന്നൂറോളം കേസുകളിൽ സർക്കാരിലെ ഉന്നതരുടെ ഇടപെടൽ അന്വേഷിക്കണമെന്നാണു സാകിയ ആവശ്യപ്പെട്ടത്. ആർ.കെ.രാഘവന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം നടത്തിയ കേസ് ഇപ്പോൾ വിചാരണ ഘട്ടത്തിലാണ്.
ഗുൽബർഗ കൂട്ടക്കൊലക്കേസ് നാൾ വഴികൾ
2002 ഫെബ്രുവരി 28: ഗുജറാത്ത് വംശഹത്യക്കിടെ അഹമ്മദാബാദിലെ ഗുൽബർഗ് ഹൗസിങ്? സൊസൈറ്റിയിൽ കൂട്ടക്കൊല. മുൻ കോൺഗ്രസ് എംപി ഇഹ്സാൻ ജാഫരി അടക്കം 69 പേർ കൊല്ലപ്പെട്ടു.
2007 നവംബർ 3: കുറ്റക്കാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവിടണമെന്നുള്ള ഇഹ്സാൻ ജാഫരിയുടെ ഭാര്യ സാകിയയുടെ പരാതി ഗുജറാത്ത് ഹൈക്കോടതി തള്ളി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി അടക്കം 62 പേർ കേസിൽ പ്രതികളാണെന്നായിരുന്നു പരാതി.
2008 മാർച്ച് 27: ഗോധ്ര തീവെപ്പിന് മുമ്പും ശേഷവും നടന്ന ഒമ്പത് അക്രമസംഭവങ്ങളെ കുറിച്ച് അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപീകരിക്കാൻ ഗുജറാത്ത് സർക്കാറിന് സുപ്രീംകോടതി നിർദ്ദേശം നൽകി. സിബിഐ മുൻ ഡയറക്ടർ ആർ.കെ രാഘവൻ ചെയർമാനായി അഞ്ചംഗ സംഘത്തെ രൂപീകരിച്ചു.
2010 ഓഗസ്റ്റ് 19: സാകിയ ജാഫരിയുടെ പരാതി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് സുപ്രീംകോടതി അനുമതി നൽകി.
2011 മാർച്ച് 22: 2002ലെ വർഗീയ കലാപങ്ങളിൽ നരേന്ദ്ര മോദിക്ക് പങ്കുള്ളതായി ഗുജറാത്ത് ഡി.ഐ.ജിയായിരുന്ന സഞ്ജീവ് ഭട്ട് വെളിപ്പെടുത്തി.
2012 മാർച്ച് 3: നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ എസ്.ഐ.ടി റിപ്പോർട്ട് പുറത്തുവിടണമെന്ന് സാകിയ ജാഫരിയുടെ ആവശ്യം അഹമ്മദാബാദ് മെട്രോ പൊളിറ്റൻ കോടതി തള്ളി.
2014 നവംബർ 28: ഗുൽബർഗ കൂട്ടക്കൊല കേസിന്റെ വിചാരണ മൂന്നു മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ പ്രത്യേക കോടതിക്ക് സുപ്രീംകോടതി നിർദ്ദേശം നൽകി.
2015 സെപ്റ്റംബർ 22: കൂട്ടക്കൊല കേസിന്റെ വിചാരണ പൂർത്തിയായി.
2016 ജൂൺ 2: ഗുൽബർഗ കൂട്ടക്കൊല കേസിൽ 24 പേർ കുറ്റക്കാരെന്ന് പ്രത്യേക കോടതി കണ്ടെത്തി. 36 പേരെ വെറുതെവിട്ടു
2016 ജൂൺ 6: കുറ്റക്കാരെന്ന് കണ്ടെത്തിയ 24 പേർക്കുള്ള ശിക്ഷ പ്രത്യേക ജഡ്ജി പി.ബി ദേശായി വിധിക്കും.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍